Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാനായ എ പി അബ്ദുല്ലക്കുട്ടിക്ക് മുസ്ലിം ലീഗ് നേതാക്കൾ ഇഫ്താർ വിരുന്നൊരുക്കി; പങ്കെടുക്കരുതെന്ന കർശന നിർദ്ദേശം തള്ളി; അബ്ദുള്ളക്കുട്ടിയുമായുള്ള അടുപ്പം ഗുണകരമാകുമെന്നും വിലയിരുത്തി ലീഗിലെ ഒരു വിഭാഗം

കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാനായ എ പി അബ്ദുല്ലക്കുട്ടിക്ക് മുസ്ലിം ലീഗ് നേതാക്കൾ ഇഫ്താർ വിരുന്നൊരുക്കി; പങ്കെടുക്കരുതെന്ന കർശന നിർദ്ദേശം തള്ളി; അബ്ദുള്ളക്കുട്ടിയുമായുള്ള അടുപ്പം ഗുണകരമാകുമെന്നും വിലയിരുത്തി ലീഗിലെ ഒരു വിഭാഗം

ബുർഹാൻ തളങ്കര

കണ്ണൂർ: കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാനായി നിയമിതനായ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുല്ലക്കുട്ടിക്ക് കണ്ണൂരിലെ മുസ്ലിം ലീഗ് നേതാവിന്റെ വീട്ടിൽ ഇഫ്താർ വിരുന്നൊരുക്കിയത് സാമൂഹ്യ മാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയയി മാറിയിരിക്കുകയാണ്. മുസ്‌ലിം ലീഗിന്റെയും കെഎംസിസിയുടെയും നിരവധി നേതാക്കളും മതപണ്ഡിതരും വിരുന്നിൽ പങ്കെടുത്തതിരുന്നു. കഴിഞ്ഞ ദിവസമാണ് അബ്ദുല്ലക്കുട്ടിക്ക് ലീഗ് നേതാവ് അസീസ് മാണിയൂരിന്റെ കാഞ്ഞിരോട് മാണിയൂരിലെ തറവാട് വീട്ടിൽ ഇഫ്താർ വിരുന്നൊരുക്കിയത്. മുസ് ലിം ലീഗ് കണ്ണൂർ ജില്ലാ സെക്രട്ടറി കെ പി താഹിർ, ഓൾ ഇന്ത്യാ കെഎംസിസി ദേശീയ പ്രസിഡന്റ് നൗഷാദ്, ലീഗ് നേതാവ് സികെകെ മാണിയൂർ തുടങ്ങിയവർ വിരുന്നിനെത്തിയിരുന്നു.

ബിജെപി നേതാവായതിന് പിന്നാലെ കണ്ണൂർ ജില്ലയിലെ മുസ് ലിം ലീഗിലെ ഒരു വിഭാഗം അബ്ദുല്ലക്കുട്ടിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. എന്നാൽ കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാനായ ശേഷം ലീഗ് നേതാക്കൾ വീട്ടിലേക്ക് ക്ഷണിച്ച് വിരുന്ന് നൽകുകയും അത് ലീഗ് നേതാവ് തന്നെ ഫേസ്‌ബുക്കിലൂടെ പരസ്യപ്പെടുത്തുകയും ചെയ്തത് ലീഗ് അണികളെ അമ്പരിപ്പിച്ചു. മാത്രമല്ല മുസ്‌ലിം ലീഗ് മാണിയൂർ ശാഖാ കമ്മിറ്റിയുടെ പെരുന്നാൾ കിറ്റ് വിതരണം ചെയ്ത ശേഷമാണ് അസീസ് മാണിയൂരിന്റെ തറവാട്ട് വീട്ടിൽ ഇഫ്താർ വിരുന്ന് സൽക്കാരം നടത്തിയത്.

കഴിഞ്ഞ ദിവസം കണ്ണൂർ പൗരാവലി എന്ന പേരിൽ ബിജെപി അബ്ദുല്ലക്കുട്ടിക്ക് കണ്ണൂർ ചേംബർ ഹാളിൽ നൽകിയ സ്വീകരണത്തിൽ മുസ്‌ലിം യൂത്ത് ലീഗ് നേതാവും ലീഗിന്റെ നാറാത്ത് പഞ്ചായത്ത് മെംബറുമായ സൈഫുദ്ദീൻ നാറാത്ത് പങ്കെടുത്തിരുന്നു. സ്വീകരണത്തിൽ പങ്കെടുത്ത വീഡിയോ പുറത്തുവന്നതോടെ ലീഗ് പ്രവർത്തകർ വിവാദം ആക്കിയപ്പോൾ വാർഡിലെ അങ്കണവാടിക്കു വേണ്ടി കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് നിവേദനം നൽകാൻ വേണ്ടിയാണ് അബ്ദുല്ലക്കുട്ടിയെ സന്ദർശിച്ചതന് വിശദീകരിക്കുകയായിരുന്നു.

കണ്ണൂർ ജില്ലായിലെ ലീഗിലെ ഒരു വിഭാഗം നേതാക്കൾ അബ്ദുല്ലക്കുട്ടിയുമായി അടുത്ത ബന്ധം പുലർത്തുകയാണ് എന്ന് മുസ്ലിം ലീഗ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട് ഇവരെ വിലക്കാൻ തയ്യാറായില്ല എന്നാണ് ലഭിക്കുന്ന വിവരം. മാത്രമല്ല അബ്ദുള്ളക്കുട്ടിയുമായി ബന്ധം നിലനിർത്തുന്നതത് നിലവിലെ സാഹചര്യത്തിൽ അത്യാവശ്യമാണ് കരുതുന്ന നേതാക്കൾ ലീഗിൽ ഏറിവരികയാണ്. ഹജ്ജ് കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുത്തതിന് പിന്നാലെ മുസ്ലിംലീഗിലെ മുതിർന്ന നേതാക്കൾ അബ്ദുള്ളക്കുട്ടിക്ക് ആശംസകൾ നേരിട്ട് അറിയിച്ചതായും അബ്ദുള്ളക്കുട്ടിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞിരുന്നു.

ബിജെപിയുമായും ലീഗ് നേതാക്കൾ അടുപ്പമുണ്ടാക്കുന്നത് ലീഗ് അണികളിലും അമർഷമുണ്ടാക്കിയിട്ടുണ്ടങ്ങിലും ഹജ്ജ് കമ്മിറ്റി ചെയർമാൻ എതിരെ പരസ്യമായി പ്രതികരിക്കരുത് എന്ന നിർദ്ദേശമാണ് നേതൃത്വം നൽകിയിരുന്നത്. അബ്ദുല്ലക്കുട്ടിക്ക് കഴിഞ്ഞ ദിവസം ചേംബർ ഹാളിൽ നൽകിയ പൗരസ്വീകരണത്തിൽ മുസ്ലിം ലീഗ് നേതാക്കളോ പ്രവർത്തകരോ പങ്കെടുത്തിരുന്നില്ല. പങ്കെടുക്കരുതെന്നു നേതൃത്വം കർശന നിർദ്ദേശം നൽകിയിരുന്നു. ഈ സാഹചര്യത്തിൽ താഹിർ പുറത്തീലിനെ പോലുള്ള നേതാക്കൾ സ്വീകരണം സംഘടിപ്പിച്ചത് ജില്ലാ, സംസ്ഥാന നേതൃത്വം ഗൗരവത്തോടെയാണ് കാണുന്നത്.

പോഷക സംഘടനയായ എ.ഐ.കെ.എം.സിയുടെ ഉന്നത നേതാക്കൾക്ക് നേരേയും വിമർശനമുയരുന്നു. സ്വീകരണത്തിന് ശേഷം എഫ്.ബി പോസ്റ്റിലൂടെ വീട്ടിലെ സ്വീകരണത്തിൽ അബ്ദുള്ളക്കുട്ടി വിശിഷ്ടാതിഥിയായി പങ്കെടുത്തുവെന്ന് അസീസ് മാണിയൂർ പരസ്യപ്പെടുത്തിയിരുന്നു. ഇത് നേതൃത്വത്തിനു നേരേയുള്ള വെല്ലുവിളിയായി വിലയിരുത്തപ്പെടുന്നുണ്ട്.

സിപിഎമ്മിൽനിന്നു പുറത്താക്കിയപ്പോഴും പിന്നീട് കോൺഗ്രസ് വിട്ടപ്പോഴുമെല്ലാം അബ്ദുള്ളക്കുട്ടി മുസ്ലിം ലീഗിലേക്ക് ചേക്കേറാൻ പല ശ്രമങ്ങളും നടത്തിയിരുന്നു. അന്തരിച്ച മുൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റുമായിരുന്ന ഇ. അഹമ്മദാണു നാട്ടുകാരൻ കൂടിയായ അബ്ദുള്ളക്കുട്ടിക്ക് ശക്തമായ തടയിട്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP