Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രേണുമായുള്ള വിവാഹത്തിന് വഴിതുറന്നത് ശ്രീറാമിന്റെ രണ്ടാം വരവ്; കോവിഡ് കാലത്ത് ആരോഗ്യവകുപ്പ് ജോയിൻ സെക്രട്ടറിയും നഗരകാര്യ ഡയറക്ടറും കൂടുതൽ അടുത്തു; പ്രണയം പരസ്യമാകും മുമ്പേ വീട്ടുകാരെ അറിയിച്ചു; രണ്ടു കൂട്ടരും ഹാപ്പിയായപ്പോൾ താലികെട്ടിൽ തീരുമാനം; ഐഎഎസ് പ്രണയം മേടത്തിൽ താലികെട്ടാകുമ്പോൾ

രേണുമായുള്ള  വിവാഹത്തിന് വഴിതുറന്നത് ശ്രീറാമിന്റെ രണ്ടാം വരവ്; കോവിഡ് കാലത്ത് ആരോഗ്യവകുപ്പ് ജോയിൻ സെക്രട്ടറിയും നഗരകാര്യ ഡയറക്ടറും കൂടുതൽ അടുത്തു; പ്രണയം പരസ്യമാകും മുമ്പേ വീട്ടുകാരെ അറിയിച്ചു; രണ്ടു കൂട്ടരും ഹാപ്പിയായപ്പോൾ താലികെട്ടിൽ തീരുമാനം; ഐഎഎസ് പ്രണയം മേടത്തിൽ താലികെട്ടാകുമ്പോൾ

സായ് കിരൺ

ആലപ്പുഴ : യുവ ഐ.എ.എസുകാരിൽ ശ്രദ്ധേയരായ ശ്രീറാം വെങ്കിട്ടരാമന്റെയും രേണു രാജിന്റെയും വിവാഹക്കാര്യം മറുനാടനിൽ വാർത്തയായപ്പോഴാണ് സെക്രട്ടേറിയറ്റിലെ ഭൂരിഭാഗം ഉദ്യോഗസ്ഥരും നാടാകെയും അറിയുന്നത്. ഇന്നലെ അവധി ദിനത്തിൽ പുറത്തുവന്ന വാർത്ത ഇന്നാണ് സെക്രട്ടേറിയറ്റിൽ ചർച്ചയായത്.

സാധാരണ ഉദ്യോഗസ്ഥർക്കിടയിൽ നടക്കുന്ന ചെറിയ കാര്യങ്ങൾ പോലും ചർച്ചയാകുന്ന സെക്രട്ടേറിയറ്റിലെ ഇടനാഴികൾ ഇക്കാര്യം അറിയാതപോയത് ശ്രീറാമും രേണുവും ഇക്കാര്യം അതീവ രഹസ്യമായി സൂക്ഷിച്ചതുകൊണ്ടുമാത്രം. അടുത്തദിവസങ്ങളിൽ വാട്സാപ്പിലൂടെ ഇരുവരും വിവാഹക്കാര്യം അറിയിച്ചെപ്പോഴാണ് ഇവരോട് അടുപ്പുമുള്ള ഐ.എ.എസുകാർ പോലും ഇക്കര്യം അറിഞ്ഞത്. അവരും വിഷയം ചർച്ചയാക്കിയില്ല. അവരോടും പ്രണത്തിന്റെയോ അടുപ്പത്തിന്റേയെ കഥ ഇരുവരും പറഞ്ഞില്ല. സിവിൽ സർവീസിൽ ശ്രീറാമിന്റെ നാലു വർഷം ജൂനിയറാണ് രേണു.

ഇരുവരുടെയും പ്രണയത്തിന് അധികകാലത്തിന്റെ പഴക്കമില്ല. 2019 ഓഗസ്റ്റ് മൂന്നിന് മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായി വിവാദങ്ങളിൽപ്പെട്ട് സസ്പെൻഷനിലായ ശ്രീറാം 2020 മാർച്ചിലാണ് സർവീസിൽ തിരിച്ചെത്തുന്നത്. അതിന്് ശേഷം തുടങ്ങിയ അടുപ്പമാണ് വ്യാഴാഴ്ച ചോറ്റാനിക്കരയിലെ താലികെട്ടിൽ എത്തുന്നത്. കോവിഡ് കാലത്തായിരുന്നു ശ്രീറാമിന്റെ മടങ്ങിവരവ്. ആരോഗ്യവകുപ്പിൽ ജോയിൻ സെക്രട്ടറിയായി നിയമനം കിട്ടിയതോടെ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി.

അപ്പോൾ തദ്ദേശവകുപ്പിന് കീഴിൽ നഗരകാര്യ ഡയറക്ടറായി പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന തിരക്കിലായിരുന്നു. ഒരുമിച്ചുള്ള യോഗങ്ങളിലൂടെ നിരന്തരം കൂടിക്കാഴ്ച. പിന്നാലെ ഇരുവരും കൂടുതൽ അടുത്തു. ശ്രീറാം കേസിൽപ്പെട്ട് വിവാദ നായകനായെങ്കിലും
ശ്രീറാം അബദ്ധത്തിൽ കേസിൽപ്പെടുകായായിരുന്നുന്നു വെന്നും അദ്ദേഹം തെറ്റ് ചെയ്യില്ലെന്നും വിശ്വസിച്ച ഒരു കൂട്ടം യുവ ഐ.എ.എസുകാരിൽ ഉൾപ്പെട്ടതായുന്നു രേണുവും അതിനിടെ ശ്രീറാമിന്റെ വിവാഹ ആലോചനകളുമായി അദ്ദേഹത്തിന്റെ വീട്ടുകാർ സജീവമായി.

എത്രയും വേഗം വിവാഹം നടത്തണമെന്ന ആഗ്രഹമായിരുന്നു വീട്ടുകാർക്ക്. അതിനിടെയാണ് ശ്രീറാമും രേണുവും മനസിലെ ആഗ്രഹം ഇരുവീടുകളിലും അറിയിക്കുന്നത്. രേണുവിന്റെയും ശ്രീറാമിന്റെയും അച്ഛന്മാർ തമ്മിൽ സംസാരിച്ചു. എന്നാൽ മകന്റെ പേരിൽ നിയമനടപടികൾ ഇപ്പോഴും പുരോഗമിക്കുന്നതിനാൽ ഈഘട്ടത്തിൽ വിവാഹം നടക്കുന്നത് പ്രശ്നങ്ങളുണ്ടാക്കുമോയെന്ന് ശ്രീറാമിന്റെ അച്ഛ്ൻ ആദ്യം ആശങ്കപ്പെട്ടെങ്കിലും പിന്നീട് കുഴപ്പമില്ലെന്ന് വ്യക്തവരുത്തി മുന്നോട്ട് നീങ്ങുകയായിരുന്നു. രേണുവിന്റെ വീട്ടുകാർക്ക് ശ്രീറാമിനോടുള്ള പ്രത്യേക താത്പര്യവും കല്ല്യാണത്തിന് വേഗം കൂട്ടി.

ശ്രീറാം ആരോഗ്യവകുപ്പിൽ ജോയിൻ സെക്രട്ടറി കൂടാതെ കേരള മെഡിക്കൽ സർവീസ് കോർപറേഷനിൽ എം.ഡിയുമാണ്. ആലപ്പുഴ ജില്ലാ കളക്ടറാണ് രേണു രാജ്. ശ്രീറാമിന്റെ ആദ്യവിവാഹവും രേണുവിന്റെ രണ്ടാമത്തേതുമാണ്. എം.ബി.ബി.എസിന് ഒപ്പം പഠിച്ച ഡോ.ഭഗതുമായായിരുന്നു രേണുവിന്റെ ആദ്യവിവാഹം. വിവാഹ ശേഷമാണ് രേണു സിവിൽ സർവീസിലെത്തുന്നത്. എന്നാൽ വിവാഹ ജീവിതം അധികകാലം നീണ്ടുപോയില്ല.

എം.ബി.ബി.എസ് ബിരുദത്തിന് ശേഷമാണ് ഇരുവരും സർവീസിലെത്തുന്നത്. ദേവികുളം സബ്കളക്ടായി ആദ്യം ശ്രീറാമും പിന്നീട് രേണുവും അനധികൃത കൈയേറ്റങ്ങൾക്കെതിരെ സ്വീകരിച്ച നടപടികളും രാഷ്ട്രീയ നേതൃത്വങ്ങളുമായുള്ള ഏറ്റമുട്ടലും ഏറെ ശ്രദ്ധ നേടിയിരുന്നു.
നാഷണൽ മെഡിക്കൽ എൻട്രൻസിൽ 770ാം റാങ്കോടെയാണ് ശ്രീറാം വെങ്കിട്ടരാമൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എംബിബിഎസ് പ്രവേശനം നേടിയത്. ബിരുദം നേടിയതിന് ശേഷം പ്രത്യേക പരിശീലനത്തിന് പോകാതെ രണ്ട് തവണ സിവിൽ സർവീസ് പരീക്ഷ എഴുതി. 2013ൽ രണ്ടാം റാങ്ക് തിളക്കത്തോടെ സിവിൽ സർവ്വീസിൽ എത്തി.

പിന്നീട് പത്തനംതിട്ടയിൽ അസിസ്റ്റന്റ് കളക്ടറായി ഒരു വർഷം. തിരുവല്ല ആർഡിഒ ആയി പ്രവർത്തിച്ചു. ഡൽഹിയിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പിൽ അസിസ്റ്റന്റ് സെക്രട്ടറിയായി മൂന്നു മാസം. 2016 ജൂലൈ 22ന് ഇടുക്കി ജില്ലയിൽ ദേവികുളം സബ്കലക്ടറായി ചുമതലയേറ്റു.
മൂന്നാർ വിഷയം വിവാദമായതിനു ശേഷം ശ്രീറാമിന് സ്ഥാന ചലനം ഉണ്ടാകുകയും തുടർന്ന് എംപ്ലോയ്മെന്റ് ആൻഡ് ട്രെയിനിങ് ഡയറക്ടറായി നിയമിക്കുകയും ചെയ്തു. ഈ സ്ഥാനത്ത് ഇരിക്കുമ്പോഴാണ് ഉന്നത പഠനത്തിനായി വിദേശത്ത് പോയത്. പഠനാവധി കഴിഞ്ഞ് തിരികെ എത്തിയ ശ്രീറാം വെങ്കിട്ടരാമനെ സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ് ഡയറക്ടറായാണ് നിയമിച്ചു. പ്രൊജക്ട് ഡയറക്ടർകേരള ലാൻഡ് ഇൻഫർമേഷൻ മിഷൻ, ഹൗസിങ് കമ്മീഷണർ, സെക്രട്ടറികേരള സ്റ്റേറ്റ് ഹൗസിങ് ബോർഡ് എന്നീ അധിക ചുമതലകളും നൽകി. ചുമതലയേറ്റതിനു പിന്നാലെയാണ് വഫ ഫിറോസിനൊപ്പമുള്ള യാത്രക്കിടെയുണ്ടായ വാഹനാപകടം ജീവിതം മാറ്റി മറിച്ചത്.

കോട്ടയം ചങ്ങനാശേരി ഇത്തിത്താനം മലകുന്നം ചിറവുമുട്ടം ക്ഷേത്രത്തിന് സമീപം ശ്രീശൈലത്തിൽ എം കെ രാജശേഖരൻ നായരുടെയും വി എൻ ലതയുടെയും മൂത്തമകളാണ് രേണു. ബസ് കണ്ടക്ടറായിരുന്നു അച്ഛൻ.പ്രൈമറി തലം മുതൽ പഠനത്തിൽ മിടുക്കിയായിരുന്ന രേണു രാജ് ചങ്ങനാശേരി സെന്റ് തെരേസാസ് സ്‌കൂളിൽ നിന്നും 10ാം ക്ലാസ്സിൽ നിന്ന് 11ാം റാങ്കോടെ വിജയിച്ചു. തൃശൂരിൽ ഹയർസെക്കണ്ടറി പഠനം. 60ാം റാങ്കോടെ കോട്ടയം മെഡിക്കൽ കോളേജിൽ എംബിബിഎസിന് പ്രവേശനം നേടിയ രേണു 2014 ൽ മികച്ച വിജയത്തോടെ പഠനം പൂർത്തിയാക്കി.

പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും ഉന്നതനിലവാരം പുലർത്തിയ രേണു ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം എന്നിവയും അഭ്യസിച്ചിട്ടുണ്ട്. 2012ൽ പേൾ ഓഫ് സെന്റ് തെരേസാസ് അവാർഡും മികച്ച പ്രാസംഗികയും കൂടിയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിലെ പഠനകാലത്ത് വിദ്യാർത്ഥി യൂണിയൻ പ്രവർത്തനങ്ങളിലും സജീവമായിരുന്നു രേണു.തൃശൂർ,ദേവികുളം എന്നിവിടങ്ങളിൽ സബ്കളക്ടറായി തുടക്കത്തിലേ ശ്രദ്ധ നേടി. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP