Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡൽഹിയിൽ കോവിഡ് നിരക്കുകൾ കുത്തനെ ഉയരുന്നു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.33 ശതമാനമായി ഉയർന്നു; മാസ്‌ക്കുകൾ നിർബന്ധമാക്കണം, പരിശോധന കൂട്ടണമെന്ന് വിദഗ്ദ്ധർ

ഡൽഹിയിൽ കോവിഡ് നിരക്കുകൾ കുത്തനെ ഉയരുന്നു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.33 ശതമാനമായി ഉയർന്നു; മാസ്‌ക്കുകൾ നിർബന്ധമാക്കണം, പരിശോധന കൂട്ടണമെന്ന് വിദഗ്ദ്ധർ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വീണ്ടും കോവിഡ് വ്യാപനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും അഞ്ച് ശതമാനം കടന്നതോടെ കൂടുതൽ നിയന്ത്രണങ്ങൾ വേണ്ടി വരുമെന്ന് വിദഗ്ദ്ധർ വ്യക്തമാക്കി. ഡൽഹിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനം കടന്നിരിക്കയാണ്. ഇതോടെയാണ് കൊറോണ വൈറസ് രോഗ ലക്ഷണങ്ങൾ ഉള്ളവർ സ്വയം പരിശോധനയ്ക്ക് വിധേയരാകണമെന്നും മാസ്‌ക് ധരിക്കുന്നത് നിർബന്ധമാക്കണമെന്നും ഡോക്ടർമാർ ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ടാഴ്ചയ്ക്കിടെ രാജ്യ തലസ്ഥാനത്ത് കോവിഡ്-19 പോസിറ്റിവിറ്റി നിരക്ക് 0.5 ശതമാനത്തിൽ നിന്ന് 5.33 ശതമാനമായി ഉയർന്നു.

ഡൽഹി ഡിസാസ്റ്റർ മാനേജ്മെന്റ് അഥോറിറ്റി (ഡിഡിഎംഎ) ഏപ്രിൽ 20 ന് സ്ഥിതിഗതികൾ വിലയിരുത്താനിരിക്കെയാണ്, കേസുകളുടെ പ്രതിദിന കുതിച്ചുചാട്ടവും പോസിറ്റീവ് നിരക്കിലെ പ്രധാന വർദ്ധനവും ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നത്. ശനിയാഴ്ച, നഗരത്തിൽ 461 കേസുകൾ രേഖപ്പെടുത്തി, 5.33 ശതമാനം പോസിറ്റിവിറ്റി നിരക്ക്, രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. വെള്ളിയാഴ്ച ഡൽഹിയിൽ 366 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

ഇതിന് മുമ്പ്, ഫെബ്രുവരി ഒന്നിന് ഡൽഹിയിൽ 5.09 ശതമാനം പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു, ജനുവരി 31 ന് ഇത് 6.2 ശതമാനമായിരുന്നു. കേസുകളുടെ വർദ്ധനവിന്റെ പശ്ചാത്തലത്തിൽ പരിശോധന വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രമുഖ സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർ എടുത്തുപറഞ്ഞു. അതേസമയം ഇപ്പോൾ മറ്റ് 'കടുത്ത നിയന്ത്രണങ്ങളൊന്നും ആവശ്യമില്ല' എന്ന് അവർ പറഞ്ഞു.

''ലക്ഷണങ്ങൾ ഉള്ള ആളുകൾ പ്രധാനമായും ഇഛഢകഉ19 പരിശോധനയ്ക്ക് പോകുന്നില്ല. ഇപ്പോൾ, കേസുകളുടെ വർദ്ധനവും പോസിറ്റിവിറ്റി നിരക്ക് വീണ്ടും അഞ്ച് ശതമാനത്തിലേറെയും ഉള്ളതിനാൽ, രോഗലക്ഷണങ്ങളുണ്ടെങ്കിൽ പരിശോധനയ്ക്ക് പോകാൻ ആളുകൾ തയ്യാറാകണം. ''ഹോം ഐസൊലേഷനായി പോകുന്നവർ പോലും പരിശോധനയ്ക്ക് പോകണം,'' എൽഎൻജെപി ആശുപത്രിയിലെ മുതിർന്ന ഡോക്ടർ പറഞ്ഞു.

വലിയ ഒത്തുചേരലുകൾ ഇപ്പോൾ ഒഴിവാക്കണമെന്നും ആളുകൾ മാസ്‌ക് ധരിക്കുകയും ഇഛഢകഉന് അനുയോജ്യമായ പെരുമാറ്റം പിന്തുടരുകയും വേണമെന്ന് ഡൽഹി സർക്കാരിന്റെ പ്രധാന കോവിഡ് -19 ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന്റെ തലവനുമായ ഡോ റിതു സക്സേന പറഞ്ഞു, മാസ്‌ക് ധരിക്കാത്തതിന് പിഴ ചുമത്തുന്നത് ഡൽഹി സർക്കാർ ഏപ്രിൽ രണ്ടിന് നിർത്തിവച്ചിരുന്നു.

ഏപ്രിൽ 20-ന് ഡിഡിഎംഎ യോഗം ചേരാനിരിക്കെ, 'കേസുകളുടെ വർദ്ധനവും പോസിറ്റിവിറ്റി നിരക്കും കണക്കിലെടുത്ത് ചില നിയന്ത്രണങ്ങൾ പ്രതീക്ഷിക്കാം', അവർ പറഞ്ഞു. നിലവിൽ, അഞ്ച് രോഗികൾ ഐസിയുവിലാണ്, പക്ഷേ ആരും വെന്റിലേറ്ററിലില്ല, ''അപ്പോളോ ആശുപത്രിയിലെ ഇന്റേണൽ മെഡിസിൻ സീനിയർ കൺസൾട്ടന്റ് ഡോ സുരഞ്ജിത് ചാറ്റർജി പറഞ്ഞു. ഇപ്പോഴും കുറവാണ്, പക്ഷേ അണുബാധയുടെ വ്യാപനം പരിശോധിക്കുന്നതിനുള്ള 'കർശന' നടപടികൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹിയിലെ സാഹചര്യം കണക്കിലെടുത്ത് ഡിഡിഎംഎ യോഗം അൽപ്പം നേരത്തെ നടത്തേണ്ടതായിരുന്നു. കൂടാതെ, മാസ്‌ക് ധരിക്കുന്നത് നിർബന്ധമാക്കേണ്ടതുണ്ട് ' അദ്ദേഹം പറഞ്ഞു. ഉയരുന്ന പോസിറ്റിവിറ്റി നിരക്കിനൊപ്പം, 'കർശനമായ നടപടികൾ' സ്വീകരിക്കുക എന്നതാണ് ശരിയായ നീക്കം, അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP