Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മദ്യമില്ലാതെ മലയാളിക്ക് എന്ത് ആഘോഷം?; റെക്കോർഡ് മറികടന്ന് വിഷുക്കാല മദ്യ വിൽപ്പന; കൺസ്യൂമർഫെഡിന്റെ വിൽപന ശാലയിലൂടെ വിറ്റഴിച്ചത് 14.01 കോടി രൂപയുടെ മദ്യം; ഏറ്റവും കൂടുതൽ വിറ്റഴിച്ചതുകൊയിലാണ്ടിയിലെ വില്പനശാലയിൽ

മദ്യമില്ലാതെ മലയാളിക്ക് എന്ത് ആഘോഷം?; റെക്കോർഡ് മറികടന്ന് വിഷുക്കാല മദ്യ വിൽപ്പന; കൺസ്യൂമർഫെഡിന്റെ വിൽപന ശാലയിലൂടെ വിറ്റഴിച്ചത് 14.01 കോടി രൂപയുടെ മദ്യം; ഏറ്റവും കൂടുതൽ വിറ്റഴിച്ചതുകൊയിലാണ്ടിയിലെ വില്പനശാലയിൽ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: സംസ്ഥാനത്തെ വിഷുക്കാല മദ്യ വിൽപ്പനയിൽ ഇത്തവണ ഏറ്റവും ഉയർന്ന റെക്കോർഡ് നേട്ടം. വിഷുത്തലേന്ന് കൺസ്യൂമർഫെഡിന്റെ വിൽപന ശാലയിലൂടെ സംസ്ഥാനത്ത് വിറ്റഴിച്ചത് 14.01 കോടി രൂപയുടെ മദ്യമാണ്.

കോവിഡ് മൂലം കഴിഞ്ഞ രണ്ട് വിഷുക്കാലത്തും മദ്യ വിൽപ്പന റകാര്യമായി നടന്നിരുന്നില്ല. 2020ലെ വിഷുക്കാലത്ത് നടന്ന 9.82 കോടിയുടെ വിൽപനയാണ് ഇതിനുമുമ്പ് നടന്ന ഉയർന്ന കച്ചവടം. ഈ റെക്കോർഡിനെ മറികടന്നുകൊണ്ടാണ് ഇത്തവണത്തെ വിൽപ്പന.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കച്ചവടം നടന്നതുകൊയിലാണ്ടിയിലെ വില്പനശാലയിലാണ്. 80.3 ലക്ഷത്തിന്റെ വിദേശ മദ്യമാണ് ഇവിടെ നിന്നും വിറ്റഴിച്ചത്. രണ്ടാം സ്ഥാനത്ത് കോഴിക്കോട് -78. 84 ലക്ഷം, മൂന്നാം സ്ഥാനം കൊടുങ്ങല്ലൂർ 74.61 ലക്ഷം. കുന്ദംകുളം 68.65 ലക്ഷം, മട്ടന്നൂർ 60.85 ലക്ഷം എന്നിങ്ങനെയാണ്.

കഴിഞ്ഞ ക്രിസ്തുമസിനും റെക്കോർഡ് വിൽപ്പന ബെവ്‌കോ കൈവരിച്ചിരുന്നു. ക്രിസ്തുമസ് ദിനത്തിൽ കേരളത്തിൽ 73 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. ബെവ്‌കോയ്ക്ക് പുറമെ കൺസ്യൂമർഫെഡ് ഔട്ട്‌ലൈറ്റുകൾ വഴിയുമുണ്ടായിരുന്നു വിൽപ്പന. ബെവ്‌കോ ഔട്ട്‌ലെറ്റ് വഴി 65 കോടി രൂപയുടെ മദ്യവും കൺസ്യൂമർ ഫെഡ് ഔട്ട്‌ലെറ്റ് വഴി എട്ട്‌കോടി രൂപയുടെ മദ്യവുമാണ് വിറ്റഴിച്ചത്.

ഡിസംബർ 24-ാം തിയതി കൺസ്യൂമർ ഫെഡ് വഴി 11.5 കോടി രൂപയുടെ മദ്യമാണ് വിറ്റത്. ക്രിസ്തുമസ് തലേന്ന് ബവ്‌റിജസ് കോർപ്പറേഷൻ 65.88 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷം 55 കോടി രൂപയുടേതായിരുന്നു വിൽപ്പന. തിരുവനന്തപുരം പവർഹൗസ് ഔട്ട്‌ലെറ്റിലാണ് ഏറ്റവും കൂടുതൽ വിൽപ്പന നടന്നത്. ഇവിടെ മാത്രം 73 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്.

ക്രിസ്മസ് ദിവസങ്ങളിലായി 150 കോടി രൂപയിലേറ വരുന്ന മദ്യമാണ് മലയാളികൾ കുടിച്ചത്. തിരുവനന്തപുരം കഴിഞ്ഞാൽ ക്രിസ്തുമസ് ദിനങ്ങളിൽ ഏറ്റവുമധികം വിൽപ്പന നടന്നത് ചാലക്കുടിയിലായിരുന്നു. 70.72 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റഴിച്ചത്. പിന്നീട് ഏറ്റവുമധികം വിൽപ്പന നടന്നത് ഇരിങ്ങാലക്കുടയിലാണ്. 63.60 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ മാത്രം വിറ്റഴിച്ചത്.

2020ലും ബവ്‌കോഔട്ട്‌ലെറ്റ് വഴി 55 കോടി രൂപയുടെ മദ്യ വിൽപ്പനയാണ് നടന്നത്. കോവിഡ് നിയന്ത്രണങ്ങളും മറ്റും മദ്യവിൽപ്പനയെ ബാധിച്ചിരുന്നു. കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റിലൂടെയുമുണ്ടായിരുന്നു മദ്യ വിൽപ്പന. കൊടുങ്ങല്ലൂരിൽ ആണ് ഏററവുമധികം വിൽപ്പന നടന്നത്. ഇവിടെ മാത്രം 53 ലക്ഷം രൂപയുടെ മദ്യം വിറ്റഴിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP