മാർ ജോസഫ് പാംപ്ലാനിയുടെ സ്ഥാനാരോഹണം ഇന്ന്; രാവിലെ ഒമ്പതിന് തുടങ്ങുന്ന ചടങ്ങിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികനാകും: ഇന്ത്യയിയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് ഡോ. ലെയോപോൾദോ ജിറേല്ലി മുഖ്യാതിഥിയാകും
മറുനാടൻ മലയാളി ബ്യൂറോ
തലശ്ശേരി: തലശ്ശേരി അതിരൂപതയുടെ പുതിയ മെത്രാപ്പൊലീത്തയായി നിയമിതനായമാർ ജോസഫ് പാംപ്ലാനിയുടെ സ്ഥാനാരോഹണം ഇന്ന്. തലശ്ശേരി സെയ്ന്റ് ജോസഫ്സ് കത്തീഡ്രൽ അങ്കണത്തിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ രാവിലെ ഒൻപതിന് സ്ഥാനാരോഹണച്ചടങ്ങ് തുടങ്ങും. ചടങ്ങുകൾക്ക് സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികനാകും. ഇന്ത്യയിയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് ഡോ. ലെയോപോൾദോ ജിറേല്ലി മുഖ്യാതിഥിയാകും.
ജോസഫ് പാംപ്ലാനിയുടെ സ്ഥാനാരോഹണ ചടങ്ങിനൊപ്പം വിരമിക്കുന്ന മാർ ജോർജ് ഞരളക്കാട്ടിന് യാത്രയയപ്പും ബുധനാഴ്ച നടക്കും. സിറോ മലങ്കര സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാ ബാവ വചനസന്ദേശം നൽകും. പൊതുസമ്മേളനം 11.30-ന് ഭാരത കത്തോലിക്കാ മെത്രാൻ സമിതി പ്രസിഡന്റ് കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ് ഉദ്ഘാടനം ചെയ്യും.
മെത്രാപ്പൊലീത്തയുടെ നിയമനപത്രിക തലശ്ശേരി അതിരൂപത ചാൻസലർ ഫാ. ഡോ. തോമസ് തെങ്ങുംപള്ളിൽ വായിക്കും. കേന്ദ്ര ആഭ്യന്തര സഹമന്ത്രി വി.മുരളീധരൻ, തദ്ദേശസ്വയംഭരണ മന്ത്രി എം വിഗോവിന്ദൻ, ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ, വിവിധ രൂപതാധ്യക്ഷന്മാർ, എംപി.മാർ, എംഎൽഎ.മാർ തുടങ്ങിയവർ പങ്കെടുക്കും. കണ്ണൂർ, കാസർകോട് ജില്ലകളിലെ 250 പള്ളികളെ പ്രതിനിധീകരിച്ച് 5000 പേർ ചടങ്ങിനെത്തും.
തലശ്ശേരി അതിരൂപതയുടെ മെത്രാപ്പൊലീത്തയായി മാർ ജോസഫ് പാംപ്ലാനി ബുധനാഴ്ച അധികാരമേൽക്കുമ്പോൾ കുടിയേറ്റ ഗ്രാമമായ ചരളും അതിരറ്റ ആഹ്ലാദത്തിലാണ്. കുടിയേറ്റക്കാരുടെ അതിരൂപതയ്ക്ക് കുടിയേറ്റക്കാരനായ ഇടയന് ജന്മം നൽകിയ ഗ്രാമം തീർത്തും കുടിയേറ്റ മേഖലയാണ്. പാംപ്ലാനി പിതാവിലൂടെ ലോകം മുഴുവനുമറിയുന്ന ഗ്രാമമായി ചരൾ മാറിയതിലെ ആഹ്ലാദം ഗ്രാമത്തിലെ ഓരോ മുഖത്തും പ്രകടമാണ്. സ്ഥാനാരോഹണച്ചടങ്ങുപോലെത്തന്നെ സ്ഥാനലബ്ധിക്കുശേഷം അമ്മയുടെ അനുഗ്രഹം വാങ്ങാൻ പിറന്ന മണ്ണിലെത്തുന്ന ഇടയനുള്ള വരവേൽപ്പും അവിസ്മരണീയമാക്കാനുള്ള ഒരുക്കത്തിലാണ് നാടൊന്നാകെ.
ഇരിട്ടിക്കടുത്ത് ചരൾ ഇടവകയിലെ പാംപ്ലാനിയിൽ പരേതനായ പി.ഡി.തോമസ്-പേരൂക്കുന്നേൽ മേരി ദമ്പതിമാരുടെ ഏഴുമക്കളിൽ അഞ്ചാമനായി 1969 ഡിസംബർ മൂന്നിനാണ് മാർ പാംപ്ലാനിയുടെ ജനനം. ചരൾ സെയ്ന്റ് സെബാസ്റ്റ്യൻസ് സ്കൂൾ, കിളിയന്തറ സെയ്ന്റ് തോമസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽനിന്ന് സ്കൂൾ വിദ്യാഭ്യാസവും കൂത്തുപറമ്പ് നിർമലഗിരി കോളേജിൽനിന്ന് പ്രീഡിഗ്രിയും വിജയിച്ചു. 1988 ഓഗസ്റ്റ് 14-ന് തലശ്ശേരി മൈനർ സെമിനാരിയിൽ വൈദികപഠനത്തിനു ചേർന്നു. തുടർന്ന് ആലുവ സെയ്ന്റ് ജോസഫ്സ് പൊന്തിഫിക്കൽ സെമിനാരിയിൽ തത്ത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും പഠനം പൂർത്തിയാക്കി. 1997 ഡിസംബർ 30-ന് തലശ്ശേരി സെയ്ന്റ് ജോസഫ്സ് കത്തീഡ്രൽ ദൈവാലയത്തിൽവച്ച് മാർ ജോർജ് വലിയമറ്റത്തിൽനിന്ന് പൗരോഹിത്യം സ്വീകരിച്ചു.
കുഞ്ഞുപ്രായത്തിൽ തന്നെ വൈദികനാകാനുള്ള മകന്റെ ആഗ്രഹം ദൈവം കണ്ടറിഞ്ഞ് സാധിച്ചുവെന്ന അമ്മ മേരിയുടെ വാക്കുകളാണ് ദൈവസന്നിധിയിലേക്കുള്ള മാർ ജോസഫ് പാംപ്ലാനിയുടെ വരവിനെ കൂടുതൽ കുരുത്തുറ്റതാക്കുന്നത്. കുട്ടിയായിരിക്കുമ്പോൾ തന്നെ വെള്ള മുണ്ടെടുത്ത് പുതച്ച് ഞാൻ അച്ചനായി എന്നുപറഞ്ഞ് മുറിക്കുള്ളിലൂടെ ഓടിനടക്കുന്ന മകൻ അമ്മയുടെ ഓർമയിൽ ദൈവത്തിന്റെ പ്രിയപ്പെട്ടവനെന്നപോലെ ഇന്നും കൊച്ചുമകനാണ്. സ്ഥാനാരോഹണച്ചടങ്ങിൽ പങ്കെടുക്കാൻ കഴിയുന്നത് പോലും ദൈവനിയോഗമായി കാണുകയാണ് പാംപ്ലാനി കുടുംബാഗങ്ങളും നാട്ടുകാരും.
അതിരൂപതയിലെ കുടിയേറ്റ കുടുംബങ്ങളിൽനിന്ന് ആദ്യമായാണ് സഹായ മെത്രാനും ഇപ്പോൾ ആർച്ച് ബിഷപ്പുമായിട്ടുള്ള മാർ ജോസഫ് പാംപ്ലാനിയുടെ ഉയർച്ച. കുടുംബാംഗങ്ങൾക്കും ചരളിലെ സുഹൃത്തുക്കൾക്കും സഹപാഠികൾക്കുമെല്ലാം ഇതേക്കുറിച്ച് പറയാനുള്ളത് ദൈവത്തിന്റെ സ്വന്തം തിരഞ്ഞെടുപ്പെന്നാണ്. ഉയർന്ന മാർക്കോടെ എസ്.എസ്.എൽ.സി. കഴിഞ്ഞ ശേഷം സെമിനാരിയിൽ പോകണമെന്ന് ശഠിച്ചെങ്കിലും മാതാപിതാക്കളുടെ സ്നേഹനിർബന്ധത്തിന് വഴങ്ങി അദ്ദേഹം പ്രീഡിഗ്രി പഠനത്തിന് ചേർന്നു. മികച്ച മാർക്കോടെ പ്രീഡിഗ്രി പാസായപ്പോഴും സെമിനാരി മോഹത്തിന് മാറ്റമുണ്ടായില്ല. മെത്രാനായി മകൻ അഭിഷേകം ചെയ്യപ്പെടുന്നത് കാണാൻ ചാച്ചൻ ഇല്ലാത്തതിന്റെ സങ്കടം അമ്മ മേരിയുടെ വാക്കുകളിലുണ്ട്.
അങ്ങാടിക്കടവ് സേക്രഡ് ഹാർട്ട് ഹൈസ്കൂളിൽനിന്ന് വിരമിച്ച മൂത്ത സഹോദരൻ പി.ടി.സെബാസ്റ്റ്യനാണ് തറവാട്ടുവീട്ടിലുള്ളത്. മറ്റ് സഹോദരങ്ങളായ ഡൽഹി ദാദാദേവ് മദർ ആൻഡ് ചൈൽഡ് ഹോസ്പിറ്റൽ നഴ്സിങ് സൂപ്രണ്ട് ആൻസിലിൻ, കക്കിഞ്ചയിലുള്ള ഡെയ്സി, സിസ്റ്റേഴ്സ് ഓഫ് സെയ്ന്റ് അലോഷ്യസ് സഭാംഗവും വിശാഖപട്ടണം സെയ്ന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലുമായ സിസ്റ്റർ ഷൈനി, പെരുമ്പാവൂർ ക്രിസ്തുജ്യോതി മിഷൻ ഭവനിൽ സേവനം ചെയ്യുന്ന സി.എസ്.ടി വൈദികനായ ഫാ.ഡോ.അഗസ്റ്റിൻ, അമേരിക്കയിൽ ചാർട്ടേർഡ് അക്കൗണ്ടന്റായ ഷാജി പി.തോമസ് എന്നിവരും മറ്റു കുടുംബാംഗങ്ങളും മെത്രാഭിഷേകച്ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി തറവാട്ട് വീട്ടിൽ എത്തി.
ചരളിലെ വീട്ടിൽനിന്നുള്ള ഇരുപതംഗ സംഘം ഉൾപ്പെടെ ചരൾ ഗ്രാമത്തിൽനിന്നുള്ള നൂറോളം കുടുംബാംഗങ്ങളും നാട്ടുകാരും തലശ്ശേരി അതിരൂപതാ ആസ്ഥാനത്ത് നടക്കുന്ന അഭിഷേകച്ചടങ്ങുകളിൽ പങ്കെടുക്കും. അഭിഷിക്തനായശേഷം വീട്ടിലെത്തി ആർച്ച് ബിഷപ്പ് കുടുംബാംഗങ്ങളോടൊപ്പം പ്രാർത്ഥിക്കും. അമ്മയുടെ അനുഗ്രഹം വാങ്ങും.
പേരാവൂർ സെയ്ന്റ് ജോസഫ്സ് ഫൊറോന ദൈവാലയത്തിൽ അസി. വികാരിയായിട്ടാണ് ആദ്യ നിയമനം. രണ്ടുവർഷത്തോളം ദീപഗിരി ഇടവക വികാരിയായി. തുടർന്ന് ഉപരിപഠനത്തിനായി ബെൽജിയത്തിലേക്ക് പോയി. 2006-ൽ ലുവൈനിലെ കാത്തലിക് സർവകലാശാലയിൽനിന്ന് ബൈബിൾ വിജ്ഞാനീയത്തിൽ ഡോക്ടറേറ്റ് നേടി. ജർമൻ, ഹീബ്രു, ഗ്രീക്ക് ഭാഷകളിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്. 2004 മുതൽ 2006 വരെ ലുവൈൻ സർവകലാശാലയിൽ ബൈബിൾ വിജ്ഞാനീയത്തിൽ അസി. ലക്ചററും ഗവേഷകനുമായിരുന്നു. അമേരിക്ക, ജർമനി, ഓസ്ട്രിയ എന്നിവിടങ്ങളിലെ വിവിധ ദൈവാലയങ്ങളിലും സേവനംചെയ്തിട്ടുണ്ട്.
തലശ്ശേരി അതിരൂപതയുടെ മൂന്നാമത്തെ ആർച്ച് ബിഷപ്പ്
തലശ്ശേരി അതിരൂപതയുടെ മൂന്നാമത്തെ ആർച്ച് ബിഷപ്പാണ് മാർ ജോസഫ് പാംപ്ലാനി. 1995 മെയ് 18-ാണ് തലശ്ശേരി രൂപത അതിരൂപതയായി ഉയർത്തപ്പെട്ടത്. മാർ ജോർജ് വലിയമറ്റം പ്രഥമ ആർച്ച് ബിഷപ്പായി. അദ്ദേഹം വിരമിച്ചതിനെത്തുടർന്ന് 2014 ഒക്ടോബർ 10-ന് മാർ ജോർജ് ഞരളക്കാട്ട് അതിരൂപതാധ്യക്ഷനായി. ഇപ്പോൾ അദ്ദേഹം വിരമിക്കുന്ന ഒഴിവിലാണ് സഹായ മെത്രാനായിരുന്ന മാർ പാംപ്ലാനി സ്ഥാനമേൽക്കുന്നത്.
1953 ഡിസംബർ 31-ന് നിലവിൽവന്ന തലശ്ശേരി രൂപതയുടെ പ്രഥമ മെത്രാൻ 'മലബാറിന്റെ മോശ' എന്നറിയപ്പെടുന്ന മാർ സെബാസ്റ്റ്യൻ വെള്ളോപ്പിള്ളിയായിരുന്നു. നിലവിലെ സഹായമെത്രാൻ മാർ പാംപ്ലാനി അതിരൂപതാധ്യക്ഷനാകുന്ന സാഹചര്യത്തിൽ പുതിയ സഹായമെത്രാനെക്കൂടി നിയമിച്ചേക്കും.
എണ്ണമറ്റ ചുമതലകൾ
2006-ൽ അതിരൂപതിയിൽ തിരിച്ചെത്തിയശേഷം ബൈബിൾ അപ്പസ്തലേറ്റിന്റെ ഡയറക്ടറായി ചുമതലയേറ്റു. ബൈബിൾ പഠനരംഗത്തെ ആഗോളസ്ഥാപനമായ തലശ്ശേരി ആൽഫ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആൻഡ് സയൻസിന്റെ സ്ഥാപകനാണ്. ആലുവ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, കുന്നോത്ത് ഗുഡ്ഷെപ്പേഡ് മേജർ സെമിനാരി എന്നിവിടങ്ങളിൽ അദ്ധ്യാപകനുമാണ്. ആലുവ സെയ്ന്റ് ജോസഫ്സ് പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, കുന്നോത്ത് ഗുഡ്ഷെപ്പേഡ് മേജർ സെമിനാരി, തിരുവനന്തപുരം സെയ്ന്റ് മേരീസ് മലങ്കര മേജർ സെമിനാരി, വടവാതൂർ സെയ്ന്റ് തോമസ് അപ്പസ്തോലിക് സെമിനാരി, ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പിരിച്വാലിറ്റി എന്നിവിടങ്ങളിലെ റിസർച്ച് ഗൈഡുമാണ്.
സി.ബി.സിഐ. ദൈവശാസ്ത്ര കമ്മിഷൻ സെക്രട്ടറി, സി.ബി.സിഐ. പാഠപുസ്തക കമ്മിഷൻ സെക്രട്ടറി, എഫ്.എ.ബി.സി. ദൈവശാസ്ത്ര കമ്മിഷൻ അംഗം, തലശ്ശേരി ആൽഫ സെന്റർ ഓഫ് തിയോളജി ആൻഡ് സയൻസ് ഡയറക്ടർ, തലശ്ശേരി അതിരൂപത ബൈബിൾ അപ്പസ്തലേറ്റ് ഡയറക്ടർ എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു.
രൂപതയുടെ പ്രഥമ സഹായ മെത്രാൻ
2017 ഓഗസ്റ്റിൽ ചേർന്ന സിറോ മലബാർ സഭയിലെ മെത്രാൻ സിനഡ് മാർ പാംപ്ലാനിയെ അതിരൂപതയുടെ പ്രഥമ സഹായമെത്രാനായി തിരഞ്ഞെടുത്തു. നവംബർ എട്ടിന് കത്തീഡ്രൽ ദൈവാലയാങ്കണത്തിൽ ആർച്ച് ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ടിൽനിന്ന് മെത്രാഭിഷേകം സ്വീകരിച്ചു. ചുരുങ്ങിയ കാലംകൊണ്ട് വിശ്വാസികളുടെ മാത്രമല്ല നാനാ ജാതി-മത-രാഷ്ട്രീയ വിഭാഗങ്ങളിൽപ്പെട്ടവരുടെ സൗഹൃദം അദ്ദേഹം നേടിയെടുത്തു. അതിരൂപതാ അസംബ്ലി, ഉത്തരമലബാർ കർഷകപ്രക്ഷോഭം തുടങ്ങിയവയ്ക്ക് നെടുനായകത്വം വഹിച്ചു.
35 ഗ്രന്ഥങ്ങളും 40 ഗവേഷണപ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചു. മലയാളത്തിൽ എട്ട് വോള്യങ്ങളിലായി പ്രസിദ്ധീകരിച്ച ബൈബിൾ വ്യാഖ്യാനമായ ആൽഫ ബൈബിൾ കമന്ററിയുടെ ചീഫ് എഡിറ്ററായിരുന്നു. നിരവധി ദേശീയ അന്തർദേശീയ സെമിനാറുകളിൽ പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്. വിവിധ ടെലിവിഷൻ ചാനലുകളിൽ വചനക്ലാസുകളും ധ്യാനപരിപാടികളും അവതരിപ്പിക്കുന്നു.
സി.ബി.സിഐ. ദൈവശാസ്ത്ര കമ്മിഷൻ അംഗം, കെ.സി.ബി.സി. മാധ്യമ കമ്മിഷൻ ചെയർമാൻ, ദൈവശാസ്ത്ര കമ്മിഷൻ അംഗം, സിറോ മലബാർ സഭാ മാധ്യമ കമ്മിഷൻ ചെയർമാൻ, പബ്ലിക് അഫയേഴ്സ് കമ്മീഷൻ അംഗം തുടങ്ങിയ ചുമതലകളുമുണ്ട്. സിറോ മലബാർസഭ മെത്രാൻ സിനഡിന്റെ സെക്രട്ടറിയായും സിനഡ് അംഗമായും തിരഞ്ഞെടുത്തിട്ടുണ്ട്.
സഹോദരങ്ങൾ: പി.ടി.സെബാസ്റ്റ്യൻ (റിട്ട. പ്രഥമാധ്യാപകൻ, സേക്രഡ് ഹാർട്ട് ഹൈസ്കൂൾ, അങ്ങാടിക്കടവ്), ആൻസിലി (നഴ്സിങ് സൂപ്രണ്ട്, ദാദദേവ് മദർ ആൻഡ് ചൈൽഡ് ഹോസ്പിറ്റൽ, ന്യൂഡൽഹി), ഡെയ്സി (കക്കിഞ്ച, ബൽത്തങ്ങടി), സിസ്റ്റർ ഷൈനി (സിസ്റ്റേഴ്സ് ഓഫ് സെയ്ന്റ് അലോഷ്യസ് സഭാംഗം, പ്രിൻസിപ്പൽ സെയ്ന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂൾ, വിശാഖപട്ടണം), റവ. ഡോ. അഗസ്റ്റിൻ പാംപ്ലാനി, സിഎസ്.ടി. സെമിനാരി, ആലുവ), ഷാജി പി.ടോംസ് (ചാർട്ടേഡ് അക്കൗണ്ടന്റ്, യു.എസ്.എ.).
കുടിയേറ്റക്കാരനായ ബിഷപ്പ്
തലശേരി അതിരൂപതയുടെ അമരക്കാരനായി മാർ ജോസഫ് പാംപ്ലാനിയുടെ സ്ഥാനക്കയറ്റം മലയോര കുടിയേറ്റ ഗ്രാമമായ ചരളിനെയും പാംപ്ലാനി കുടുംബത്തെയും അതിരറ്റ ആഹ്ലാദത്തിലാക്കി. കുടിയേറ്റക്കാരുടെ അതിരൂപതയ്ക്ക് കുടിയേറ്റക്കരനായ ഇടയന്റെ സ്ഥാനാരോഹണം ദൈവനിയോഗമായി കാണുകയാണ് നാട്ടുകാരും കുടുംബാംഗങ്ങളും. കുഞ്ഞുപ്രായത്തിൽ തന്നെ വൈദികനാകാനുള്ള മകന്റെ ആഗ്രഹം ദൈവം അറിഞ്ഞു സാധിപ്പിച്ച അനുഭൂതിയിലാണ് ആർച്ച് ബിഷപ്പിന്റെ അമ്മ മേരിയും മറ്റ് കുടുംബാംഗങ്ങളും.
കുട്ടിയായിരിക്കുമ്പോൾ വെള്ളമുണ്ട് പുതച്ച് ഞാൻ അച്ചനായി എന്ന് പറയുന്ന മകൻ അമ്മയുടെ ഓർമയിൽ ദൈവത്തിന്റെ പ്രിയപ്പെട്ടവനായതുപോലെ ഇന്നും കൊച്ചുമകനാണ്. അതിരൂപതയിലെ കുടിയേറ്റ കുടുംബങ്ങളിൽനിന്ന് ആദ്യമായി മെത്രാനാകാനുള്ള മാർ ജോസഫ് പാംപ്ലാനിയുടെ നിയോഗം ദൈവത്തിന്റെ സ്വന്തം തിരഞ്ഞെടുപ്പെന്നാണ് നാട്ടുകാരും സഹപ്രവർത്തകരും ബന്ധുക്കളുമെല്ലാം പറയുന്നത്.
അദ്ദേഹത്തിന്റെ സ്ഥാനലബ്ധിയിൽ മേഖലയിലെ ക്രിസ്തീയ വിശ്വാസികളെല്ലാം ആഹ്ലാദത്തിലാണ്. മത, രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ ഒട്ടേറെപ്പേർ വീട്ടിലെത്തി ആഹ്ലാദം പങ്കുവെച്ചു. സണ്ണി ജോസഫ് എംഎൽഎ, അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, വൈസ് പ്രസിഡന്റ് ലിസി തോമസ്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ സിന്ധു ബെന്നി, ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് തോമസ് വർഗീസ് എന്നിവർ വീട്ടിലെത്തി ആശംസയും ആഹ്ലാദവും അറിയിച്ചു.
2.8 ലക്ഷം വിശ്വാസികളുടെ ഇടയൻ
മാനന്തവാടി, താമരശ്ശേരി, ബെൽത്തങ്ങടി, ഭദ്രാവതി, മാണ്ഡ്യ എന്നീ രൂപതകൾ തലശ്ശേരി അതിരൂപതയ്ക്ക് കീഴിലുണ്ട്. 4953 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന അതിരൂപതയിൽ 198 ഇടവകകളും 99 മഠങ്ങളും 2,89,559 വിശ്വാസികളുമുണ്ട്. 353 വൈദികർ ഇടവകകളിൽ സേവനമനുഷ്ഠിക്കുന്നു.
Stories you may Like
- വിമർശിച്ച് ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി; റബ്ബർ നയതന്ത്രം മറന്ന് കടന്നാക്രമണം
- 'രാഷ്ട്രീയ രക്തസാക്ഷികൾ കണ്ടവനോട് അനാവശ്യത്തിന് കലഹിക്കാൻ പോയി മരിച്ചവർ'
- മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി
- ആനക്ക് താലി കെട്ടിയതല്ലല്ലോ റേഡിയോ കോളർ: രൂക്ഷ വിമർശനവുമായി ബിഷപ്പ് പാംപ്ലാനി
- കർഷകരെ മലയോര മേഖലകളിൽ നിന്നും ഓടിക്കാൻ ഗൂഢാലോചന നടക്കുന്നതായി ബിഷപ്പ്
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്