അതീന്ദ്രീയ ജ്ഞാനമുണ്ട്; ഗ്രാമർ മിസ്റ്റേക്കും കേട്ടിട്ടില്ലാത്ത പദങ്ങളുമായി കത്തെഴുത്ത്; തനിച്ചിരുന്ന് സംസാരം; ഇന്റർപോളിനെ വിമർശിക്കൽ; സ്വർഗഭാഷയിൽ സംസാരിച്ച് സ്വപ്ന ലോകത്ത് കഴിയൽ; ഊളമ്പാറയിലെ ചികിൽസ ഫലിച്ചില്ല; കുപ്രസിദ്ധ മോഷ്ടാവ് ജയിൽ അധികൃതരെ വട്ടംകറക്കുമ്പോൾ
വിനോദ് പൂന്തോട്ടം
തിരുവനന്തപുരം. ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും തിരിച്ചെത്തിയെങ്കിലും കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ ഇപ്പോഴും ഒറ്റയ്ക്കിരുന്ന് സംസാരിക്കുന്നു. അതീന്ദ്രീയ ജ്ഞാനമുണ്ടെന്ന് അവകാശപ്പെടുന്നു. ജയിലിലെ പരിമിതികളും തനിക്ക് കിട്ടേണ്ട അവകാശങ്ങളും ചൂണ്ടിക്കാട്ടി എന്നും സൂപ്രണ്ടിന് കത്തെഴുതും. അതും ഇംഗ്ളീഷിൽ. കത്ത് വായിക്കാൻ തന്നെ ഉദ്യോഗസ്ഥർ പെടുന്നപാട് അവർക്കറിയാം. ഗ്രാമർ മിസ്റ്റേക്കും ഇതുവെര കേട്ടിട്ടില്ലാത്ത പദങ്ങളും ഉപയോഗിച്ച് ജയിലധികൃതരെ വട്ടം കറക്കുകയാണ് ബണ്ടി ചോർ.
സെന്ററൽജയിലിലെ അതി സുരക്ഷ ബ്ലോക്കായാ എട്ടാമത്തെ ബ്ളോക്കിൽ ഏകാന്ത തടവിലാണ് ഒരിക്കൽ ഇന്ത്യയെ തന്നെ വിറപ്പിച്ച ഈ കുറ്റവാളി. ഏകാന്ത തടവാണെങ്കിലും പുറത്തിറക്കാറുണ്ട്. എന്നാൽ മറ്റു തടവുകാരോട് അടുക്കാൻ അനുവദിക്കാറില്ല. എപ്പോൾ ആക്രമണ സ്വാഭാവം പുറത്തെടുക്കുമെന്ന് പറയാൻ കഴിയില്ല. മാനസിക രോഗ വിദഗ്ദരുടെ അഭിപ്രായത്തിൽ ബണ്ടിയുടെ മാനസിക അവസ്ഥ ചിക്സിച്ചു ഭേദമാക്കാനാവില്ല. മരുന്ന്ുകൾ കൊടുത്ത് ഭേദമാക്കാൻ കഴിയുന്ന രോഗമല്ല ബണ്ടിയുടേത്. പ്രത്യേക ഷോക്കിലൂണ്ടായ മാനസിക അവസ്ഥയോ ലഹരി ഉപയോഗിച്ച് മാനസിക നില തെറ്റിയ ആളോ അല്ല ബണ്ടി എന്നാണ്് വിലയിരുത്തൽ. ബണ്ടി തന്നെ സൃഷ്ടിച്ച പ്രത്യക ലോകത്തിലാണ് അയാൾ.
പ്രത്യേക സ്വപ്ന ലോകത്തിലാണ് ബണ്ടിയുടെ വാസം. വാർഡന്മാരും അധികമായി ബണ്ടിയുടെ അടുത്ത് പോകാറില്ല, ഇംഗ്ളീഷിനോടാണ് ഇഷ്ടക്കൂടുതൽ സ്വർഗ ഭാഷയാണ് ഇംഗ്ലീഷ് എന്നാണ് പറയുന്നത്. ഹിന്ദിയോട് വെറുപ്പാണ്. വാർഡന്മാരെ കിട്ടിയാൽ സംവാദമാണ് ഇഷ്ടം. അതീന്ദ്രീയജ്ഞാനത്തെയും മററു ഗ്രഹങ്ങളെയും ജീവജാലങ്ങളെയും കുറിച്ച് സംസാരിക്കുന്ന ബണ്ടിക്ക് ഇന്റർ പോളിനെ വെറുപ്പാണ്. അവർ ബണ്ടിയെ ഇല്ലാതാക്കൻ ശ്രമിക്കുന്നു പോലും. വായു വഴി ആ മെസേജ് കിട്ടിയെന്നാണ് പറയുന്നത്. നേപ്പാളും അമേരിക്കയുമാണ് തന്റെ മോചനം വൈകിപ്പിക്കുന്നതാണന്നാണ് ബണ്ടി സങ്കടപ്പെടുന്നത്.
സെല്ലിനുള്ളിൽ നിന്നും പ്രത്യേക കറന്റ് തന്റെ ശരീരത്തിൽ പ്രവേശിക്കുന്നുണ്ടെന്നും ബണ്ടി പറയുന്നു. കഴിഞ്ഞ വർഷം ഏപ്രലിൽ കോവിഡ് വന്നതോടെ ആരോഗ്യം ക്ഷയിച്ചുവെങ്കിലും ഇപ്പോൾ ആള് ആക്ടീവാണ്. സെല്ലിനുള്ളിൽ വ്യായാമം , യോഗ ഒക്കെ ചെറിയ രീതിയിൽ ഉണ്ട്. മറ്റ് തടവുകാരെ ജോലിക്ക് വിടാറുണ്ടെങ്കിലും ബണ്ടിയെ വിടാറില്ല. മുൻപ് തടവുകാരുമായി ഒരുമിച്ച് കിടത്തിയപ്പോൾ എന്നും പിണക്കമാണ്. പലരോടും തർക്കിക്കും അതും തലവേദനയായി. ഇപ്പോൾ പകൽ മുഴുവൻ കുത്തികുറിക്കലാണ്. ആവിശ്യപ്പെടുന്ന പേപ്പറും പേനയും ജയിലധികൃതർ നല്‍കുന്നുണ്ട്. അഞ്ചു വർഷം മുൻപ് ജയിൽ വാരന്തയിൽ വെച്ച് ബണ്ടി ആത്മഹത്യാശ്രമം നടത്തിയിരുന്നു.
അന്ന് സി.എഫ്.എൽ ബൾബ് പൊട്ടിച്ച് ചില്ലുകൾ വിഴുങ്ങിയാണ് ആത്മഹത്യക്കു ശ്രമിച്ചത്. ചില്ലു കഷ്ണങ്ങൾ വിഴുങ്ങിയ ബണ്ടിച്ചോറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിച്ചാണ് രക്ഷിച്ചത്.. ഉച്ചഭക്ഷണത്തിനായി സെല്ലിൽ നിന്ന് പുറത്തിറക്കിയ സമയത്ത് വരാന്തയിലെ സിഎഫ്എൽ ബൾബ് പൊട്ടിച്ച് ചില്ലുകഷ്ണങ്ങൾ വിഴുങ്ങി വെള്ളം കുടിക്കുകയായിരുന്നു. ഇരുപത് ചില്ലുകഷ്ണങ്ങൾ വിഴുങ്ങിയെന്നാണ് ബണ്ടിച്ചോർ പൊലീസിനോട അന്ന് പറഞ്ഞത്. എന്നാൽ രണ്ട് ചെറിയ കഷ്ണങ്ങൾ മാത്രമാണ് വിഴുങ്ങിയതെന്ന് വിദഗ്ധ പരിശോധനയിൽ മനസിലായി. ബണ്ടിച്ചേറിന്റേത് ആത്മഹത്യ നാടകമാണെന്ന ആക്ഷേപം ഉയർന്നിരുന്നു.
വിദേശ മലയാളിയായ വേണുഗോപാലൻ നായരുടെ പട്ടം മരപ്പാലത്തെ വീട്ടിൽ നടത്തിയ കവർച്ചയെത്തുടർന്നാണ് ബണ്ടി ചോർ പിടിയിലായത്. 2013 ജനവരി 21നായിരുന്നു സംഭവം. എട്ടു വർഷമായി തടവിൽ കഴിയുകയാണ്. നിരവധി തവണ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ഇടയ്ക്ക് മാനസിക വിഭ്രാന്തി കാട്ടിയതിനെ തുടർന്ന് മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സനൽകി.
നേപാളിലെ വികാസ്പുരിയാണ് ബണ്ടിയുടെ സ്വദേശം എന്നും, അവിടെ നിന്നുള്ള പാസ്പോർട്ടിൽ ഹരി ഥാപ എന്ന പേരാണുള്ളതെന്നും പറയപ്പെടുന്നു ഒമ്പതാം ക്ലാസിൽ പഠനം അവസാനിപ്പിച്ച ആളാണ് ദേവീന്ദർ സിങ്. ബണ്ടി, 1993-ൽ തന്നെ മോഷണത്തിനു പൊലീസിന്റെ പിടിയിൽ പെട്ടിരുന്നെങ്കിലും രക്ഷപെട്ടു ഡൽഹിയാണു പ്രധാന തട്ടകമെങ്കിലും മുംബൈ, ചെന്നൈ, ബാംഗ്ലൂർ തുടങ്ങിയ മറ്റ് വൻനഗരങ്ങളിലും ബണ്ടി മോഷണം നടത്തിയിട്ടുണ്ട് ഇന്നതേ മോഷ്ടിക്കൂ എന്നില്ലെങ്കിലും ആഡംബര കാറുകളോടും വിലകൂടിയ വാച്ചുകളോടും ഭ്രമമുള്ളതായി കരുതപ്പെടുന്നു, സ്ത്രീലമ്പടനാണെന്നും കരുതപ്പെടുന്നു.
ആഡംബര ജീവിതം നയിക്കാനിഷ്ടപ്പെടുന്ന ബണ്ടി പഞ്ചനക്ഷത്ര ഹോട്ടലുകളിൽ താമസിക്കാനാണ് താത്പര്യപ്പെടുന്നത്. . പൊലീസുകാരുടെ അഭിപ്രായ പ്രകാരം ബണ്ടിക്ക് സമ്പാദ്യമൊന്നുമില്ല. 2010-ൽ ബിഗ് ബോസ് മത്സരത്തിനെ തുടർന്ന് അന്ന് ബണ്ടി നടത്തിയതെന്നു കരുതപ്പെട്ടിരുന്ന 350 മോഷണങ്ങളെക്കുറിച്ച് ചോദ്യമുണ്ടായപ്പോൾ അത് അതിഭാവുകത്വം നിറഞ്ഞ കണക്കാണെന്നും താനത്രയും മോഷണങ്ങളൊന്നും നടത്തിയിട്ടില്ലെന്നും ബണ്ടി അവകാശപ്പെട്ടിരുന്നു. താൻ ചെറുപ്പത്തിൽ തന്നെ കുടുംബത്തിൽ നിന്ന് പുറത്താക്കപ്പെട്ടവനാണെന്നും, ഇന്ന് തനിക്ക് കുടുംബമില്ലെന്നും ബണ്ടി അന്ന് പറഞ്ഞിരുന്നു.
അതുപോലെ തന്നെ തന്റെ മോഷണജീവിതം അവസാനിച്ചുവെന്നും താൻ ഇനി പഴയ കുറ്റവാളികളെ ഉൾപ്പെടുത്തി സ്വകാര്യ ഡിറ്റക്റ്റീവ് ഏജൻസി തുടങ്ങുകയാണെന്നും ബണ്ടി അവകാശപ്പെട്ടിരുന്നു ദക്ഷിണ ഡൽഹിയിൽ നടന്ന മോഷണ പരമ്പരകളെ തുടർന്ന് 2007-ൽ ഡൽഹി പൊലീസ് ബണ്ടിയെ അറസ്റ്റ് ചെയ്തിരുന്നു. 2008-ൽ തടവിൽ നിന്നു പുറത്തുവന്ന ബണ്ടി ഇനി പഴയ ജീവിതം ഇല്ലെന്ന് തീരുമാനിച്ചിരുന്നു. എന്നാൽ . മോഷണം പുനരാരംഭിച്ച് രണ്ട് മാസങ്ങൾക്ക് ശേഷം 2012 ജനുവരി 14-നു ദേവീന്ദർ സിങ് ഭോപ്പാലിൽ പിടിയിലായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍