രാഹുൽ ഗാന്ധിയെ കോൺഗ്രസ് അദ്ധ്യക്ഷൻ ആക്കരുതെന്നും ഗാന്ധി കുടുംബത്തിന് പുറത്തുള്ള ആൾ വേണമെന്നും പ്രശാന്ത് കിഷോർ നിർദ്ദേശിച്ചോ? സോണിയയ്ക്ക് സമർപ്പിച്ച മെഗാ പ്ലാനിൽ അങ്ങനെ ഒന്നില്ലെന്ന് കോൺഗ്രസ് വൃത്തങ്ങൾ; പ്രശാന്തിന്റെ പ്ലാൻ കിടിലൻ എന്നും ബിജെപി ഞെട്ടും എന്നും നേതാക്കൾ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: കാര്യമൊക്കെ ശരി. പ്രശാന്ത് കിഷോർ മിടുക്കനായ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ ഒക്കെ തന്നെ. കോൺഗ്രസിനായി ഒരു ഗംഭീര പുനരുദ്ധാരണ പാക്കേജും തയ്യാറാക്കി. അക്കാര്യത്തിൽ, പാർട്ടി ഉടൻ തീരുമാനമെടുക്കും. അതവിടെ നിൽക്കട്ടെ. പ്രശാന്ത് കിഷോർ കോൺഗ്രസിൽ ചേരുന്നതിനോട് ചില നേതാക്കൾക്ക് എതിർപ്പുണ്ടോ? പ്രശാന്ത് കിഷോർ വന്നാലും ഇല്ലെങ്കിലും മധ്യപ്രദേശിൽ തങ്ങൾ ആരെയും ആശ്രയിച്ചല്ല, നിൽക്കുന്നതെന്ന് കമൽ നാഥ് തുറന്നടിച്ചതാണ് സംശയത്തിന് കാരണം. പിന്നാലെ ദിഗ് വിജയ് സിങ് എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലും, പ്രശാന്തിനോട് ഒരുപൂർണ അനുഭാവം പ്രകടിപ്പിച്ചില്ല.
ചില സംശയങ്ങൾ ഉണ്ടെങ്കിലും പ്രശാന്തിനെ പാർട്ടിയിൽ എടുക്കുന്നതിൽ തുറന്ന മനസ്സെന്നാണ് ദിഗ് വിജയ് സിങ് പറഞ്ഞത്. പ്രശാന്ത് കിഷോറിന്റെ പുനരുദ്ധാരണ പദ്ധതിയെ കുറിച്ച് ആലോചിക്കാൻ സോണിയ രൂപീകരിച്ച സമിതിയിലെ അംഗമാണ് ദിഗ് വിജയ് സിങ്. പ്രശാന്തിന്റെ മെഗാ പ്ലാൻ കിടിലൻ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. 'പ്രശാന്ത് ഒരു സ്റ്റാറ്റിസ്റ്റിക്സ് വിദഗ്ധനാണ്. പലതും നമുക്ക് അറിയാത്ത കാര്യങ്ങൾ അല്ല. അദ്ദേഹത്തെ പാർട്ടിയിൽ എടുക്കുന്നതിൽ ആർക്കും എതിർപ്പൊന്നും ഇല്ല. ഏതറ്റം വരെ, എങ്ങനെ, എന്ത് എന്നൊക്കെയാണ് ചോദ്യങ്ങൾ', ദിഗ്വിജയ് സിങ് പറഞ്ഞു. പ്രശാന്ത് വരുന്നതിനോട് ചെറിയ വിമുഖതയുള്ള നേതാവാണ് സിങ്ങെന്നാണ് പിന്നാമ്പുറ സംസാരം.
അതേസമയം, സോഷ്യൽ മീഡിയയിൽ പ്രശാന്ത് കിഷോറിന്റെ പുനരുദ്ധാരണ പാക്കേജ് കറങ്ങി നടക്കുന്നുണ്ട്. കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിന് പുറത്തുള്ള ആളെ നിയോഗിക്കണമെന്നാണ് പ്രശാന്തിന്റെ മുഖ്യ നിർദ്ദേശം. സോണിയ ഗാന്ധി അദ്ധ്യക്ഷ പദവി ഒഴിഞ്ഞാൽ, രാഹുൽ ഗാന്ധിയെ പകരം നിയോഗിക്കരുത്. നിർത്തലാക്കിയ കോൺഗ്രസ് പാർലമെന്ററി ബോർഡ് പുനഃസ്ഥാപിച്ച് അതിന്റെ തലപ്പത്ത് രാഹുലിനെ നിയമിക്കണം. ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും പണ്ട് വഹിച്ചിരുന്ന പദവിയാണിത്.
ഗാന്ധി കുടുംബം ഇല്ലാതെ എങ്ങനെ?
ബിജെപിയെയാണ് ഇക്കാര്യത്തിൽ പ്രശാന്ത് റോൾ മോഡലാക്കുന്നത്. ജെപി നഡ്ഡ മോഡൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ആഭ്യന്തര മന്ത്രി അമിത് ഷായുമാണ് ബിജെപിയെ യഥാർത്ഥത്തിൽ ഭരിക്കുന്നതെങ്കിലും, നഡ്ഡയാണ് പാർട്ടി പ്രസിഡന്റ്. പാർട്ടിയുടെ ഉന്നത സ്ഥാനത്ത് എത്താൻ, എല്ലാവർക്കും അവസരം നൽകുന്ന പാർട്ടി എന്ന പ്രതിച്ഛായ നഡ്ഡ മോഡൽ ബിജെപിക്ക് നൽകുന്നു. ഒരു ബൂത്ത് തല പ്രവർത്തകന് വരെ പാർട്ടി അദ്ധ്യക്ഷൻ ആകാമെന്ന സന്ദേശം ഇതിലൂടെ നൽകുന്നു. അവരത് ആയാലും ഇല്ലെങ്കിലും, പൊതുജനത്തിന് കിട്ടുന്ന സന്ദേശം അതാണ്.
പാർട്ടിയെ നയിക്കുന്ന ആളാവരുത് പ്രധാനമന്ത്രി സ്ഥാനാർത്ഥി എന്നാണ് പ്രശാന്ത് കിഷോറിന്റെ നയം. രണ്ടും രണ്ടുപണിയാണെന്ന് ചുരുക്കം. ഒരു കുടുംബം നയിക്കുന്ന പാർട്ടി എന്ന ഇമേജുമായി ഒരു മുഖ്യ രാഷ്ട്രീയ ശക്തിയായി ദീർഘനാൾ നിൽക്കാനാവില്ല, പ്രശാന്ത് കിഷോർ പറയുന്നു. രാഹുൽ ഗാന്ധി കോൺഗ്രസ് അദ്ധ്യക്ഷനായി മടങ്ങി എത്തിയാൽ തന്നെ അദ്ദേഹം ആയിരിക്കരുത്, പ്രധാനമന്ത്രി സ്ഥാനാർത്ഥി. പ്രശാന്ത് പറയുന്നതൊക്കെ കോൺഗ്രസ് അംഗീകരിക്കുമോ എന്ന് കണ്ടറിയണം. നഡ്ഡ മോഡൽ കോൺഗ്രസും പിന്തുടർന്നാൽ, വരിക വലിയൊരു മാറ്റമായിരിക്കും. കുടുംബാധിപത്യ പാർട്ടി എന്ന ബിജെപി ആരോപണത്തിന്റെ മുന ഒടിക്കാനും കഴിയും.
സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്ന പ്രശാന്ത് കിഷോറിന്റെ പുനരുദ്ധാരണ പദ്ധതി ഒരുവർഷം മുമ്പ് സമർപ്പിച്ച പഴയ രേഖയാണെന്നും സൂചനയുണ്ട്്. അത് വ്യാജ-പഴയ രേഖ ആണെന്നും ഇപ്പോൾ നടക്കുന്ന ചർച്ചകളുമായി ബന്ധമില്ലെന്നുമാണ് പ്രശാന്ത് ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞത്. ഇപ്പോൾ സമർപ്പിച്ച പുതിയ രേഖയിൽ ചില കൂട്ടിച്ചേർക്കലുകളും, ഒഴിവാക്കലുകളും ഉണ്ടെന്ന് പറയുന്നു.
എന്തായാലും സ്വകാര്യ സംഭാഷണങ്ങളിൽ ഗാന്ധി കുടുംബത്തിന് പുറത്തുള്ള പ്രസിഡന്റ് വേണമെന്നും, രാഹുൽ ഗാന്ധി ലോക്സഭാ നേതാവായി തിളങ്ങണമെന്നുമാണ് പ്രശാന്ത് പറയാറുള്ളത്. എന്നാൽ ഗാന്ധി കുടുംബത്തിന് പുറത്തുള്ള ആളെ അദ്ധ്യക്ഷ പദവിയിൽ നിയോഗിക്കണമെന്ന് പ്രശാന്ത് പുതിയ രേഖയിൽ നിർദ്ദേശിച്ചിട്ടില്ല എന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്.
കോൺഗ്രസിന്റെ തകർച്ചയ്ക്ക് കാരണം
1985 ന് ശേഷം കോൺഗ്രസ് തുടർച്ചയായ തകർച്ചയെ നേരിടുകയാണെന്ന് പ്രശാന്തിന്റെ അവതരണത്തിൽ പറയുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് വിഹിതം കുത്തനെ ഇടിഞ്ഞു. നാല് കാരണങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്: ദീർഘനാൾ ഭരണത്തിൽ ഇരുന്നതിന്റെ കോട്ടങ്ങൾ, സംഘടിത പ്രക്ഷോഭങ്ങൾ (ജെപി പ്രസ്ഥാനം, ബോഫോഴ്സ് കോഴ വിവാദം, മണ്ഡൽ പ്രക്ഷോഭം, രാമജന്മഭൂമി പ്രസഥാനം, ഇന്ത്യ എഗൻസറ്റ് കറപ്ഷൻ പ്രസ്ഥാനം, മോദിയുടെ ഉയർച്ച എന്നിവയെല്ലാം ബാധിച്ചു) നേട്ടങ്ങൾ അനുകൂലമാക്കുന്നതിലെ പരാജയം, ഘടനാപരമായ ദൗർബല്യം, ജനങ്ങളുമായി ഉള്ള ബന്ധത്തിലെ പോരായ്മ.
നേതൃത്വം കഴിഞ്ഞ 25 വർഷത്തിനിടെ ഒരു സംഘടിതമായ അഖിലേന്ത്യ അംഗത്വ പ്രചാരണം നയിച്ചിട്ടില്ല. 118 കേന്ദ്ര നേതാക്കളിൽ 23 പേർ മാത്രമാണ് തിരഞ്ഞെടുക്കപ്പെട്ടവർ. 66 പ്രവർത്തക സമിതി അംഗങ്ങളിൽ രണ്ടുപേർ മാത്രമാണ് 45 ൽ താഴെ പ്രായമുള്ളവർ. നിലവിലുള്ള എഐസിസി പ്രതിനിധികളിലും, ജില്ല, ബ്ലോക്ക് പ്രസിഡന്റുമാരിലും 72 ശതമാനം പേരും, രണ്ടാം തലമുറയിലോ, മൂന്നാം തലമുറയിലോ പെട്ടവരാണ്.
2014 ന് ശേഷം 24 മണിക്കൂറിൽ അധികം നീണ്ടുനിൽക്കുന്ന ഒരു ദേശവ്യാപക പ്രതിഷേധമോ, പ്രക്ഷോഭമോ പാർട്ടി സംഘടിപ്പിച്ചില്ല. ഏറ്റവും ഒടുവിലത്തേത് രാജീവ് ഗാന്ധി 1990 ൽ സംഘടിപ്പിച്ച ഭാരത യാത്ര ആയിരുന്നു.
നേതൃത്വ പ്രശ്നം എങ്ങനെ പരിഹരിക്കാം
രണ്ടുമോഡലുകളാണ് പ്രശാന്ത് മുന്നോട്ട് വയ്ക്കുന്നത്. സോണിയ പാർട്ടി അദ്ധ്യക്ഷയായി തുടരുക. രാഹുൽ ഗാന്ധി പാർലമെന്ററി ബോർഡ് നേതാവാകുക. പ്രിയങ്കയെ ജനറൽ സെക്രട്ടറി കോർഡിനേഷൻ ആക്കുക. ഗാന്ധി കുടുബത്തിൽ നിന്നല്ലാത്ത ഒരാളെ വർക്കിങ് പ്രസിഡന്റോ വൈസ് പ്രസിഡന്റോ ആക്കുക. മുൻകാല കോൺഗ്രസ് നേതാവിനെ യുപിഎ ചെയർപേഴ്സണായും നിയോഗിക്കുക. പാർലമെന്ററി ബോർഡ് പുനരുജ്ജീവിപ്പിക്കുക എന്നത് ജി-23 നേതാക്കളുടെ മുഖ്യആവശ്യങ്ങളിൽ ഒന്നുകൂടിയാണ്.
ബദൽ പ്ലാൻ പ്രകാരം, ഗാന്ധി കുടുംബത്തിൽ നിന്ന പുറത്തുള്ള ആളെ അദ്ധ്യക്ഷ പദവിയിൽ ഇരുത്തുക. സോണിയ യുപിഎ ചെയർപേഴ്സണും, രാഹുൽ പാർലമെന്ററി ബോർഡ് നേതാവും, പ്രിയങ്ക ജനറൽ സെക്രട്ടറി കോർഡിനേഷനും ആകുക. ഈ മോഡൽ വലിയ ഫലമുണ്ടാക്കുമെന്നാണ് പ്രശാന്ത്് കിഷോറിന്റെ വാദം. പാർലമെന്റിലും പുറത്തും മോദിക്കെതിരെ ജനങ്ങളുടെ ശബ്ദം ഫലപ്രദമായി ഉയർത്താൻ പാർലമെന്ററി പാർട്ടി നേതൃസ്ഥാനം വഴി രാഹുലിന് കഴിയുമെന്നാണ് വിലയിരുത്തൽ.
370 പാർലമെന്റ് മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നാണ് പ്രശാന്ത് കിഷോറിന്റെ മുഖ്യനിർദ്ദേശം. യുപിയിലും ബിഹാറിലും ഒഡിഷയിലും കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കണം. തമിഴ്നാട്ടിലും പശ്ചിമബംഗാളിലും, മഹാരാഷ്ട്രയിലും സഖ്യം രൂപീകരിക്കണം. രാഹുൽ ഗാന്ധി പ്രശാന്തിന്റെ പോയിന്റുകളോട് യോജിച്ചുവെന്നാണ് സൂചന.
രണ്ടുവർഷമായി ചർച്ച തുടരുന്നു
രണ്ടുവർഷമായി പ്രശാന്ത് കിഷോറും ഗാന്ധി കുടുംബവുമായി ചർച്ച തുടങ്ങിയിട്ട്. 90 ശതമാനം പ്രശ്നങ്ങളിലും ഇരുകൂട്ടരും യോജിച്ചു. 10 ശതമാനത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് സെപ്റ്റംബറിൽ ചർച്ച മുറിഞ്ഞത്. ഇപ്പോൾ വീണ്ടും ചർച്ച സജീവമായിരിക്കുന്നു.
പ്രശാന്ത് കിഷോർ കോൺഗ്രസിൽ ചേർന്നാൽ, ഗാന്ധി കുടുംബത്തിന്റെ മേലുള്ള വലിയൊരു സമ്മർദ്ദം ഒഴിവാകും. തിരഞ്ഞെടുപ്പിൽ മാജിക് വാൻഡുണ്ടെന്ന് പലരും വിശ്വസിക്കുന്ന പ്രശാന്തിന്റെ സാന്നിധ്യം, കോൺഗ്രസിനെ എഴുതി തള്ളിയവരെ പോലും ഇരുത്തി ചിന്തിപ്പിക്കുമെന്നാണ് പ്രതീക്ഷ. എന്തായാലും പ്രശാന്ത് കോൺഗ്രസിൽ ചേർന്നാൽ, അദ്ദേഹത്തിന്റെ ഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റിയുടെ കാര്യത്തിൽ തീരുമാനം എടുക്കേണ്ടി വരും. വൈഎസ്ആർ കോൺഗ്രസുമായും, ടിആർഎസുമായും ഐപിഎസി ചില കരാറുകളിൽ ഏർപ്പെട്ടിട്ടുണ്ട്. ഈ വൈരുദ്ധ്യങ്ങളെ പ്രശാന്ത് കിഷോറിന് നേരിടേണ്ടി വരും. കോൺഗ്രസിൽ ചേർന്നാൽ, മറ്റുപാർട്ടികൾക്ക് വേണ്ടി ഐപിഎസിക്ക് പ്രവർത്തിക്കാനും ആകില്ല.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്