എം.ജി.സുരേഷ് കുമാറിന്റെ ഓരോ യാത്രയുടെയും വിശദാംശം വിശകലനം ചെയ്തു; നാലുവർഷമായി കെഎസ്ഇബി വിജിലൻസ് അന്വേഷിക്കുന്ന പരാതിയിൽ രണ്ടുറിപ്പോർട്ടിന് ശേഷമാണ് നടപടി; അനധികൃത വാഹന ഉപയോഗത്തിന് സുരേഷ് കുമാറിന് പിഴ ചുമത്തിയതിൽ വിശദീകരണവുമായി ബോർഡ്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കെഎസ്ഇബിയിലെ പോര് അവസാനിക്കുന്നില്ല. കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം.ജി.സുരേഷ് കുമാറിന് 6.72 ലക്ഷം രൂപ പിഴയിട്ടതിനെ തുടർന്ന് സിഐടിയുവും, മുൻ മന്ത്രി എം.എം.മണിയും അടക്കമുള്ളവർ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇതിന് മറുപടായി സുരേഷ്കുമാറിന് പിഴയടയ്ക്കാൻ നോട്ടിസ് അയച്ചതിൽ വിശദീകരണവുമായി കെഎസ്ഇബി ദൈർഘ്യമേറിയ കുറിപ്പിട്ടു. 2019 മുതൽ കെഎസ്ഇബി വിജിലൻസ് അന്വേഷിക്കുന്ന പരാതിയിൽ രണ്ടു റിപ്പോർട്ടിനു ശേഷമാണ് നടപടിയെടുത്തതെന്നാണ് കെഎസ്ഇബി നൽകുന്ന വിശദീകരണം. സോഷ്യൽ മീഡിയയിലൂടെയാണ്, കെഎസ്ഇബിയുടെ മുഴുവൻ സമയ ഡയറക്ടർമാർക്കുവേണ്ടി പബ്ലിക് റിലേഷൻസ് ഓഫീസർ വിശദീകരണം നൽകിയിരിക്കുന്നത്. പിഴ ചുമത്തിയതിന്റെ കാരണങ്ങൾ അക്കമിട്ടു നിരത്തുന്നതാണ് ഈ വിശദീകരണക്കുറിപ്പ്.
ഓരോ യാത്രയുടെയും വിശദാംശം വിശദമായി വിശകലനം ചെയ്തും ബന്ധപ്പെട്ടവരെ കണ്ടു ചോദിച്ചുമാണ് വിജിലൻസ് വിഭാഗം സ്വകാര്യ യാത്രാ വിവരങ്ങൾ ശേഖരിച്ചിട്ടുള്ളതെന്ന് ഇതിൽ വ്യക്തമാക്കിയിട്ടുണ്ട്. നൂറിലധികം പേജുള്ള വിശദമായ റിപ്പോർട്ടുകൾ പരിശോധിച്ച് നിയമപ്രകാരം നൽകിയിട്ടുള്ള കാരണം കാണിക്കൽ നോട്ടീസിന് വ്യക്തമായ മറുപടി നൽകുന്നതിനു പകരം മാധ്യമങ്ങളിൽ തീർത്തും അടിസ്ഥാനരഹിതമായ വാദഗതികൾ ഉന്നയിക്കുന്നതായി കണ്ടതിനാലാണ് ഈ വിശദീകരണം പ്രസിദ്ധീകരിക്കുന്നതെന്നും കെഎസ്ഇബി വ്യക്തമാക്കുന്നു.
മന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ അനുരഞ്ജന ചർച്ചയുടെ ചൂടാറും മുൻപാണ് വൈദ്യുതി ബോർഡിൽ സിപിഎം അനുകൂല ഓഫിസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം.ജി.സുരേഷ്കുമാറിന് വാഹനം അനധികൃതമായി ഉപയോഗിച്ചതിന് 6.72 ലക്ഷം രൂപ അടയ്ക്കാൻ ചെയർമാൻ ബി.അശോക് നോട്ടിസ് നൽകിയത്. എം.എം.മണി മന്ത്രിയായിരുന്ന കാലത്ത് ഡപ്യൂട്ടേഷനിൽ അദ്ദേഹത്തിന്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന സുരേഷ്കുമാർ ഓഫിസിന്റെ ഉപയോഗത്തിനു ബോർഡ് നൽകിയ 3 വാഹനങ്ങളിലൊന്ന് സ്വന്തം ആവശ്യത്തിനായി ഉപയോഗിച്ചെന്നു കണ്ടെത്തിയത്.
കെഎസ്ഇബിയുടെ കുറിപ്പിന്റെ പൂർണരൂപം
വാഹന ഉപയോഗം; നോട്ടീസ് ചട്ടപ്രകാരം
1. കമ്പനിയുടെ വാഹനങ്ങൾ സാമ്പത്തിക നഷ്ടം ഉണ്ടാവുമാറ് അനുമതിയില്ലാതെ സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചതിനുമുള്ള പണം ഒടുക്കുന്നതിന് 19-4-2022-ന് ഒരു എക്സിക്യൂട്ടീവ് എൻജിനീയർക്ക് ബോർഡിനുവേണ്ടി നിയമനാധികാരി നോട്ടീസ് നൽകിയിട്ടുണ്ട്. ആയതിനെക്കുറിച്ച് ടി എക്സിക്യൂട്ടീവ് എഞ്ചിനീയർ ഭാരവാഹിയായ ഒരു അസോസിയേഷനും മറ്റു ചിലർ സാമൂഹ്യ മാധ്യമങ്ങളിലും ഉന്നയിച്ചിരിക്കുന്ന ചില പ്രതികരണങ്ങൾ വസ്തുതാവിരുദ്ധമായതിനാൽ സ്പഷ്ടീകരിക്കുന്നു.
2. 2019 മുതൽ ബോർഡ് വിജിലൻസ് വിശദമായി പരിശോധിച്ചുകൊണ്ടിരിക്കുന്ന പരാതി ഫയലിൽ, രണ്ടു റിപ്പോർട്ടുകൾക്കു ശേഷമാണ് പ്രസ്തുത നടപടിയെടുത്തത്. ചീഫ് വിജിലൻസ് ഓഫീസറുടെയും അതിന്മേലുള്ള ഡയറക്ടർ (ഫിനാൻസ്)ന്റെയും വിശദ പരിശോധനയ്ക്ക് ശേഷം ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ വാഹനം ഉപയോഗിച്ചതായി വ്യക്തമായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ നോട്ടിസിൽ ആവശ്യപ്പെട്ട തുക ചട്ടപ്രകാരം ഒടുക്കാൻ അദ്ദേഹത്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുള്ളത്. സർക്കാരിൽ ഡപ്യൂട്ടേഷനിലുള്ള അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഉപയോഗിച്ച വാഹനം ടിയാന് ലഭ്യമാക്കാനുള്ള ഒരു ഉത്തരവും ബോർഡിന്റെ ബന്ധപ്പെട്ട ഓഫീസുകളിൽ നിന്നും പുറപ്പെടുവിച്ചതായി കാണുന്നില്ല. കമ്പനി സെക്രട്ടറിയും ഭരണ വിഭാഗം സെക്രട്ടറിയും ഇത് അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചിട്ടുണ്ട്. വാഹനം ഉപയോഗിക്കാൻ അദ്ദേഹത്തെ അനുവദിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവുകളുടെ പകർപ്പുകളും കമ്പനിയിൽ ലഭ്യമല്ല.
3. സർക്കാരിന്റെ ഔദ്യോഗിക വാഹനം താമസിക്കുന്ന സ്ഥലത്തേയ്ക്ക് യാത്ര ചെയ്യാൻ ഉപയോഗിക്കാൻ ഗവൺമെന്റ് സെക്രട്ടറിമാർക്കും വകുപ്പ് അധ്യക്ഷന്മാർക്കും മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാർക്കും ജില്ലാ കലക്ടർമാർക്കും ഉയർന്ന പൊലീസ് അധികൃതർക്കും മാത്രമേ അനുമതിയുള്ളൂ. അതിലുപരിയായി ഏതെങ്കിലും അഡീഷണൽ / അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിക്ക് പ്രത്യേക അനുമതി നൽകിയിട്ടുണ്ട് എങ്കിൽ ആയതിന്റെ രേഖകൾ വാഹനം ഉപയോഗിച്ച വ്യക്തിയാണ് ഹാജരാക്കേണ്ടത്.
4. രണ്ടാമതായി ഉന്നയിക്കപ്പെട്ടിട്ടുള്ള പ്രശ്നം സർക്കാരിൽ ഡെപ്യൂട്ടേഷനിലായിരുന്ന കാലത്ത് അദ്ദേഹത്തിന്മേൽ കെഎസ്ഇബി കമ്പനിയ്ക്കോ ബോർഡിനോ അച്ചടക്കനടപടിക്ക് അധികാരം ഇല്ല എന്നുള്ളതാണ്. ഇക്കാര്യത്തിൽ ബന്ധപ്പെട്ട സർവ്വീസ് ചട്ടം പൂർണമായും വ്യക്തമാണ്. കേരളാ സിവിൽ സർവ്വീസ് ക്ലാസിഫിക്കേഷൻ കൺട്രോൾ റൂൾസ് 1960 വകുപ്പ് 20 പ്രകാരം ഡെപ്യൂട്ടേഷനിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥന്റെമേൽ ഡെപ്യൂട്ടേഷൻ കാലയളവിനുള്ളിൽ കണ്ടെത്തുന്നതായ അച്ചടക്ക രാഹിത്യത്തിന് ഉദ്യോഗസ്ഥന്റെ നിയമനാധികാരിക്കുള്ള അധികാരം തന്നെ ഡെപ്യൂട്ടേഷൻ അനുവദിച്ച അധികാരിക്കും അക്കാലയളവിൽ ഉപയോഗിക്കാവുന്നതാണ് എന്ന് നിജപ്പെടുത്തിയിരിക്കുന്നു. മറ്റു വാക്കുകളിൽ പറഞ്ഞാൽ ഡെപ്യൂട്ടേഷനിലുള്ള കാലയളവിനെ സംബന്ധിച്ച് ഉയരുന്ന ആക്ഷേപം / ക്രമക്കേട് / ആരോപണം എന്നിവ ഡെപ്യൂട്ടേഷൻ അവസാനിച്ച ശേഷം പരിശോധിക്കാനുള്ള അധികാരം നിയമനം വിട്ടുകൊടുത്ത അധികാരിയിൽ തന്നെ പൂർണമായും നിക്ഷിപ്തമാണ്. ഡപ്യൂട്ടേഷനു ശേഷം സേവനം വിട്ടുനൽകിയയാളെ വസ്തുത അറിയിക്കാനേ കഴിയൂ. എന്നു തന്നെയല്ല താൽക്കാലികമായി നിശ്ചിത സേവന കാലയളവിൽ അച്ചടക്ക സമാനമായ ശിക്ഷാവിധികൾ നടപ്പാക്കാനോ സേവനം കടം എടുത്ത വകുപ്പിന് സാമ്പത്തിക നഷ്ടം ഉണ്ടാക്കിയ ഉദ്യോഗസ്ഥന്റെ ശമ്പളത്തിൽനിന്നും തിരിച്ചു പിടിക്കാനോ സേവനവ്യവസ്ഥയിൽ സ്ഥായിയായി ഇടപെടാനോ സാധിക്കുകയില്ലായെന്ന് ചട്ടത്തിൽ നിന്നും സാമാന്യമായി വ്യക്തമാണ്. ഇക്കാര്യത്തിൽ ഉന്നയിക്കപ്പെടുന്നതുപോലെ ഒരു അവ്യക്തതയുമില്ല.
5. എന്നുതന്നെയല്ല, ഡപ്യൂട്ടേഷൻ കാലയളവിൽ ഏതുതരം ശിക്ഷാവിധിയും അന്തിമമാക്കുന്നതിന് ആയതിനു മുൻപ് സേവനം വിട്ടുകൊടുത്ത നിയമനാധികാരിയുടെ അനുമതി ഉണ്ടാകേണ്ടതുമുണ്ട്. കടമെടുത്ത ഓഫീസിൽനിന്നും വിടുതലിനുശേഷം അനുമതി വേണ്ടതില്ല. ആയതിനാൽ തന്നെ പൂർണമായും ചട്ടപ്രകാരമുള്ള കാരണം കാണിക്കൽ നോട്ടിസാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥന് നൽകിയിട്ടുള്ളത്. സർക്കാരിലെ അധികൃതമായ ഏതെങ്കിലും ഓഫീസിൽനിന്നും സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുമ്പോൾ വേണ്ട തുക ഒടുക്കാതെ പ്രസ്തുത വാഹനങ്ങൾ ഉപയോഗിക്കാൻ അനുമതി ലഭിച്ചിട്ടുണ്ട് എങ്കിൽ അക്കാര്യത്തിൽ പ്രസ്തുത ഉദ്യോഗസ്ഥന് തന്റെ വാദത്തിന്റെ ഭാഗമായി കമ്പനിയെ അറിയിക്കാവുന്നതാണ്. അഥവാ രേഖാമൂലം അപ്രകാരം അനുമതി ലഭിച്ചിട്ടുണ്ട് എങ്കിൽത്തന്നെ, തനിക്ക് അനുവദിച്ച വാഹനത്തിന് ഉപരിയായി കേന്ദ്ര മേഖലാ വിതരണവിഭാഗം ചീഫ് എൻജിനീയറുടെയടക്കമുള്ള ഇതര വാഹനങ്ങൾ അനുമതിയില്ലാതെ ഏറ്റെടുത്ത് സ്വദേശത്തേയ്ക്ക് യാത്ര ചെയ്യുവാൻ ഉപയോഗിക്കാൻ അവകാശം സിദ്ദിഖുന്നതായി കാണുന്നില്ല. അപ്രകാരം ഔദ്യോഗിക ആവശ്യത്തിനു പോലും വിട്ടുകൊടുക്കാനും വ്യവസ്ഥയില്ല.
6. വൈദ്യുതി ബോർഡിലാകട്ടെ ആവശ്യമായ വാടക നൽകി സ്വകാര്യ ആവശ്യത്തിന് ബോർഡിന്റെ വാഹനങ്ങൾ ഉപയോഗിക്കാവുന്ന ഉദ്യോഗസ്ഥർ, ഡയറക്ടർമാർ, സെക്രട്ടറി, ചീഫ് എൻജിനീയർ, ഫിനാൻഷ്യൽ അഡൈ്വസർ, ചീഫ് അക്കൗണ്ട്സ് ഓഫിസർ, ലോ ഓഫിസർ, ലീഗൽ ആൻഡ് ഡിസിപ്ലിനറി എൻക്വയറി ഓഫിസർ, ചീഫ് വിജിലൻസ് ഓഫിസർ, പബ്ലിക് റിലേഷൻസ് ഓഫിസർ എന്നിവർക്കു മാത്രമാണ്. ബോർഡിലെ അസിസ്റ്റന്റ് എക്യിക്യൂട്ടീവ് എൻജിനീയർക്ക് സ്വകാര്യ ആവശ്യത്തിന് ഔദ്യോഗിക വാഹനം ഉപയോഗിക്കാനുള്ള കമ്പനിയുടെ യാതൊരു അനുമതിയുമില്ല.
7. ഓരോ യാത്രയുടെയും വിശദാംശം വിശദമായി വിശകലനം ചെയ്തും ബന്ധപ്പെട്ടവരെ കണ്ടു ചോദിച്ചുമാണ് വിജിലൻസ് വിഭാഗം സ്വകാര്യ യാത്രാ വിവരങ്ങളുടെ ശേഖരണം നടത്തിയിട്ടുള്ളത്. 100-ൽ അധികം പേജുള്ള വിശദമായ റിപ്പോർട്ടുകൾ പരിശോധിച്ച് നിയമപ്രകാരം നൽകിയിട്ടുള്ള കാരണം കാണിക്കൽ നോട്ടിസിന് വ്യക്തമായ മറുപടി നൽകുന്നതിനു പകരം മാധ്യമങ്ങളിൽ തീർത്തും അടിസ്ഥാനരഹിതമായ വാദഗതികൾ ഉന്നയിക്കുന്നതായി കണ്ടതിനാലാണ് ഈ വിശദീകരണം പ്രസിദ്ധീകരിക്കുന്നത്.
ഫുൾ ടൈം ഡയറക്ടർമാർക്കുവേണ്ടി
പബ്ലിക് റിലേഷൻസ് ഓഫീസർ
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്