Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മഞ്ജു വാര്യരുടെ പരാതിയിൽ അറസ്റ്റിലായ സംവിധായകൻ സനൽ കുമാർ ശശിധരന് ജാമ്യം; സ്റ്റേഷൻ ജാമ്യം വേണ്ടെന്ന് പറഞ്ഞ സംവിധായകന് ജാമ്യം അനുവദിച്ചത് ആലുവ മജിസ്‌ട്രേറ്റ്; മഞ്ജുവിനോട് പ്രണയം ഉണ്ടായിരുന്നു; മീഡിയ ഇല്ലായിരുന്നെങ്കിൽ താൻ ജീവിക്കില്ലായിരുന്നു എന്നു വിശ്വസിക്കുന്നതായും സനൽ

മഞ്ജു വാര്യരുടെ പരാതിയിൽ അറസ്റ്റിലായ സംവിധായകൻ സനൽ കുമാർ ശശിധരന് ജാമ്യം; സ്റ്റേഷൻ ജാമ്യം വേണ്ടെന്ന് പറഞ്ഞ സംവിധായകന് ജാമ്യം അനുവദിച്ചത് ആലുവ മജിസ്‌ട്രേറ്റ്; മഞ്ജുവിനോട് പ്രണയം ഉണ്ടായിരുന്നു; മീഡിയ ഇല്ലായിരുന്നെങ്കിൽ താൻ ജീവിക്കില്ലായിരുന്നു എന്നു വിശ്വസിക്കുന്നതായും സനൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മഞ്ജു വാര്യരുടെ പരാതിയിൽ അറസ്റ്റിലായ സംവിധായകൻ സനൽ കുമാർ ശശിധരന് ജാമ്യം. ആലുവ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് സനലിനെതിരെ ചുമത്തിയിരുന്നത്. എന്നാൽ കോടതിയിൽ ഹാജരാക്കണമെന്നായിരുന്നു സനൽകുമാറിന്റെ ആവശ്യം. പരാതി ബോധിപ്പിക്കാൻ ഉണ്ടെന്നും എന്നാൽ പൊലീസിനെതിരെ പരാതി ഇല്ലെന്നും സനൽ കുമാർ കോടതിയെ അറിയിച്ചു. അറസ്റ്റിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് കോടതിയിലെത്തിക്കും മുൻപ് സനൽകുമാർ മാധ്യമങ്ങളോട് പറഞ്ഞു.

മഞ്ജുവിന്റെ ജീവന് ഭീഷണിയുണ്ടെന്നാണ് താൻ പറഞ്ഞത്. എന്നാൽ അതെക്കുറിച്ച് മഞ്ജു പ്രതികരിച്ചിട്ടില്ല. മഞ്ജു ജീവനോടെയുണ്ടോ എന്ന് പോലും എനിക്കറിയില്ല. ഞാൻ മഞ്ജുവിനെ ശല്യപ്പെടുത്തിയിട്ടില്ലെന്നും സനൽ പറഞ്ഞിരുന്നു. അതേസമയം മഞ്ജുവിനോട് പ്രണയം ഉണ്ടായിരുന്നതായി സനൽ ജാമ്യം ലഭിച്ച ശേഷം മാധ്യമങ്ങളോട് പറഞ്ഞു. മീഡിയ ഇല്ലായിരുന്നെങ്കിൽ താൻ ജീവിക്കില്ലായിരുന്നു എന്നു വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.

തന്നെ ബലം പ്രയോഗിച്ചു അറസ്റ്റു ചെയ്ത പൊലീസ് രീതിയെയും സനൽകുമാർ വിമർശിച്ചു. സഹോദരിക്കൊപ്പം അമ്പലത്തിൽ പോകവേ പിടിച്ചിറക്കിയാണ് അറസ്റ്റു ചെയ്തത്. അതിനെ അംഗീകരിക്കാൻ സാധിക്കില്ലെന്നും സനൽകുമാർ പറഞ്ഞു. മഞ്ജു വാരിയരെ നിരന്തരം ഭീഷണിപ്പെടുത്തി എന്ന പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ പൊലീസ് കേസ് എടുത്തിരുന്നു. തനിക്കെതിരെ തുടർച്ചയായി അപവാദം പ്രചരിപ്പിച്ചെന്നും പിന്തുടർന്ന് ഭീഷണിപ്പെടുത്തി എന്നുമാണ് മഞ്ജുവിന്റെ പരാതി. കേസിൽ മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് എടുക്കുകയായിരുന്നു.

ഭീഷണിപ്പെടുത്തൽ, സോഷ്യൽ മീഡിയ വഴി അപമാനിക്കൽ തുടങ്ങിയ പരാതികളും സനൽകുമാർ ശശിധരനെതിരെയുണ്ട്. ഇതിൽ 354ഉ വകുപ്പിലാണ് എളമക്കര പൊലീസ് കേസ് എടുത്തിരിക്കുന്നത്. പിന്തുടർന്ന് ശല്യപ്പെടുത്തുക നിരീക്ഷിക്കുക എന്നിവയാണ് സനൽകുമാർ ശശിധരന് മേൽ ചുമത്തപ്പെട്ടിരിക്കുന്നത്. ശിക്ഷിക്കപ്പെട്ടാൽ മൂന്ന് വർഷംവരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണ്.

അന്തർദേശീയ പുരസ്‌കാരങ്ങൾ അടക്കം നേടിയ സനൽകുമാർ ശശിധരൻ എന്തു കൊണ്ട് മഞ്ജു വാര്യരെ ചുറ്റിപ്പറ്റി പോസ്റ്റുകൾ ഇടുന്നു എന്ന ചർച്ച സാമൂഹ്യ മാധ്യമങ്ങളിൽ കഴിഞ്ഞ നാല് ദിവസമായി ചർച്ചാ വിഷയമായിരുന്നു. മഞ്ജുവാര്യരുടെ ജീവന് ഭീഷണിയുണ്ടെന്നും നിക്ഷിപ്ത താത്പര്യങ്ങളുള്ള സ്വന്തം ജീവനക്കാരുടെ തടങ്കലിലാണ് മഞ്ജുവാര്യരെന്നും സനൽകുമാർ ശശിധരൻ ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ടതോടെ മഞ്ജു വാര്യർ പ്രതികരിക്കുമോ എന്ന ആകാംക്ഷയിലായിരുന്നു ആരാധകരും സിനിമാ ലോകവും. നാല് ദിവസം മഞ്ജുവാര്യർ പ്രതികരിക്കാത്തതിൽ സനൽ കുമാർ ശശിധരൻ തന്നെ ചോദ്യങ്ങൾ ഉയർത്തിയിരുന്നു.

ഒടുവിൽ പൊലീസിൽ പരാതി നൽകി ലേഡി സൂപ്പർസ്റ്റാർ നടപടി കടുപ്പിച്ചതോടെ കൂടുതൽ വിവരങ്ങൾ മറനീക്കി പുറത്തുവന്നത്. എളമക്കര പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ ദിവസമാണ് പരാതി നൽകിയത്. 2019 ഓഗസ്റ്റ് മുതൽ സനൽകുമാർ ശശിധരൻ ശല്യം ചെയ്യുന്നവെന്നാണ് പരാതി. സോഷ്യൽ മീഡിയ വഴിയും ഫോൺ വഴിയും ബന്ധുക്കളും സുഹൃത്തുക്കളും വഴി സനൽകുമാർ ശശിധരൻ പ്രണയാഭ്യർത്ഥന നടത്തി. ഇത് നിരസിച്ചതിലാണ് പിന്തുടർന്ന് ശല്യം ചെയ്യുന്നതെന്നും മഞ്ജു വാര്യർ പരാതിപ്പെടുന്നു. എഫ് ഐ ആറിന്റെ പകർപ്പും പുറത്തുവന്നിട്ടുണ്ട്.

ഏറ്റവും ഒടുവിൽ കയറ്റം എന്ന സിനിമയിലാണ് ഇരുവരും ഒന്നിച്ച് പ്രവർത്തിച്ചത്. ചിത്രീകരണം പൂർത്തിയാക്കിയ ശേഷമാണ് പ്രശ്‌നങ്ങൾ തുടങ്ങുന്നത്. ചിത്രവും പലതരത്തിൽ പ്രതിസന്ധി നേരിട്ടു. കയറ്റത്തിന് ശേഷം തനിക്ക് വിവിധ തലങ്ങളിൽ ഭീഷണിയുണ്ടെന്ന് സനൽകുമാർ ശശിധരനും വെളിപ്പെടുത്തിയിരുന്നു. 2019 ഓഗസ്റ്റ് മുതൽ ഇമെയിലിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ഫോണിലൂടെയും പ്രണയാഭ്യർഥന നടത്തുകയും അത് നിരസിച്ചതിലുള്ള വിരോധത്താൽ പിന്തുടർന്ന് ശല്യം ചെയ്യുകയുമായിരുന്നുവെന്നാണ് മഞ്ജു നൽകിയ പരാതിയുടെ ഉള്ളടക്കം. സംവിധായകനിൽ നിന്നുള്ള നിരന്തരമായ ശല്യം സഹിക്കവയ്യാതെയാണ് നടി കമ്മിഷണർ ഓഫിസിൽ പരാതി നൽകിയതെന്ന് നടിയുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു.

മഞ്ജു വാരിയരുടെ ജീവൻ അപകടത്തിലാണെന്നും അവർക്കൊപ്പം പ്രവർത്തിക്കുന്ന ആളുകളുടെ നിയന്ത്രണത്തിലാണെന്നും മറ്റും ആരോപിച്ച് സനൽ കുമാർ ശശിധരൻ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത കുറിപ്പുകളാണ് പ്രശ്‌നം രൂക്ഷമാകാൻ കാരണം. മഞ്ജുവിനെ നായികയാക്കി സനൽകുമാർ സംവിധാനം ചെയ്ത 'കയറ്റം' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.

ലൊക്കേഷനിൽ മഞ്ജു വാരിയരോട് സനൽ പ്രണയം പറഞ്ഞിരുന്നു. അതു കാര്യമായി എടുക്കാതിരുന്നതോെട തുടർച്ചയായി ഫോൺ വിളിച്ചു. കോളും വാട്‌സാപ്പും ബ്ലോക്ക് ചെയ്തപ്പോൾ എസ്എംഎസും മെയിലുകളും അയച്ചു ശല്യപ്പെടുത്തി. നേരിട്ടുവിളിച്ച് താക്കീത് നൽകിയിട്ടും ശല്യം തുടർന്നപ്പോഴാണ് മെസേജുകളുടെയും മെയിലിന്റെയും സ്‌ക്രീൻഷോട്ടുകൾ സഹിതം മഞ്ജു പരാതി നൽകിയതെന്നു അവരോട് അടുപ്പമുള്ളവർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP