കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ ബാങ്കുവിളിയും നിസ്കാരവും; അന്വേഷണം തുടങ്ങി കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ; സർവ്വകലാശാലയിൽ മതപരമായ ചടങ്ങുകൾ ചട്ട ലംഘനമെന്ന് പ്രാഥമിക നിഗമനം; റിപ്പോർട്ട് ഗവർണ്ണർക്ക് നൽകിയേക്കും; വിസി മറുപടി പറയേണ്ടി വരും; കാലടിയിൽ രാജ് ഭവന് പുതിയ ആയുധം
സായ് കിരൺ
കൊച്ചി : നിയമസഭ ഹാളിൽ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ബാങ്കുവിളിയും നിസ്കാരവും നോമ്പുതുറയും നടത്തിയ വിവാദം കെട്ടടങ്ങും മുൻപ് കാലടി സംസ്കൃത സർവ്വകലാശാലയിലും ബാങ്ക് വിളിയും നിസ്കാരവും ഇഫ്താർ വിരുന്നും. കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ (ഐ.ബി) ഇതേക്കുറിച്ച് അന്വേഷണവും ആരംഭിച്ചു. സർവ്വകലാശാല വി സി നാരായണന്റെ വിശദീകരണം ഉടൻ തേടുമെന്നാണ് വിവരം.
സർവ്വകലാശാലയുടെ മുഖ്യ കാമ്പസായ കാലടി കാമ്പസിലെ ക്യാന്റീനോട് ചേർന്നുള്ള സ്റ്റേഡിയത്തിൽ ഈമാസം 20ന് വൈകിട്ട് 6.30നാണ് മതപരമായ ചടങ്ങുകൾ നടത്തിയത്. കാലടിയിലെ വിവാദങ്ങളാണ് ഗവർണ്ണറും സർക്കാരും തമ്മിലെ ഏറ്റുമുട്ടലിലേക്ക് പോലും കാര്യങ്ങളെത്തിച്ചത്. രാജ്ഭവന്റെ പല തീരുമാനങ്ങളും കാലടി വിസി അംഗീകരിക്കാത്തതും മാധ്യമങ്ങളിൽ ചർച്ചയായി. ഇതിനിടെയാണ് പുതിയ വിവാദം. ഐബി തയ്യാറാക്കുന്ന റിപ്പോർട്ട് ഗവർണ്ണർക്കും കിട്ടിയേക്കും. അങ്ങനെ വന്നാൽ വിഷയത്തിൽ രാജ് ഭവനും ഇടപെടും.
സർവ്വകലാശാല വൈസ് ചാൻസലറുടെയും രജിസ്ട്രാറുടെയും കാലടി കാമ്പസിന്റെ ചുമതലയുള്ള സ്റ്റുഡന്റ് സർവ്വീസസ് ഡയറക്ടറുടെയും അനുമതിയോടെയാണ് പരിപാടി പാർട്ടി നടന്നത്. കാമ്പസിലെ മുഴുവൻ അദ്ധ്യാപകരെയും അനധ്യാപകരെയും വിദ്യാർത്ഥികളെയും ക്ഷണിച്ചിരുന്നു. ആദ്യം ക്ഷണിക്കാനെത്തിയവർ കാമ്പസിന് പുറത്തുള്ളവരായിരുന്നു. പിന്നീട് സർവ്വകലാശാലയിലെ സി പി എം സംഘടനകൾ ചടങ്ങിന് പിന്തുണ നൽകി.
സർവ്വകലാശാലയിലെ സി പി എം അനുകൂല അനധ്യാപക യൂണിയൻ ട്രഷററായ വനിത സെക്ഷൻ ഓഫീസറാണ് സർവ്വകലാശാല ഗ്രൂപ്പുകളിൽ ക്ഷണക്കത്ത് പോസ്റ്റ് ചെയ്തത്. ഓണവും ക്രിസ്തുമസും ഈസ്റ്ററും ആഘോഷിക്കാതെയുള്ള സർവ്വകലാശാലയിലെ റംസാൻ ആഘോഷങ്ങൾ വിവാദമായതോടെ കേന്ദ്രം ഉടക്കിട്ടാൽ ശമ്പളം പോലും കൊടുക്കാൻ ബുദ്ധിമുട്ടുന്ന സർവ്വകലാശാലയുടെ യുജിസി റൂസ പോലുള്ള ധനസഹായങ്ങളെയും ബാധിക്കുമോ എന്ന് അക്കാദമിക സമൂഹത്തിന് ആശങ്കയുണ്ട്.
റൂസയുടെ രണ്ടാം ഗഡു ഇതുവരെയും സർവ്വകലാശാലയ്ക്ക് ലഭിച്ചിട്ടില്ല. കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട് പ്രകാരമായിരിക്കും യുജിസിയുടെ തുടർ നടപടികളെന്നാണ് വിവരം. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് നിയമസഭയിൽ ഇഫ്താർ സംഗമത്തിനിടെയാണ്, പായ വിരിച്ച് നിസ്കരിക്കുകയും ബാങ്ക് വിളിക്കുകയും ചെയ്തത്. ഇതേക്കുറിച്ച് ഐ.ബി അന്വേഷണം നടത്തിയിരുന്നു. ഇനി ഇത്തരം മതപരമായ ചടങ്ങുകൾ ആവർത്തിക്കരുതെന്ന് സ്പീക്കർക്ക് നിർദ്ദേശവും നൽകി.
സർക്കാറുമായുള്ള ഏറ്റുമുട്ടലിൽ മഞ്ഞുരുകിയിട്ടും നിയമസഭ പാസാക്കിയ രണ്ട് ബില്ലുകളിൽ ഒപ്പിടാതെ ഗവർണർ അതൃപ്തിയിൽ തുടരുകയാണ്. സർവകലാശാല അപ്പലേറ്റ് ട്രിബ്യൂണൽ രൂപവത്കരണ അധികാരം ഗവർണറിൽനിന്ന് മാറ്റി സർക്കാറിൽ നിക്ഷിപ്തമാക്കുന്ന നിയമഭേദഗതിയും സ്വയംഭരണ കോളജുകളുമായി ബന്ധപ്പെട്ട നിയമഭേദഗതിയുമാണ് നിയമസഭ പാസാക്കിയിട്ടും ഗവർണർ ഒപ്പിടാതെ തടഞ്ഞത്. ഇതിന് പുറമെ മികച്ച സർവകലാശാലക്കുള്ള ചാൻസലേഴ്സ് അവാർഡിനായി ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഒരുമാസം മുമ്പ് സമർപ്പിച്ച ശിപാർശയിലും ഗവർണർ തീരുമാനമെടുത്തിട്ടില്ല.
സർവകലാശാല അപ്പലേറ്റ് ട്രിബ്യൂണൽ രൂപവത്കരണത്തിൽനിന്ന് ഹൈക്കോടതിയെ ഒഴിവാക്കിയും അധികാരം ഗവർണറിൽനിന്ന് മാറ്റി സർക്കാറിലേക്കാക്കിയുമായിരുന്നു നിയമഭേദഗതി. നിയമനം ഹൈക്കോടതിയുമായി ആലോചിച്ചായിരിക്കണമെന്ന മുൻ വ്യവസ്ഥയും ഒഴിവാക്കിയിരുന്നു. നേരത്തേ കണ്ണൂർ, കാലടി വി സി നിയമനങ്ങളിൽ സർക്കാർ നടത്തിയ ഇടപെടലിനെ തുടർന്നും രാഷ്ട്രപതിക്ക് ഡി.ലിറ്റ് നൽകാനുള്ള നിർദ്ദേശം കേരള സർവകലാശാല തള്ളിയതുമായി ബന്ധപ്പെട്ടും ഗവർണർ സർക്കാറിനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. ഇതിനിടെയാണ് കാലടിയിൽ പുതിയ വിവാദവും എത്തുന്നത്.
കണ്ണൂർ, കാലിക്കറ്റ് വി സി നിയമന വിവാദവും രാഷ്ട്രപതിയുടെ ഡി.ലിറ്റ് വിവാദവുമെല്ലാം അടങ്ങിയിട്ടും കഴിഞ്ഞ ഒക്ടോബറിൽ നിയമസഭ പാസാക്കിയ ബില്ലിൽ ഇതുവരെ ഗവർണർ ഒപ്പിട്ടിട്ടില്ല. കാലടി വി സിയായി സർക്കാർ നോമിനിയെതന്നെ പിന്നീട് ഗവർണർ നിയമിച്ചു. ട്രിബ്യൂണലുമായി ബന്ധപ്പെട്ട സമാന വ്യവസ്ഥകൾ ഉൾപ്പെട്ടതിനാൽ സ്വയംഭരണ കോളജുകളുടെ സർവകലാശാല നിയമഭേദഗതിയും ഗവർണർ ഒപ്പിടാതെ തടഞ്ഞിരിക്കുകയാണ്. ഏറെ വിവാദമായ ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ ഉൾപ്പെടെ ഗവർണർ ഒപ്പുവെക്കുകയും ചെയ്തു.
കഴിഞ്ഞ അമേരിക്കൻ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ മുഖ്യമന്ത്രി നേരിൽ കണ്ട് സംസാരിച്ചശേഷമാണ് സർവകലാശാല ചാൻസലറുടെ ചുമതലകൾ നിർവഹിക്കാൻ ഗവർണർ തയാറായത്. സർവകലാശാല ഫയലുകൾ ഇതിന് ശേഷമാണ് ഗവർണർ പരിശോധിച്ചുതുടങ്ങിയത്. ചാൻസലേഴ്സ് അവാർഡുമായി ബന്ധപ്പെട്ട ശിപാർശ സമർപ്പിച്ചശേഷം അവാർഡ് മാനദണ്ഡം ഉൾപ്പെടെ വിശദാംശങ്ങൾ ഗവർണർ ഉന്നത വിദ്യാഭ്യാസ കൗൺസിലിൽനിന്ന് ആരാഞ്ഞിരുന്നു. ഗവർണറുമായി ഇടഞ്ഞ സർവകലാശാലകളിലൊന്ന് അവാർഡ് പട്ടികയിൽ ഉൾപ്പെട്ടതാണ് തീരുമാനം വൈകാൻ കാരണമെന്ന സൂചനയും പുറത്തുവരുന്നുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍