ചട്ടം ലംഘിച്ച് വൈദ്യുത ഭവനിൽ ഓഫീസർമാർ ഫ്ളാറ്റ് കച്ചവടത്തിൽ; ബാഹ്യ വ്യക്തികളുമായി ചേർന്ന് സംഭാവന സ്വരൂപിച്ചു ഫ്ളാറ്റ് നിർമ്മാണം; പദ്ധതിയിൽ പണം മുടക്കുന്നത് കരാറുകാരും വൻകിട വാണിജ്യ ഇടപാടുകാരും; സർവീസ് പെരുമാറ്റച്ചട്ടവും സഹകരണ നിയമവും കെ എസ് ഇ ബി ഓഫീസർമാർക്ക് മുമ്പിൽ മുട്ടുമടക്കുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്റെ സമഗ്രാധിപത്യത്തിലാണ് മുൻകാലങ്ങളിൽ വൈദ്യുതി ബോർഡിലെ ഒരു ഇല പോലും അനങ്ങിയിരുന്നത്. എന്നാൽ ഈ ആധിപത്യ സ്വഭാവത്തിന് അന്ത്യം വന്നത് ബി അശോക് ബോർഡ് ചെയർമാനായി എത്തിയതോടെയാണ്. കെഎസ്ഇബിയെ കറവപ്പശു ആക്കിയ ഓഫീസർമാർക്ക് തിരിച്ചടിയായി മാറി അദ്ദേഹത്തിന്റെ ഇടപെടലുകൾ. ഈ ഇടപെടലുകളാണ് ഇപ്പോൾ ഓഫീസേഴ്സ് അസോസിയേഷൻ നേതാവ് എം ജി സുരേഷ് കുമാറിന്റെ സ്ഥലം മാറ്റത്തിലേക്ക് അടക്കം എത്തിച്ചേർന്നിരിക്കുന്നത്.
ബോർഡിലെ സമഗ്രാധിപത്യത്തിന് വേണ്ടി ഓഫീസേഴ്സ് അസോസിയേഷൻ ശ്രമിച്ചു കൊണ്ടിരുന്നത് മറ്റ് ഇടപാടുകൾ കൂടി ലക്ഷ്യമിട്ടായിരുന്നു. അത്തരമൊരു ഇടപെടലിനെ തുറന്നു കാട്ടുകയാണ് മറുനാടൻ. വൈദ്യുതി ബോർഡ് ആസ്ഥാനത്തെ ഓഫീസർമാർ സർവീസ് പെരുമാറ്റച്ചട്ടവും സഹകരണ നിയമങ്ങളും കാറ്റിൽപ്പറത്തി ഫ്ളാറ്റ് നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കയാണ്. കെഎസ്ഇബി ഓഫീസേഴ്സ് ഹൗസ് കൺസ്ട്രക്ഷൻ കോ -ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് നമ്പർ 4426ന്റെ ഭാഗമായാണ് ഫ്ളാറ്റ് നിർമ്മാണം. ഇത്തരമൊരു ബിസിനസ് സംരംഭത്തിലേക്ക് കെഎസ്ഇബി ആസ്ഥാനത്തെ ഓഫീസർമാർ ചുവടു വെക്കുന്നതിൽ സർവീസ് പെരുമാറ്റച്ചട്ടം കാറ്റിൽപ്പറത്തുകയാണ് ചെയ്യുന്നത്.
കെ എസ് ഇ ബിയുടെ അറിവോ അനുമതിയോ കൂടാതെ രജിസ്റ്റർ ചെയ്ത ഈ സഹകരണ സംഘത്തിന്റെ മറവിലെ കച്ചവടം ഇതിനോടകം വിവാദമായി കഴിഞ്ഞു. ഉദ്യോഗസ്ഥർ മാത്രം അംഗങ്ങളായ സഹകരണ സംഘത്തിൽ അംഗത്വമെടുക്കാമെങ്കിലും ബോർഡിന്റെ കമ്പനി ചട്ടമനുസരിച്ച മുൻകൂർ അനുമതിയില്ലാതെ ബാഹ്യവ്യക്തികളുമായി ചേർന്ന് സംഭാവന സ്വരൂപിച്ച് ഇത്തരം സംരംഭം പാടില്ലെന്നാണ് വ്യക്തമാക്കുന്നത്. ഇക്കാര്യം പെരുമാറ്റച്ചട്ടത്തിൽ വ്യക്തമാണ് താനും. എന്നാൽ, ഈ ചട്ടം പരസ്യമായി ലംഘിച്ച് 40 കോടിയിലധികം മതിക്കുന്ന ഫ്ളാറ്റ് നിർമ്മാണമാണ് നടക്കുന്നത്.
കഴക്കൂട്ടം - കരോട് എൻഎച്ച് ബൈപ്പാസിൽ നിന്നും രണ്ട് കിലോമീറ്റർ മാറിയും, ലുലു മാളിന് രണ്ട് കിലോമീറ്റർ അടുത്തുമായാണ് ഫ്ളാറ്റ് നിർമ്മാണത്തിനുള്ള പദ്ധതി. ഇതിനായി 50 സെന്റ് സ്ഥലം വാങ്ങിയിട്ടുമുണ്ട്. പി റ്റി പ്രകാശ് കുമാർ എന്ന അസിസ്റ്റന്റ് എഞ്ചിനീയറാണ് സ്ഥലം വാങ്ങിക്കുകയും ഫ്ളാറ്റ് നിർമ്മാണത്തിന്റെ ചുമതലക്കാരനും. ഇദ്ദേഹമാണ് സഹകരണ സൊസൈറ്റിയുടെ സെക്രട്ടറിയും. പ്രസിഡന്റായി എ എസ് ജലേഷ് കുമാറുമാണുള്ളത്. അതേസമയം പദ്ധതിയിൽ പണം മുടക്കുന്നത് ആരെന്നതാണ് ഇതിൽ വിവാദമാകുന്നതും. വൈദ്യുതി ബോർഡുമായി ചേർന്നു നിൽക്കുന്നവരെ ലക്ഷ്യമിട്ടാണ് കെഎസ്ഇബി ഓഫീസർമാരുടെ ബിസിനസ് പ്ലാൻ.
ഫ്ളാറ്റ് പദ്ധതിയിൽ പണം മുടക്കുന്നത് കെഎസ്ഇബി കരാറുകാരായവരും വൈദ്യുതി ബോർഡുമായി വൻകിട വാണിജ്യ ഇടപാടുകളുള്ളവരും ആണെന്ന ആക്ഷേപവും ശക്തമാണ്. ബോർഡ് ആസ്ഥാനത്തെ എക്സിക്യൂട്ടീവ് എഞ്ചിനീയറായ പി റ്റി പ്രകാശ് കുമാർ ഇത്തരം ഇടപാടുകൾക്കെല്ലാം ചുക്കാൻ പിടിക്കുന്നുണ്ട്. പല വിധത്തിലുള്ള വാഗ്ദാനങ്ങളാണ് സഹകരണ സൊസൈറ്റി നൽകുന്നത്. സഹകരണ സംഘം ഫ്ളാറ്റിന്റെ നിർമ്മാണത്തിന് അനുമതിയില്ലാത്ത കോടികൾ പിരിച്ചെടുക്കുന്നു എന്ന ആക്ഷേപവും നിലനിൽക്കുന്നു.
കെഎസ്ഇ ബി ഓഫീസർമാർ, വർക്കർമാർ, റിട്ടയർ ഓഫീസർ എന്നിവരുടെ നിക്ഷേപ ലോൺ പരിപാടിയും കെഎസ്ഇബി ഓഫീസേഴ്സ് ഹൗസ് കൺസ്ട്രക്ഷൻ കോ -ഓപ്പറേറ്റീവ് സൊസൈറ്റിക്കുണ്ട്. പല വിധത്തിലുള്ള ലോൺ സംവിധാനവും ഇവർ നൽകി വരുന്നു. അടിയന്തര സാഹചര്യങ്ങളിൽ ലോൺ, വീട് നന്നാക്കാൻ ലോൺ, ഹൗസിങ് ലോൺ തുടങ്ങിയ സാമ്പത്തിക ഇടപാടുകളും സംഘം നടത്തുന്നുണ്ട്. സഹകരണ സംഘം രജിസ്ട്രാറുടെ അനുമതിയോ ബാങ്കിങ് റഗുലേഷൻസ് ആക്ട് നിയമവ്യവസ്ഥകളോ പാലിക്കാതെയാണ് ഇവിടുത്തെ സാമ്പത്തിക ഇടപാടുകൾ. 5 ശതമാനം മുതൽ 7.5 ശതമാനം വരെ നിരക്കിൽ അനുമതിയില്ലാതെ നിക്ഷേപത്തിനുള്ള പലിശ നൽകുകയും ചെയ്യുന്നുണ്ട്. അംഗങ്ങൾക്കായി 5 ലക്ഷം മുതൽ 30 ലക്ഷം വരെ പലതരം ചിട്ടികളും സംഘം നടത്തുന്നുണ്ട്.
പ്രതിമാസ നിക്ഷേപ പദ്ധതിയുടെ കാലാവധി 50 മാസമാണ്. പദ്ധതിയിൽ ചേരാൻ ആദ്യ ഓൺലൈനായി സംഘം അക്കൗണ്ടിലേക്ക് തുക അടയ്ക്കാവുന്നതാണ്. പിന്നീട് ഇലക്ട്രോണിക് ക്ലിയറിങ് സിസ്റ്റം വഴിയാണ് അടക്കേണ്ടതെന്നും നിബന്ധനയുണ്ട്. അഞ്ച് മാസംകൊണ്ട് തന്നെ എല്ലാവർക്കും ഏഴ് ലക്ഷം രൂപ ലഭിക്കുമെന്നും പറയുന്നു. ഇക്കാര്യം ബ്രൗഷറിലും വ്യക്തമാക്കുന്നു. എംഡിഎസ് തുടങ്ങി ആദ്യമാസം പത്ത് പേരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുമെന്നാണ് പറയുന്നത്. തുക ആവശ്യമുള്ളവർക്ക സ്വന്തം ജാമ്യം അഅടക്കം മൂന്ന് ജാമ്യക്കാരെ വേണമെന്നുമാണ് നിർദ്ദേശിക്കുന്നത്.
കെഎസ്ഇബി ജീവനക്കാർ ആയതിനാൽ നിന്നും നിക്ഷേപം സ്വീകരിക്കാം എന്നതാണ് മറ്റൊരു വിചിത്ര വ്യവസ്ഥ. ജീവനക്കാരല്ലാത്ത കരാറുകാരിൽ നിന്നും അടക്കം തുക സമാഹരിക്കുന്നു. ഇക്കാര്യത്തിൽ വൈദ്യുതി ബോർഡിന്റെ കരാറുകാർക്ക് മേൽ അധികാരപ്രയോഗമാകും നടത്തുന്നത്. തുക സമാഹരിക്കാതെ ഓഫീസർമാർ കരാറുകാരുടെ ബില്ലുകൾ സമയത്ത് മാറി നൽകാത്ത അവസ്ഥ ഉണ്ടാകും. അതുകൊണ്ട് തന്നെ മറ്റുള്ളവരും നിക്ഷേപ പദ്ധതിയോട് സഹകരിക്കും. ഇത്തരത്തിൽ പണം പിരിച്ചു സംഘടനാ പ്രവർത്തനം നടത്തുകയാണെന്നും ആക്ഷേപം ശക്തമാണ്.
20 കോടിരൂപയോളം ജീവനക്കാരല്ലാത്ത അംഗങ്ങളിൽ നിന്ന് പിരിച്ചെടുത്ത് സംഘടനാ പ്രവർത്തനങ്ങൾക്കും മറ്റാവശ്യങ്ങൾക്കും വിനിയോഗിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. കെഎസ്ഇബിയുടെ പേരും മുദ്രയും ഉപയോഗിച്ച ഈ സംഭാവന പിരിച്ചതിനാൽ മറ്റു കരാറുകാരും ഇതിന് ഔദ്യോഗിക അനുമതിയുണ്ടെന്ന് കരുതിയാണ് സംഭാവനയും പടിയും നൽകുന്നത്. എന്നാൽ, ഫലത്തിൽ ഇത് സംഘടനാ പ്രവർത്തനത്തിനം നേതാക്കൾക്ക് പുട്ടടിക്കാനുമായി മാറ്റുകയാണ്.
കെഎസ്ഇബി ഓഫീസർമാരുടെ സഹകരണ സംഘങ്ങൾക്ക് അനുമതിയില്ലാതെ നൽകുന്ന സംഭാവനകളിൽ ഇൻകംടാക്സ്/ഇഡി തുടങ്ങിയ ഏജൻസികൾ പരിശോധന നടത്താൻ സാധ്യതയുണ്ടെന്ന് കണ്ടപ്പോഴാണ് ഓഫീസർമാർ ഹൗസിങ് പദ്ധതിയിലേക്ക് പണം വകമാറ്റിയതെന്നും ആക്ഷേപമുണ്ട്. ഈ പദ്ധതി വഴി കെഎസ്ഇബിയിലെ ഉന്നതരുടെ പണം വഴിമാറുകയാണ് ചെയ്യുന്നത്. വൈദ്യുതി ബോർഡ് കോൺട്രാക്ടർമാർ, സപ്ലൈയർമാർ, വൈദ്യുതി വാങ്ങുന്ന കമ്പനി എക്സിക്യൂട്ടീവുമാർ എന്നിവർ അവരുടെ ഓഫീസർമാർക്ക് സംഭാവന നൽകാൻ മുറ ഉടമ്പടി ശൈലിയോ നടപടികളോ കെഎസ്ഇബിയുടെ പിഴ നൽകൽ വിഭാഗത്തിലോ, കമ്പനി സെക്രട്ടറിക്കോ അറിവുള്ളതല്ല.
കമ്പനി നിയമം, പെരുമറ്റച്ചട്ടം, സഹകരണ നിയമം എന്നിവ കാറ്റിൽപറത്തി പ്രകാശ് കുമാറും കൂട്ടാളികളും ഫ്ളാറ്റ് നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നത്. കെഎസ്ഇബി ഓഫീസർ അസോസിയേഷൻ ഭാരവാഹിക്ക് നൽകിയ ഒരു കോടി രൂപയുടെ ലോൺ തിരിച്ചടക്കാതിരുന്നതുകൊല്ലത്ത് വലിയ ആഭ്യന്തരപ്രശ്നമായി മാറുകയും ചെയ്തിരുന്നു. താൽക്കാലിക ലോണെടുത്ത് സംഘടനാപ്രവർത്തനം നടത്തുകയും പിന്നീട് സംഭാവനകൾ കരാറുകാരിൽ നിന്നും സ്വീകരിച്ച് അത് നികത്തുകയും പിന്നീട് തിരിച്ചടക്കാൻ കഴിയാത്ത ലോണായി അനധികൃത സംഭാവന എഴുതി തള്ളുകയുമാണ് പതിവായി നടക്കുന്നത്.
ഇപ്രകാരം ഓഫീസർ സംഘടനയുടെ അനധികൃത സമ്പാദ്യം നൂറ് കോടിയിൽപരം എത്തിയിട്ടുണ്ടെന്നും ആക്ഷേപമുണ്ട്. ഇൻകം ടാക്സ് പരിശോധിച്ചിട്ടില്ലാത്ത ഈ ധനത്തിന്റെ സ്രോതസ് പരിശോധിച്ചാൽ പ്രകാശ് കുമാർ മാത്രമല്ല അടുത്തിടെ അച്ചടക്ക നടപടികൾ നേരിട്ട തിമിംഗലങ്ങളും പിടിക്കപ്പെടും എന്നാണറിയുന്നത്. ഈ വിവരങ്ങൾ സർക്കാരിന്റെ കൈവശം വിശദമായി ഉള്ളതിനാലാണ് സ്ഥലം മാറ്റ കാര്യത്തിൽ കടുംപിടുത്തം തുടർന്ന ഓഫീസേഴ്സ് അസോസിയേഷൻ നേതാക്കൾ തൽക്കാലം മിണ്ടാട്ടം മുടി സ്ഥലം കാലിയാക്കിയതും.
ഇവർ സ്ഥലം മാറ്റപ്പെട്ട ഇടങ്ങളിൽ ജോലി ഏറ്റെടുത്തു കഴിഞ്ഞു. അനധികൃത സമ്പാദ്യം മുഴുവൻ ഇഡിയോ ക്രൈംബ്രാഞ്ചോ പരിശോധിക്കുമെന്ന സാഹചര്യം അടക്കം മുന്നിൽ കണ്ടാണ് എം ജി സുരേഷ് കുമാർ അടക്കമുള്ള അസോസിയേഷൻ നേതാക്കൾ വൈദ്യുതി ബോർഡ് ചെയർമാന് മുന്നിൽ മുട്ടു മടക്കിയിരിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്