അന്ന് ഉന്നത സിപിഎം നേതാവ് കലാമിനെ ഇകഴ്ത്തിക്കാണിക്കാൻ അധിക്ഷേപിച്ചത് 'വാണം വിടുന്നവൻ' എന്ന വിശേഷണം; പ്രൊഫഷണൽ എന്ന നിലയിലും ബൗദ്ധിക ശേഷിയിലും കലാമിനേക്കാൾ കേമനല്ലല്ലോ ലിസി ആശുപത്രിയിലെ ഡോ ജോ ജോസഫ്;ജയിക്കേണ്ടത് ഉമാ തോമസ്; വിശദീകരിച്ച് ജി ശക്തിധരൻ
മറുനാടൻ ഡെസ്ക്
കൊച്ചി: എന്തുകൊണ്ട് തൃക്കാക്കരയിൽ ഉമാ തോമസ് ജയിക്കണം-ഇതിന് വിശദീകരണം നൽകുകയാണ് ജി ശക്തിധരൻ. ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി. ശക്തിധരൻ തൃക്കാക്കരയിൽ ഉമാ തോമസ് ജയിക്കേണ്ടതിന്റെ ആവശ്യകത വിവരിക്കുകയാണ് ഫെയ്സ് ബുക്കിൽ. ആരായിരുന്നു പിടി തോമസ് എന്ന് വിശദീകരിച്ചാണ് പഴയ സിപിഎമ്മുകാരന്റെ പ്രതികരണം
ജി ശക്തിധരന്റെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം.
'99 പേടും ഒരു മുത്തും'
എന്തായാലും പ്രൊഫഷണൽ എന്ന നിലയിലും ബൗദ്ധിക ശേഷിയിലും മുൻ രഷ്ട്രപതി ഡോ എ പി ജെ അബ്ദുൾകലാമിനേക്കാൾ കേമനല്ലല്ലോ ലിസി ആശുപത്രിയിൽ ഹൃദ്രോഗ വിഭാഗത്തിൽ സേവനമനുഷ്ഠിക്കുന്ന ഡോ ജോ ജോസഫ്. ഡോ എ പി ജെ അബ്ദുൾകലാമിനെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി രാജ്യത്തെ ഒട്ടുമുക്കാലും രാഷ്ട്രീയ പാർട്ടികൾ നിർദ്ദേശിച്ചപ്പോൾ അതിനെ തുരങ്കം വെച്ച ഏക പ്രമുഖ ദേശീയ പാർട്ടി സിപിഎം ആയിരുന്നല്ലോ. ദശാബ്ദങ്ങൾ സിപിഎമ്മിനൊപ്പം നിന്നിരുന്ന മുലയം സിംഗിന്റെ സമാജ് വാദിപ്പാർട്ടി അടക്കം കേണപേക്ഷിച്ചിട്ടും അന്ന് സിപിഎം നിലപാട് മാറ്റിയില്ല .കോൺഗ്രസ്സിന് പുറത്തുനിന്ന് ഒരു മുസ്ലിം കൂടി രാഷ്ട്രപതി പദവിയിലേക്ക് വരുന്നത് ഇന്ത്യയിലെ മതന്യുനപക്ഷ വിഭാഗത്തിൽ ആത്മവിശ്വാസം ഉയർത്തുമെന്ന് പല സാമൂഹ്യശാസ്ത്രജ്ഞന്മാരും ചൂണ്ടിക്കാട്ടിയെങ്കിലും സിപിഎം അബ്ദുൾ കലാം വിരുദ്ധ ഭ്രാന്തിൽ ഉറച്ചുനിന്നു. അന്ന് ഉന്നത സിപിഎം നേതാവ് കലാമിനെ ഇകഴ്ത്തിക്കാണിക്കാൻ അദ്ദേഹത്തെ അധിക്ഷേപിച്ചത് 'വാണം വിടുന്നവൻ' എന്ന വിശേഷണത്തോടെയായിരുന്നു.
അന്നും സിപിഎമ്മിനുള്ളിൽ ഇക്കാര്യത്തിൽ കടുത്ത ഭിന്നത ഉണ്ടായിരുന്നു. ഭാവിയിൽ ഇന്ത്യയിൽ ഈ പാർട്ടി തുടച്ചു നീക്കപ്പെടുവാനേ ഇത്തരം നടപടികൾ വഴിവെക്കൂ എന്ന് അറിവുള്ളവർ ഓർമ്മപ്പെടുത്തിയിരുന്നു. പക്ഷേ കേട്ടില്ല. അവസാനം ആ പ്രവചനത്തോളം എത്തിനിൽക്കുന്നു. 34 വർഷം തുടർച്ചയായി ഭരിച്ച സംസ്ഥാനത്തു മരുന്നിന് പോലും ഒരു എം എൽ എ സിപിഎമ്മിന് ഇല്ലാത്ത അവസ്ഥ! എന്തു ഭയാനകമാണ് ആ അവസ്ഥ. ഇവിടെ 99 ൽ നിന്ന് നൂറിൽ കയറിക്കളിക്കാം എന്ന പൂതിയിൽ നടക്കുന്നവർ ഓർക്കേണ്ടത്, കമ്മ്യുണിസ്റ്റ് പ്രത്യശാസ്ത്രത്തിന് അതിന്റെ വളർച്ചയിൽ ശാസ്ത്രീയമായ ചില അടിസ്ഥാനമൂല്യങ്ങൾ കാത്ത് സൂക്ഷിക്കേണ്ടതുണ്ട് . ഇ പി ജയരാജന്റെ തലയിൽ അതുണ്ടാകില്ല. അതാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. 'മുത്തുകളെ' കണ്ടെത്തുന്ന രാഷ്ട്രീയം സിപിഎമ്മിൽ എന്ന് തുടങ്ങി?.
ഞങ്ങൾ യൂണിവേഴ്സിറ്റി കോളജിൽ പഠിക്കുന്ന കാലത്തു ഒരു സംഘം എസ് എഫ് ഐ പ്രവർത്തകർ കോളജിന് മുന്നിൽ വന്നു നിന്ന് നിയമസഭയിൽ നിന്ന് ഇറങ്ങിവരുന്ന അതുവഴി കടന്നുപോകുന്ന സിപിഎം എം എൽ എ മാരെ ഉച്ചത്തിൽ മുദ്രാവാക്യം മുഴക്കി അഭിവാദ്യം ചെയ്യുന്ന പരിപാടിയുണ്ടായിരുന്നു. ഞങ്ങളുടെ നോട്ടത്തിൽ ഒരു കമ്മ്യുണിസ്റ്റ് എന്ന് തോന്നിപ്പിക്കുന്ന എം എൽ എ മാർ കടന്നുപോകുമ്പോൾ മുദ്രാവാക്യം കൂടുതൽ കടിപ്പിക്കും. ഉപതെരഞ്ഞെടുപ്പിൽ ജയിച്ചുവന്ന എം എൽ എ കടന്നു വരുമ്പോളാണ് മുദ്രാവാക്യം ദിഗന്തങ്ങൾ പൊട്ടുമ്പോലെ മുഴങ്ങുന്നത്. ഇ പി ജയരാജന്റെ ഭാഷയിൽ പറഞ്ഞാൽ ഞങ്ങളുടെ അന്നത്തെ 'മുത്ത്. ' ഇ പി ജയരാജൻ സഖാവ്, ഇപ്പോഴും ഞങ്ങൾ അന്ന് നിന്ന പൈങ്കിളി രാഷ്ട്രീയത്തിൽ തന്നെ രമിച്ചു നിൽക്കുകയാണ്. ഭാഷയിൽ നിന്ന് പരിപ്പുവടയും കട്ടൻകാപ്പിയും പോലുള്ള സ്വാദിഷ്ഠമായ പദാവലികൾ കണ്ടെത്തുന്നതിൽ മിടുമിടുക്കാനാണ് അദ്ദേഹം. ഇപ്പോൾ അദ്ദേഹം മുന്നോട്ടുവെക്കുന്ന ഏക മുത്ത് ജയിച്ചുവന്നാലുള്ള സ്ഥിതി ആലോചിച്ചു നോക്കൂ എൽ ഡി എഫിൽ 99 പേടും ഒരേ ഒരു മുത്തും. ഒരു മുത്തുകൂടി ചേർത്ത് 100 മുത്ത് ഇനി സഭയിൽ ഉണ്ടാകും,എന്നല്ല അദ്ദേഹത്തിന്റെ തിരുനാവിൽ നിന്ന് കേട്ടത്. അതാണ് ആ മൊഴിയുടെ മാറ്റ്. ആ മനസ്സിന്റെ നൈർമല്യം അടുത്തറിയുന്നവർക്കെല്ലാം ആ വ്യക്തിത്വത്തിന്റെ സ്വാദും അറിയാം. വേണമെങ്കിൽ അദ്ദേഹത്തിന്റെ ഒറ്റവാക്കിലുള്ള പ്രയോഗങ്ങൾ മുൻ നിർത്തി ഒരു 'ഓടക്കുഴൽ' സമ്മാനത്തിന് നിർദ്ദേശിക്കാം. പക്ഷെ രാഷ്ട്രീയത്തിൽ അത് പോരാ.
പി റ്റി എന്ന ദ്വയാക്ഷരം, ഏതു കഠിന ഹൃദയവും കീറിമുറിക്കാൻ പ്രാവീണ്യമുള്ള ഡോ ജോ ജോസഫിന്റെ കത്രികക്കു വഴങ്ങുമോ എന്ന് എനിക്ക് സംശയമുണ്ട്. ആ ഹൃദയത്തിന്റെ ശാലീനത, ചിലപ്പോൾ അദ്ദേഹത്തിന്റെ ശസ്ത്രക്രിയാരംഗത്തെ ആദ്യത്തെ കൈക്കുറ്റപ്പാടിന് വഴിയൊരുക്കാം. പി റ്റിയുടെ ഹൃദയത്തിന്റെ മാസ്മരികത ഡോ ജോയുടെ ചിന്തകളിലേക്കും പടർന്നുകയറാം.ഹൃദയത്തിന്റെ തമ്പുരുകൾമീട്ടി ഒരു ശസ്ത്രക്രിയാ ടേബിളിൽ യഥാർത്ഥ സംഗീതം ആസ്വദിക്കുന്ന ഒരു ജോ ആയിരുന്നെങ്കിൽ സിൽവർ ലൈനിനെ കുറിച്ച് ഇന്നലെ അദ്ദേഹത്തിന്റെ ചുണ്ടിൽ നിന്ന് കേട്ടത് കേൾക്കേണ്ടിവരില്ലായിരുന്നു. അവിടെ അദ്ദേഹം വെറും അരിക്കച്ചവടക്കാരനായ 'ഫ്രാഞ്ചിയേട്ടൻ' ആയിപ്പോയി. ക്ഷമിക്കുക .കലാമിന്റെ മികവിന് പുല്ലുവില കൽപ്പിച്ചവർ ഡോ ജോയുടെ മികവിന് മുത്തുവില നൽകുന്നതിൽ വിരോധാഭാസമില്ലേ
ദുഃഖത്തിന്റെ പൊള്ളുന്ന വടുക്കൾ ചുണ്ടുകൊണ്ട് പൊത്തിപ്പിടിച്ചു ചിരിച്ചു എന്ന് വരുത്തിത്തീർത്ത്, അത് കൃത്രിമമല്ല എന്ന് കാണിക്കാൻ മുഖമാകെ ചിരിയിൽ പൊതിയുന്ന ഉമയുടെ ഭാവം തൃക്കാക്കരയിലെ കുടുംബിനികൾക്ക് ചിരപരിചിതമായി കഴിഞ്ഞിട്ടുണ്ടാകും. എങ്കിലും രാഷ്ട്രീയ വിധിതീർപ്പുകൾ അതിനപ്പുറമാണല്ലോ ഇങ്ങിനെ ഒരവസ്ഥയിലേക്ക് ഉമ ഉയരുന്നതിൽ സന്തോഷിക്കേണ്ട ഉമയുടെ യഥാർത്ഥ ''അമ്മ' മേഴ്സി രവി കാലയവനികയ്ക്കു ഉള്ളിലെവിടെയോ മറഞ്ഞിരുന്നു എല്ലാം കാണുന്നുണ്ടാകും. ഡൽഹിയിലെ എന്റെ രാത്രികളിൽ ഉറങ്ങാൻ സമ്മതിക്കാതെ നീണ്ട് നീണ്ട് പോകുന്നതായിരുന്നു മേഴ്സി രവി യുടെ പി റ്റി - ഉമാ ദാമ്പത്യ പർവ്വം കഥകൾ .ഇങ്ങിനെ സഹപ്രവർത്തകരെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുന്നവർ കോൺഗ്രസ്സ് പാർട്ടിയിലും ഉണ്ടല്ലോ എന്നത് മേഴ്സി രവിയുമായി അടുത്തപ്പോഴാണ് അനുഭവിച്ചറിഞ്ഞത്. മേഴ്സി രവി യുടെ തൊട്ടിലിൽ ആണ് പി റ്റി - ഉമാ ദാമ്പത്യം പിറന്നതും വളർന്നതും . കേരളരാഷ്ട്രീയത്തിൽ എവിടെ എത്തേണ്ട വീട്ടമ്മയായിരുന്നു മേഴ്സി രവി. ഒരു ദിവസം രാത്രി രണ്ടുമണി കഴിഞ്ഞിട്ടുണ്ടാകും ഫോണിന്റെ റിസ്സീവറിൽ ഒരു സ്ത്രീ ഒറ്റയ്ക്ക് സംസാരിക്കുന്ന ശബ്ദം 'അന്ന് അവന്റെ കയ്യിൽ പണമൊന്നുമില്ലല്ലോ ഞാൻ അതിന്......'അപ്പോൾ ഒന്നുകൂടി റിസ്സീവർ അടുപ്പിച്ചപ്പോഴാണ് വിവാഹം കഴിഞ്ഞുവന്ന ദിവസങ്ങളിലെ പി റ്റി യുടെ യും ഉമ യുടെ യും ദാരിദ്ര്യത്തെ കുറിച്ചാണ് സംസാരിക്കുന്നതെന്ന് മനസിലായത്. രാത്രി പത്തുമണിക്കോ മറ്റോ ആരംഭിച്ച കഥ പറച്ചിൽ ആണത്. അതാണ് മെഴ്സി രവി.
എന്റെ രാഷ്ട്രീയം പി റ്റി യുടെ രാഷ്ട്രീയമല്ല. അദ്ദേഹത്തിന്റേത് എന്റേതുമല്ല. ഒരിക്കലും പി റ്റി മത്സരിച്ച ഒരു തെരെഞ്ഞെടുപ്പിലും അദ്ദേഹത്തിന് അനുകൂലമായി ഒരു വാക്കു പോലും ഉച്ചരിച്ചിട്ടില്ല. ആശംസകൾ പോലും പങ്കുവെച്ചിട്ടില്ല. അതെനിക്കാവില്ല എന്ന് പി റ്റി ക്കും അറിയാം. പക്ഷെ ഉമ കെട്ടിപ്പുണർന്നതിലും വികാരവായ്പോടെ ഞങ്ങൾ ഞങ്ങളുടെ നിശ്വാസങ്ങൾ പങ്കിടും വിധം അപ്പോൾ പുണർന്നിട്ടുണ്ട്. സത്യം തുറന്നു പറയട്ടെ ,ഇന്ന് തൃക്കാക്കരയിൽ എനിക്ക് ഒരു വോട്ട് ഉണ്ടായിരുന്നെങ്കിൽ പി റ്റി ഏൽപ്പിച്ചിരിക്കുന്ന ചിഹ്നത്തിൽ തന്നെ കൊടുക്കുമായിരുന്നു. എന്തെന്നാൽ പി റ്റി യേ പോയുള്ളൂ .നമുക്ക് നമ്മുടെ മാധവ് ഗാഡ്ഗിൽ ഇവിടെ ഉണ്ട് .അദ്ദേഹം തോൽക്കാൻ പാടില്ല. മറിച്ചു സംഭവിച്ചാൽ കേരളം ദേശീയതലത്തിൽ അവമതിക്കപ്പെടും.
പി റ്റി ദീർഘനാൾ രാഷ്ട്രീയത്തിൽ ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ സംഘടനാ തലത്തിലെ പ്രവർത്തന ശൈലിയിലും സമീപനങ്ങളിലും ഉണ്ടായിട്ടുള്ള മെറ്റമോർഫോസിസ് താരതമ്യങ്ങൾക്കു അതീതമാണ്. നിയമസഭയിലേക്ക് കടന്നുവരുന്ന കാലത്തു അദ്ദേഹത്തെ സിപിഎം വളഞ്ഞിട്ടാക്രമിക്കുകയായിരുന്നു. തൊടുപുഴയിൽ നിൽക്കാനാകാതെ പൊറുതിമുട്ടിക്കുക തന്നെ ചെയ്തു.ഒരു ദിവസം എന്നെക്കാണാൻ വന്നു. കുറെ നോട്ടീസുകളും മറ്റും കയ്യിൽ കണ്ടു. ശരിക്കും കരച്ചിലിന്റെ വക്കത്തായിരുന്നു പി റ്റി. ഞാനും വിഷമത്തിലായി. കാരണം ഇതിനു പിന്നിൽ പ്രവർത്തിക്കുന്നവർ എല്ലാം എന്റെ കൂടെപ്പിറപ്പുകൾ പോലുള്ള പ്രധാന സഖാക്കളാണ്.ഒരു പോംവഴി നിർദ്ദേശിച്ചു .അന്നത്തെ പാർട്ടി സെക്രട്ടറി വി എസ്സിനെ നേരിൽ കണ്ട് ഇതേ രീതിയിൽ ക്ഷമയോട് സംസാരിക്കുക. വലിയ പൊട്ടിത്തെറിയായിരുന്നു ആയിരുന്നു പ്രതികരണം. ഒരിക്കലും നീതികിട്ടില്ല എന്ന ഉറച്ച മുൻവിധിയിലായിരുന്നു പി റ്റി . വി എസിന്റെ പേര് കേൾക്കുന്നത് തന്നെ ചതുർത്ഥിയായിരുന്നു. ഞാൻ എന്താണ് ഈ പാർട്ടി എന്നും ഇതെങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും പഠിപ്പിക്കാൻ ശ്രമിച്ചിട്ടും ഏശിയില്ല.നിരാശനായി പി റ്റി മടങ്ങി. ഏതാനും ദിവസം കഴിഞ്ഞപ്പോൾ വീണ്ടും വിളിച്ചു എന്റെ നിർദ്ദേശം സ്വീകരിച്ചു.
വി എസിനെ കാണാൻ അവസരമുണ്ടാക്കണമെന്നും അഭ്യർത്ഥിച്ചു. മരമണ്ടാ ഞാൻ പറഞ്ഞിട്ട് പോയിക്കണ്ടാൽ എന്തെങ്കിലും ഗുണം ഉണ്ടാകുമോ വി എസ് അല്ലേ ആൾ എന്ന് പറഞ്ഞപ്പോൾ, അവസാനം പി റ്റി ക്കും ബോധ്യമായി. പിന്നീട് ഞാൻ അറിഞ്ഞു ആ കൂടിക്കാഴ്ച രണ്ടുമണിക്കൂറിലേറെ നീണ്ടു. മണിക്കൂറുകൾക്കുള്ളിൽ വി എസ് ഇടുക്കി ജില്ലാ നേതാക്കളുമായി ബന്ധപ്പെട്ട് വിവരം ശേഖരിച്ചു അതിൽ അതിശക്തമായി ഇടപെടുകയും പരിഹാരം ഉണ്ടാക്കുകയും ചെയ്തു. അതോടെ പി റ്റി, വി എസ്സിന്റെ രഹസ്യ ഭക്തനായി. 'എന്തൊരു മനുഷ്യനപ്പാ' എന്ന് മാത്രം പറഞ്ഞു ഒരിക്കൽ പി റ്റി അതേക്കുറിച്ചു സൂചിപ്പിച്ചു. പി റ്റി യെ ഞാൻ നേരിൽ വളരെ കുറച്ചു മാത്രമേ കണ്ടിട്ടും സംസാരിച്ചിട്ടുമുള്ളൂ എന്നതാണ് ഏറ്റവും വലിയ സവിശേഷത.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്