പിണറായി വിജയൻ കേരളത്തിൽ ചരിത്രം കുറിച്ചിട്ട് നാളെ ഒരാണ്ട്; തുടർഭരണത്തിലൂടെ പിണറായി വിജയൻ വീണ്ടും ക്യാപ്റ്റനായ ദിവസം; ഇപ്പോൾ കേൾക്കുന്നത് പാവപ്പെട്ടവരെ കെ റെയിലിന്റെ പേരിൽ കുടിയിറക്കുന്നുവെന്ന പഴി; സിൽവർ ലൈൻ പ്രതിസന്ധിക്കിടെ രണ്ടാം പിണറായി സർക്കാർ ഒരു വർഷത്തിലേക്ക്
സായ് കിരൺ
കോഴിക്കോട് : കണ്ണൂർ പിണറായിയിൽ കോരന്റെയും കല്യാണിയുടെയും മകൻ വിജയൻ കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ ആർക്കും മായ്ക്കാൻ കഴിയാത്ത കാലത്തെ അടയാളെപ്പെടുത്തിയിട്ട് നാളെ ഒരുവർഷം തികയുന്നു.
ഐതിഹാസികമായ വിജയമെന്ന് വിശേഷിപ്പിക്കാവുന്ന തരത്തിൽ പിണറായി വിജന്റെ നേതൃത്വത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി കേരളത്തിൽ വിജയക്കൊടി പാറിച്ചിട്ട് ഒരാണ്ട്. കഴിഞ്ഞ വർഷം മെയ് രണ്ടിന് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ രാഷ്ട്രീയ കേരളത്തിന്റെ ചരിത്രത്തിൽ പുതിയൊരു അദ്ധ്യായം എഴുതിച്ചേർക്കുകയായിരുന്നു. ഒരുമുന്നണിയെയും തുടർച്ചയായി ഭരിക്കാൻ കേരളീയർ അനുവദിക്കില്ലെന്നുള്ള തെറ്റായ ധാരണകളെ പൊളിച്ചഴുതിയ പിണറായി വീണ്ടും കേരളത്തിന്റെ അമരക്കാരനായി. 40 വർഷത്തെ കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഒരു മുന്നണി തുടർഭരണം ഉറപ്പാക്കുകയായിരുന്നു.
വിജയദിവസത്തിന്റെ ഒന്നാം വാർഷികം ആഘോഷിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി കോടിയേരിയും നാളെ കേരളത്തിലില്ല. ഇരുവരും ചികിത്സയ്ക്കായി അമേരിക്കയിലാണ്. വിവാദങ്ങളുടെ കൊടുങ്കാറ്റിൽ ഉലഞ്ഞിട്ടും നിലതെറ്റാതെയാണ് ഒന്നാം പിണറായി സർക്കാർ രണ്ടാം ലാപ്പിലെത്തിയത്. എന്നാൽ സിൽവർലൈനിന്റെ പേരിൽ സർക്കാർ ഇപ്പോൾ പുതിയ അഗ്നിപരീക്ഷണത്തെയാണ് നേരിടുന്നത്. പാവപ്പെട്ടവനെ കുടിയിറക്കുന്നുവെന്ന പഴിയാണ് ഇപ്പോൾ സർക്കാർ നേരിടുന്നത്. ഇത് എങ്ങനെ മറികടക്കുമെന്നതിനെ ആശ്രയിച്ചിരിക്കും സർക്കാരിന്റെ മുന്നോട്ടുള്ള യാത്ര.
കഴിഞ്ഞ വർഷം മെയ് 20ന് അധികാരമേറ്റ രണ്ടാം പിണറായി മന്ത്രിസഭ ഇപ്പോൾ ഒന്നാം വാർഷികാഘോഷങ്ങളിലേക്ക് കടന്നിരിക്കുകയാണ്. മെയ് 20ന് പൂർത്തിയാകുന്ന തരത്തിൽ പരിപാടികളും ആവിഷ്കരിച്ചു. 140ൽ 99 സീറ്റുകളും നേടിയാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി വീണ്ടും അധികാരത്തിലെത്തിയത്. പിന്നാലെ സജീവമായ മുന്നണി ചർച്ചകൾക്ക് ശേഷം 19-ാം ദിവസം മന്ത്രിസഭ രൂപീകരിച്ചപ്പോഴും പിണറായി ഞെട്ടിച്ചു. ഒന്നാം മന്ത്രിസഭയിൽ തനിക്കൊപ്പമുണ്ടായിരുന്ന ആരെയും വീണ്ടും പരീക്ഷിക്കാൻ തയ്യാറായില്ല. കെ.കെ.ശൈലജ ടീച്ചർ ഉൾപ്പെടെയുള്ളവർ അവസാന ലാപ്പിൽ പുറത്തേക്ക് പോയി.
മെയ് 20നാണ് പുതിയ മന്ത്രിസഭ അധികാരമേറ്റത്. പുതുമുഖങ്ങളെ മാത്രം അണിനിരത്തിയ മന്ത്രിസഭ. സിപിഐ മുൻകാലങ്ങളിലെ പോലെ പുതിയ അംഗങ്ങളെയാണ് മന്ത്രിസഭയിലേക്ക് അയച്ചത്. ഘടകകക്ഷികളായ ജനതാദൾ.എസും എൻ.സി.പിയും മാത്രമാണ് നിലവിലുണ്ടായിരുന്ന മന്ത്രിമാരുമായി തുടർന്നത്. ജോസ് കെ മാണിയുടെ കേരള കോൺഗ്രസും മന്ത്രിസഭയിലെത്തി. ഒന്നാം പിണറായി സർക്കാരിന്റെ കാലവും വിജയവും രാഷ്ട്രീയ വിദ്യർത്ഥികൾക്ക് എക്കാലവും പാഠമാണ്.
രാഷ്ട്രീയപരമായും അല്ലാതെയും നിരവധി പ്രതിസന്ധികളെ നേരിട്ടകാലമായിരുന്നു ഒന്നാം പിണറായി സർക്കാരിന്. കേരളത്തെ നടുക്കിയ പ്രകൃതിദുരന്തങ്ങളെ നിശ്ചയദാർഢ്യത്തോടെ നേരിട്ടപ്പോൾ സ്വർണക്കടത്തു കേസും വിവാദങ്ങളും നിറം കെടുത്തി. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിവരെ അറസ്റ്റിലായി.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും എൻഐഎയും കസ്റ്റംസും പലതവണ സെക്രട്ടേറിയറ്റിലെത്തി. കേന്ദ്ര ഏജൻസികൾക്കെതിരെ മുഖ്യമന്ത്രി രംഗത്തിറങ്ങി, ഒടുവിൽ സ്വർണക്കടത്ത് വിവാദത്തെ മറികടന്ന് തദ്ദേശ തിരഞ്ഞെടുപ്പിൽ ഉജ്വല വിജയം. ഒപ്പം നിയമസഭയിലും. വിശ്വസ്തരെപ്പോലും കൈവിടേണ്ട ഘട്ടത്തിൽ അതിനു മടിക്കാതെയാണ് പിണറായി അധികാരത്തിന്റെ പടവുകൾ കയറിയത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 5 മന്ത്രിമാരാണ് രാജിവച്ചത്. വിവാദങ്ങളിൽ പെട്ടതോടെ ഉടനടി രാജി ആവശ്യപ്പെട്ട മന്ത്രിമാരുടെ കൂട്ടത്തിൽ വിശ്വസ്തനായ ഇ.പി.ജയരാജനും. ബന്ധുനിയമന വിവാദത്തിൽ കെ.ടി.ജലീലിനെ അവസാനംവരെ സംരക്ഷിച്ചു.
ലോകായുക്ത വിധി എതിരായതോടെ രാജി വാങ്ങി. വിവാദങ്ങളിലും കേസിലും പെട്ട അടുപ്പക്കാരനായ ഐഎഎസ് ഓഫിസർ എം.ശിവശങ്കറെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി ആദ്യം സ്വീകരിച്ചത്. എന്നാൽ ചീഫ് സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ട് വന്നതോടെ തള്ളിപ്പറഞ്ഞു. എല്ലാ അർഥത്തിലും സർക്കാരിന്റെ മുഖം മുഖ്യമന്ത്രിയായിരുന്നു. വിവാദങ്ങളായാലും നേട്ടങ്ങളായാലും. പാർട്ടി നിയന്ത്രണമോ ഘടകക്ഷികളുടെ സമ്മർദമോ ഉണ്ടായില്ല. സ്വതന്ത്രമായി തീരുമാനമെടുക്കാനായി. എല്ലാ വകുപ്പുകളിലും മുഖ്യമന്ത്രിയുടെ മേൽനോട്ടമെത്തി.
പിണറായി സർക്കാർ പ്രതിസന്ധിയില്ലാതെ ഭരിച്ചത് ഒരു വർഷം മാത്രമാണ്. 2017 ൽ ഓഖിയെത്തി. പിന്നാലെ നിപ്പയും രണ്ട് പ്രളയങ്ങളും കോവിഡ് മഹാമാരിയും. പ്രതിസന്ധികളിൽ കൃത്യതയോടെ ഇടപെട്ടപ്പോൾ ജനം മുഖ്യമന്ത്രിയുടെ നിർദ്ദേശങ്ങൾക്കായി കാതോർത്തു. 6 മണിക്കുള്ള വാർത്താ സമ്മേളനം ആറുമണിക്ക് ആരംഭിക്കും. കൃത്യം 7 മണിക്ക് അവസാനിക്കും. ഈ കൃത്യത ഭരണത്തിൽ നേട്ടമായി. തുടർഭരണത്തിൽ ഇതു വർധിക്കുമെന്നു വിശ്വസിക്കുന്നവരാണ് ഏറെയും.ക്ഷേമപെൻഷനും ഭക്ഷ്യകിറ്റും കൃത്യമായി വീട്ടിലെത്തിയത് കേരളത്തിൽ പുതിയ അനുഭവമായി. കോവിഡ് കാലത്ത് പ്രതിസന്ധിയിലായവർക്കു ഭക്ഷ്യകിറ്റെന്ന ആശയം വോട്ടായി. കിറ്റുകൾ കൃത്യമായി വീട്ടിലെത്തിയപ്പോൾ സാധാരണക്കാരുടെ മനസ്സും സർക്കാരിനൊപ്പമായി.
തുടർഭരണത്തോടെ പാർട്ടിയിൽ വിജയൻ ഉഗ്രപ്രതാപിയായി. ദേശീയ രാഷ്ട്രീയത്തിലും പ്രതിച്ഛായ ഉയർത്തി. ഇപ്പോൾ രാജ്യത്ത് ബിജെപിക്കെതിരെ പോരാടാൻ മൂന്നാംബദൽ എന്ന ആശയം ഉയരുമ്പോൾ അതിന്റെ നേതൃനിരയിലേക്ക് കേരളത്തിൽ നിന്ന് പിണറായിയുമുണ്ട്.
തുടർഭരണത്തിന്റെ കഥ
ഇതിന് മുമ്പ് കേരളത്തിൽ തുടർഭരണമുണ്ടായത് അടിയന്തരാവസ്ഥയ്ക്ക് ശേഷം 1977ൽ നടന്ന തിരഞ്ഞെടുപ്പിലാണ്. അന്ന് സിപിഐയും കോൺഗ്രസും ഉൾപ്പെട്ട മുന്നണിയാണ് തുടർഭരണം നേടിയത്. സി. അച്യുതമേനോന്റെ നേതൃത്വത്തിലായിരുന്നു 70ലെ മന്ത്രിസഭ. ഏഴ് വർഷത്തിന് ശേഷമാണ് വീണ്ടും തിരഞ്ഞെടുപ്പ് നടന്നത്. മുന്നണി തുടർവിജയം നേടിയെങ്കിലും മുഖ്യമന്ത്രിക്ക് മാറ്റമുണ്ടായി. കെ. കരുണാകരനാണ് മുഖ്യമന്ത്രിയായത്. രാജൻകേസിലെ കോടതിവിധിയെ തുടർന്ന് കരുണാകരൻ ഒരു മാസത്തിന് ശേഷം ഒഴിഞ്ഞ് എ.കെ. ആന്റണി മുഖ്യമന്ത്രിയായി. ഇന്ദിരാഗാന്ധി ചിക്മംഗലുരു ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചതിൽ പ്രതിഷേധിച്ച് ആന്റണി ഒഴിഞ്ഞപ്പോൾ സിപിഐയിലെ പി.കെ. വാസുദേവൻ നായർ മുഖ്യമന്ത്രിയായി.
എന്നാൽ 78ലെ സിപിഐയുടെ ഭട്ടിൻഡ പാർട്ടി കോൺഗ്രസിലെ തീരുമാനപ്രകാരം കോൺഗ്രസ് ബന്ധം സിപിഐ ഉപേക്ഷിച്ച് സിപിഎമ്മിനൊപ്പം ചേർന്നുവെന്നതും രാഷ്ട്രീയ ചരിത്രത്തിലെ കൗതുകമുള്ള ഏടാണ്. തുടർഭരണം കേരളത്തിൽ കമ്മ്യൂണിസ്റ്റുകാർക്ക് പുതിയ ഊർജമാണ് നൽകിയത്. അക്ഷരാർത്ഥത്തിൽ അത് കമ്മ്യൂണിസ്റ്റുകാരുടെ സ്വപ്നമായിരുന്നു. രണ്ടു തവണ മുഖ്യമന്ത്രിയായ ഇഎം ശങ്കരൻ നമ്പൂതിരിപ്പാടിന് ഒരുതവണപോലും കാലാവധി പൂർത്തിയാക്കാനായിട്ടില്ല. ഇ.കെ. നായനാരുടെയും വി എസ് അച്യുതാനന്ദന്റെയും പി.കെ.വാസുദേവൻനായരുടെയും സ്ഥിതിയും വ്യത്യസ്തമല്ല. കമ്മ്യൂണിസ്റ്റുകാരനായ സി. അച്യുതമേനോൻ കാലാവധിയും കടന്ന് ഭരിച്ചു. പക്ഷേ അത് കോൺഗ്രസ്സുകാരുടെ ഔദാര്യം കൊണ്ടു മാത്രം. പിണറായി വിജയൻ പതിവിന് വിപരീതമായി തുടർഭരണത്തിന് അവസരമുണ്ടാക്കി.
Stories you may Like
- കല്ലും മണ്ണും ചുമന്ന സത്യസന്ധത പിണറായി കാണാതെ പോകുമ്പോൾ
- പിണറായി വിജയൻ മുഖ്യമന്ത്രിയായത് ഉമ്മൻ ചാണ്ടിയെ വേട്ടയാടി: കെ സുധാകരൻ
- രണ്ട് പരാമർശങ്ങളിലും 'പിവി' ആരെന്ന് വ്യക്തം; കള്ളം പറയുന്നത് ആര്?
- രണ്ടാം പിണറായി സർക്കാറിന്റെ യഥാർത്ഥ പ്രോഗ്രസ് കാർഡ്
- ഉമ്മൻ ചാണ്ടി ഇഫ്ക്ടിൽ ജനങ്ങളെ നേരിട്ടുകണ്ടു പരാതികൾ സ്വീകരിച്ചു പിണറായി
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍