'ഒരു മരം മുറിക്കാൻ കൊടുത്ത വാളു കൊണ്ടു വനം മുഴുവൻ മുറിക്കുന്നതു പോലെ': രാജ്യദ്രോഹ കുറ്റം കാലഹരണപ്പെട്ടതോ എന്ന സംശയം കഴിഞ്ഞ വർഷം ഉന്നയിച്ചത് ചീഫ് ജസ്റ്റിസ് എൻ.വി.രമണ; ഹർജികൾ വിശാല ബഞ്ചിന് വിടണമോ? 124 എ റദ്ദാക്കേണ്ട കാര്യം ഇല്ലെന്ന് എജി
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: 'ഒരു മരം മുറിക്കാൻ കൊടുത്ത വാളു കൊണ്ടു വനം മുഴുവൻ മുറിക്കുന്നതു പോലെയാണു രാജ്യദ്രോഹ വകുപ്പ് ദുരുപയോഗം ചെയ്യുന്നത്. രാജ്യദ്രോഹ കുറ്റം ചുമത്തിയ കേസുകളുടെ ചരിത്രം പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെടുന്നവരിൽ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം വളരെ കുറവാണ്.'-ജൂലായിൽ ഹർജികളിൽ നോട്ടീസ് അയയ്ക്കുമ്പോൾ ചീഫ് ജസ്റ്റിസ് എൻ.വി. രമണ അറ്റോർണി ജനറലിനോട് ചോദിച്ച ചോദ്യമാണ്. സ്വാത്രന്ത്യം നേടി 75 വർഷം പിന്നിടുമ്പോഴും, ഗാന്ധിജിയെയും, ബാലഗംഗാധര തിലകനെയും ഒക്കെ അടിച്ചമർത്താൻ ഉപയോഗിച്ച കൊളോണിയൽ നിയമം ഇനി ആവശ്യമാണോ എന്നും ചീഫ് ജസ്റ്റിസ് ചോദിച്ചിരുന്നു. ഐപിസിയിലെ 124എ വകുപ്പ്( രാജ്യദ്രോഹ കുറ്റം) ആണ് തർക്ക വിഷയം. വകുപ്പിനെ ചോദ്യം ചെയ്ത് മാധ്യമ പ്രവർത്തകരായ പട്രിഷ്യ മുഖിമും, അനുരാധ ബാഷിനും നൽകിയ ഹർജിയിൽ, കഴിഞ്ഞ വർഷം ഏപ്രിലിൽ ജസ്റ്റിസ് യുയു ലളിത് അദ്ധ്യക്ഷനായ ബഞ്ച് നോട്ടീസ് അയച്ചിരുന്നു. ആ കേസിലും തീരുമാനം ആയിട്ടില്ല.
രാജ്യദ്രോഹ കുറ്റത്തിന്റെ ഭരണഘടനാ സാധുതയാണ് വിവിധ ഹർജികളിൽ ചോദ്യം ചെയ്യുന്നത്. വ്യാഴാഴ്ച വാദം കേട്ടപ്പോൾ, ഹർജികൾ വിശാല ബഞ്ചിന് വിടുന്നതിൽ കേന്ദ്രസർക്കാരും മറ്റുകക്ഷികളും നിലപാട് അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ചൊവ്വാഴ്ചയാണ് ഇനി കേസ് പരിഗണിക്കുന്നത്. 124 എ വകുപ്പ് ശരി വച്ച കേദാർ നാഥ് സിങ് കേസിലെ അഞ്ചംഗ ബഞ്ചിന്റെ വിധി പുനഃ പരിശോധിക്കണമോ എന്ന വിഷയത്തിലും, ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് ചൊവ്വാഴ്ച വാദം കേൾക്കും.
കോടതിയുടെ സമീപനത്തിൽ മാറ്റം
കഴിഞ്ഞ വർഷമാണ് രാജ്യദ്രോഹ കേസുകളുടെ കാര്യത്തിൽ സുപ്രീം കോടതിയുടെ സമീപനത്തിൽ മാറ്റം വന്നത്. രാജ്യദ്രോഹ വകുപ്പിനെതിരെ സുപ്രീം കോടതി ജഡ്ജിമാർ നേരത്തെ കോടതിക്കു പുറത്തു പലപ്പോഴും നിലപാടെടുത്തിട്ടുണ്ട്. എന്നാൽ, കോടതിയിൽ രാജ്യദ്രോഹ കേസുകൾ പരിഗണിക്കുമ്പോൾ, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 124എ വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്നു 1962 ൽ കേദാർനാഥ് സിങ് കേസിൽ നൽകിയ വിധി എടുത്തുപറയുകയെന്നതായിരുന്നു ഇതുവരെയുള്ള രീതി.
കുറ്റാരോപിതർക്കെതിരെയുള്ള നടപടികൾ 1962 ലെ വിധിയിൽ നിർദ്ദേശിച്ച വ്യവസ്ഥകൾ പ്രകാരമാവണമെന്നാണു വിനോദ് ദുവ കേസിലും കോടതി പറഞ്ഞത്. രാജ്യദ്രോഹ വകുപ്പ് ഭരണഘടനാ വിരുദ്ധമെന്നു പ്രഖ്യാപിക്കണമെന്നു കോമൺ കോസ് എന്ന സംഘടന നൽകിയ ഹർജിയിൽ 2016 സെപ്റ്റംബർ 5നു നൽകിയ ഉത്തരവിലും 1962 ലെ വിധിയുടെ കാര്യമാണു പറഞ്ഞത്. എന്നാൽ ഇപ്പോൾ ഭരണഘടനാവിരുദ്ധമല്ലെന്നു വ്യക്തമാക്കപ്പെട്ട വകുപ്പ് കാലഹരണപ്പെട്ടതെന്നു കോടതിക്ക് തന്നെ അഭിപ്രായം ഉണ്ട്.
124 എ റദ്ദാക്കേണ്ട കാര്യമില്ലെന്ന് അറ്റോർണി ജനറൽ
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124 എ വകുപ്പ് റദ്ദാക്കേണ്ട കാര്യം ഇല്ലെന്നാണ് അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ ഇന്നലെ സുപ്രീം കോടതിയിൽ തന്റെ നിലപാട് അറിയിച്ചത്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് വ്യത്യസ്തമാകാം എന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. രാജ്യദ്രോഹ കുറ്റം നിലനിർത്തണമെന്നും, നിയമത്തിന്റെ ദുരുപയോഗം തടയാൻ മാർഗ്ഗനിർദ്ദേശങ്ങൾ കൊണ്ടുവരാമെന്നും അദ്ദേഹം പറഞ്ഞു. കേദാർ നാഥ് കേസിലെ 1962 ലെ വിധി പുനഃപരിശോധിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ചീഫ് ജസ്റ്റിസിനെ കൂടാതെ, ജസ്റ്റിസ് സൂര്യകാന്ത്്, ജസ്റ്റിസ് ഹിമ കോഹ്ലി എന്നിവരടങ്ങിയ ബഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. മാധ്യമപ്രവർത്തകർ, ആക്ടിവിസ്റ്റുകൾ, എൻജിഒകൾ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവരാണ് ഹർജി നൽകിയത്. കേന്ദ്രസർക്കാരിന്റെ എതിർ സത്യവാങ് മൂലം ഫയൽ ചെയ്യാൻ കൂടുതൽ സമയം വേണമെന്ന് സോളിസിറ്റർ ജനൽ തുഷാർ മേത്ത ആവശ്യപ്പെട്ടു. എന്നാൽ, കേസ് വാദിക്കാൻ താൻ തയ്യാറാണെന്നായിരുന്നു കെ.കെ.വേണുഗോപാലിന്റെ നിലപാട്. അപ്പോഴാണ് കോടതി എജിയുടെ അഭിപ്രായം തേടിയത്.
കേദാർ നാഥ് കേസ് പരിഗണിച്ചത് അഞ്ചംഗ ബഞ്ചായതുകൊണ്ട് വിശാല ബഞ്ചിലേക്ക് വിടേണ്ടതുണ്ടോ എന്നാണ് തുടർന്ന്, കോടതി ആരാഞ്ഞത്. മുഖ്യഹർജിക്കാരന് വേണ്ടി ഹാജരായ കപിൽ സിബൽ വിശാല ബഞ്ചിന്റെ ആവശ്യം ഇല്ലെന്നാണ് അഭിപ്രായപ്പെട്ടത്. കേദാർ നാഥ് കേസ് തീരുമാനിച്ചത് എ.കെ.ഗോപാലന്റെ കാലത്താണെന്നും, മൗലികാവകാശങ്ങളെ കുറിച്ചുള്ള ചിന്തകളിലും മറ്റും കാതലായ മാറ്റം വന്ന സാഹചര്യത്തിൽ അത് കണക്കിലെടുക്കാതെ തന്നെ മൂന്നംഗ ബഞ്ചിന് കേസ് പരിഗണിക്കാമെന്നും സിബൽ പറഞ്ഞു. എന്നിരുന്നാലും രാജ്യദ്രോഹ കുറ്റം ശരിവച്ച അഞ്ചംഗ ബഞ്ചിനെ അവഗണിക്കാൻ മൂന്നംഗ ബഞ്ച് തുനിയുന്നത് ഉചിതമാകുമോ എന്ന സംശയം കോടതി പ്രകടിപ്പിച്ചു.
രാജ്യദ്രോഹ കേസുകളുടെ എണ്ണമേറി
കണക്കുകൾ പരിശോധിച്ചാൽ 2015 മുതൽ 2019 വരെയുള്ള കാലത്തിനുള്ളിൽ രാജ്യത്ത് 283 കേസുകളാണ് 124എ വകുപ്പുപ്രകാരം രജിസ്റ്റർ ചെയ്തത്. അതിൽ 56 കേസുകളിൽ മാത്രമാണ് വിചാരണ പോലും നടന്നിട്ടുള്ളത്. 51 കേസുകളിലായി 55 പേരെ കോടതി വിട്ടയയ്ക്കുകയും ചെയ്തിട്ടുണ്ട്. 2014ന്റെ ആദ്യപകുതിയിൽ ആകെ 9 പേരാണ് രാജ്യദ്രോഹക്കുറ്റത്തിനു വിചാരണ നേരിടുന്നവരായോ ജാമ്യത്തിലുള്ളവരായോ ഉണ്ടായിരുന്നത്.
കർഷകർക്ക് എതിരെയും രാജ്യദ്രോഹ കുറ്റം
കഴിഞ്ഞ വർഷം, ജൂലൈ 15 ന് ഹരിയാനയിലെ സിർസയിൽ നൂറോളം കർഷകർക്കെതിരെയാണ് 124എ പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. കൃഷി നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകർ ഹരിയാനയിലെ ഡപ്യൂട്ടി സ്പീക്കർ രൺവീർ ഗാങ്വയുടെ വാഹനം കഴിഞ്ഞ 11ന് കേടുവരുത്തിയെന്നാരോപിച്ചാണ് രാജ്യദ്രോഹ വകുപ്പു പ്രയോഗിച്ചത്. ആൾക്കൂട്ട കൊല തടയണമെന്നു പ്രധാനമന്ത്രിക്കു തുറന്ന കത്തെഴുതിയതിന് അടൂർ ഗോപാലകൃഷ്ണൻ ഉൾപ്പെടെ 49 പേർക്കെതിരെ രാജ്യദ്രോഹത്തിനു കേസെടുക്കാൻ മുസഫർപുരിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് സൂര്യ കാന്ത് തിവാരി ഉത്തരവിട്ടത് വിവാദമായിരുന്നു.
2016ൽ ജെ.എൻ.യു.വിൽ നടന്ന വിദ്യാർത്ഥി റാലിയിൽ രാജ്യവിരുദ്ധമുദ്രാവാക്യം മുഴക്കിയെന്ന കേസിലാണ് വിദ്യാർത്ഥിനേതാക്കളായ കനയ്യ കുമാർ, ഉമർ ഖാലിദ് എന്നിവരടക്കമുള്ളവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്. കർഷകസമരത്തെ പിന്തുണച്ചതിനെ തുടർന്നുണ്ടായ ടൂൾക്കിറ്റ് വിവാദം ഒടുവിൽ അവസാനിച്ചത് ദിഷ രവിയെന്ന പരിസ്ഥിതി പ്രവർത്തകയ്ക്ക് മേൽ രാജ്യദ്രോഹം ചുമത്തിക്കൊണ്ടായിരുന്നു
മാധ്യമ പ്രവർത്തർക്ക് എതിരെയും
2021, ജനുവരിയിൽ ഡൽഹിയിൽ കർഷകസമരത്തിനുനേരെ ഉണ്ടായ പൊലീസ് നടപടിയെ വിമർശിച്ചതിൽ അടക്കം പ്രമുഖ മാധ്യമപ്രവർത്തകർക്കെതിരെ രാജ്യദ്രോഹ കേസെടുത്തിരുന്നു. രാജ്ദീപ് സർദേശായ് (ഇന്ത്യ ടുഡെ), മൃണാൽ പാണ്ഡെ (നാഷണൽ ഹെറാൾഡ്), സഫർ അഗ്ഫ (ക്വാമി ആവാസ്), പരേഷ് നാഥ്, വിനോദ് കെ ജോസ് (ദി കാരവൻ) എന്നിവർ പ്രതികളായി.
ഉത്തർപ്രദേശ് സർക്കാരിനെ വിമർശിച്ചതിന്റെ പേരിൽ സിദ്ധാർഥ് വരദരാജന്റെ (ദി വയർ) പേരിൽ യുപി പൊലീസ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ദവൽ പട്ടേൽ (ഗുജറാത്ത്), കിഷോർ ചന്ദ്ര വാങ്കെ (മണിപ്പുർ) എന്നിവരും ഇതേ കുറ്റം ചുമത്തപ്പെട്ടവരാണ്. ഉത്തർപ്രദേശിൽ പ്രാദേശിക മാധ്യമ പ്രവർത്തകരുടെ പേരിൽ ഒട്ടേറെ കേസുണ്ട്.
കേദാർനാഥ് സിങ് കേസ്
രാജ്യദ്രോഹക്കുറ്റം, ഭരണഘടന വാഗ്ദാനം ചെയ്യുന്ന അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കുന്നുണ്ടോയെന്ന വിഷയമാണ് 1962ൽ കേദാർനാഥ് സിങ് കേസിൽ സുപ്രീംകോടതി പരിശോധിച്ചത്. രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന 124എ വകുപ്പിന്റെ നിയമസാധുത രാജ്യസുരക്ഷ മുൻനിർത്തി ശരിവച്ചെങ്കിലും അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കാൻ ആ വകുപ്പ് ഉപയോഗിക്കരുതെന്ന് അഞ്ചംഗ ഭരണഘടനാബെഞ്ച് ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കങ്ങൾക്ക് എതിരെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തേണ്ടത്. ആക്രമണങ്ങൾക്ക് ആഹ്വാനം ചെയ്യൽ, ക്രമസമാധാനം തകർക്കൽ തുടങ്ങിയവ ലക്ഷ്യമിട്ടുള്ള എഴുത്തോ പ്രസംഗമോ രാജ്യദ്രോഹപരമാണ്. എന്നാൽ, സർക്കാരിനോ ഭരണാധികാരികൾക്കോ എതിരെ ശക്തമായ ഭാഷയിലുള്ള വിമർശനം രാജ്യദ്രോഹമല്ല. തെറ്റെന്ന് തനിക്ക് ബോധ്യമുള്ള നടപടി തിരുത്തിക്കാൻ സമാധാനപരമായ രീതിയിൽ ഉന്നയിക്കുന്ന വിമർശങ്ങളുടെയും പ്രതിഷേധങ്ങളുടെയും പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്താനാകില്ലെന്നും കോടതി പറഞ്ഞിരുന്നു.
ബിഹാറിലെ ബെഗുസെരായിയിലെ ബരോനി ഫ്ളാഗ് ഗ്രാമത്തിലെ ഫോർവേഡ് കമ്യൂണിസ്റ്റ് പാർട്ടി നേതാവായ കേദാർനാഥ് സിങ് 1953ൽ സർക്കാരിനെതിരെ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് രാജ്യദ്രോഹക്കേസെടുത്തിരുന്നത്. 'ബ്രിട്ടീഷുകാരെപ്പോലെ പ്രവർത്തിക്കുന്ന കോൺഗ്രസ് ഗുണ്ടകൾ ലാത്തിയും വെടിയുണ്ടയും കൊണ്ടുള്ള ഭരണമാണ് നടത്തുന്നത്'- എന്നായിരുന്നു പരാമർശം.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്