ഇന്ത്യാക്കാർക്ക് കൂടുതൽ വിസ ഇളവുകളുമായി ബ്രിട്ടൻ; ഒക്ടോബറോടെ ശതകോടികളുടെ വ്യാപാര കരാർ ഒപ്പിടാൻ ധാരണ; അദാനിയെ കണ്ടു ബോറിസ് ഉറപ്പിച്ചത് മിടുക്കരായ പ്രതിഭകൾക്കുള്ള എക്സ്ചേഞ്ച് പ്രോഗ്രാം; ഇന്ത്യയ്ക്ക് വൻ ഓഫറുകൾ നൽകി ബ്രിട്ടീഷ് പ്രധാനമന്ത്രി മടങ്ങുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ലക്ഷക്കണക്കിന് പൗണ്ടിന്റെ ഉഭയകഷി വ്യാപാരം ഉറപ്പാക്കുന്ന സ്വതന്ത്ര വ്യാപാര കരാർ ഒപ്പിടുന്നതിനു പകരമായിഇന്ത്യാക്കാർക്ക് കൂടുതൽ വിസ നൽകുവാൻ ബ്രിട്ടൻ തയ്യാറാണെന്ന് ബോറിസ് ജോൺസൺ പ്രഖ്യാപിച്ചു. നേരത്തേ ഇന്ത്യയിലേക്ക് യാത്രപോകുന്നതിനിടയിൽ വിമാനത്തിൽ വെച്ച് മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിനിടയിലായിരുന്നു ബോറിസ് ഇത് പറഞ്ഞത്. സമർത്ഥരായവർ രാജ്യത്തിലേക്ക് വരുന്നതിനെ താൻ എക്കാലവും പ്രോത്സാഹിപ്പിക്കും എന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഏതായാലും ബോറിസ് ജോൺസന്റെ ഇന്ത്യൻ സന്ദർശനം വിജയമായിരുന്നു എന്നു മാത്രമല്ല, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്ന തരത്തിലുള്ള ചർച്ചകൾ നടക്കുകയും ചെയ്തു. ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ വരുന്ന ഒക്ടോബറിൽ ദീപാവലിയോടനുബന്ധിച്ച് ഒപ്പുവയ്ക്കാൻ നരേന്ദ്ര മോദിയും ബോറിസ് ജോൺസനും തീരുമാനിച്ചിരിക്കുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ബ്രെക്സിറ്റിനു ശേഷം ബ്രിട്ടൻ ഒപ്പുവയ്ക്കുന്ന ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര കരാറാകും ഇത്. ഏതാണ്ട് ഒരു വർഷത്തോളമായിരുന്നു ഇതിനായി ഇരുവിഭാഗങ്ങളും ചർച്ചകൾ നടത്തിയിരുന്നതും പദ്ധതികൾ ചിട്ടപ്പെടുത്തിയിരുന്നത്. ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ നിലവിൽ വരുന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം വർദ്ധിക്കുമെന്നും, 2030 ആകുമ്പോഴേക്കും ഇപ്പോഴുള്ളതിന്റെ ഇരട്ടിയാകുമെന്നും ബോറിസ് ജോൺസൺ പറഞ്ഞു. ഇത് ഉപഭോഗ വസ്തുക്കളുടെ വിലക്കുറവിനും സഹായിക്കും.
ഒക്ടോബർ 24 ന് ദീപാവലി ദിനത്തിൽ ഒരു പുതിയ ലോകത്തിലേക്കുള്ള, പുതിയ ഭാവിയിലേക്കുള്ള തിരിനാളമായിരിക്കും ഈ കരാറിലൂടെ തെളിയുക. ഇരു രാജ്യങ്ങളിലും ഇതോടെ വർദ്ധിച്ച നിക്ഷേപ സാദ്ധ്യതകൾ ഉണ്ടാവുകയും സ്വാഭാവികമായും ഉദ്പാദനം വർദ്ധിക്കുകയും ചെയ്യും. ഇത് വേതന വർദ്ധനവിനും ഉദ്പന്നങ്ങളുടെ വിലക്കുറവിനും ഇടയാക്കും.
അതേസമയം, ഈ കരാറിലെത്തുന്നതിനുള്ള ചർച്ചകൾ വളരെയേറെ സങ്കീർണ്ണമായിരുന്നു എന്നാണ് അതുമായി ബന്ധപ്പെട്ട ചില വൃത്തങ്ങളിൽ നിന്നും അറിയുന്നത്. സ്കോച്ച് വിസ്കി പോലെ ഇന്ത്യയിൽ ഏറെ പ്രചാരമുള്ള ബ്രിട്ടീഷ് നിർമ്മിത മദ്യത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കുന്നതിനുള്ള ചർച്ച അതുപോലെ സങ്കീർണ്ണമായ ഒന്നായിരുന്നു. ഇതിന്റെ തീരുവ കുറച്ചതോടെ ഇന്ത്യയിലേക്കുള്ള കയറ്റുമതി വർദ്ധിക്കും. അതിനു പകരമായി ഇന്ത്യൻ അരിയുടെയും തുണിത്തരങ്ങളുടെയും ഇറക്കുമതി തീരുവ ബ്രിട്ടനും നീക്കും.
അതുപോലെ വിവിധ മേഖലകളിൽ നൈപുണ്യം നേടിയ ഇന്ത്യാക്കാരുടെ സേവനം ബ്രിട്ടനു വേണ്ടി ഉപയോഗിക്കുമെന്നും ബോറിസ് ജോൺസൺ പറഞ്ഞു. ഇതിനായി ഇന്ത്യയിൽ നിന്നുള്ള, ഉയർന്ന വിദ്യാഭ്യാസവും നൈപുണികളും ഉള്ളവരുടെ കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കും എന്നും അദ്ദേഹം പറഞ്ഞു. ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു കരാറുമായി ബന്ധപ്പെട്ട ഔദ്യോഗിക ചർച്ചകൾ ആരംഭിച്ചത്. 26 അദ്ധ്യായങ്ങളുള്ള കരാറിലെ നാല് അദ്ധ്യായങ്ങൾ ആദ്യ രണ്ടു വട്ട ചർച്ചകളിൽ തന്നെ ഇരുവിഭാഗവും അംഗീകരിച്ചു. ബാക്കിയുള്ള 22 അദ്ധ്യായങ്ങളുടെ കാര്യത്തിലും കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്.
ഇതിന്റെ മൂന്നാം വട്ട ചർച്ച അടുത്തയാഴ്ച്ച ന്യുഡൽഹിയിൽ ആരംഭിക്കും. ഇപ്പോൾ തന്നെ ഇന്ത്യൻ നിക്ഷേപങ്ങൾ ബ്രിട്ടനിൽ അഞ്ച ലക്ഷത്തോളം തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്ന് പറഞ്ഞ ഇന്ത്യൻ പ്രധാനമന്ത്രി, അമേരിക്കയേക്കാളും, യൂറോപ്യൻ യൂണിയനെക്കാളും ജനസംഖ്യയുള്ള ഇന്ത്യയ്ക്ക് ഇൻഡോ-ബ്രിട്ടീഷ് കരാരില്ലൊടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുതിയ തലത്തിലേക്ക് ഉയർത്താൻ കഴിയും എന്നും പറഞ്ഞു.
കേവലം ഒരു വ്യാപാര കരാർ മാത്രമായിരിക്കില്ല ഇത്. പ്രതിരോധം, ദേശ സുരക്ഷ തുടങ്ങിയ മേഖലകളെ കൂടു ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സമഗ്രമായ ഒരുകരാർ ആയിരിക്കും ഇത്. ഇരു രാജ്യങ്ങളുടെ സുരക്ഷയ്ക്കൊപ്പം ഇൻഡോ-പസഫിക് മേഖലയിൽ ഇരു രാഷ്ട്രങ്ങളുടെയും താത്പര്യം സംരക്ഷിക്കുക കൂടിയാണ് ഈ കരാറിലൂടെ ലക്ഷ്യമിടുന്നത്. പ്രതിരോധ മേഖലയിലെ സഹകരിച്ചുള്ള പ്രവർത്തനം ഭാവിയിൽ ഇന്ത്യയ്ക്ക് ഏറെ ഗുണം ചെയ്യും എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇൻഡോ-പസിഫിക് മേഖലയിലെ സമുദ്രാന്തര പ്രതിരോധം വർദ്ധിപ്പിക്കുക,. അതുപോലെ ഇന്ത്യൻ നിർമ്മിത യുദ്ധവിമാനങ്ങൾ വികസിപ്പിക്കുക തുടങ്ങിയ മേഖലകളിലെല്ലാം ബ്രിട്ടന്റെ സഹായം ഇതുവഴി ലഭിക്കും.
അതിനിടെ തന്റെ ഇന്ത്യൻ സന്ദർശനത്തിനിടയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ത്യൻ വ്യവസായി ഗൗതം അദാനിയേയും സന്ദർശിച്ചു. അഹമ്മദാബാദ് നഗരത്തിനോട് ചേർന്നു കിടക്കുന്ന ശാന്തിഗ്രാമിലെ അദാനി ഗ്രൂപ്പിന്റെ ഗ്ലോബൽ ആസ്ഥാനത്തുവച്ചായിരുന്നു കൂടിക്കാഴ്ച്ച നടന്നത്. ബ്രിട്ടീഷ പ്രധാനമന്ത്രിക്ക് ആഥിതേയത്വം അരുളാൻ ആയതിൽ സന്തോഷമുണ്ടെന്ന് ട്വീറ്റ് ചെയ്ത അദാനി, കാലാവസ്ഥാ വ്യതിയാനം, സുസ്ഥിര വികസനം,പുനരുപയോഗയോഗ്യമായ ഊർജ്ജം എന്നീ മേഖലകളിൽ ബ്രിട്ടീഷ് സർക്കാർ നടത്തുന്ന ശരമങ്ങൾക്ക് പിന്തുണ നൽകുമെന്നും കൂട്ടിച്ചേർത്തു.
അതുപോലെ പ്രതിരോധ-വ്യോമയാന സാങ്കേതിക രംഗങ്ങളിൽ സഹകരിച്ചു പ്രവർത്തിക്കുമെന്നും അദാനി വ്യക്തമാക്കി. 2030 ഓടെ പ്രതിരോധ രംഗത്ത് ഏകദേശം 300 ബില്യന്റെ നിക്ഷേപം നടത്താൻ ഇന്ത്യ തയ്യാറായിരിക്കുന്ന സന്ദർഭത്തിൽ ബോറിസ് ജോൺസനും അദാനിയും തമ്മിലുള്ള ഈ കൂടിക്കാഴ്ച്ചക്ക് ഏറേ പ്രസക്തിയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ബ്രിട്ടീഷ് കമ്പനികളും അദാനിഗ്രൂപ്പുമായി സഹകരിച്ച് പുതിയവ്യോമയാനങ്ങളും പ്രതിരോധ സാങ്കേതിക വിദ്യയും രൂപ കൽപന ചെയ്യുക എന്നതായിരിക്കും പദ്ധതി എന്നാണ് കരുതപ്പെടുന്നത് ആത്മനിർഭർ പദ്ധതിയുടെ ഭാഗമായിട്ടായിരിക്കും ഇത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍