മലിനീകരണ നിയന്ത്രണ ബോർഡ് നൽകിയത് താൽക്കാലിക അനുമതി; ചട്ടം പാലിച്ചില്ലെങ്കിലും അനുമതി നൽകണമെന്ന് പഞ്ചായത്ത് കമ്മറ്റിക്കും സെക്രട്ടറിക്കും പിടിവാശി; തോട്ടം മേഖല വ്യാവസായിക മേഖലയാക്കിയില്ലെങ്കിലും ടാർ മിക്സിങ് പ്ലാന്റ് പ്രവർത്തിക്കും; ഏനാദിമംഗലത്ത് മാരകമായ മലിനീകരണത്തോതുള്ള ഡ്രം മിക്സിങ് പ്ലാന്റ് പ്രവർത്തനം തുടങ്ങും
ശ്രീലാൽ വാസുദേവൻ
അടൂർ: അത് സിപിഎം നേതാക്കളുടെ വാക്കായിരുന്നു. ആരെതിർത്താലും എന്തു തന്നെ സംഭവിച്ചാലും ഈ ടാർ മിക്സിങ് പ്ലാന്റ് സ്കിന്നർ പുരത്ത് പ്രവർത്തിക്കും. ഒരു സർക്കാർ അനുമതിയും കിട്ടിയില്ലെങ്കിലും ഞങ്ങൾ ഈ പ്ലാന്റ് ഓടിക്കും. സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ നാട്ടിൽ സ്വന്തം നാട്ടുകാരെ വിഷപ്പുകയിൽ മുക്കിക്കൊല്ലാനുള്ള ഡ്രം മിക്സിങ് പ്ലാന്റ് പ്രവർത്തന സജ്ജമായി. അനുമതികളൊന്നും പൂർണമല്ലെങ്കിലും സിപിഎം ജില്ലാ സെക്രട്ടറിയുടെയും ഏരിയാ കമ്മറ്റി സെക്രട്ടറിയുടെയും അംഗത്തിന്റെയും പഞ്ചായത്ത് അംഗങ്ങളുടെയും ഒത്താശയോടെ പ്ലാന്റ് ചലിച്ചു തുടങ്ങും. കാലഹരണപ്പെട്ട സംവിധാനമാണ് ഈ ടാർ മിക്സിങ് പ്ലാന്റ്. അൽപ്പം പോലും പുക അന്തരീക്ഷത്തിലേക്ക് പോകാത്ത അത്യാധുനിക പ്ലാന്റുകൾ പ്രചാരത്തിലുള്ളപ്പോഴാണ് സെക്കൻഡ് ഹാൻഡ് വിലയ്ക്ക് പ്ലാന്റ് സ്ഥാപിക്കുന്നത്.
ഇതിന് മുഴുവൻ ഒത്താശയും ചെയ്തത സിപിഎം ജി്ല്ലാ സെക്രട്ടറി മുതൽ പഞ്ചായത്തംഗം വരെയുള്ള രാഷ്ട്രീയക്കാരും പഞ്ചായത്ത് സെക്രട്ടറിയുമാണ്. പിന്നീട് പരാതി ഉയരുമെന്ന് വന്നപ്പോൾ മലിനീകരണ നിയന്ത്രണ ബോർഡ് താൽക്കാലിക അനുമതിയാണ് കൊടുത്തത്. ആദ്യം പഞ്ചായത്ത് കമ്മറ്റി ചില ്എതിർപ്പ് നാടകമൊക്കെ നടത്തി. പിന്നീട് സെക്രട്ടറി തന്നെ അനുമതിക്ക് വാശിപിടിച്ചു. മറ്റു അനുമതികളൊക്കെയും രാഷ്ട്രീയ സമ്മർദത്തിലുടെ നേടിയെടുത്തു. എന്നാൽ, ഏറ്റവും പ്രധാനപ്പെട്ട അനുമതി ഇതു വരെ ലഭിച്ചിട്ടില്ല.
സ്കിന്നർ പുരത്ത് വ്യക്തിയുടെ റബർ എസ്റ്റേറ്റിൽ അഞ്ചേക്കർ പാട്ടത്തിന് എടുത്താണ് ചങ്ങനാശേരി ആസ്ഥാനമായ പാലത്ര കൺസ്ട്രക്ഷൻസ് ഡ്രംമിക്സിങ് പ്ലാന്റ് സ്ഥാപിക്കുന്നത്. തോട്ടം മേഖലയിൽ വ്യവസായങ്ങൾ അനുവദിക്കാൻ പാടില്ലെന്നാണ് നിലവിലുള്ള നിയമം. അങ്ങനെ വ്യവസായം അനുവദിക്കണമെങ്കിൽ തോട്ടം മേഖല വ്യവസായ മേഖലയാക്കി സർക്കാർ ഡി-നോട്ടിഫൈ ചെയ്യണം. വ്യവസായ വകുപ്പ് ഇതു വരെ അങ്ങനെ ഒരു വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ എന്തൊക്കെ അനുമതി കിട്ടിയാലും പ്ലാന്റ് പ്രവർത്തിപ്പിക്കാൻ കഴിയില്ല.
എന്നാൽ പ്ലാന്റ് പ്രവർത്തനം തുടങ്ങുമെന്ന് തന്നെയാണ് സിപിഎം നേതാക്കളുടെ പ്രഖ്യാപനം. ഭരണത്തിലിരിക്കുന്നതിന്റെ ധാർഷ്ട്യമാണ് ഇത്തരമൊരു നിയമവിരുദ്ധ പ്രവർത്തനം നടത്തി കാണിക്കാൻ നേതാക്കൾക്ക് തുണയാകുന്നത്. പ്രദേശവാസികൾ സമരവുമായി രംഗത്തുണ്ടെങ്കിലും ശക്തി പോരാ. വൻ തുക തന്നെ പല നേതാക്കളുടെയും പോക്കറ്റിൽ ഇതിനോടകം എത്തിയിട്ടുണ്ടെന്നാണ് വിവരം. പരിസ്ഥിതി വാദികൾ കോടതിയെ സമീപിച്ചാൽ പ്ലാന്റ് പ്രവർത്തനം നിർത്തി വയ്ക്കേണ്ടി വരും. ഇക്കാര്യം മുൻകൂട്ടി മനസിലാക്കി പരിസ്ഥിതി പ്രവർത്തകരെ സ്വാധീനിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.
ഏനാദിമംഗലം പഞ്ചായത്തിലെ ജനങ്ങൾക്ക് മേൽ വിഷപ്പുക പടർത്തുന്ന പ്ലാന്റിന് ഒത്താശ ചെയ്യാൻ ഇന്നാട്ടുകാരൻ തന്നെയായ സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനുവും ഉണ്ടെന്നതാണ് വിരോധാഭാസം. കമ്മിഷൻ ഇനത്തിൽ പാർട്ടി നേതാക്കളും പഞ്ചായത്ത് ഉദ്യോഗസ്ഥരും ലക്ഷങ്ങൾ വാങ്ങി പോക്കറ്റിലാക്കിയ ശേഷമാണ് പ്ലാന്റിനായി രംഗത്ത് ഇറങ്ങിയതെന്ന് നാട്ടുകാർ ആരോപിക്കുന്നു. സിപിഎമ്മിലെ ഭൂരിപക്ഷവും പ്ലാന്റിന് എതിരാണ്. എന്നാൽ, എതിർക്കാൻ കഴിയാതെ അവർ നിസഹായരാണ്. ജില്ലാ സെക്രട്ടറി ഉറക്കം നടിക്കുകയും സംസ്ഥാന നേതൃത്വവും സർക്കാരും പ്ലാന്റ് മുതലാളിക്ക് വേണ്ടി വികസനമെന്ന പേര് പറഞ്ഞ് രംഗത്ത് വരികയും ചെയ്യുമ്പോൾ തങ്ങൾ കുലംകുത്തികളാകുമെന്ന ഭയമാണ് നാട്ടുകാർക്ക്.
ഒരു കാരണവശാലും ജനവാസ മേഖലയിൽ സ്ഥാപിക്കാൻ പാടില്ലാത്ത ഡ്രം മിക്സിങ് പ്ലാന്റാണ് സ്കിന്നർ പുരത്തെ വ്യക്തിയുടെ തോട്ടത്തിൽ വരുന്നത്. അപേക്ഷ കിട്ടിയ പിന്നാലെ മലിനീകരണ നിയന്ത്രണ ബോർഡ് അനുമതി നിഷേധിച്ചു. പരിസ്ഥിതി മലിനീകരണ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണ് പ്ലാന്റ് എന്നതായിരുന്നു കാരണം. എന്നാൽ, സിപിഎമ്മിന്റെ രണ്ടു നേതാക്കൾ ജില്ലാ സെക്രട്ടറിയുടെ ഒത്താശയോടെ തിരുവനന്തപുരത്തിന് വണ്ടി കയറി. മന്ത്രി തലത്തിൽ സമ്മർദം വന്നതോടെ പ്ലാന്റിന് പ്രാഥമിക അനുമതി മലിനീകരണ നിയന്ത്രണ ബോർഡിന് നൽകേണ്ടി വന്നു. നിയമ വിരുദ്ധമാണെന്ന് അറിഞ്ഞു കൊണ്ടു തന്നെ തങ്ങൾ അനുമതി നൽകാൻ നിർബന്ധിതരായെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡിലെ ജീവനക്കാരിൽ ചിലർ പറയുന്നത്. മന്ത്രി തലത്തിൽ വഴിവിട്ട ഇടപെടലുണ്ടായെന്ന് സാരം. ചില ഉദ്യോഗസ്ഥർക്ക് വൻതുക പടി ഇനത്തിലും എത്തിച്ചേർന്നു.
ചങ്ങനാശേരി ആസ്ഥാനമായ പാലത്ര കൺസ്ട്രക്ഷൻസ് ആണ് സ്കിന്നർ പുരത്തെ വ്യക്തിയുടെ തോട്ടത്തിൽ അഞ്ചേക്കർ പാട്ടത്തിനെടുത്ത് പ്ലാന്റ് സ്ഥാപിച്ചത്. ഒരു അനുമതിയും കിട്ടുന്നതിന് മുൻപ് പ്ലാന്റ് സ്ഥാപിക്കുകയും ചെയ്തു. തോട്ടഭൂമി മറ്റ് വ്യവസായങ്ങൾക്ക് ഉപയോഗിക്കണമെങ്കിൽ സർക്കാർ നോട്ടിഫൈ ചെയ്യണം. സുപ്രീംകോടതിയും ഇതേ നിർദ്ദേശം നൽകണം. അങ്ങനെ ഒന്ന് ഇവിടെ നടന്നിട്ടില്ല. മറ്റൊന്ന് പഞ്ചായത്തിന്റെ അനുമതിയാണ്. പഞ്ചായത്ത് കമ്മറ്റി ഒന്നടങ്കം പ്ലാന്റിന് അനുമതി നിഷേധിച്ചു. എന്നാൽ, സെക്രട്ടറി കൊടുത്തേ തീരുവെന്ന് വാശി പിടിച്ചു. അനുമതി കൊടുക്കരുതെന്ന് കമ്മറ്റിയിൽ പറഞ്ഞ ചിലരുടെ പോക്കറ്റിൽ വൻ തുക വീണപ്പോൾ ഇവരും പ്ലാന്റിന് അനുമതി വാങ്ങിക്കൊടുക്കാൻ തിരുവനന്തപുരത്തിന് വണ്ടി കയറി.
സിപിഎം മൊത്തത്തിൽ ക്വട്ടേഷൻ എടുത്താണ് ജനങ്ങളെ ദുരിതത്തിലേക്ക് തള്ളി വിടുന്നത്. ഡ്രം പ്ലാന്റ് കാലഹരണപ്പെട്ടതാണ്. വിദേശരാജ്യങ്ങളൊക്കെ പണ്ടേക്ക് പണ്ടേ ഉപേക്ഷിച്ച സംവിധാനമാണ്. സ്കിന്നർ പുരത്തേക്ക് കൊണ്ടു വരുന്നത് സെക്കൻഡ് ഹാൻഡ് പ്ലാന്റ് ആണെന്നതാണ് ഏറ്റവും വലിയ അപകടം. പ്ലാന്റ് സ്ഥാപിക്കുന്നതിനായി തോട്ടഭൂമിയിലെ മണ്ണെടുത്തു മാറ്റി. ലോഡ് കണക്കിന് പാറയും പൊട്ടിച്ചു നീക്കി. മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഇത് അറിഞ്ഞ മട്ടില്ല.
വളരെ ആസൂത്രിതമായിട്ടാണ് മാരക മലിനീകരണ ശേഷിയുള്ള പ്ലാന്റ് ഇവിടെ സ്ഥാപിച്ചത്. നീക്കങ്ങളെല്ലാം അതീവ രഹസ്യമായിരുന്നു. ആദ്യം ഒരു ഇന്റർ ലോക്ക് കമ്പനി സ്ഥാപിച്ചു. ഇതിനായി പഞ്ചായത്തും മലിനീകരണ നിയന്ത്രണ ബോർഡും അനുമതി നൽകി. ഇതിന്റെ മറവിൽ ഡ്രം മിക്സിങ് പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കം തുടങ്ങി. സിപിഎമ്മിന്റെ നേതാക്കൾ മന്ത്രിമാരുടെ ഓഫീസ് കയറിയിറങ്ങി. ഒടുക്കം ഒരു കാരണവശാലും അനുമതി കിട്ടാത്ത പ്ലാന്റിന് അനുമതിയും നൽകി. ലക്ഷങ്ങൾ കോഴയായി നേതാക്കൾ പോക്കറ്റിലാക്കി. നാട്ടുകാർ ആകെ പരിഭ്രാന്തിയിലാണ്. സിപിഎം പ്രവർത്തകരും അനുഭാവികളുമായ ഇവർക്ക് പാർട്ടിയെ ധിക്കരിക്കാൻ ഭയമാണ്. മാധ്യമങ്ങളെ സമീപിച്ചെങ്കിലും ആരും ഇത് ഏറ്റെടുത്തില്ല. സമരം ചെയ്യാൻ കോൺഗ്രസും ബിജെപിയും തയാറല്ല. ഇവരുടെ നേതാക്കളെയും വിലയ്ക്കെടുത്തുവെന്ന ആരോപണം ജനങ്ങൾക്കിടയിൽ സജീവമാണ്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്