മാടപ്പള്ളിയിലെത്തി ''പൊട്ടിത്തെറിച്ച്'' പ്രവാസി മലയാളി; 'അരുത് കാട്ടാളാ' എന്നാവശ്യപ്പെട്ടതോടെ ജോജിയുടെ പ്രസംഗം വൈറലായി; പൊലീസ് വലിച്ചിഴച്ച പെങ്ങളുടെ ദൃശ്യം കണ്ടു നെഞ്ചു പൊട്ടി നാട്ടിലെത്തി സമരാവേശമായത് യുകെ മലയാളി; കെ റെയിൽ സമരത്തിന് എപ്പിസെന്റർ മാടപ്പള്ളിയായ കഥ
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: ഇക്കഴിഞ്ഞ മാർച്ച് 18. കോട്ടയം ജില്ലയിലെ മാടപ്പള്ളിയിൽ പൊലീസിനൽപ്പം അമിതാവേശം. കെ റെയിൽ സമരം കേരളത്തിൽ പലയിടത്തും നടക്കുന്നതിനാൽ മാടപ്പള്ളിയിൽ കെ റെയിൽ കുറ്റിയിടാൻ വന്നവരെ നാട്ടുകാർ തടയുന്നു. എന്നാൽ നാട്ടുകാരെ തീവ്രവാദികളെ കൈകാര്യം ചെയ്യും പോലെ വലിച്ചിഴച്ചും മർദ്ദിച്ചും പൊലീസ് കൈകാര്യം ചെയ്തത് തത്സമയം ലോകമെങ്ങും മലയാളികൾ കണ്ടത് അവിശ്വസനീയതയോടെയാണ്.
മർദ്ദക ഭരണത്തിനെതിരെ പൊരുതിക്കയറി അധികാര കസേരയിൽ എത്തിയിട്ടുള്ള കമ്യുണിസ്റ്റുകാർ ഭരിക്കുന്ന നാട്ടിൽ നടക്കുന്നതെന്ത് എന്ന് ചോദിക്കാത്ത മനുഷ്യർ ഇല്ലെന്ന നിലയിലായി മാടപ്പള്ളിയിലെ കാര്യം. സ്ത്രീകളെയും കുട്ടികളെയും തെല്ലും മനസാക്ഷി കൂടാതെ കൈകാര്യം ചെയ്ത പൊലീസ് നടപടി ഇടതുപക്ഷ അനുഭാവികളിൽ പോലും എതിർപ്പിന്റെ സ്വരം ഉയർത്താനും കാരണമായി. തുടർന്ന് പൊലീസ് അൽപം മയപ്പെട്ടെങ്കിലും കെ റെയിൽ വിരുദ്ധ സമരത്തിന് മാടപ്പള്ളി അതിനകം തന്നെ എപിസെന്റർ ആയി മാറിക്കഴിഞ്ഞിരുന്നു.
പെങ്ങളെ വലിച്ചിഴക്കുന്നത് കണ്ടു നെഞ്ചുപൊട്ടി ക്രോയ്ടോൻ മലയാളി, അന്ന് തന്നെ നാട്ടിലേക്കു ടിക്കറ്റും ബുക്ക് ചെയ്തു
ടെലിവിഷൻ സ്ക്രീനിൽ മധ്യവയസ്കയായ ഒരു സ്ത്രീയെ പൊലീസ് വലിച്ചിഴക്കുന്നതും അവരുടെ മകൾ തടയാൻ ശ്രമിക്കുന്നതും ഒക്കെ തത്സമയം കണ്ടവരാണ് ലോകമെങ്ങുമുള്ള മലയാളികൾ. എന്നാൽ യുകെയിലെ ക്രോയ്ഡോൺ മലയാളിയായ ജോജിയെന്ന തോമസ് ഫിലിപ്പിന് അത് സ്വന്തം പെങ്ങളായിരുന്നു. തന്റെ പെങ്ങൾ ജിജിയെ പൊലീസ് ക്രൂരമായി കൈകാര്യം ചെയ്യുന്നത് നെഞ്ചു പിടയ്ക്കുന്ന വേദനയോടെയാണ് ജോജി ടെലിവിഷനിൽ കണ്ടിരുന്നത്.
അയ്യായിരം മൈലുകൾ അകലെയിരുന്നു കണ്ടതാണെങ്കിലും നെഞ്ചകം പൊള്ളിക്കാൻ കരുത്തുള്ളതായിരുന്നു ആ കാഴ്ചകൾ ഓരോന്നും. കഴിഞ്ഞ 17 വർഷം സൗദിയിലെ മണലാരണ്യത്തിൽ നഴ്സായി കഷ്ടപ്പെട്ടു ജോലി ചെയ്തു ലഭിച്ച സമ്പാദ്യവുമായി നാട്ടിൽ ശിഷ്ട കാലം ജീവിക്കാൻ ജിജിയും കുടുംബവും എത്തിയിട്ട് അധിക കാലമായിട്ടുമില്ല. അതിനിടയിൽ തങ്ങളുടെ സർവ്വതും കെ റെയിൽ കൊണ്ടുപോകും എന്നത് ജിജിക്കും കുടുംബത്തിനും ആത്മഹത്യക്ക് തുല്യമായി മാറുക ആയിരുന്നു.
ജോജിക്കും നഷ്ടമാകുക കോടികൾ, കെ റെയിൽ പിളർന്നു മാറ്റുക ജോജിയുടെ മൂന്നര ഏക്കർ ഭൂമി
പൈതൃക സ്വത്തടക്കം ജോജിക്ക് നഷ്ടപ്പെടുക അനേക കോടി രൂപയുടെ ആസ്തിയുള്ള ഭൂമിയാണ്. കൃത്യമായി പറഞ്ഞാൽ മൂന്നര ഏക്കർ ഭൂമിയുടെ നെഞ്ചിലൂടെയാകും കെ റെയിൽ കൂകിപ്പായുക. ബഫർ സോൺ കൂടി കണക്കാക്കിയാൽ ജോജിയുടെ ഭൂമിയുടെ ഒരംശം പോലും ഉപയോഗിക്കാനാകില്ല. നഷ്ടപരിഹാരം നൽകുമെന്ന് പറയുന്ന സർക്കാരിനോട് വൈകാരികമായ നഷ്ടം നികത്താൻ എന്തുണ്ട് നിങ്ങളുടെ കൈവശം എന്ന ചോദ്യത്തിന് തത്കാലം മറുപടിയില്ല സർക്കാരിന്റെ കൈവശം, വേണ്ടിവന്നാൽ വലിച്ചിഴക്കൻ പൊലീസുണ്ട് എന്ന മറുപടി നടപടിയിലൂടെ കാണിച്ചു കൊടുക്കുകയും ചെയ്യും.
ജോജിയുടെ നഷ്ടം ഇത്തരത്തിലാണെങ്കിൽ സഹോദരി ജിജിയുടെ നഷ്ടം ഇതിനേക്കാൾ ഏറെയാണ്. ഒന്നര പതിറ്റാണ്ട് വിദേശത്തു സമ്പാദിച്ചതും 20 ലക്ഷത്തിന്റെ ബാങ്ക് ലോണും അടക്കം സർവ്വതും നഷ്ടം. ഭൂമി വില സർക്കാർ നൽകുമെന്ന് പറയുമ്പോൾ ഭൂമിയും കെട്ടിടവും ഈടാക്കിയ ലോണിന്റെ കാര്യത്തിൽ സർക്കാരിന് ഉത്തരമില്ല. ഭൂമിയും കെട്ടിടവും നല്ല നിലയിൽ നടക്കുന്ന കടയും രണ്ടു വീടുകളും അടക്കം അനേക കോടിയുടെ സ്വത്താണ് ജിജിക്ക് നഷ്ടപ്പെടുക. ഈ സാഹചര്യത്തിൽ ജീവൻ കളഞ്ഞും സമരം നടത്താൻ താൻ തയ്യാറെന്നു ജിജി പറയുന്നത് രാഷ്ട്രീയക്കാർ പറയും പോലെ ഗീർവാണ പ്രസംഗമ, മറിച്ചു ഹൃദയത്തിൽ നിന്നും വരുന്ന വാക്കുകളാണ്. എത്ര പൊലീസ് ബൂട്ടിനും തകർക്കാനാകാത്ത ശക്തിയാണ് ആ വാക്കുകളിൽ നിറയുന്നത്.
സർക്കാർ ചോദിച്ചു വാങ്ങിയ സമരം, വീര്യം പകർന്നത് ജോജി ഉൾപ്പെടെയുള്ളവരുടെ വികാരം
ഒരുപക്ഷെ മാടപ്പള്ളിക്കാർ ഇങ്ങനെയൊരു സമരം ഒട്ടും ആഗ്രഹിച്ചിരുന്നതല്ല. എന്നാൽ സ്ത്രീകളെയും കുട്ടികളെയും തൊട്ടുള്ള നടപടിക്ക് പൊലീസ് മുതിർന്നപ്പോൾ സംസ്ഥാനമൊട്ടാകെയുള്ള സമര സമിതി നേതാക്കൾ മാടപ്പള്ളിയിലെത്തി ഇനി സമരത്തിന്റെ സിരാകേന്ദ്രം ഇതെന്ന് പ്രഖ്യാപിക്കുക ആയിരുന്നു. സമരം നടത്താൻ ഉള്ള പന്തൽ ജോജിയുടെ ഭൂമിയിൽ തന്നെ ഉയരുകയും ചെയ്തു, നടപടി ഉണ്ടായി കൃത്യം ഒരു മാസം ആയപ്പോഴേക്കും. ഇതോടെ സമരപ്പന്തൽ പൊളിക്കാനും പൊലീസിന് പറ്റാത്ത സാഹചര്യമായി.
സമരം അനിശ്ചിതമായി തുടരാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മൂന്നാഴ്ച വരെ എന്ന നിലയിൽ ഓരോ ദിവസവും മുൻകൂർ ബുക്കിങ്ങാണ്. മാടപ്പള്ളിക്കാർ പിന്നിൽ നിന്നാൽ മതി, മുന്നിൽ നിൽക്കാൻ ഞങ്ങളൊക്കെയുണ്ട് എന്നതാണ് സംസ്ഥാന സമര സമിതി നൽകുന്ന ആവേശ പ്രഖ്യാപനം.
തീ പടർന്ന സമരം, അരുതേ കാട്ടാളാ എന്നത് തീക്കാറ്റായി, ജോജിയെ സ്കെച്ചിടാൻ ആളുമെത്തി
മികച്ച മിമിക്രി ശബ്ദത്തിന് ഉടമ കൂടിയായ ജോജി നടത്തിയ ആവേശം കലർന്ന പ്രസംഗം നിരവധി ദൃശ്യ മാധ്യമങ്ങൾ ഏറ്റെടുത്തതോടെ സോഷ്യൽ മീഡിയയിലും തരംഗമായി മാറി. ഉറച്ച ശബ്ദവും ആവേശം കലർന്ന ഭാഷയും കൊണ്ട് മികച്ച പ്രാസംഗികർ പോലും തോറ്റുപോകുന്ന ശൈലിയിലാണ് യുകെയിൽ നിന്നും നാട്ടിലെത്തി ആദ്യ ദിവസം തന്നെ സമര പന്തലിൽ ജോജി പ്രസംഗിച്ചത്. വാൽമീകിയുടെ പ്രശസ്തമായ ആദികാവ്യം ഉദ്ധരിച്ചു മുഖ്യമന്ത്രിയെ ലക്ഷ്യം വച്ച് അരുതേ കാട്ടാള എന്ന പ്രയോഗം നടത്തിയ പ്രസംഗം കൊള്ളേണ്ടിടത്തു തന്നെ കൊണ്ടു എന്നും വ്യക്തമായി.
നേരിട്ടു ഭീഷണി എത്തിയില്ലെങ്കിലും പ്രസംഗ ശേഷം ഏതാനും പേർ ജോജിയെ തേടി എത്തിയത് സ്കെച്ചിടാൻ ആണെന്ന് ഏറെക്കുറെ വ്യക്തം. എന്നാൽ നാട്ടിൽ ഏവർക്കും പ്രിയപ്പെട്ടവൻ ആണെന്ന് വ്യക്തമായതോടെ അന്വേഷിച്ചെത്തിയവർ തൽക്കാലം മടങ്ങുക ആയിരുന്നു. ഇന്ന് ജോജിയും കുടുംബവും നാട്ടിലേക്കു മടങ്ങാൻ തയ്യാറെടുക്കും വരെ പിന്നീടാരുടെയും ശല്യം ഉണ്ടായിട്ടുമില്ല.
മാടപ്പള്ളിക്ക് നഷ്ടപ്പെടുക പള്ളിയടക്കം ഹൃദയഭൂമി
ഏതാനും വീടുകളോ ഭൂമിയോ നഷ്ട്ടപ്പെടുന്ന അവസ്ഥയല്ല മാടപ്പള്ളിക്കാരുടേതു. തങ്ങളുടെ പ്രിയപ്പെട്ട മലങ്കര കത്തോലിക്കാ പള്ളിയും പ്രിയപ്പെട്ടവർ അന്തിയുറങ്ങുന്ന ഇടവും അടക്കം നാടിന്റെ ഹൃദയഭൂമിയാണ് കെ റെയിൽ കവരുന്നത്. അക്കാരണത്താൽ തന്നെ ആരുടേയും സമ്മർദം ഇല്ലാതെ തന്നെ സേവ് മാടപ്പള്ളി എന്ന സമര സമിതി രൂപപ്പെടുക ആയിരുന്നു. ജാതിമത ഭേദമെന്യേ സർവരും ഇപ്പോൾ ഈ സമര സമിതിക്കൊപ്പമാണ്.
കഴിഞ്ഞ ദിവസം പത്താമുദയം ഉത്സവം പ്രമാണിച്ചു സമര പന്തലിനു സമീപം തെങ്ങു നട്ടാണ് നാട്ടുകാർ കെ റെയിൽ പ്രക്ഷോഭത്തിന് ജീവനുള്ള സ്മാരകം സൃഷ്ടിച്ചത്. സമര സമിതിയുടെ സംസ്ഥാന നേതൃ നിരയിൽ ഉള്ള മിനി കെ ഫിലിപ്, ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറ എന്നിവരൊക്കെ മാടപ്പള്ളിയിൽ നിത്യ സാന്നിധ്യമാണ്. ഒരു കാരണവശാലും ഈ സമരത്തീ അണയില്ല എന്നതാണ് ഏവരും ഒത്തുചേർന്ന പ്രഖ്യാപനം.
ഏറെനാളായി ക്രോയിഡോണിൽ താമസിക്കുന്ന ജോജിയും ഭാര്യ ജിജിയും ക്രോയ്ഡോൺ മേ ഡേ ഹോസ്പിറ്റൽ ജീവനക്കാരാണ്. ജോജി ഐടി പ്രൊഫഷണൽ കൂടിയാണ്. ഭാര്യ വാർഡ് മാനേജർ ആയാണ് ജോലി ചെയ്യുന്നത്. താൻ മടങ്ങി യുകെയിൽ എത്തിയാലും തന്റെ കണ്ണും കരളും നാട്ടിൽ സമര സമിതിക്കൊപ്പം തന്നെ ആയിരിക്കുമെന്നാണ് ഇദ്ദേഹത്തിന്റെ പ്രഖ്യാപനം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്