ഒഡേസ തീരത്തിനടുത്ത് റഷ്യൻ യുദ്ധപ്പക്കൽ യുക്രെയിൻ മിസൈൽ വിട്ടു മുക്കിയോ ? തീപിടിച്ച സ്വാഭാവിക അപകടമോ? കപ്പലിലെ 510 പേരും കൊല്ലപ്പെട്ടോ? യുക്രെയിൻ റഷ്യ യുദ്ധത്തിലെ വമ്പൻ ട്വിസ്റ്റിലെ സത്യമറിയാതെ ലോകം; കപ്പൽ മുങ്ങിയെന്ന് സമ്മതിക്കുമ്പോഴും ആക്രമണമെന്ന വാദം തള്ളി റഷ്യ
മറുനാടൻ മലയാളി ബ്യൂറോ
കരിങ്കടലിൽ ഇന്നലെ കത്തിയെരിഞ്ഞ് താഴ്ന്നത് റഷ്യൻ നാവിക സേനയുടെ അഭിമാനം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന മോസ്ക്വാ എന്ന യുദ്ധക്കപ്പലായിരുന്നു. അതുകൊണ്ടു തന്നെ ഇത് റഷ്യയ്ക്ക് ഒരു വൻ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്. കപ്പലിനൊപ്പം കടലിന്റെ ആഴങ്ങളിലേക്ക് യാത്രയായ 510സൈനികർക്കായി അവരുടെ ബന്ധുക്കൾ അനൗപചാരിക പ്രാർത്ഥനാ ചടങ്ങുകൾ സംഘടിപ്പിച്ചു. അത്തരമൊരു ചടങ്ങിന് സർക്കാർ വിലക്കേർപ്പെടുത്തിയിട്ടും, അത് അവഗണിച്ചായിരുന്നു ചടങ്ങുകൾ നടന്നത്.
തങ്ങളുടെ മിസൈൽ ആക്രമണത്തിൽ കപ്പൽ തകർന്നു എന്നായിരുന്നു യുക്രെയിൻ അവകാശപ്പെടുന്നത്. ഇത് ഇപ്പോൾ അമേരിക്ക സ്ഥിരീകരിച്ചിരിക്കുകയാണ്. കപ്പലിൽ ഉണ്ടായ തീപിടുത്തത്തെ തുടർന്ന് അത് മുങ്ങി എന്നാണ് റഷ്യൻ അധികൃതരുടെ ഭാഷ്യം. എന്നാൽ, മിസൈൽ ആക്രമണത്തിന് കപ്പൽ വിധേയമായി എന്നത് ഒരു വാസ്തവമാണെന്നാണ് അമേരിക്ക പറയുന്നത്.
മോസ്ക്വാ ഇപ്പോഴും പ്രവർത്തനക്ഷമമാണെന്നും, അതിൽ സംഭരിച്ചിരുന്ന വെടിക്കോപ്പുകൾക്ക് അബദ്ധത്തിൽ തീ പിടിച്ചതാണ് അഗ്നിബാധക്ക് കാരണമെന്നുമാണ് റഷ്യ വ്യക്തമാക്കിയിരുന്നത്. കപ്പൽ, അറ്റകുറ്റ പണികൾക്കായി തുറമുഖത്തേക്ക് മറ്റു കപ്പലുകളുടേ സഹായമില്ലാതെ തന്നെ നീങ്ങുകയാണെന്നും അവർ ആദ്യം പറഞ്ഞിരുന്നു. കപ്പലിലെ ജീവനക്കാരെ മുഴുവൻ സുരക്ഷിതമായി കരിങ്കടലിൽ തന്നെയുള്ള മറ്റൊരു കപ്പലിലേക്ക് മാറ്റിയതായും റഷ്യ അവകാശപ്പെട്ടിരുന്നു. എന്നാൽ, ഇപ്പോൾ മോശം കാലാവസ്ഥയും, അഗ്നിബധയും കാരണം കപ്പൽ മുങ്ങി എന്ന കാര്യം റഷ്യ സമ്മതിക്കുന്നു.
അതേസമയം രണ്ട് നെപ്ട്യുൺ കപ്പൽവേധ മിസൈലുകളാണ് മോസ്ക്വാ എന്ന കപ്പലിനെ തകർത്തതെന്ന് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം പറയുന്നു. റഷ്യയുടെ ഭാഗത്ത് ആൾനാശമുണ്ടായിട്ടുണ്ടെന്നും അമേരിക്ക പറയുന്നു. പരസ്പര വിരുദ്ധമായ റിപ്പോർട്ടുകൾ വരുന്നതിനിടയിലാണ് ഇപ്പോൾ മോസ്ക്വായിലെ നാവികർക്കായി ദുഃഖാചരണം നടത്തുന്നത്. മോസ്ക്വായുടെ ഹോം പോർട്ടായ സെവാസ്റ്റോപൊളിലാണ് ഈ ചടങ്ങുകൾ നടന്നത്.
തികച്ചും അനൗദ്യോഗികമായിരുന്നു ഈ ചടങ്ങ്. ഒരു പുരോഹിതന്റെ നേതൃത്വത്തിൽ നടന്ന ഈ ചടങ്ങ് കാണിക്കുന്നത് മരിച്ചവരുടെ എണ്ണം വലുതായിരിക്കും എന്നുതന്നെയാണ്. കപ്പലിനും നവികർക്കും എന്നെഴുതിയ ഒരു റീത്തും ചടങ്ങിൽ സമർപ്പിച്ചിരുന്നു. റഷ്യൻ നാവികസേനയുടെ കരിങ്കടൽ കപ്പൽ വ്യുഹത്തിന് നേതൃത്വം നൽകുന്ന കപ്പലിന് താങ്ങാവുന്നതിലും വലുതായിരുന്നു സ്ഫോടനമെന്നും മിനിറ്റുകൾക്കകം അത് കടലിൽ മുങ്ങിയെന്നും യുക്രെയിൻ ആഭ്യന്തര മന്ത്രാലയ വക്താവ് പറയുന്നു. കപ്പലിന്റെ ക്യാപ്റ്റൻ ഉൾപ്പടെയുള്ളവർ മരണമടഞ്ഞതായും വക്താവ് അറിയിച്ചു.
മരണമടഞ്ഞ സൈനികരിൽ നിന്നും സത്യം റഷ്യ മറച്ചുവയ്ക്കുകയാണെന്നും യുക്രെയിൻ ആരോപിക്കുന്നു. എന്നാൽ, തുർക്കി കപ്പൽ 50 ഓളം റഷ്യൻ സൈനികരെ രക്ഷിച്ചു എന്ന് നേരത്തേ വന്ന റിപ്പോർട്ടിന് കടകവിരുദ്ധമാണ് ഈ അവകാശവാദം. കീവിന്റെ അവകാശവാദം ശരിയാണെങ്കിൽ, പുടിന്റെ സൈന്യത്തിന്, യുക്രെയിൻ അധിനിവേശം മൂലം കനത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഏകദേശം 20,000 റഷ്യൻ സൈനികരെങ്കിലും യുദ്ധത്തിൽ കൊല്ലപ്പെട്ടിട്ടുണ്ടാകാം എന്നാണ് ഇപ്പോൾ അനുമാനിക്കുന്നത്.
അതേസമയം, മുങ്ങിയ കപ്പലിൽ ഏറ്റവും ചുരുങ്ങിയത് രണ്ട് ആണവായുധങ്ങൾ എങ്കിലും ഉണ്ടായിരുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പി-1000 മിസൈലിൽ ഘടിപ്പിക്കാൻ പാകത്തിലുള്ളവയായിരുന്നു ഇവ എന്നും അവർ പറയുന്നു. ഇത് സത്യമാണെങ്കിൽ, കപ്പലിനൊപ്പം സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് മറഞ്ഞ ആണവായുധങ്ങൾകടുത്ത ഭീതി ഉണർത്തും എന്ന ആശങ്ക ഉയർന്നിട്ടുണ്ട്. കപ്പലിലെ ആയുധശേഖരത്തിൽ സ്ഫോടനമുണ്ടായപ്പോൾ ഈ ആണവായുധങ്ങൾക്ക് എന്തു സംഭവിച്ചു എന്നും ഇപ്പോൾ അവ എവിടേയാണെന്നും റഷ്യയിൽ നിന്നും വിശദീകരണം തേടണമെന്ന് കരിങ്കടൽ തീരത്തുള്ള തുർക്കി, റോമേനിയ, ജോർജിയ, ബൾഗെറിയ തുടങ്ങിയ രാജ്യങ്ങളോട് ഈ മാധ്യമങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, 2014-ൽ പുടിന്റെ ക്രീമിയൻ അധിനിവേശത്തെ എതിർത്തതിനെ തുടർന്ന് നാടുവിടേണ്ടി വന്ന ഇല്യാ പൊനൊമറേവ് എന്ന രാഷ്ട്രീയ നേതാവ് പറയുന്നത്, 510 ജീവനക്കാരിൽ 58 പേർ മാത്രമാണ് രക്ഷപ്പെട്ടതായി റിപ്പോർട്ടുള്ളത് എന്നാണ്. അങ്ങനെയെങ്കിൽ 452 നാവികരായിരിക്കും കടലിൽ മറഞ്ഞിട്ടുള്ളത്. ഇത് റഷ്യയെ സംബന്ധിച്ചിടത്തോളം വലിയൊരു തിരിച്ചടി തന്നെയാണ്.
റഷ്യയുടെ പരാജയം ആരംഭിച്ചു കഴിഞ്ഞു എന്നതിന്റെ സൂചനയായിട്ടും ചിലർ ഈ കപ്പൽ അപകടത്തെ കാണുന്നുണ്ട്. രണ്ടാം ലോകമഹായുദ്ധകാലത്ത് സുഷിമയിൽ ജപ്പാനെതിരെയുണ്ടായ പോരാട്ടത്തിനിടെ ബോറോഡിനോ എന്ന കപ്പലിൽ സ്ഫോടനമുണ്ടായതിനെ തുടർന്നായിരുന്നു അന്ന് സോവിയറ്റ് യൂണിയന് നാണംകെട്ട തോൽവി ഏറ്റുവാങ്ങേണ്ടതായി വന്നത്. മോസ്ക്വോയിലെ നാവികരെ മുഴുവൻ രക്ഷിച്ചെന്ന് റഷ്യ അവകാശപ്പെടുമ്പോഴും സെവാസ്റ്റോപോൾ തുറമുഖത്ത്, നിരനിരയായി കിടക്കുന്ന കാറുകൾ പറയുന്നത് അവയുടെ ഉടമസ്ഥർ കപ്പലിൽ നിന്നും തിരിച്ചെത്തിയിട്ടില്ല എന്നാണ്.
അതിനിടയിൽ മോസ്ക്വായുടെ നേതൃത്വത്തിലുള്ള കരിങ്കടൽ നാവികവ്യുഹത്തിന്റെ തലവൻ അഡ്മിറൽ ഇഗോർ ഓസിപോവ് അറസ്റ്റിലായെന്നുള്ള ഒരു വാർത്ത യുക്രെയിൻ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അത് സത്യമാണെനെങ്കി, ഈ അധിനിവേശത്തിനു ശേഷം ഇതുവരെ അറാസ്റ്റിലായ ഉന്നത ഉദ്യോഗസ്ഥരുടെ നിരയിലേക്ക് ഒരാൾ കൂടി എത്തുകയാണ്. ഇതുവരെ 20 ജനറൽമാരോളം അറസ്റ്റിലായിട്ടുണ്ട് എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മാത്രമല്ല, ഒരു കൊലപാതക ശ്രമത്തെ തുടർന്ന് പുടിന്റെ അനുയായിയും പ്രതിരോധ മന്ത്രിയുമായ സെർജി ഷോയ്ഗു ഹൃദയാഘാതം വന്ന് ആശുപത്രിയിലാണെന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍