ഇടതുപക്ഷത്തിന്റെ പ്രചരണം നയിക്കാൻ കെവി തോമസ് എത്തും; എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചരണ കമ്മറ്റിയുടെ ചെയർമാൻ സ്ഥാനം കോൺഗ്രസ് അംഗത്വമുള്ള നേതാവ് ഏറ്റെടുത്തേക്കും; വികസന രാഷ്ട്രീയം ചർച്ചയാക്കാനുള്ള മുൻകേന്ദ്രമന്ത്രിയുടെ ആഗ്രഹം അംഗീകരിക്കാൻ സിപിഎം; തൃക്കാക്കരയിൽ വമ്പൻ അട്ടിമറിക്ക് സാധ്യത
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: പാർട്ടിയുമായി നിലനിൽക്കുന്ന അസ്വാരസ്യങ്ങൾക്കിടെ കോൺഗ്രസ് അംഗത്വം പുതുക്കിയ കെ വി തോമസ് കോൺഗ്രസ് ഹൈക്കമാണ്ടിന് തലവേദനയാകും. സഹപ്രവർത്തകനായ അജിത് അമീർ ബാവ മുഖേനയാണ് കെ വി തോമസ് അംഗത്വം പുതുക്കിയത്. ഇതിന് പിന്നാലെ തൃക്കാക്കരയിൽ ഇടതു പ്രചരണം ഏറ്റെടുക്കാൻ തോമസ് തയ്യാറെടുക്കുന്നുവെന്നാണ് സൂചന. എറണാകുളത്തെ പ്രധാന കോൺഗ്രസ് നേതാവായ തന്നോട് ആലോചിക്കാതെ തൃക്കാക്കരയിൽ ഉമാ തോമസിനെ സ്ഥാനാർത്ഥിയാക്കിയതിനെ കെവി തോമസ് പരസ്യമായി എതിർക്കും. തൃക്കാക്കരയിൽ ഇടതുപക്ഷത്തിന്റെ പ്രചരണ നായകനാകാൻ തയ്യാറാണെന്ന് സിപിഎമ്മിനെ കെവി തോമസ് അറിയിച്ചിട്ടുണ്ട്. സ്ഥാനാർത്ഥിയെ സിപിഎം നിശ്ചയിച്ചു കഴിഞ്ഞു. പുറത്തു വിടാത്ത ഈ പേരിന് പിന്നിലും തോമസ് ഇഫക്ടാണ്. ഈ സാഹചര്യത്തിൽ തൃക്കാക്കരയിലെ ഇടത് സ്ഥാനാർത്ഥിയുടെ പ്രചര കമ്മറ്റിയുടെ ചെയർമാൻ തോമസാകാനാണ് സാധ്യത.
അങ്ങനെ വന്നാൽ തോമസിനെ കോൺഗ്രസിൽ നിന്നും പുറത്താക്കേണ്ടി വരും. ഇതൊന്നും തന്നെ ബാധിക്കില്ലെന്നും ഇടതുപക്ഷ രാഷ്ട്രീയത്തിന് അനുകൂലമായ നിലപാട് എടുക്കാനും തോമസ് തീരുമാനിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ പ്രാധാന്യം വികസന രാഷ്ട്രീയത്തിനാണ്. വ്യക്തിബന്ധത്തിനല്ല പ്രാധാന്യം നൽകുന്നതെന്ന് കെ വി തോമസ് പറഞ്ഞു. തനിക്കെതിരെ കെ വി തോമസ് ഒന്നും പറയില്ലെന്ന് തൃക്കാക്കരയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായ ഉമ തോമസ് പറഞ്ഞതിന് പിന്നാലെയായിരുന്നു തോമസിന്റെ പ്രതികരണം. ഇതിൽ തന്നെ ഇടതു സഹകരണം വ്യക്തമാണ്. വികസന രാഷ്ട്രീയം കൊച്ചിക്ക് വേണ്ടി അവതരിപ്പിക്കാനാണ് തോമസിന്റെ ശ്രമം. തന്റെ മകനേയോ മകളേയോ സ്ഥാനാർത്ഥിയായി പരിഗണിക്കരുതെന്ന് സിപിഎമ്മിനോട് കെവി തോമസ് ആവശ്യപ്പെട്ടതും ഈ ലക്ഷ്യം മുൻനിർത്തിയാണ്.
എൽഡിഎഫിനും, യുഡിഎഫിനും വേണ്ടിയല്ല. വികസനത്തികനൊപ്പമാണ് നിലകൊള്ളുന്നത്. വികസന കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ല. കേരളത്തിൽ ഗതാഗത പ്രശ്നങ്ങൾ രൂക്ഷമാണ്. ഈ സാഹചര്യത്തിൽ വ്യക്തിബന്ധത്തിനല്ല പ്രാധാന്യം. തിരഞ്ഞെടുപ്പിൽ ജനങ്ങളും, വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പ്രധാനമെന്നും തോമസ് വിശദീകരിച്ചിട്ടുണ്ട്. പാർട്ടി കോൺഗ്രസിലെ സെമിനാറിൽ പങ്കെടുത്ത ശേഷം തോമസ് കോൺഗ്രസുമായി അകലത്തിലാണ്. കോൺഗ്രസിൽ നിന്ന് തോമസിനെ പുറത്താക്കുമെന്ന് പോലും ഏവരും കരുതി. എന്നാൽ തോമസിനെ സ്ഥാനങ്ങളിൽ നിന്ന് നീക്കുന്ന അച്ചടക്ക നടപടി മാത്രമാണുണ്ടായത്. ഈ സാഹചര്യത്തിലാണ് തോമസിന്റെ പുതിയ രാഷ്ട്രീയ നീക്കങ്ങൽ. തൃക്കാക്കരയിൽ സിപിഎമ്മിന് കരുത്താകുന്നതും തോമസിന്റെ സാന്നിധ്യമാണ്.
അതിനിടെ കെ.വി.തോമസ് ദിവസവും പറയുന്നതിന് മറുപടി പറയാനില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പ്രതികരിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി നിർണയത്തിൽ തർക്കങ്ങളില്ല. ഇടതുപക്ഷം വികസനത്തെ എതിർത്തവരാണ്. പ്രളയഫണ്ടിലടക്കം കയ്യിട്ടുവാരിയെന്നും സതീശൻ പറഞ്ഞു. 'എല്ലാ ദിവസവും രാവിലെ വന്ന് വാർത്തയുണ്ടാക്കി ഞങ്ങളെക്കൊണ്ട് മറുപടി പറയിപ്പിച്ച് വാർത്തയിൽ ആരും നിറഞ്ഞുനിൽക്കാൻ നോക്കണ്ട. അതിനു മറുപടിയില്ല. യുഡിഎഫിന്റെ മുതിർന്ന നേതാക്കളെല്ലാം പ്രചരണത്തിന് എത്തും. കഴിഞ്ഞ വർഷം ജയിച്ചതിനേക്കാൾ വലിയ ഭൂരിപക്ഷത്തിൽ ഉമ തോമസ് ജയിക്കും.'വി.ഡി. സതീശൻ പറഞ്ഞിരുന്നു. ഇതും തോമസിന് ഉന്നംവച്ചുള്ള സതീശന്റെ കടന്നാക്രമണമാണ്. തൃക്കാക്കരയിൽ വിഡിയാകും ഉമാ തോമസിന് വേണ്ടി പ്രചരണം നയിക്കുക. മറുപക്ഷത്ത് തോമസ് മാഷും.
'കെ റെയിൽ ചർച്ച ചെയ്യാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. കേരളത്തെ സാമ്പത്തികമായി തകർക്കുന്ന ഒന്നാണ്. പ്രളയസമയത്ത് ഏറ്റവും കൂടുതൽ അഭയാർഥികൾ താമസിച്ചത് തൃക്കാക്കരയിൽ ആയിരുന്നു. വീടും ഉപജീവനമാർഗവും നഷ്ടപ്പെട്ടവർക്ക് നൽകേണ്ട പണം തൃക്കാക്കരയിലെ സിപിഎം നേതാക്കൾ ഉൾപ്പെടെയുള്ളവരാണ് കളക്ടറേറ്റിൽ നിന്നും കൊള്ളയടിച്ചത്. പാരിസ്ഥിതിക പ്രശ്നങ്ങൾ ഉള്ള എറണാകുളം ജില്ലയിൽ ഇതുപോലെ ഒരു റെയിൽ വന്നാൽ എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾക്ക് നന്നായിട്ടറിയാം. ഇത് കെ റെയിൽ അല്ല, കമ്മിഷൻ റെയിൽ.' -ഇതാണ് പ്രചരണ രംഗത്ത് വിഡി നിറയ്ക്കുക. ഇവിടെയാണ് വികനമാണ് തന്റെ നയമെന്ന തോമസിന്റെ പ്രഖ്യാപനവും എത്തുന്നത്.
വികസനം തന്നെ ആയിരിക്കും ഉപതിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ചർച്ചാവിഷയമെന്നാണ് തന്റെ കാഴ്ചപ്പാടെന്ന് തോമസ് പറയുന്നുു. ഇഫ്താറിൽ ഒന്നിച്ച് ഇരിക്കാമെങ്കിൽ എന്തുകൊണ്ട് പ്രതിപക്ഷ നേതാവിനും മുഖ്യമന്ത്രിക്കും കെ-റെയിലിന്റെ കാര്യത്തിൽ ഒന്നിച്ച് നിന്നുകൂടാ എന്നും അദ്ദേഹം ആരാഞ്ഞു. കേരളത്തിന്റെ വികസനവും തൃക്കാക്കരയുടെ വികസനവും ചർച്ചയാകും. മെട്രോ തൃക്കാക്കരയിൽ എത്തിക്കണമെന്ന ആഗ്രഹം ജനങ്ങളുടെ മനസ്സിലുണ്ട്. വൈറ്റില ഹബ്ബിൽനിന്നുള്ള ജലപാത ജനങ്ങളുടെ വലിയ ഒരു ആഗ്രഹമാണ്. വളർന്നുവരുന്ന നഗരമാണ് തൃക്കാക്കര, അതിന്റെ പ്രശ്നങ്ങളുണ്ട്. വികസനരാഷ്ട്രീയം വളരെ ആഴത്തിൽ ചർച്ചചെയ്യപ്പെടും, കെ.വി. തോമസ് കൂട്ടിച്ചേർത്തു.
വികസനം ജനങ്ങൾക്കു വേണ്ടിയാണ്. അന്ധമായ രാഷ്ട്രീയ കാഴ്ചപ്പാടുകൾ കാരണം ജനങ്ങൾക്ക് ന്യായമായി ലഭിക്കേണ്ട ജീവിതസൗകര്യങ്ങൾ, രാജ്യത്തിന്റെ വികസനം, സംസ്ഥാനത്തിന്റെ വികസനം ഇവയൊന്നും ചോദ്യംചെയ്യപ്പെടരുത്. അത്തരം കാര്യങ്ങളെ രാഷ്ട്രീയത്തിന് അതീതമായി കാണണം എന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. നെടുമ്പാശ്ശേരി വിമാനത്താവളം വന്നപ്പോഴും കൊച്ചി മെട്രോ വന്നപ്പോഴുമൊക്കെ തന്റെ നിലപാട് അതുതന്നെ ആയിരുന്നു. വികസനത്തിനൊപ്പം എന്ന നിലപാടായിരിക്കും ഈ തിരഞ്ഞെടുപ്പിൽ സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
തൃക്കാക്കരയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയേക്കുറിച്ച് എന്തെങ്കിലും നിർദ്ദേശങ്ങൾ പാർട്ടിക്ക് മുൻപിൽ വെക്കാനുണ്ടായിരുന്നില്ലേ എന്ന ചോദ്യത്തിനും തോമസ് മറുപടി നൽകി. തന്റെ മനസ്സിലുള്ള അഭിപ്രായങ്ങളെല്ലാം ജനങ്ങളോടു പറഞ്ഞു. ജനങ്ങളോടല്ലേ തനിക്ക് പറയാൻ കഴിയൂ. ആ പ്രദേശത്തെ ജനങ്ങളുമായി തനിക്ക് ഒരു ബന്ധമുണ്ട്. അമ്മൂമ്മയുടെ വീട് കലൂരാണ്. അവിടെ ബന്ധുക്കൾ കുറേപേരുണ്ട്. തന്നെ പഠിപ്പിച്ച അദ്ധ്യാപകരും താൻ പഠിപ്പിച്ച വിദ്യാർത്ഥികളുമുണ്ട്. സഹപ്രവർത്തകരുണ്ട് അവരോടൊക്കെ സ്വന്തം അഭിപ്രായം തുറന്നു പറയുമെന്നും തോമസ് കൂട്ടിച്ചേർത്തു. സിപിഎം. പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്തതിന് പിന്നാലെ തോമസിനെതിരേ കോൺഗ്രസ് അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍