ഇവിടെ ലോക്ക്ഡൗൺ പ്രേതത്തിനെതിരെ! ആന്ധ്രയിലെ വെണ്ണലവലസ ഗ്രാമം പിശാചിനെ പേടിച്ച് സമ്പൂർണ്ണമായി അടച്ചിട്ടിരിക്കുന്നു; അതിർത്തിയിൽ വേലികെട്ടിയ നാട്ടുകാർ സർക്കാർ ജീവനക്കാരെപോലും അകത്തു വിടുന്നില്ല; അന്ധവിശ്വാസത്തിന്റെ പേരിൽ ഇന്ത്യ വീണ്ടും നാണം കെടുമ്പോൾ
എം റിജു
ശ്രീകാകുളം: പാമ്പാട്ടികളുടെയും കുഷ്ഠരോഗികളുടെയും അന്ധവിശ്വാസികളുടെയും നാട് എന്ന പ്രചാരണത്തിൽ നിന്ന് ഇന്ത്യ മോചനം നേടിയിട്ട് എതാനും വർഷങ്ങളെ ആയിട്ടുള്ളൂ. കാളി പ്രീതിക്കായി പിഞ്ചുകുഞ്ഞിനെ ബലികൊടുക്കുന്നവരും, ജോത്സ്യന്റെ വാക്കുകേട്ട് കുഞ്ഞിനെ കൊല്ലുന്നവരുമായ കടുത്ത അന്ധവിശ്വാസികൾ വിദേശരാജ്യങ്ങളിലടക്കം ഇന്ത്യക്ക് ഉണ്ടാക്കിയ നാണക്കേട് ചില്ലറയല്ല. ഒരു ഭാഗത്ത് ഡിജറ്റൽ ഇന്ത്യയെക്കുറിച്ച് നാം സംസാരിക്കുമ്പോൾ തന്നെ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് ഇന്ത്യയുടെ ഇമേജിന് ക്ഷീണമാകുന്നുണ്ട്. അതുപോലെ ഒരു ദേശീയ നാണക്കേടായ സംഭവമാണ് ഇപ്പോൾ ആന്ധ്രയിൽ നടക്കുന്നത്.
കോവിഡിനെ പേടിച്ച് ലോക രാജ്യങ്ങൾ ലോക്ഡൗൺ ചെയ്തത് മനസ്സിലാക്കാം. പക്ഷേ ആന്ധ്രയിലെ ശ്രീകാകുളം ജില്ലയിലെ വെണ്ണലവലസ ഗ്രാമം പിശാചിനെ പേടിച്ചാണ് സമ്പൂർണ്ണമായി അടച്ചിട്ടിരിക്കുന്നത്. ഈ ഒരാഴ്ചത്തെ ലോക്ഡൗൺ സമയത്ത് പ്രത്യേക പൂജകൾ നടത്തി പ്രേതത്തെ തുരത്തനാണാണ് ഗ്രാമ മൂപ്പന്മ്മാരുടെ തീരുമാനം. ഈ മാസം 17 മുതൽ 25 വരെയായി 8 ദിവസത്തെ സമ്പൂർണ്ണ അടച്ചിടൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കയാണ്.
മരണങ്ങൾക്ക് പിന്നിൽ പ്രേതങ്ങൾ
വെണ്ണലവലസ ഗ്രാമത്തിൽ ഒരു മാസംകൊണ്ട് ഗ്രാമത്തിലെ നാല് പേർ മരിച്ചിരുന്നു. നിഗൂഢമായ മരണത്തിന് പ്രേതബാധയാകാം കാരണം എന്ന് കരുതിയാണ് ഏട്ട് ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. പൊതുവെ പ്രേതബാധകൾക്ക് ഹോമം, മന്ത്രവാദം തുടങ്ങിയ നടപടികളാണ് പ്രയോഗിക്കാറുള്ളത്. എന്നാൽ ഗ്രാമം മൊത്തം അടച്ചിട്ടാണ് വെണ്ണലവലസ ഗ്രാമവാസികൾ 'പിശാചിനെ' നേരിടുന്നത്. ഇതോടെ ഗ്രാമത്തിലെ സർക്കാർ കെട്ടിടങ്ങൾ അടക്കം എല്ലാ സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. പുറത്ത് നിന്നുള്ള ആളുകളെ തടയാൻ ഗ്രാമത്തിന് ചുറ്റും വേലി കെട്ടിയിട്ടുണ്ട്. ജീവനക്കാരെയും മെഡിക്കൽ സ്റ്റാഫിനെയും അദ്ധ്യാപകരെയും അനുവദിക്കാത്തതിനാൽ സ്കൂളും അങ്കണവാടികളും പോലും അടഞ്ഞ് കിടന്നു. ശ്രീകാകുളം ജില്ലയിലെ സരുബുജ്ജിലി മണ്ഡലത്തിന് കീഴിലാണ് ഈ ഗ്രാമം.
''ഞങ്ങളുടെ പാരമ്പര്യങ്ങളും ആചാരങ്ങളും അനുസരിച്ച് അമാവാസി ദിവസങ്ങളിൽ ഞങ്ങളുടെ ഗ്രാമത്തിൽ പ്രത്യേക ആചാരങ്ങൾ നടത്തണം. എന്നാൽ, കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇത് നടത്തിട്ടില്ല. കഴിഞ്ഞ ഒരു മാസത്തിനിടെ ഞങ്ങളുടെ ഗ്രാമത്തിൽ കുറഞ്ഞത് നാല് പേരെങ്കിലും മരിച്ചു. അവർക്ക് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഏതെങ്കിലും തിന്മ ഈ ഗ്രാമത്തെ വേട്ടയാടുന്നതായി ഞങ്ങൾ സംശയിക്കുന്നു,'' -ഗ്രാമവാസിയായ സവര ഈശ്വരറാവു ന്യൂ ഇന്ത്യൻ എക്സ്പ്രസ് ദിനപ്പത്രത്തോട് പ്രതികിരിച്ചു.
ഗ്രാമത്തിലെ ചിലർക്ക് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പനി ബാധിച്ചിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു. ഗ്രാമത്തിലെ മൂപ്പന്മ്മാർ ഒഡീഷയിൽ നിന്നും അയൽപക്കത്തെ വിജയനഗരം ജില്ലയിൽ നിന്നുമുള്ള പുരോഹിതന്മാരുമായി ആലോചിച്ചാണ് ലോക്ക്ഡൗൺ നിർദ്ദേശിച്ചു. ലോക്ക്ഡൗൺ ദുരാത്മാക്കൾക്കെതിരെ പ്രവർത്തിക്കും എന്നാണ് ഗ്രാമവാസികൾ വിശ്വസിക്കുന്നത്. വൈദികരുടെ ഉപദേശപ്രകാരം ഗ്രാമത്തിന്റെ നാല് ദിശകളിലും നാരകച്ചെടി നട്ടുപിടിപ്പിച്ചുട്ടുണ്ട്. ഇത് പിശാചിനെ തടയുമെന്നാണ് വിശ്വാസം. ഇവിടുത്തെ കോവിലുകളിൽ പ്രത്യേക പൂജയും നടക്കുന്നുണ്ട്. പുറത്തുനിന്നുള്ളവരെ ഇങ്ങോട്ട് കടത്തിവിടരുതന്നെും ഗ്രാമത്തിൽ താമസിക്കുന്നവർ വീടിന് പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പ് ബോർഡും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.
ലോക്ക്ഡൗൺ മൂന്നു ദിവസം പിന്നിട്ടതോടെ ഇത് വലിയ വാർത്തയായി. ഇതോടെ സറുബുജില്ലി പൊലീസ് സബ് ഇൻസ്പെക്ടർ കൃഷ്ണപ്രസാദ് ഗ്രാമവാസികളുമായി സംസാരിച്ച് സ്കൂളും സർക്കാർ സ്ഥാപനങ്ങളും തുറക്കാൻ അനുവാദം വാങ്ങിയിട്ടുണ്ട്. താൽക്കാലികമായി സ്ഥാപിച്ച വേലികൾ മാറ്റിയിട്ടുണ്ട്. ഇപ്പോൾ സർക്കാർ ഉദ്യോഗസ്ഥരെയും ഗ്രാമത്തിൽ പ്രവേശിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. ഗ്രാമം സന്ദർശിച്ച് എസ്ഐ ഇങ്ങനെ പറഞ്ഞു- ''ഞങ്ങൾ അവരുടെ ആചാരങ്ങൾക്കും പാരമ്പര്യങ്ങൾക്കും എതിരല്ല. എന്നാൽ പുറത്തുനിന്നുള്ളവരെ, പ്രത്യേകിച്ച് സർക്കാർ ഉദ്യോഗസ്ഥരെ ഗ്രാമത്തിൽ പ്രവേശിക്കുന്നത് തടയുന്നത് കുറ്റകരമാണ്, ''-സബ് ഇൻസ്പെക്ടർ പറഞ്ഞു. ഇപ്പോൾ സർക്കാർ ജീവനക്കാരെ ഗ്രാമത്തിലേക്ക് കടത്തിവിടുന്നതിനായി താൽക്കാലിക ചെക്ക്പോസ്റ്റുകൾ നീക്കം ചെയ്തിട്ടുണ്ട്. 'ഇത് വല്ലാത്ത ഒരു അവസ്ഥയാണ്. ഇത്തരം അന്ധവിശ്വാസങ്ങൾ അവർ ഉടൻ ഉപേക്ഷിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,'- സബ് ഇൻസ്പെക്ടർ കൂട്ടിച്ചേർത്തു.
യഥാർഥത്തിൽ സംഭവിച്ചത്
പ്രേതത്തെ പേടിച്ച്, ലോക്ഡൗൺ പ്രഖ്യാപിച്ചത് രാജ്യാന്തര മാധ്യമങ്ങളിൽ വരെ വാർത്തയാതോടെ, സർക്കാറിന് വലിയ നാണക്കേടുമായി. ഇതോടെ യഥാർഥത്തിൽ ഇവിടെ സംഭവിച്ചത് എന്താണെന്ന് അറിയാൻ ആന്ധ്രാപ്രദേശ് ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഗ്രാമവാസികളിൽ ഭീതി ഉയർത്തിയ ഒരു ഗ്രാമത്തിൽ ഒരുമാസത്തിനുള്ളിൽ നാലുപേർ മരിച്ചത് എങ്ങനെ എന്നാണ് ഇവർ അന്വേഷിക്കുന്നത്. പക്ഷേ നാട്ടുകാർ സഹകരിക്കാത്തതും, ഹെൽത്ത് ഇൻസ്പെക്ടറെ അടക്കം ഗ്രാമത്തിലേക്ക് കടത്തിവിടാത്തതുമാണ് അന്വേഷണത്തിന് തടസ്സമാകുന്നത്.
എന്നാൽ ആന്ധ്രയിലെ യുക്തവാദി പ്രസ്സഥാനങ്ങളും ശാസ്ത്രാന്വേഷകരും ഈ വിഷയത്തിൽ പ്രാഥമികമായി പഠിച്ചിട്ടുണ്ട്. എഴുത്തുകാരനും ആക്റ്റീവിസ്റ്റുമായ ആർ ജെ ശ്രീനിവാസ ഇങ്ങനെ പ്രതികരിക്കുന്നു. '' വിദ്യാഭ്യാസം വളരെ കുറവുള്ളവരും പാരമ്പര്യമായി തനി അന്ധവിശ്വാസികളുമായി ജീവിക്കുന്ന, ഒരു വിഭാഗമാണ് ഒഡീഷ അതിർത്തിയായ ആ ഭാഗത്തുള്ളത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഒരു പ്രദേശം കൂടിയാണ്. ആറായിരത്തോളം പേർ വസിക്കുന്നതായി പ്രാഥമികമായി കരുതുന്ന ഒരു ഗ്രാമത്തിലാണ് ഒരു മാസത്തിനെ നാലുപേർ മരിച്ചത്. ഇത് തീർത്തും അസ്വാഭാവികമല്ല. ഇനി മരിച്ചവർ ഒക്കെയും 50 വയസ്സിന് മുകളിൽ പ്രായം ഉള്ളവരാണ്. കുഴഞ്ഞു വീണ് മരിച്ച മൂന്നുപേർക്കും ഹൃദ്രോഗം ആണെന്നാണ് പ്രാഥമിക നിഗമനം. ഒരാൾക്ക് സ്ട്രോക്ക് വന്നതായാണ് കണക്കാക്കുന്നത്. ഇത് ഏത് ജനതയിലും സാധാരണമായ രോഗമാണ്. അതിന് നല്ല ചികിത്സയാണ് വേണ്ടത്. ഈ ഗ്രാമീണരുടെ ജീവിതശൈലി, ഭക്ഷണ ക്രമം എന്നിവയൊക്കെ പരിശോധിക്കണം. പക്ഷേ അതിന്പകരം ഇതെല്ലാം പിശാച് മൂലമാണ് ഉണ്ടാവുന്നതെന്ന് വിശ്വസിക്കുന്നത് അസംബന്ധമാണ് ''- ഇതുസംബന്ധിച്ച് ശ്രീകാകുളത്ത് ഒരു വാർത്താ സമ്മേളനം വിളച്ചാണ് ശ്രീനിവാസ പ്രതികരിച്ചത്.
ഈ ഗ്രാമത്തിന്റെ പൊതു അവസ്ഥവെച്ച് അവിടെ ഒരു മരണം നടന്നാൽ പോസ്റ്റുമോർട്ടം നടത്തുന്ന അവസ്ഥപോലും ഉണ്ടാവാറില്ല. അതുകൊണ്ടുതന്നെ മരണകാരണം കണ്ടുപിടിക്കാൻ കഴിയാറുമില്ല. എന്നിരുന്നാലും ഒരു മാസത്തിൽ നാല് മരണങ്ങൾ ഉണ്ടായി എന്നല്ലാതെ, അടിക്കടി മരണങ്ങൾ നടക്കുന്ന സ്ഥലമല്ല ഇതെന്നുമാണ് ആരോഗ്യവകുപ്പ് പറയുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 14കാരിക്കൊപ്പം തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കണ്ടപ്പോൾ സംശയം; അന്വേഷണത്തിൽ പുറത്തായത് ട്രെയിനിലെ പീഡന വിവരം: കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്