'ഐസിസിക്ക് എന്ത് കാര്യം; അവർക്ക് പരാതിയൊന്നും വന്നില്ല എന്ന് സിദ്ദിഖ് പറഞ്ഞു; ഐസിസിക്ക് റോളില്ലെന്ന് ഇടവേള ബാബുവും'; വിജയ് ബാബു വിഷയത്തിൽ 'അമ്മ'യിൽ പ്രതീക്ഷയില്ലെന്ന് നടി മാല പാർവ്വതി; അത് ക്രൈമാണ്, ലാഘവത്തോടെ കാണരുതെന്നും പ്രതികരണം
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: യുവനടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ വിജയ് ബാബുവിനെതിരെ നടപടിയെടുക്കുന്ന വിഷയത്തിൽ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യിൽ തനിക്ക് പ്രതീക്ഷയില്ലെന്ന് വ്യക്തമാക്കി നടി മാല പാർവ്വതി. വിജയ് ബാബുവിനെതിരെ നടപടി എടുക്കുന്നതുമായി ബന്ധപ്പെട്ട് ഐസിസി നൽകിയ ശുപാർശകൾ അതേപോലെ പാലിച്ചു എന്ന രചന നാരായണൻകുട്ടിയുടെ വാദം തള്ളിയാണ് മാല പാർവ്വതിയുടെ പ്രതികരണം അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു, നടൻ സിദ്ദിഖ് തുടങ്ങിയവർ വിഷയത്തിൽ നടപടിയെടുക്കുന്നതിനെ എതിർത്തുവെന്നും മാല പാർവതി തുറന്നടിച്ചു.
തിങ്കളാഴ്ചയാണ് അമ്മ ആഭ്യന്തര പരാതി പരിഹാരസമിതി (ഐസിസി)യിൽ നിന്ന് നടി മാല പാർവതി രാജിവച്ചത്. ലൈംഗിക പീഡന പരാതിയിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ അമ്മ അച്ചടക്ക നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു രാജി. മാല പാർവതിക്ക് പിന്നാലെ ശ്വേത മേനോനും കുക്കു പരമേശ്വരും ഇപ്പോൾ ഐസിസിയിൽ നിന്നും രാജി വച്ചിരിക്കുകയാണ്. ആറംഗ കമ്മറ്റിയിൽ നിന്നും പകുതിയോളം പേർ രാജിവച്ച സാഹചര്യത്തിൽ, എന്താണ് രാജിയിലേക്ക് നയിച്ചതെന്ന് ഒരു ദൃശ്യമാധ്യമത്തോട് തുറന്നു പറയുകയായിരുന്നു മാല പാർവതി.
'രചന നാരായണൻകുട്ടിയുടെ ഒരു പ്രതികരണം ഞാൻ കണ്ടിരുന്നു. എന്താണോ ഐസിസി നൽകിയ ശുപാർശ അതുമാത്രമാണ് 'അമ്മ' ചെയ്തത് എന്നാണ് അവർ പറയുന്നത്. 'അമ്മ' ഐസിസിയെ നോക്കുകുത്തിയാക്കിയില്ല എന്നാണ്. ഞങ്ങൾ എന്തുകൊണ്ടാണ് രാജിവെച്ചത് എന്ന് അറിയില്ല എന്നും അവർ പറഞ്ഞിരുന്നു. അതിന് ഒരു മറുപടി നൽകണം എന്ന് ഞാൻ ആഗ്രഹിക്കുന്നു.
ഒളിവിലുള്ള ഒരാളുടെ കത്ത് വാങ്ങി അവരെ ഒഴിവാക്കണം എന്ന് ഐസിസിക്ക് നിർദ്ദേശം നൽകാൻ സാധിക്കുമോ? നമ്മൾ ഗോപ്യമായി വെക്കേണ്ടത് ആ പെൺകുട്ടിയുടെ രക്ഷ എന്നതല്ലേ. നമുക്ക് പരാതിയൊന്നും വന്നിട്ടില്ല. അയാൾ ഇരയുടെ പേര് വെളിപ്പെടുത്തി എന്നത് ഒരു കുറ്റകൃത്യമാണ് എന്ന ബോധ്യത്താൽ നമ്മൾ സ്വമേധയാ മീറ്റിങ്ങ് വിളിച്ചുകൂട്ടി ശുപാർശ കൊടുത്തത്. രചനയും അഡ്വ അനഘയും ഐസിസിയോട് ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് പറയുമ്പോൾ അത് എനിക്ക് മനസ്സിലാകുന്നില്ല', മാല പാർവ്വതി പറഞ്ഞു.
'26ന് വൈകുന്നേരം ക്രൈം നടക്കുന്നു. അദ്ദേഹം പേര് പറയുന്നു. ഒന്നാം തീയതി എക്സികൂട്ടിവ് കമ്മിറ്റി നടക്കുമ്പോൾ അദ്ദേഹം സ്വമേധയാ കത്തയക്കുന്നു. ഒളിവിൽ ഇരിക്കുന്ന ഒരാൾ കമ്മിറ്റി നടക്കുമ്പോൾ കൃത്യമായി കത്തയക്കുന്നു. ഇത് ആരോടാ പറയുക. ദിലീപിന്റെ കേസ് നടക്കുമ്പോൾ ബൈലോ അത്ര ശക്തമല്ല. ഒരു കുടുംബം പോലെ നടന്നിരുന്ന സ്നേഹ സൗഹൃദ ക്ലബ് ആയതുകൊണ്ട് ആരും ഒന്നും പ്രതീക്ഷിച്ചിരുന്നില്ല. പിന്നീട് എല്ലാം പുനഃക്രമീകരിക്കേണ്ടി വന്നു.
ഇന്നത്തെ സ്ഥിതി അതല്ല. ബൈലോ ശക്തമാണ്. എല്ലാ കാര്യത്തെക്കുറിച്ചും വ്യക്തമായ ഘടന അമ്മയിലുണ്ട്. ഐസിയിൽ എടുത്തില്ലായിരുന്നെങ്കിൽ ഞാൻ അമ്മയുടെ സാധാരണ അംഗം മാത്രമാണ്. ഞാൻ അമ്മയിലേക്ക് പോവുക പോലും ഉണ്ടാകില്ല. എന്നാൽ ഐസിസിയിൽ ഉള്ളപ്പോൾ അത് ഒരു ഉത്തരവാദിത്തമാണ്. അത് ചെയ്തിരിക്കും', മാല പാർവ്വതി അറിയിച്ചു.
സിദ്ദിഖ്, ഇടവേള ബാബു മുതലായവർ വിഷയത്തിൽ എതിർപ്പുമായി വന്നു എന്നും മാല പാർവ്വതി അറിയിച്ചു. 'എക്സികൂട്ടിവ് കമ്മിറ്റിയിൽ നടന്ന കാര്യങ്ങളെക്കുറിച്ച് എനിക്ക് കേട്ടറിവ് മാത്രമേയുള്ളു. ഐസിസിയെക്കുറിച്ച് അവർക്ക് എന്ത് കാര്യം എന്നാണ് നടൻ സിദ്ദിഖ് ചോദിച്ചു എന്നാണ് ഞാൻ കേട്ടത്. അത്തരം നടപടികൾ ഒന്നും ഇപ്പോൾ വേണ്ട എന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന് ഇഷ്ടമുള്ളവരെ സംരക്ഷിക്കും എന്ന നിലപാടാണ് എനിക്ക് അതിൽ നിന്ന് വായിച്ചുകേട്ടത്.
ഐസിസിക്ക് എന്ത് കാര്യം, അവർക്ക് പരാതിയൊന്നും വന്നില്ല എന്നാണ് സിദ്ദിഖ് പറഞ്ഞത്. പല ഘട്ടങ്ങളിലും അതായത് 27ന് ഞങ്ങൾ കമ്മിറ്റി കൂടുമ്പോൾ ശ്വേതയും ഞങ്ങളും ചേർന്ന് നടപടി എടുക്കണം എന്ന് പറയുമ്പോൾ എതിർപ്പുണ്ടായിരുന്നു. ഇപ്പോൾ നമുക്ക് അത് കൂടേണ്ടതില്ല എന്ന് പലരും പറഞ്ഞിരുന്നു. ആ സമയം സിദ്ദിഖ് അമ്മയുടെ ഓഫീസിൽ ഉണ്ടായിരുന്നു എന്ന് ഞങ്ങൾ അറിയാനിടയായി. ഐസിസിക്ക് ഇതിൽ റോൾ ഒന്നും തന്നെയില്ല, പരാതി വന്നിട്ടില്ല, അമ്മയുടെ ഓഫീസിൽ വെച്ചല്ല എന്നാണ് ജനറൽ സെക്രട്ടറി ഇടവേള ബാബു ചേട്ടൻ ആദ്യമേ തന്നെ പറഞ്ഞത്', മാല പാർവ്വതി അറിയിച്ചു.
ബാബുരാജ് മാത്രമാണ് വിഷയത്തിൽ പിന്തുണ നൽകിയത് എന്നും മാല പാർവ്വതി പറഞ്ഞു. 'ബാബുരാജ് മാത്രമാണ് ഈ വിഷയത്തിൽ എന്തെങ്കിലും നടപടിയുണ്ടാകാൻ കാരണം. അദ്ദേഹം നടപടിയെടുക്കാത്ത പക്ഷം രാജിവെക്കും എന്ന് വരെ പറഞ്ഞു' നടി അറിയിച്ചു. 'വിഷയത്തിൽ എന്തെങ്കിലും മാറ്റം വരുമോ എന്ന് ക്ഷമയോടെ നോക്കിയവരാണ് ശ്വേതയും കുക്കുവും. അമ്മയോട് വലിയ സ്നേഹമുള്ളവരാണ് ഇരുവരും. അതിനാൽ തന്നെ അമ്മയെ തിരുത്താൻ സാധിക്കുമെന്ന് അവർ വിശ്വസിച്ചു.
ഞാൻ അത്രത്തോളം അമ്മയുമായി അത്ര ഇടപെട്ടിട്ടില്ല. എന്നെ സംബന്ധിച്ചിടത്തോളം സിദ്ദിഖിന് നിന്നും ഹാപ്പി സർദാർ എന്ന സിനിമയുടെ സെറ്റിൽ വെച്ച് ഒരു അനുഭവമുണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ ചില നിലപാടുകൾ കാരണം ഞാൻ കുറച്ച് സങ്കടപ്പെട്ടിട്ടുണ്ട്. അവരൊക്കെയുള്ളപ്പോൾ എനിക്ക് ഇതിൽ വലിയ പ്രതീക്ഷയില്ല', മാല പാർവ്വതി കൂട്ടിച്ചേർത്തു.
ഐസിസി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചിട്ട് ഒന്നു രണ്ടുമാസമേ ആവുന്നുള്ളൂ. ഐസിസി രൂപീകരിച്ചു കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് ആദ്യം ട്രെയിനിങ് തന്നു. അമ്മയിൽ വനിതാദിന ആഘോഷങ്ങൾ സംഘടിപ്പിച്ചതെല്ലാം സ്ത്രീകളുടെ ശബ്ദം ഇനിയിവിടെ കേൾക്കപ്പെടുമെന്ന ഉറപ്പിന്റെ പുറത്താണ്. ഒരു മാറ്റമായിരിക്കും എന്ന് പറഞ്ഞിട്ടാണ് എക്സിക്യൂട്ടീവ് കൗൺസിലിൽ ഇത്രയേറെ സ്ത്രീകളെ ഉൾപ്പെടുത്തിയതും.
ഐസിസി എന്നത് അമ്മയുടെ കമ്മറ്റിയല്ല എന്നാണ് പ്രധാനമായും മനസ്സിലാക്കേണ്ടത്. അതൊരു സ്വതന്ത്രമായി പ്രവർത്തിക്കുന്ന കമ്മറ്റിയാണ്. അതുകൊണ്ടാണ് അതിൽ അമ്മയ്ക്ക് വെളിയിൽ നിന്നുള്ള നിയമവിദഗ്ധരൊക്കെയുള്ളത്. ഇന്ത്യയിലെ ഓരോ സ്ഥാപനങ്ങളിലെ ഐസിസിയും നിരന്തരമായി സൂക്ഷ്മനിരീക്ഷണത്തിനു വിധേയമായി കൊണ്ടിരിക്കുകയാണ്. എപ്പോഴും ജാഗ്രതയോടെ കാര്യങ്ങളെ സമീപിക്കേണ്ട കമ്മറ്റിയാണ് ഐസിസി.
സുപ്രീം കോടതിയുടെ വിധി പ്രകാരമാണ് അമ്മ സംഘടനയിലും ഐസിസി രൂപീകരിച്ചത്. എന്നാൽ അതിന് ആ സംഘടന പ്രാപ്തമായിരുന്നോ എന്നറിയില്ല! കാരണം ഇതിന്റെ ട്രെയിനിംഗും പോഷ് ആക്റ്റിനെ കുറിച്ചുള്ള കാര്യങ്ങളും നിയമവശങ്ങളും പരിമിതികളും സാധ്യതകളുമൊക്കെ പഠിപ്പിച്ചത് ഐസിസി മെമ്പേഴ്സിനെ മാത്രമാണ്. അമ്മ സംഘടനയിലെ അംഗങ്ങളെയും എക്സിക്യൂട്ടീവ് കമ്മറ്റിയിലെ മെമ്പേഴ്സിനെയും അക്കാര്യങ്ങളെ കുറിച്ച് ബോധവത്കരിക്കണമായിരുന്നു എന്നു തോന്നുന്നു.
നിയമവശങ്ങളിൽ നിന്നുകൊണ്ട് ചെയ്യേണ്ട ചില കാര്യങ്ങൾ ഐസിസിക്ക് ചെയ്തേ പറ്റൂ, ഐസിസിയുടെ നിർദേശങ്ങൾ നടപ്പിൽ വരുത്താൽ എക്സിക്യൂട്ടീവ് കമ്മറ്റി ബാധ്യസ്ഥരാണ് താനും. എന്നാൽ അതു കേൾക്കാൻ കൂട്ടാക്കാതെ വളരെ ലാഘവത്തോടെയാണ് അവർ വിഷയത്തെ സമീപിച്ചത്. ഐസിസിയുടെ സ്വതന്ത്ര്യത്തെ റദ്ദ് ചെയ്യുന്ന രീതിയിലുള്ള ഒരു തീരുമാനമാണ് അമ്മ എടുത്തിരിക്കുന്നത്. അതിൽ പ്രതിഷേധിച്ചാണ് ആറുപേരുള്ള കമ്മിറ്റിയിൽ നിന്ന് ഇപ്പോൾ മൂന്നുപേർ രാജിവച്ചിരിക്കുന്നത്.
പൊലീസ് ലുക്കൗട്ട് നോട്ടീസ് കൊടുത്തൊരു വ്യക്തിയെ സംഘടനയ്ക്ക് കോണ്ടാക്റ്റ് ചെയ്യാൻ പറ്റി, അയാളിൽ നിന്നും കത്തുവാങ്ങിച്ചു എന്നു പറയുമ്പോൾ അത് നിയമപരമായി സാധൂകരിക്കാവുന്ന ഒന്നല്ല. ഇരയുടെ പേര് വെളിപ്പെടുത്താൻ പാടില്ലെന്ന് വിവിധ കോടതികളുടെ ഉത്തരവ് നിലനിൽക്കുന്ന സാഹചര്യത്തിൽ വിജയ് ബാബു നടത്തിയത് ക്രൈം തന്നെയാണ്. ഈ രാജ്യത്ത് നിലവിലുള്ള നിയമത്തെ ബഹുമാനിക്കാതിരിക്കുകയാണത്. ആ ചെയ്ത പ്രവൃത്തിയുടെ ആഴവും പരപ്പും മനസ്സിലാക്കാതെ, അതിനെ അഡ്രസ്സ് ചെയ്യാതെ അങ്ങേയറ്റം ലാഘവത്തോടെയാണ് പലരും കാണുന്നത്. എന്താണ് ഇതിന്റെ കുഴപ്പമെന്ന് അമ്മയിലെ ചിലർക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല.
ഏറ്റവും സ്വതന്ത്രമായി സ്ത്രീകൾക്ക് ജോലി ചെയ്യാവുന്ന ഒരു തൊഴിലിടം ഒരുക്കുക എന്നത് തന്നെയായിരുന്നു അതിൽ പ്രധാനം. ഒപ്പം ജെൻഡർ ഇക്വാലിറ്റി ഉറപ്പുവരുത്തുക, സ്ത്രീകളുടെ ശബ്ദം ഉയർന്നു കേൾക്കുന്ന ഒരു അന്തരീക്ഷമുണ്ടാക്കുക, സ്ത്രീകൾക്ക് സുരക്ഷ നൽകുന്ന നിയമപരിരക്ഷ പ്രാബല്യത്തിൽ വരുത്തുകയും അതിക്രമങ്ങൾ തടയുകയും ചെയ്യുക, സ്ത്രീകൾക്ക് നിയമം ഉറപ്പു നൽകുന്ന അവകാശങ്ങളെ കുറിച്ച് അംഗങ്ങളെ ബോധവത്കരിക്കാനായി ഒരു സെമിനാർ വയ്ക്കാനും വിദഗ്ധരെ കൊണ്ട് ക്ലാസ് എടുപ്പിക്കാനുമൊക്കെ ഉദ്ദേശിച്ചിരുന്നു.
ആർക്കെങ്കിലും പരാതികൾ ഉന്നയിക്കാൻ ഉണ്ടെങ്കിൽ സത്യസന്ധമായി അതു കേൾക്കുകയും ഉചിതമായ നടപടികൾ കൈകൊള്ളുമെന്നും ഞങ്ങൾ ഉറപ്പുനൽകിയിരുന്നു. ശ്വേത മേനോനും കുക്കു പരമേശ്വരനുമൊക്കെ ഇക്കാര്യത്തിൽ ഉറച്ച നിലപാടുള്ളവരായിരുന്നു. പക്ഷേ, ഐസിസി ഇടപ്പെട്ട ആദ്യകേസിൽ തന്നെ ഇത്തരത്തിലുള്ള ദൗർഭാഗ്യകരമായ സമീപനമാണ് അമ്മയുടെ ഭാഗത്തുനിന്നുണ്ടായത്
Stories you may Like
- സ്റ്റാലിന്റെ ആധിപത്യം തകർക്കാൻ രാഷ്ട്രീയത്തിലേക്കോ! ജോസഫ് വിജയ് തമിഴകം പിടിക്കുമോ?
- തമിഴക വെട്രി കഴകത്തിന്റെ ആദ്യ രാഷ്ട്രീയ ലക്ഷ്യം വെളിപ്പെടുത്തി നടൻ വിജയ്
- 'തമിഴക വെട്രി കഴകം'; നടൻ വിജയ് പുതിയ രാഷ്ട്രീയപാർട്ടി രൂപീകരിച്ചു
- സുജയാ പാർവ്വതി ചാനലിന്റെ പടിയിറങ്ങി; വിജയം ആഘോഷിച്ച് പരിവാർ ഗ്രൂപ്പുകൾ
- സ്വന്തം പാർട്ടി രൂപവത്കരിക്കാൻ ഒരുങ്ങി ഇളയ ദളപതി
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്