തിരുവനന്തപുരം-എറണാകുളം സെക്ടറിൽ ട്രെയിനുകളിൽ കൂടുതൽ അൺറിസർവ്ഡ് കോച്ചുകൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം-എറണാകുളം സെക്ടറിൽ ട്രെയിൻ യാത്രക്കാരുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന് നിലവിലുള്ള ട്രെയിനുകളിൽ കൂടുതൽ അൺറിസർവ്ഡ് കോച്ചുകൾ ഏർപ്പെടുത്തുവാൻ നടപടി സ്വീകരിക്കുമെന്ന് സതേൺ റെയിൽവേ ജനറൽ മാനേജർ ബി.പി മല്ലയ്യ കൊടിക്കുന്നിൽ സുരേഷ് എംപിക്ക് ഉറപ്പ് നൽകി.
ചെന്നൈയിലെ സതേൺ റെയിൽവേ ആസ്ഥാനത്ത് ജനറൽ മാനേജരുമായും മറ്റ് ഉയർന്ന ഉദ്യോഗസ്ഥന്മാരുമായി എംപി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് കൂടുതൽ അൺറിസർവ്ഡ് കോച്ചുകൾ അനുവദിക്കാൻ തീരുമാനമായത്.വേണാട് എക്സ്പ്രസ്സിലെ നിലവിലെ 11 അൺറിസർവ്ഡ് കോച്ചുകൾക്ക് പുറമേ 6 അൺറിസർവ്ഡ് കോച്ചുകളും പരശുറാം എക്സ്പ്രസ്സിലെ നിലവിലെ 8 അൺറിസർവ്ഡ് കോച്ചുകൾക്ക് പുറമേ 7 അൺറിസർവ്ഡ് കോച്ചുകളും മെയ് 1 മുതൽ ഏർപ്പെടുത്തി നിലവിലെ യാത്രാക്ലേശം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ജനറൽ മാനേജർ ഉറപ്പ് നൽകി.
എറണാകുളത്ത് നിന്നും കോട്ടയം-കൊല്ലം- ചെങ്കോട്ട, വിരുദുനഗർ, കാരക്കുടി, തിരുവാറൂർ വഴിയുള്ള വേളാങ്കണ്ണി എക്സ്പ്രസ്സ് ട്രെയിൻ സ്പെഷ്യൽ ട്രെയിനായി നാഗപട്ടണം വരെ ഓടിക്കുന്നതിന് വേണ്ടി റെയിൽവേ ബോർഡിന്റെ അനുമതിക്കായി സമർപ്പിച്ചിരിക്കുകയാണെന്ന് യോഗത്തിൽ അറിയിച്ചു. നാഗപട്ടണം- വേളാങ്കണ്ണി റൂട്ടിൽ നിർമ്മാണ പ്രവർത്തനം നടക്കുന്നതിനാൽ ഈ ട്രെയിൻ നാഗപട്ടണം വരെ മാത്രമേ സർവ്വീസ് നടത്താൻ കഴിയുകയുള്ളൂ. കാലക്രമേണ എറണാകുളം-വേളാങ്കണ്ണി സ്പെഷ്യൽ ട്രെയിനിന് പകരം സ്ഥിരം ട്രെയിനാക്കി മാറ്റുമെന്നും ജനറൽ മാനേജർ ഉറപ്പ് നൽകി.
66317-കോട്ടയം-കൊല്ലം, 66318-കൊല്ലം- കോട്ടയം പാസഞ്ചർ ട്രെയിനുകൾ മെമു സർവ്വീസാക്കാൻ റെയിൽവേ ബോർഡിന്റെ അംഗീകാരം തേടിയിട്ടുണ്ടെന്നും അറിയിച്ചു. കൊല്ലം-പുനലൂർ, പുനലൂർ-കൊല്ലം പാസഞ്ചർ ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തി സർവ്വീസ് നടത്താൻ നടപടികൾ ആരംഭിച്ചതായി അറിയിച്ചു.കോവിഡ് മൂലം നിർത്തി വെച്ചിരുന്ന പാസഞ്ചർ, മെമു,ട്രെയിനുകൾ ഭാഗികമായി മാത്രമേ സർവ്വീസ് ആരംഭിച്ചിട്ടുള്ളൂ. ബാക്കിയുള്ള പാസഞ്ചർ,മെമു ട്രെയിനുകൾ റെയിൽവേ ബോർഡിന്റെ അംഗീകാരം ലഭിച്ചാലുടൻ സർവ്വീസ് ആരംഭിക്കുമെന്ന് ജനറൽ മാനേജർ ഉറപ്പ് നൽകി.
കോവിഡ് കാലത്ത് പാസഞ്ചർ,മെമു,എക്സ്പ്രസ്സ് ട്രെയിനുകൾ സ്പെഷ്യൽ ട്രെയിനുകളായി സർവ്വീസ് നടത്തിയപ്പോൾ ക്യാൻസൽ ചെയ്ത സ്റ്റോപ്പുകൾ വീണ്ടും പുനഃസ്ഥാപിക്കണമെന്നും പാസഞ്ചർ,മെമു ട്രെയിനുകളി ൽ സ്പെഷ്യൽ ട്രെയിനുകളുടെ ചാർജ്ജ് ഈടാക്കുന്ന നടപടി എത്രയും വേഗം അവസാനിപ്പിക്കണമെന്നും എംപി ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യത്തിൽ റെയിൽവേ ബോർഡാണ് അന്തിമ തീരുമാനമെടു ക്കേണ്ടതെന്നും റെയിൽവേ ബോർഡിന്റെ തീരുമാനം വന്നാലുടൻ തന്നെ സതേൺ റെയിൽവേ ഇത് നടപ്പിലാക്കുമെന്നും ജനറൽ മാനേജർ പറഞ്ഞു.
ആലപ്പുഴ വഴിയുള്ള കായങ്കുളം- എറണാകുളം പാതയുടെ ഇരട്ടിപ്പിക്കലിന് അമ്പലപ്പുഴ മുതൽ എറണാകുളം വരെയുള്ള സെക്ഷനിൽ നിർമ്മാണ പ്രവർത്തനങ്ങളുടെ ചെലവിന്റെ പകുതി സംസ്ഥാന സർക്കാർ വഹിക്കണമെന്ന് റെയിൽവേ ആവശ്യപ്പെട്ടതായുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ജനറൽ മാനേജർ വിശദീകരിച്ചു. അമ്പലപ്പുഴ മുതൽ സ്ഥലം ഏറ്റെടുത്തുകൊടുക്കുന്ന മുറയ്ക്ക് റെയിൽവേ ഫണ്ട് ഉപയോഗിച്ച് തന്നെ നിർമ്മാണം പൂർത്തിയാക്കുമെന്ന് ജനറൽ മാനേജരും നിർമ്മാണ വിഭാഗത്തിലെ ചീഫ് എഞ്ചിനീയറും വ്യക്തമാക്കി. അമ്പലപ്പുഴ-എറണാകുളം പാത ഇരട്ടിപ്പിക്കലിന് സംസ്ഥാന സർക്കാരിനോട് സംസ്ഥാന വിഹിതം ആവശ്യപ്പെട്ടതായുള്ള വാർത്തകൾ മനഃപൂർവ്വം ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നതാണെന്ന് റെയിൽവേ വ്യക്തമാക്കി.
2016-17-ൽ പാത ഇരട്ടിപ്പിക്കൽ ആരംഭിച്ച ആലപ്പുഴ-എറണാകുളം ലൈനിൽ നിർമ്മാണത്തിനിടയിൽ അമ്പലപ്പുഴ മുതൽ എറണാകുളം വരെയുള്ള ഭാഗത്തിന് വലിയ തുകയാണ് ചെലവഴിക്കേണ്ടി വരുന്നത്. ഈ പാതയുടെ നിർമ്മാണം വേഗത്തിലാക്കുന്ന തിനും സ്ഥലം ഏറ്റെടുക്കുന്നതിന് ഫാസ്റ്റ് ട്രാക്കിൽ തീരുമാനമെടുക്കുന്നതിന് സംസ്ഥാന സർക്കാരുമായി ചർച്ചകൾ നടത്തി വരികയാണ്.
അങ്കമാലി-ശബരി റെയിൽപാതയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് റെയിൽ ഡവലപ്മെന്റ് കോർപ്പറേഷൻ ഇതുവരെയും തയ്യാറാക്കി നൽകിയിട്ടില്ല. എന്നാൽ വിശദമായ ഡി.പി.ആർ കിട്ടിയാലുടൻ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും ജനറൽ മാനേജർ അറിയിച്ചു.
സ്ഥലം ഏറ്റെടുക്കുന്നതിൽ സംസ്ഥാന സർക്കാർ നടപടികൾ ഊർജ്ജിതപ്പെടുത്തണമെന്നും അദ്ദേഹം യോഗത്തിൽ ഉന്നയിച്ചു.
കെ-റെയിൽ സിൽവർ ലൈൻ പദ്ധതിയുടെ ഡി.പി.ആർ തള്ളിക്കളഞ്ഞതായി ജനറൽ മാനേജർ അറിയിച്ചു. കെ-റെയിൽ സിൽവർ ലൈനിന്റെ അനുമതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ റെയിൽവേ മന്ത്രാലയമാണ് തീരുമാനമെടുക്കേണ്ടതെന്നും ജനറൽ മാനേജർ ചർച്ചയിൽ വ്യക്തമാക്കി.
എറണാകുളം റെയിൽവേ സ്റ്റേഷനിലെ മൂന്നാമത്തെ പിറ്റ് ലൈനിന്റെ നിർമ്മാണം പൂർത്തിയാക്കിയതായും പാലക്കാട് പിറ്റ്ലൈനിന് 9 കോടി രൂപയുടെ അനുമതി റെയിൽവേ ബോർഡിൽ നിന്നും ലഭിച്ചതായും നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും അറിയിച്ചു. കൊച്ചുവേളി കോച്ചിങ് ടെർമിനലിന് 40 കോടി രൂപ അനുവദിച്ചതിൽ 10 കോടിയുടെ നിർമ്മാണം പൂർത്തിയാക്കി യതായും യോഗത്തിൽ അറിയിച്ചു. 166 കോടി രൂപയുടെ നേമം ടെർമിനൽ കോച്ചിന്റെ ഡി.പി.ആർ തയ്യാറാക്കി റെയിൽവേ ബോർഡിന് സമർപ്പിച്ച് അനുമതിക്കായി കാത്തിരിക്കുകയാണെന്നും ജനറൽ മാനേജർ അറിയിച്ചു.
മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ 4 ലെവൽക്രോസുകൾക്ക് പകരം ഓവർബ്രിഡ്ജുകൾ നിർമ്മിക്കുന്നതിനുള്ള അനുമതി റെയിൽവേ നൽകിയിട്ടുണ്ട്. നിർമ്മാണത്തിന് ചെലവാകുന്ന തുകയുടെ പകുതി സംസ്ഥാന സർക്കാർ വിഹിതമായി അടയ്ക്കാത്തത് മൂലമാണ് ആവണീശ്വരം (ലെവൽക്രോസ് നം.519), മൈനാഗപ്പള്ളി (ലെവൽക്രോസ് നം.61),മാവേലിക്കര കല്ലുമല (ലെവൽക്രോസ് നം.28), ചങ്ങനാശ്ശേരി നാലുകോടി (ലെവൽക്രോസ് നം.7)എന്നിവയുടെ നിർമ്മാണം ആരംഭിക്കാൻ കാലതാമസം ഉണ്ടാകുന്ന തെന്നും യോഗത്തിൽ റെയിൽവേ വ്യക്തമാക്കി. സംസ്ഥാന സർക്കാരിന്റെ വിഹിതം അടയ്ക്കുവാൻ മുന്നോട്ടു വന്നാൽ റെയിൽവേ മേൽപ്പാലങ്ങളുടെ നിർമ്മാണം ആരംഭിക്കുമെന്ന് ജനറൽ മാനേജർ എംപി യെ അറിയിച്ചു.
സി.എ.ഒ കൺസ്ട്രക്ഷന്‍സ് പ്രഫുല്ല വർമ്മ, ആർ.കെ മേത്ത, ഗൗതം ഗുപ്ത, ആർ.പി.ജിൻജർ,ആർ.മുകുന്ദ്, പി.ആനന്ദ്, നിതിൻ ബാൻസൾ, റ്റി.ശിവകുമാർ, ആർ.എസ്.ഗെലോട്ട്, സെന്തമിൽ സെൽവൻ എന്നീ ഉയർന്ന റെയിൽവേ ഉദ്യോഗസ്ഥരും ജനറൽമാനേജരോടൊപ്പം യോഗത്തിൽ പങ്കെടുത്തു.
Stories you may Like
- ഗ്രീൻ സിഗ്നൽ ഓഫായത് ദുരന്തമായി; ഒഡീഷയിൽ സംഭവിച്ചത് അനാസ്ഥ
- എട്ട് ട്രെയിനുകൾക്ക് അധിക കോച്ചുകൾ അനുവദിച്ചു
- അപകട കാരണം സിഗ്നൽ തകരാർ? ഡേറ്റ ലോഗർ ദൃശ്യം പരിശോധിച്ച് പ്രധാനമന്ത്രി
- ഒഡീഷ ട്രെയിൻ അപകടത്തിന് വഴിവച്ചത് കോറമണ്ഡൽ എക്സ്പ്രസിന്റെ പിഴവ്?
- കണ്ണൂർ-ആലപ്പുഴ എക്സിക്യുട്ടീവ് എക്സ്പ്രസിന്റെ കോച്ചുകൾ ഷണ്ടിങിനിടെ പാളംതെറ്റി
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍