Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വനിതാ സമിതിയുടെ ശുപാർശ മോഹൻലാലും കൂട്ടരും തള്ളി; സിദ്ദിഖും ഉണ്ണി മുകന്ദനും പ്രതിക്കായി വാദിച്ചപ്പോൾ അട്ടിമറിക്കപ്പെട്ടത് ശ്വേതാ സമിതിയുടെ തീരുമാനം; പ്രതിഷേധിച്ച് രാജിയുമായി മാലാ പാർവ്വതി; കുക്കു പരമേശ്വരനും ശ്വേതയും രാജിവച്ചേക്കും; 'അമ്മ'യിൽ തിരിച്ചടിക്ക് വനിതകൾ

വനിതാ സമിതിയുടെ ശുപാർശ മോഹൻലാലും കൂട്ടരും തള്ളി; സിദ്ദിഖും ഉണ്ണി മുകന്ദനും പ്രതിക്കായി വാദിച്ചപ്പോൾ അട്ടിമറിക്കപ്പെട്ടത് ശ്വേതാ സമിതിയുടെ തീരുമാനം; പ്രതിഷേധിച്ച് രാജിയുമായി മാലാ പാർവ്വതി; കുക്കു പരമേശ്വരനും ശ്വേതയും രാജിവച്ചേക്കും; 'അമ്മ'യിൽ തിരിച്ചടിക്ക് വനിതകൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: താര സംഘടനയായ അമ്മയുടെ പരാതി പരിഹാര സെല്ലിൽ നിന്നും മലാ പാർവ്വതി രാജിവച്ചു. വിജയ് ബാബുവിനെ പുറത്താക്കണമെന്നായിരുന്നു പരാതി പരിഹാര സെല്ലിലെ ആവശ്യം. എന്നാൽ വിജയ് ബാബുവിന്റെ കത്തിന്റെ അടിസ്ഥാനത്തിൽ സംഘടനയിൽ നിന്ന് മാറ്റി നിർത്തുകയാണ് മോഹൻലാൽ പ്രസിഡന്റായ അമ്മ ചെയ്തത്. ഈ സാഹചര്യത്തിലാണ് മലാ പാർവ്വതിയുടെ തീരുമാനം. താര സംഘടനയിലെ ഭിന്നതയാണ് ഇത് വ്യക്തമാക്കുന്നത്.

മാല പാർവതി രാജി വക്കുമ്പോൾ സമിതി അധ്യക്ഷ ശ്വേത മേനോനൊപ്പം രാജിസന്നദ്ധത അറിയിച്ച് കുക്കു പരമേശ്വരനും ശ്വേതാ മേനോനും രംഗത്തെത്തി. ഐസിസിയുടെ പ്രസക്തി ചോദ്യം ചെയ്യപ്പെടുന്നെന്ന് അറിയിച്ചു. പുറത്താക്കൽ തീരുമാനത്തെ 'മാറിനിൽക്കലിനെ അംഗീകരിക്കൽ' ആക്കി മാറ്റിയെന്നും നടിമാർ പറയുന്നു.നടപടി നിർദ്ദേശിക്കാൻ അധികാരമില്ലെങ്കിൽ ഐസിസി എന്തിനാണ് എന്നും അമ്മയിൽ ഐസിസി സജീവമാകുന്നതിനെ ചിലർ ഭയപ്പെടുന്നു എന്നും തീരുമാനം അട്ടിമറിക്കപ്പെട്ടു എന്നും മാല പാർവതി പറഞ്ഞു.

'ഏപ്രിൽ 27ന് വിജയ് ബാബുവിനെ പുറത്താക്കണമെന്ന തീരുമാനമാണ് അട്ടിമറിച്ചത്. തനിക്ക് ഐസി കമ്മിറ്റിയിൽ ഇരിക്കാൻ സാധിക്കില്ല എന്നും ഐസിസി കമ്മിറ്റി എടുക്കുന്ന ഓരോ തീരുമാനങ്ങളും വെള്ളം ചേർക്കപ്പെടുന്നു എന്നും മാല പാർവതി പറഞ്ഞു. വിജയ് ബാബുവിന്റെ മാറി നിൽക്കൽ സന്നദ്ധത അംഗീകരിക്കുന്നെന്ന ഔദ്യോഗിക പ്രസ്താവനക്കെതിരെ സംഘടനയുടെ ഉപാദ്ധ്യക്ഷ കൂടിയായ ശ്വേതാ മേനോൻ രംഗത്തെത്തിയിരുന്നു വിജയ് ബാബുവിനെ പുറത്താക്കാൻ മുൻപേ തന്നെ തീരുമാനിച്ചതാണെന്ന് ശ്വേതാ മേനോൻ ചൂണ്ടിക്കാട്ടി. വൈകിട്ട് ആറ് മണിക്ക് എക്സിക്യൂട്ടീവ് യോഗം ചേരുന്നതിന് തൊട്ട് മുൻപാണ് 'അമ്മ'യ്ക്ക് വിജയ് ബാബുവിന്റെ കത്ത് ലഭിച്ചത്. ആഭ്യന്തര പരാതി പരിഹാര സമിതി ഏപ്രിൽ 27ന് യോഗം ചേർന്നിരുന്നു.

അന്ന് തന്നെ വിജയ് ബാബുവിനെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നും മാറ്റണമെന്ന തീരുമാനം അമ്മയെ അറിയിച്ചതാണ്. പുതിയ ബൈലോ പ്രകാരമാണ് തീരുമാനങ്ങളെല്ലാം നടപ്പിലാക്കിയതെന്നും ശ്വേതാ മേനോൻ വ്യക്തമാക്കി. അമ്മയുടെ പത്രക്കുറിപ്പ്'തന്റെ പേരിൽ ഉയർന്നുവന്ന ആരോപണങ്ങളുടെ പേരിൽ താൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരിക്കുന്ന സംഘടനയ്ക്ക് ഒരു അവമതിപ്പ് ഉണ്ടാക്കാൻ ആഗ്രഹിക്കാത്തതിനാൽ തന്റെ നിരപരാധിത്വം തെളിയുന്നത് വരെ 'അമ്മ'യുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നും തൽക്കാലം മാറി നിൽക്കുന്നതായി ശ്രീ. വിജയ് ബാബു സമർപ്പിച്ച കത്ത് കമ്മിറ്റി ചർച്ച ചെയ്യുകയും അംഗീകരിക്കുകയും ചെയ്തു.'

കത്തിൽ വിജയ് ബാബു കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കിയെന്ന് 'അമ്മ' ജനറൽ സെക്രട്ടറി ഇടവേള ബാബു പ്രതികരിച്ചു. എന്നാൽ ആ കാര്യങ്ങൾ ഇപ്പോൾ പറയാൻ കഴിയില്ലെന്നും ഇടവേള ബാബു പറഞ്ഞു. 'അമ്മ' ഐസിസിയിലെ വനിതാ അംഗങ്ങളിൽ ഒരാളൊഴികെ വിജയ് ബാബുവിനെതിരെ കടുത്ത നടപടി ആവശ്യപ്പെട്ടിരുന്നു. എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ഭൂരിപക്ഷം പേരും ഇതിനെ തുണച്ചു. പുരുഷ അംഗങ്ങളിൽ ഏതാനും പേർ മാത്രമാണ് വിജയ് ബാബുവിന് അനുകൂല നിലപാടെടുത്തത്. ചിലർ നിലപാട് പറയാതെ നിശ്ശബ്ദത പാലിച്ചു.

വിജയ് ബാബുവിനെതിരെ നടപടി എടുത്തില്ലെങ്കിൽ ബാബുരാജ് അടക്കമുള്ളവർ സംഘടനയിൽ നിന്ന് രാജി വെയ്ക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. സമ്മർദ്ദം കടുത്തതോടെ പുറത്താക്കൽ ഒഴിവാക്കാനായി വിജയ് ബാബുവിനെ അനുകൂലിക്കുന്നവർ കത്ത് അയക്കാൻ നടനോട് നിർദ്ദേശിച്ചെന്നാണ് ലഭിക്കുന്ന വിവരം. എക്‌സിക്യൂട്ടീവ് കമ്മറ്റിയിലുള്ള ഉണ്ണി മുകുന്ദൻ വിജയ് ബാബുവിനെ പിന്തുണച്ചിരുന്നു. സിദ്ദിഖും കത്ത് അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടതായാണ് സൂചന.

സ്ത്രീ ശാക്തീകരണത്തിന്റെ പേരിൽ അമ്മയിലേക്ക് കൂടുതൽ വനിതാ ഭാരവാഹികളെ മോഹൻലാൽ എത്തിച്ചിരുന്നു. എന്നിട്ടും വിജയ് ബാബു വിവാദം വന്നപ്പോൾ അതൊന്നും തീരുമാനത്തിൽ പ്രതിഫലിച്ചില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP