ഒട്ടകമല്ല, ഹോമോസാപിയൻസ്! വെള്ളം കുടിക്കാതെയുള്ള നോമ്പ് ആത്മഹത്യാപരം; ഇത് ഇന്റർമിറ്റെന്റ് ഫാസ്റ്റിങ് എന്ന ശാസ്ത്രീയ രീതിയല്ല; ഒരു മാസത്തെ ആഹാര സമയക്രമം മാറ്റുന്നതുകൊണ്ട് ഒരു പ്രയോജനവും ഇല്ല; റമദാൻ നോമ്പ് ശാസ്ത്രീയമാണെന്ന വാദത്തിനെതിരെ കാമ്പയിനുമായി എക്സ് മുസ്ലീങ്ങൾ
എം റിജു
കോഴിക്കോട്: മതാചാരങ്ങൾക്ക് പിന്നിൽ മുഴുവൻ ശാസ്ത്രീയ സത്യങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയുള്ള വിശദീകരണങ്ങൾ ഇക്കാലത്ത് സർവ്വ സാധാരണമാണ്. സോഷ്യൽ മീഡിയയിൽ ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളാണ് ഈ വിഷയത്തിൽ മുന്നിൽ നിൽക്കുന്നത്. സുനിതാ വില്യംസ് എന്ന ബഹിരാകാശയാത്രിക, ശൂന്യാകാശത്ത് വാങ്കുവിളി കേട്ടെന്നും അങ്ങനെ അവർ ഇസ്ലാം സ്വീകരിച്ചുവെന്നത് തൊട്ട്, നാസ നോമ്പെടുക്കുന്നത് ശാസ്ത്രീയമാണെന്ന് കണ്ടെത്തിയെന്നുവരെ പ്രചാരണം നടക്കുന്നുണ്ട്. എന്നാൽ ഇതൊക്കെ ഡോ അലക്സാണ്ടർ ജേക്കബിനെപ്പോലുള്ള കപടശാസ്ത്രത്തിൽ അഭിരമിക്കുന്ന ചിലർ നടത്തുന്ന പ്രചാരണങ്ങൾ മാത്രമാണെന്ന് തെളിഞ്ഞിട്ടുണ്ട്. അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ റമദാൻ നോമ്പ് സംബന്ധിച്ച് യാതൊരു പഠനവും നടത്തിയിട്ടില്ല. അത്തരം കാര്യങ്ങൾ പഠനം നടത്തുക നാസയുടെ ലക്ഷ്യവുമല്ല. സുനിതാ വില്യംസ് മതം മാറിയിട്ടുമില്ല. എന്നാൽ ഇപ്പോഴും നാസയുടെ പേരിൽ പ്രചാരണം കൊഴുക്കുന്നുണ്ട്.
മാത്രമല്ല, ഇപ്പോൾ ഒരുവിഭാഗം ഹോമിയോ ഡോക്ടർമാരും, ചില ഇസ്ലാമിസ്റ്റുകളായ ഡോക്ടർമാരും ചേർന്ന് വ്രതം ശരീരത്തിന് അത്യുത്തമമാണെന്ന പ്രചാരണം അഴിച്ചുവിടുന്നുണ്ട്. ഇതിനെ വെല്ലുവിളിക്കുകയാണ് ഇസ്ലാം വിട്ടവരുടെ കൂട്ടായ്മയായ കേരള എക്സ് മുസ്ലിം അസോസിയേഷൻ. എന്നാൽ റമദാൻ നോമ്പ് അനിസ്ലാമികമാണെന്ന പ്രചാരണമാണ്, ചേകന്നൂർ മൗലവിയുടെ നേതൃത്വത്തിൽ തുടങ്ങിയ ഖുർആൻ സുന്നത് സൊസൈറ്റിയുടെ പ്രവർത്തകർ പറയുന്നത്. നോമ്പ് എടുക്കണമെന്ന് ഖുർആനിൽ എവിടെയും പറയുന്നില്ല എന്ന വാദമാണ് ഇവർ ഇതിനായി ഉയർത്തുന്നത്. നോമ്പുകാലത്ത് കടകൾ അടച്ചിടുന്നതിന് എതിരെയും ഖുർആൻ സുന്നത് സൊസൈറ്റി കാമ്പയിൽ നടത്തുന്നുണ്ട്.
നോമ്പ് ശാസ്ത്രീയ ഫാസ്റ്റിങ് അല്ല
ഇന്റർമിറ്റെന്റ് ഫാസ്റ്റിങ് എന്ന ശാസ്ത്രീയമായ രീതിയല്ല, 12 മണിക്കൂറോളം വെള്ളം കൂടിക്കാതെയുള്ള ഫാസ്റ്റിങ്ങ്. മുസ്ലിംങ്ങളുടെ വ്രതാനുഷ്ഠാനം എങ്ങനെയുള്ളതാണെന്ന് വിശദീകരിക്കതെ ആഹാരനിയന്ത്രണം ആരോഗ്യത്തിനു നല്ലതാണെന്നു പറയുന്നത് തെറ്റിദ്ധാരണയുണ്ടാക്കുന്നതാണെന്നാണ് എക്സ് മുസ്ലിം കൂട്ടായ്മ ചൂണ്ടിക്കാട്ടുന്നത്. 'നോമ്പനുഷ്ഠാനം എത്രമാത്രം അശാസ്ത്രീയവുമാണെന്നറിയണമെങ്കിൽ മുസ്ലിം പ്രദേശങ്ങളിലെ ആശുപത്രികളിൽ പോയി ഒരന്വേഷണം നടത്തിയാൽ മതിയാകും. വിവിധ തരം ഉദരരോഗങ്ങൾ, അൾസർ, ബി പി, പ്രമേഹസംബന്ധമായ പ്രശ്നങ്ങൾ നിർജലീകരണം മൂലമുണ്ടാകുന്ന അപകടങ്ങൾ എന്നിങ്ങനെ നോമ്പുകാലത്തു വലിയ തോതിൽ മൂർച്ഛിക്കുന്ന രോഗങ്ങൾ പലതാണ്. അതു കൊണ്ടു തന്നെ ഇക്കാലത്ത് ഡോക്ടർമാരെ തേടി ആശുപത്രികളിൽ ശരണം പ്രാപിക്കേണ്ടിവരുന്നവർ നിരവധിയാണ്.''- സ്വതന്ത്രചിന്തകനും ഇസ്ലാമിക വിമർശകനുമായ ഇ എ ജബ്ബാർ ചൂണ്ടിക്കാട്ടുന്നു.
'ഉദയം മുതൽ അസ്തമയം വരെ ആഹാരവും ജലപാനവും ഉപേക്ഷിക്കുക എന്നതാണു നോമ്പിന്റെ രീതി. കടുത്ത വേനൽക്കാലത്തു പോലും 12 മണിക്കൂർ വെള്ളം കുടിക്കാതിരിക്കുന്നത് ആരോഗ്യത്തിനു നല്ലതാണെന്ന് ആരോഗ്യശാസ്ത്രത്തിന്റെ ബാലപാഠങ്ങളറിയുന്ന ആരും പറയുമെന്നു തോന്നുന്നില്ല. 11 മാസക്കാലം സമയകൃത്യത പാലിച്ച് ആഹാരം കഴിച്ചു വന്നവർ പിന്നീട് ഒരു മാസം ആഹാരത്തിന്റെ ക്രമം തെറ്റിക്കുന്നതുകൊണ്ട് ശരീരത്തിന് എന്തു ഗുണമാണുണ്ടാകുന്നത്? വ്യായാമം ചെയ്യാതെയും കൊഴുപ്പു കൂടിയ ഭക്ഷണം കഴിച്ചും കഴിയുന്നവർക്ക് അൽപ്പം ആഹാരനിയന്ത്രണം നല്ലതാണ്. പക്ഷെ അതിന് കൊല്ലത്തിൽ ഒരു മാസത്തെ ആഹാരസമയക്രമം മാറ്റുന്നതുകൊണ്ടു മാത്രം ഒരു പ്രയോജനവും ഇല്ല. അതു ദോഷം ചെയ്യുകയും ചെയ്യും. രാത്രി സമയത്തുകൊഴുത്ത ഭക്ഷണം കഴിച്ച് ഉറങ്ങുകയും പകൽ വെള്ളം കുടിക്കാതെ ജോലികൾ ചെയ്യുകയും ചെയ്യുന്നത് ഒരു തരത്തിലും ആരോഗ്യകരമല്ല. ആരോഗ്യ പരിപാലനമാണു നോമ്പിന്റെ ഉദ്ദേശ്യമെങ്കിൽ അതു കൊല്ലത്തിൽ ഒരു മാസം തുടർച്ചയായി അനുഷ്ഠിക്കുന്നതിനു പകരം ഓരോ മാസവും ഒന്നോ രണ്ടോ ദിവസം അനുഷ്ടിക്കുന്നതായിരിക്കും നല്ലത്. ജലപാനം ഒഴിവാക്കാനും പാടില്ല. അമിതാഹാരം ഒഴിവാക്കി ക്രമവും കൃത്യതയും പലിച്ചു ജീവിക്കുന്നതാണു വല്ലപ്പോഴും പട്ടിണി കിടന്ന് ദുർ മേദസ്സു കളയാൻ ശ്രമിക്കുന്നതിനെക്കാൾ ശാസ്ത്രീയമായ മാർഗ്ഗം.'
നാം ശീലിച്ചു വന്ന ആഹാരക്രമത്തിനനുസരിച്ചു സജ്ജീകരിക്കപ്പെട്ട ഒരു ദഹനേന്ദ്രിയ വ്യവസ്ഥയാണു നമ്മുടേത്. ആഹാര സമയമടുക്കുന്നതോടെ അന്നനാളത്തിലെ വിവിധ സ്രവഗ്രന്ഥികൾ ആഹാരത്തെ സ്വീകരിക്കാനും ദഹിപ്പിക്കാനുമുള്ള ശ്രമം ആരംഭിക്കുകയായി. പാലിച്ചു വന്ന ആഹാര ക്രമത്തിനനുസരിച്ച് കണ്ടീഷൻ ചെയ്യപ്പെട്ടതാണിത്. അതിനാൽ ഭക്ഷണക്രമത്തിൽ വരുത്തുന്ന മാറ്റം ഈ സിസ്റ്റത്തിൽ താളപ്പിഴ ഉണ്ടാക്കുന്നു. വായിലുണ്ടാകുന്ന ഉമിനീർ ആഹാരത്തിന്റെ ദഹനപ്രക്രിയയിലെ പ്രധാനപ്പെട്ടതാണ്. ക്ഷാരഗുണമുള്ള ഈ ദ്രവം, ഭക്ഷണം സമയത്തു ചെന്നില്ലെങ്കിൽ മറ്റൊരു ധർമ്മം കൂടി നിർവ്വഹിക്കുന്നു. ആമാശയത്തിലെ അമ്ല ഗുണമുള്ള ദ്രാവകത്തെ നിർവീര്യമാക്കുക എന്നതാണത്. അമ്ലത കുറയ്ക്കാനുള്ള ഒരു സംവിധാനമാണത്. ഉമിനീരെല്ലാം തുപ്പിക്കളഞ്ഞാൽ ആമാശയത്തിൽ ആസിഡ് പ്രവർത്തിച്ച് അൾസർ ഉണ്ടാക്കും. നോമ്പുകാലത്ത് ഉദര രോഗങ്ങൾ വർദ്ധിക്കാൻ ഇതാണ് ഒരു കാരണം. പൊതുസ്ഥലങ്ങളിൽ കാർക്കിച്ചു തുപ്പി മലിനീകരണമുണ്ടാക്കുന്നതും നോമ്പുകാലത്ത് പതിവാണ്.
കേരളത്തിലെ മുസ്ലിങ്ങൾ വ്രതകാലം ഒരു തീറ്റമഹോത്സവമായാണ് ഇപ്പോൾ ആചരിച്ചു വരുന്നത്! ഭക്ഷണച്ചെലവ് മറ്റു കാലങ്ങളെ അപേക്ഷിച്ച് മൂന്നിരട്ടിയായെങ്കിലും ഇക്കാലത്തു വർദ്ധിക്കുന്നു എന്നതാണു കണക്ക്. നോമ്പുകാലത്തെ പ്രധാന മാധ്യമച്ചർച്ചകൾ തന്നെ വിഭവങ്ങളെ കുറിച്ചാണ്. രാത്രികാലത്തെ ഈ വിഭവസമൃദ്ധമായ അമൃതേത്തുകൊണ്ട് എന്ത് ആരോഗ്യമാണുണ്ടാകാൻ പോകുന്നത്? നോമ്പിന്റെ ശാസ്ത്രീയത വ്യാഖ്യാനിച്ചുണ്ടാക്കുന്നവർ അതുണ്ടാക്കുന്ന ശരീര സംബന്ധമായ പ്രശ്നങ്ങളെക്കുറിച്ചു ശാസ്ത്രീയമായ പഠനങ്ങൾ നടത്തി ശരിയായ ആഹാര ശീലം എന്താണെന്നു ജനങ്ങളെ ബോധവൽക്കരിക്കുകയാണു വേണ്ടത്.''- ഈ രീതിയിലുള്ള പ്രചാരണമാണ് സോഷ്യൽ മീഡിയിൽ എക്സ് മുസ്ലിം കൂട്ടായ്മ നടത്തുന്നത്.
നിങ്ങൾക്ക് മാത്രമല്ല അപകടം മറ്റുള്ളവർക്കും
എക്സ് മുസ്ലിം മൂവ്മെന്റിന്റെ അമരക്കാരനും സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുമായ ഡോ ആരിഫ് ഹുസൈൻ തെരുവത്ത് തന്റെ ഫേസ്‌ബുക്ക് പേജിൽ ഇങ്ങനെ എഴുതുന്നു. 'റമദാൻ മാസത്തിൽ ഇസ്ലാമിസ്റ്റുകൾ സ്ഥിരമായി നടത്തുന്ന ഒരു ഏർപ്പാടാണ് കൊച്ചമ്മയെ കാണിച്ചു ഉമ്മുമ്മുയെ കെട്ടിക്കുന്ന പരിപാടി...! ഒരുതരത്തിൽ പോലും ഗുണം ഉണ്ട് എന്നതിന് വാലിഡ് ആയ തെളിവുകൾ ഇല്ലാത്ത, അശാസ്ത്രീയമായ റമദാൻ നോമ്പിനെ ന്യായീകരിക്കാൻ വേണ്ടി ഇന്റർമിറ്റെന്റ് ഫാസ്റ്റിങ് എന്ന വെള്ളം കുടിച്ചുള്ള, ഭക്ഷണം കൃത്യമായി ക്രമീകരിച്ചുള്ള ശാസ്ത്രീയ നോമ്പിന്റെ ഗുണങ്ങൾ എഴുന്നള്ളിക്കുന്ന ഏർപ്പാടാണ് അത്..! കാലങ്ങളായി അത് നടന്നു വരുന്നു. മുസ്ലിം ഡോക്ടർമാരും ഉസ്താദുമാരും, പിന്നെ കപടശാസ്ത്ര വക്താക്കളും ഇന്നതിന്റെ മുന്നണി പോരാളികൾ ആണ്.
ഓരോ നോമ്പുകാലത്തിനു ശേഷവും ഹോസ്പിറ്റലിൽ അഡ്‌മിറ്റാവുന്ന ആളുകളുടെ അവസ്ഥ പരിശോധിച്ചാൽ തന്നെ ഇതിന്റെ ഒക്കെ സത്യാവസ്ഥ പ്രകടം ആണ് എന്നുള്ളത് മറ്റൊരു വസ്തുത. അനേകം പഠനങ്ങൾ ഇതിനോടകം തന്നെ ആഗോള തലത്തിൽ നിലനിൽക്കെ ആണ് ഈ തള്ളി മറിക്കലുകൾ നടക്കുന്നത് എന്നും ഓർക്കണം.
ഇസ്ലാമിൽ എല്ലാ വിഷയത്തിലും ശാസ്ത്രം തിരുകി കയറ്റുന്ന പരിപാടി നോമ്പിന്റെ കാര്യത്തിലും ഇസ്ലാമിസ്റ്റുകൾ ചെയ്തു തുടങ്ങിയതോടെ ആണ്, സത്യത്തിൽ അതിൽ എന്തെങ്കിലും വാസ്തവം ഉണ്ടോ എന്ന് അറിയാൻ വേണ്ടി മാത്രം തികഞ്ഞ ഒരു വിശ്വാസി ആയിരുന്ന ഞാനും പണ്ട് അതൊന്നു അന്നെഷിച്ചു ഇറങ്ങിയത്..!
അതുപക്ഷേ വെറും നോമ്പ് ഉപേക്ഷിക്കലിൽ മാത്രം അല്ല ഒടുങ്ങിയത്, മത നിരാസത്തിലേക്കാണ് വഴിവെച്ചത്. പിന്നീട് മതം ഉപേക്ഷിക്കാൻ ഒരുങ്ങിയ വേളയിൽ, ആദ്യം ഉപേക്ഷിച്ചത് ഈ അശാസ്ത്രീയമായ നോമ്പ് ആയിരുന്നു...! നോമ്പെടുക്കുന്ന 'മറ്റുള്ളവരെ പേടിച്ച്' ഒളിച്ചിരുന്ന് വെള്ളം കുടിച്ചും, കാറിൽ ബിസ്‌ക്കറ്റും ഫ്രൂട്ടിയും ഒക്കെ കരുതിയും ആയിരുന്നു നിർജലീകരണം വരാതെ, ജോലിക്കിടയിൽ ക്ഷീണം വരാതെയും ഒരു നോമ്പുകാരനായി ഭംഗിയായി അഭിനയിച്ചു നടന്നത്..!
നോമ്പെടുത്ത് കാറോടിക്കുന്ന വേളയിൽ മയങ്ങി പോയ ഒരു അവസരം ഇപ്പോൾ ഓർത്തെടുക്കുമ്പോൾ തന്നെ ഞെട്ടൽ മാറുന്നില്ല. മാന്തവാടിയിൽ നിന്നും കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേ റോഡിന് വശത്തു പാകിയിരിക്കുന്ന സ്റ്റഡ്ഡുകളിൽ ടയർ കയറിയ ശബ്ദം കേട്ടാണ് അന്ന് ഞാൻ ഞെട്ടിയുണർന്നത്...അതുപോലെ പലതവണ...
മറ്റൊരു അവസരത്തിൽ രാവിലെ മുതൽ ഉള്ള (ഹോമിയോ..!) ക്ലിനിക് ഡ്യൂട്ടി കഴിഞ്ഞു വൈകിട്ട് നോമ്പുതുറക്കാൻ വേണ്ടി കുടുംബവുമായി തൃശൂർ പോകുന്ന വഴി, വണ്ടി ഓടിക്കവേ കാലിൽ മസ്‌ക്കുലാർ ക്രാംപ്സ് വന്ന കാരണം തുടർന്ന് വണ്ടി ഓടിക്കാൻ സാധിക്കാതെ ഒതുക്കി ഇടേണ്ടി വന്ന അവസ്ഥ... വില്ലൻ നിർജ്ജലീകരണവും, തുടർന്നുണ്ടാവുന്ന ഇലട്രോളൈറ്റ് ഇംബാലൻസ് തന്നെ..ഇതെല്ലാം നോമ്പുകാലത്ത് ആവർത്തിക്കാൻ തുടങ്ങിയതോടെ, പകൽ സമയത്ത് നോമ്പെടുത്തുള്ള കാർ ഡ്രൈവിങ് കഴിയുന്നതും ഒഴിവാക്കാൻ തുടങ്ങി. അത് ആത്മഹത്യാപരം ആണ് എന്ന തിരിച്ചറിവ് തന്നെ.
ഒന്നുകിൽ അത്താഴം കഴിഞ്ഞ ഉടനെ, അല്ലെങ്കിൽ നോമ്പ് തുറന്ന ശേഷം മാത്രം...! ഇന്നിപ്പോൾ കാലം മാറി. പകൽ മുഴുവൻ വെള്ളം കുടിക്കാതെ എടുക്കുന്ന റമദാൻ നോമ്പ് തികച്ചും അശാസ്ത്രീയവും അപകടകരവും, അതറിഞ്ഞിട്ടും നോമ്പെടുക്കുന്നത് ആത്മഹത്യാപരവും ആണ് എന്നും 'മുസ്ലിം നാമധാരിയായ', മതം ഉപേക്ഷിച്ച മുൻ മുസ്ലിങ്ങളായ ആളുകൾ തുറന്നു പറയുന്നത് കുറെയെങ്കിലും സമൂഹത്തിൽ ചലനം ഉണ്ടാക്കുന്നു എന്നറിയുന്നതിൽ സന്തോഷം. അനേകം ആളുകൾ ആണ് ഇന്ന് നോമ്പിന്റെ അശാസ്ത്രീയത തിരിച്ചറിഞ്ഞു അതിൽ നിന്നും വിട്ടു നിൽക്കാൻ തയാറാകുന്നത്. അനേകം പേര് പക്ഷെ ഇന്നും മറ്റു നോമ്പുകാരെ പേടിച്ച് ഒളിച്ചിരിക്കുകയാണ്. അത്രക്ക് വിലയാണ് ഇസ്ലാമിൽ 'ചോയ്‌സ്' എന്ന വാക്കിന്..!
എല്ലാറ്റിനും ഉപരി, 'ആരോഗ്യം ഉള്ളവർ നോമ്പെടുക്കട്ടെ' എന്ന് ഒരു പടച്ചോൻ പറയുമ്പോൾ, രോഗികൾ നോമ്പെടുക്കണ്ട എന്ന് പറയുമ്പോൾ, അത് എത്രമാത്രം 'മാനുഷികം' ആണ് എന്ന് എന്താണ് വിശ്വാസികൾക്ക് കാണാൻ സാധിക്കാത്തത്? എന്താണ് അതിലെ പൊള്ളത്തരം നിങ്ങൾക്ക് പിടികിട്ടാത്തത്? ആരോഗ്യം ഇല്ലാത്ത അവസ്ഥയെ നിങ്ങൾ രോഗ അവസ്ഥ എന്ന് വിളിക്കും എങ്കിൽ, അതിനെ ക്ലിനിക്കൽ സ്റ്റേജ് എന്ന് ശാസ്ത്രം പറയും.
പക്ഷെ അതിന്റെ ഇടയിൽ പ്രീ ക്ലിനിക്കൽ സ്റ്റേജ് എന്നാരു അവസ്ഥ ഉണ്ട്. ആ സ്റ്റേജിന്റെ പ്രത്യേകത, അത് പൂർണ രോഗി ആകുന്നതിനു മുന്നേ ഉള്ളതാണ് എന്നും, ആ സമയത്ത് അസുഖം കണ്ടെത്തുക എളുപ്പം അല്ല എന്നുള്ളതും ആണ്. മാത്രമല്ല, അറിഞ്ഞോ അറിയാതെയോ ഒരാൾ തന്റെ ജീവിത രീതി ആ സമയത്ത് മോദിഫൈ ചെയ്യുകയാണെങ്കിൽ, അത് തിരിച്ചു ആരോഗ്യാവസ്ഥയിലേക്കോ, അല്ലെങ്കിൽ ക്ലിനിക്കൽ സ്റ്റേജിലേക്ക് വരുന്നത് വൈകിപ്പിക്കുകയോ ചെയ്യും. മറിച്ച്, മോശം ജീവിത ശൈലി ആണ് ഏറ്റെടുക്കുന്നത് എങ്കിൽ, ക്ലിനിക്കൽ സ്റ്റേജിലേക്ക് പെട്ടന്ന് തന്നെ എത്തിപ്പെടും.
അങ്ങനെ നിങ്ങൾക്കൊരു പൂർണ രോഗിയായി മാറി, നോമ്പെടുക്കാതെ, അതിനു പകരം വീട്ടാൻ ഉള്ള ഇസ്ലാമിക വഴികൾ തിരഞ്ഞു നടക്കാം...! രോഗം-ആരോഗ്യം എന്ന ഒരു ദ്വന്ദത്തിനു അപ്പുറം കാണാനോ ചിന്തിക്കാനോ സാധിക്കാത്ത ഒരു പടച്ചോൻ ഭൂലോക ദുരന്തം ആണ് എന്ന് പറയുന്നത് അവിടെ ആണ്...! 'അള്ളാഹു' മുഹമ്മദിന്റെ ഒരു ഫേക്ക് ഐഡി മാത്രം ആയിരുന്നു എന്ന് തിരിച്ചറിയുന്നത് അങ്ങനെ ആണ്...!
ഇസ്ലാമും, ഖുർആനും ദൈവികം അല്ല, അത് മുഹമ്മദിന്റെയും പിൻഗാമികളുടെയും ഒരു സൃഷ്ടി മാത്രം ആണ് എന്ന് പറയുന്നത് അതുകൊണ്ടാണ്....അതുകൊണ്ട്, പ്രിയ ഇസ്ലാം മത വിശ്വാസികളെ, നിങ്ങൾ നോമ്പെടുത്തോളൂ... വൈകിട്ട് മൂക്ക് മുട്ടെ തിന്നോളൂ...! കോഴിമുട്ടയോ, ഉന്നക്കായയോ, തരിക്കഞ്ഞിയോ, പോത്ത് വരട്ടിയതോ തിന്നോളൂ...! ആരും ഒന്നും പറയില്ല.
പക്ഷെ വെള്ളം അധികം നേരം കുടിക്കാതെ ഇരിക്കുന്നത്, അപകടം ആണ്...! അത് നിങ്ങളെ മാത്രം അല്ല, നിങ്ങൾ കാരണം പലർക്കും അപകടം സംഭവിച്ചേക്കാം. രണ്ടു വർഷം മുന്നേ പാക്കിസ്ഥാനിൽ നടന്ന വിമാന അപകടത്തിന്റെ കാരണം അന്നെഷിച്ച കൂട്ടത്തിൽ കണ്ടെത്തിയത്, ആ പൈലറ്റുമാർ ആ അവസാന വെള്ളിയാഴ്ചയിലെ നോമ്പ് മുടക്കിയിരുനിന്നല്ല എന്നാണ്...! അന്ന് മരണം അടഞ്ഞത് നൂറിൽ പരം ആളുകൾ ആണ്..! അവരിൽ നോമ്പെടുക്കാത്തവരും ഉണ്ടായിരുന്നിരിക്കണം...!
വെള്ളം കുടി തടഞ്ഞുകൊണ്ടുള്ള റമദാൻ നോമ്പ് തികച്ചും ആത്മഹത്യാപരം ആണ്....! അതേതുകൊമ്പൻ പടച്ചോൻ പറഞ്ഞതാണ് എങ്കിലും ശരി. ഇനി, നോമ്പ് തുറന്ന ശേഷം നിങ്ങൾ വെള്ളത്തിൽ മുങ്ങി കിടന്നു കുറവുകൾ നികത്താമെന്നാണ് ചിന്തിക്കുന്നത് എങ്കിൽ ഒരു കാര്യം ആദ്യമേ മനസിലാക്കുക... നമ്മൾ മനുഷ്യർ ആണ്.... ഒട്ടകം അല്ല...!ഹോമോ സാപിയൻസ്..!''- ഇങ്ങനെയാണ് ഡോ ആരിഫ് ഹുസൈൻ തെരുവത്ത് തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ആരിഫിന്റെ പോസ്റ്റിനെ തുടർന്ന് വൻ ചർച്ചയാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ഇ.എ ജബ്ബാർ, ജാമിദ ടീച്ചർ, സി.എം ലിയാഖത്തലി തുടങ്ങിയ നിരവധി സ്വതന്ത്ര ചിന്തകർ നോമ്പിന്റെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി വീഡിയോകളും പോസ്റ്റുകളും ഇടുന്നുണ്ട്. എന്നാൽ എക്സ് മുസ്ലീങ്ങൾക്ക് മറുപടിയായി പ്രൗഡ് മുസ്ലിംസ് എന്ന സംഘടന നോമ്പിന്റെ ഗുണങ്ങൾ വിശദീകരിച്ച് കാമ്പയിൻ നടത്തുന്നുണ്ട്. എന്നാൽ നോമ്പ് ആരോഗ്യത്തിന് ഗുണകരമാണ് എന്ന രീതിയിൽ അവർ കൊണ്ടുവരുന്ന പഠനങ്ങൾക്ക് ആധികാരികത കാണുന്നില്ല. നാസ നോമ്പെടുക്കുന്നത് ഗുണമാണെന്ന് കണ്ടെത്തി എന്ന് ഡോ. അലക്സാണ്ടർ ജേക്കബ് പറഞ്ഞതുപോലുള്ള മറുപടികൾ മാത്രമാണ് ഇവർക്ക് പറയാൻ കഴിയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍