മകനൊപ്പമാണ് ആയാൾ ആദ്യം എത്തിയത്; കണ്ടപാടെ 'നിരപരാധിത്വം തെളിയിച്ചിട്ട് വേണം ആത്മഹത്യ ചെയ്യാൻ, സാർ സഹായിക്കണം' എന്ന് പറഞ്ഞു; അതിന് നിമിത്തമാവാൻ കഴിഞ്ഞതിൽ സന്തോഷം; പോക്സോയിൽ നിന്ന് ജോൺസണെ രക്ഷിച്ച കഥ അഡ്വ സീമാ രവീന്ദ്രൻ പറയുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
ഇടുക്കി; മകനൊപ്പമാണ് ആയാൾ ആദ്യം എത്തിയത്. കണ്ടപാടെ 'നിരപരാധിത്വം തെളിയിച്ചിട്ട് വേണം ആത്മഹത്യ ചെയ്യാൻ, സാർ സഹായിക്കണം' എന്ന് പറഞ്ഞ് , കൈ കൂപ്പി.നിറമിഴികളോടെയായിരുന്നു അയാൾ ഇത്രയും പറഞ്ഞത്.പിന്നാലെ ഒരു കൂറിപ്പ് കൈയിൽ തന്നിട്ട്,ഇതിൽ എല്ലാം എഴുതിയിട്ടുണ്ടെന്നും പറഞ്ഞു.ഇത്തരം ഒരു അനുഭവം ആദ്യമായിരുന്നു.കോടതി ഇടപെടലിൽ അയാൾക്ക് നീതി കിട്ടി. അതിന് നിമിത്തമാവാൻ കഴിഞ്ഞതിൽ സന്തോഷം.ആഡ്വ .സീമ രവീന്ദ്രൻ പറഞ്ഞു.
കരിയിലകുളങ്ങര പൊലീസ് ചാർജ്ജ് ചെയ്ത പോക്സോ കേസിൽ പ്രതി ചേർത്തിരുന്ന ഇടുക്കി വാഗമൺ ചേറ്റുകുഴിയിൽ ജോൺസൺ(57)തന്നെ കാണാനെത്തിയ നിമിഷത്തെക്കുറിച്ചും തുടർന്ന് കേസിൽ നടന്ന നിയമപോരാട്ടത്തെക്കുറിച്ചും മറുനാടനോട് സംസാരിക്കുകയായിരുന്നു സീമ രവീന്ദ്രൻ. കഴിഞ്ഞ മാസം 28-ന് കേസിൽ ജോൺസനെ ഹരിപ്പാട് അതിവേഗ കോടതി കുറ്റ വിമുക്തനാക്കിയിരുന്നു. അഡ്വ.സീമ രവീന്ദ്രൻ സഹപ്രവർത്തകൻ അഡ്വ പി എസ് പ്രദീപ്(പ്രതീപ് കിടങ്ങറ )എന്നിവരുടെ നിയമ പോരാട്ടമാണ്് ഈ കേസിലെ അപൂർവ്വമെന്ന് വിശേഷിപ്പിക്കാവുന്ന കോടതി ഇടപെടലിന് നിമിത്തമായത്.
കേസിന്റെ നാൾവഴികളെക്കുറിച്ചും വാദഗതികളെകുറിച്ചും അഡ്വ.സീമ രവീന്ദ്രൻ മറുനാടനോട് മനസ്സുതുറന്നു. ഓരോ കക്ഷികൾ കാണാനെത്തുമ്പോവും അവരോട് വിവരങ്ങൾ കൃത്യമായി ചോദിച്ച് മനസ്സിലാക്കിയിരിക്കും.അവർ പറയുന്ന കാര്യത്തിൽ എത്രത്തോളം വാസ്തവം ഉണ്ട് എന്ന് അപ്പോൾ തന്നെ ബോദ്ധ്യമാവും.കേസ് നടത്തിപ്പിന്റെ രീതി തീരുമാനിക്കാൻ ഇത് സഹായകവുമാവും. ജോൺസനുമായി ആദ്യം സംസാരിച്ചപ്പോൾ തന്നെ അയാളിലെ നിരപരാധിത്വം ബോദ്ധ്യമായി.അയാളോട് ഒരു കാര്യവും അങ്ങോട്ട് ചോദിക്കേണ്ടി വന്നില്ല.എല്ലാം അയാൾ തന്ന കുറുപ്പിൽ എഴുതിയിട്ടുണ്ടായിരുന്നു.സംസാരത്തിനിടെ എന്തെങ്കിലും വിട്ടുപോയാലോ എന്ന ആശങ്കയിലാണ് അയാൾ കുറിപ്പ് തയ്യാറാക്കിയത് എന്ന് പീന്നിട് എനിക്ക് മസ്സിലായി.
ജയിലിൽ കഴിയുമ്പോൾ മുതൽ ജോൺസൺ ആത്മഹത്യ പ്രവണത പ്രകടിപ്പിച്ചിരുന്നെന്നും കേസും പൊലീസ് മർദ്ദനവും മൂലം അയാളുടെ മാനസീക നില ആകെ തകർന്നിരുന്നെന്നും ജാമ്യം എടുക്കത്തതിനായി സമീപിച്ചപ്പോൾ ഭാര്യ നിർമ്മല പറഞ്ഞിരുന്നു.ജാമ്യം ലഭിച്ച് മകനൊപ്പം കാണാനെത്തിയപ്പോഴുള്ള അനുഭവം കൂടിയായതോടെ നിർമ്മല പറഞ്ഞതിൽ വാസ്തവം ഉണ്ടെന്ന് ബോദ്ധ്യമായി.ജോൺസന്റെ മനസ്സിൽ നിന്നും ആത്മഹത്യ പ്രവണത ഇല്ലാതാക്കുന്നതിനായിരുന്നു ആദ്യ ശ്രമം.
കേസിനെക്കുറിച്ച് ജോൺസനെ വിശദമായി പറഞ്ഞ് മനസ്സിലാക്കി,നീതി ലഭിക്കും എന്ന് ഉറപ്പുനൽകി.ഇത് അയാൾക്ക് വലിയതോതിൽ അത്മവിശ്വാമേകിയെന്നാണ് മനസ്സിലാക്കുന്നത്.പിന്നീട് ജോൺസന്റെ ഭാഗത്തുനിന്നും ഇത്തരത്തിലുള്ള കൂടുതൽ സംഭാഷണങ്ങൾ ഉണ്ടായില്ല.കേസിന്റെ വിസ്താരഘട്ടത്തിൽ ഓരോ ചുവടുവയ്പ്പും കൃത്യമായി ജോൺസനെ ബോദ്ധ്യപ്പെടുത്താൻ കഴിഞ്ഞതും ഈ വഴിക്ക് നേട്ടമായി. പ്രൊസിക്യൂഷന്റെ വീഴ്ചകൾ കോടതിയെ കൃത്യമായി ബോധിപ്പിക്കാൻ കഴിഞ്ഞതാണ് കേസിൽ അനുകൂല വിധിക്ക് വഴിയൊരുക്കിയത്.കേസിൽ പരാതി നൽകാൻ രണ്ട് ദിവസം താമസിച്ചതും സിസിടിവി ദൃശ്യം വിട്ടുകളഞ്ഞതും കച്ചിത്തുരുമ്പായി.തിരിച്ചറിയൽ പരേഡ് നടത്താത്തതും സ്കൂൾ ബസ്സിലെ ക്ലീനറെ കേസിൽ പ്രതിപട്ടികയിൽ ഉൾപ്പെടുത്താതിരുന്നതുമൊക്കെ കേസിൽ അനുകൂല ഘടകങ്ങളായി.
സ്റ്റേഷൻ എസ് എച്ച് ഒ വാദിയായിട്ടാണ് കേസ് കോടതിയിൽ എത്തിയത്.സ്കൂൾ ബസ്സിൽ കയറാനെത്തിയ എൽ കെ ജി വിദ്യാർത്ഥിനിയെ മുറിയിൽകൊണ്ടുപോയി ജോൺസൺ പീഡിപ്പിച്ചു എന്നായിരുന്നു എഫ് ഐ ആർ.കേസിന്റെ പ്രാരംഭ ഘട്ടത്തിൽ തന്നെ സിസിടിവി ദൃശ്യം പരിശോധിച്ച് സത്യം കണ്ടെത്തണമെന്ന് നിലപാട് കോടതിയിൽ സ്വീകരിച്ചിരുന്നു.സ്കൂളിൽ നിന്നും വിദ്യാർത്ഥികളെ ബസ്സിൽ കയറ്റുന്ന ഭാഗവും ജോൺസന്റെ മുറിയുടെ മുൻവശവും കാണാവുന്ന തരത്തിൽ സിസിടിവി കൃാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് അഡ്വ.പ്രതീപ് നേരിട്ട് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പൊലീസിന്റെ ആദ്യമൊഴിയിൽ ജോൺസന്റെ പേര് ഇല്ലായിരുന്നു.പിന്നീട് കോടതിക്ക് കുട്ടി നൽകിയ രഹസ്യമൊഴി പ്രകാരമുള്ള കേസിലാണ് ജോൺസനെ പൊലീസ് അറസറ്റുചെയ്യുന്നത്.വിസ്താര വേളയിൽ മൊഴികളിലുണ്ടായ വൈരുദ്ധ്യങ്ങളും ജോൺസന്റെ നിരപരാധിത്വം തെളിയിക്കുന്നതിനുള്ള ദൈവത്തിന്റെ കൈയൊപ്പായി.
കേസുകൾ വിജയിക്കുകയും പരാജയപ്പെടുകയും ചെയ്യുന്നത് സാധാരണമാണ്.അനുകൂല വിധി ഉണ്ടായി എന്നതിനപ്പുറം ഒരു നിരപരാധിയെ നിയമകുരുക്കിൽ നിന്ന് രക്ഷിച്ച് ,സമാധന ജീവിതത്തിലേയ്ക്ക് കൊണ്ടുവന്ന് ആ കുടുംബത്തിനാകെ ആശ്വാസം പകരാൻ കഴിഞ്ഞു എന്നതാണ് ഈ കേസിൽ എനിക്ക് ഏറ്റവും കൂടുതൽ മാനസീക സന്തോഷം നൽകുന്ന പ്രധാനഘടകം.കേസിൽ ഇനിയും നിയമപോരാട്ടം തുടരും.ജോൺസനെ ബലിയാടാക്കാൻ കരുക്കൾ നീക്കിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാണ് ആഗ്രഹം.ജോൺസൺ 'ഒ കെ' ആയാൽ ഇതിനായുള്ള കോടതി നടപടികളിലേയ്ക്ക് നീങ്ങും.
അഡ്വ. സീമ വാക്കുകൾ ചൂരുക്കി. ആലപ്പുഴ സ്വദേശിനിയായ സീമ ,മുൻ ഗവൺമെന്റ് പ്ലീഡറും പബ്ളിക് പ്രൊസിക്യൂട്ടറും പോക്സോ ആക്ട് ആലപ്പുഴ കമ്മറ്റി അംഗവുമാണ്.കിടങ്ങറ സ്വദേശിയായ പി എസ് പ്രദീപ് കേരള ലോ ജേർണൽ എഡിറ്ററായും പ്രവർത്തിച്ചുവരുന്നു.ഇരുവരും ആലപ്പുഴ ജില്ല കോടതി അഭിഭാകരാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍