ആവേശ കൊടുമുടിയേറ്റിയ മാർക്കസ് സ്റ്റോയ്നിസ്; പവർഹിറ്ററെ ക്രീസിൽ തളച്ചിട്ട 'അരങ്ങേറ്റക്കാരൻ' കുൽദീപ് സെന്നും; വാംഖഡെയെ ത്രസിപ്പിച്ച പോരാട്ടത്തിനൊടുവിൽ ലക്നൗവിനെ മൂന്ന് റൺസിന് വീഴ്ത്തി രാജസ്ഥാൻ; 165 റൺസ് പ്രതിരോധിച്ച് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചുയർന്ന് സഞ്ജുവും സംഘവും
സ്പോർട്സ് ഡെസ്ക്
മുംബൈ: ഐഎസ്എല്ലിൽ ഞായറാഴ്ച നടന്ന ആവേശകരമായ മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരേ രാജസ്ഥാൻ റോയൽസിന് തകർപ്പൻ ജയം. 165 റൺസ് പ്രതിരോധിച്ച റോയൽസ് മൂന്ന് റൺസിന്റെ ജയം സ്വന്തമാക്കി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു. ജയത്തോടെ ആറു പോയിന്റുമായാണ് റോയൽസ് ഒന്നാം സ്ഥാനത്തേക്കുയർന്നത്. 166 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലഖ്നൗവിന് എട്ടു വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുക്കാനേ സാധിച്ചുള്ളൂ.
അരങ്ങേറ്റക്കാരന്റെ പതർച്ചയേതുമില്ലാതെ മാർക്കസ് സ്റ്റോയ്നിസെന്ന പവർഹിറ്ററെ ക്രീസിൽ നിഷ്പ്രഭനാക്കിയ കുൽദീപ് സെന്നെന്ന മധ്യപ്രദേശുകാരനാണ് മത്സരം രാജസ്ഥാന് അനുകൂലമാക്കിയത്. . ഒരിക്കൽക്കൂടി ആരാധകരെ ആവേശത്തിന്റെ കൊടുമുടിയേറ്റിയ സൂപ്പർ ക്ലൈമാക്സിനൊടുവിൽ ലക്നൗ സൂപ്പർ ജയന്റ്സ് അവസാന ഓവറിൽ പിഴയ്ക്കുകയായിരുന്നു. ബാറ്റിങ് തകർച്ചയിൽ നിന്നും പൊരുതിക്കയറിയ ലക്നൗവിനെ മൂന്നു റൺസിന്റെ നേരിയ മാർജിനിലാണ് രാജസ്ഥാൻ തോൽപ്പിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ നേടിയത് ആറു വിക്കറ്റ് നഷ്ടത്തിൽ 165 റൺസ്. ലക്നൗവിന്റെ മറുപടി നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 162 റൺസിൽ അവസാനിച്ചു. സീസണിലെ ആദ്യ മത്സരം കളിച്ച സ്റ്റോയ്നിസ് എട്ടാമനായി ഇറങ്ങി 17 പന്തിൽ 38 റൺസുമായി പുറത്താകാതെ നിന്നു. 17 പന്തിൽ രണ്ടു ഫോറും നാലു സിക്സും സഹിതമാണിത്. ആവേശ് ഖാൻ രണ്ടു പന്തിൽ ഒരു സിക്സ് സഹിതം ഏഴു റൺസോടെയും പുറത്താകാതെ നിന്നു.
കൂട്ടത്തകർച്ചയെ ചെറുത്ത് 16ാം ഓവർ വരെ ക്രീസിൽനിന്ന ഓപ്പണർ ക്വിന്റൻ ഡികോക്കാണ് ലക്നൗവിന്റെ ടോപ് സ്കോറർ. 32 പന്തുകൾ നേരിട്ട ഡികോക്ക് രണ്ടു ഫോറും ഒരു സിക്സും സഹിതം 39 റൺസെടുത്തു. ദീപക് ഹൂഡ 24 പന്തിൽ മൂന്നു ഫോർ സഹിതം 25 റൺസെടുത്തു. 14 റൺസിനിടെ മൂന്നു വിക്കറ്റ് നഷ്ടമാക്കി കൂട്ടത്തകർച്ചയിലേക്കു നീങ്ങിയ ലക്നൗവിന് നാലാം വിക്കറ്റിൽ ഡികോക്ക് ഹൂഡ സഖ്യം 34 പന്തിൽ കൂട്ടിച്ചേർത്ത 38 റൺസാണ് ബലമായത്. 15 പന്തിൽ രണ്ടു ഫോറുകളോടെ 22 റൺസെടുത്ത ക്രുണാൽ പാണ്ഡ്യയുടെ പ്രകടനവും ശ്രദ്ധേയമായി.
ലഖ്നൗവിന്റെ അവസാന പ്രതീക്ഷയായിരുന്ന മാർക്കസ് സ്റ്റോയ്നിസിനും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. 19-ാം ഓവറിൽ പ്രസിദ്ധ് കൃഷ്ണ 19 റൺസ് വഴങ്ങിയിട്ടും അവസാന ഓവറിൽ സ്റ്റോയ്നിസ് ക്രീസിൽ നിൽക്കേ 15 റൺസ് പ്രതിരോധിച്ച കുൽദീപ് സെൻ റോയൽസിന് ജയമൊരുക്കുകയായിരുന്നു.
166 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത സൂപ്പർ ജയന്റ്സിന്റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. ഇന്നിങ്സിന്റെ ആദ്യ പന്തിൽ തന്നെ ട്രെന്റ് ബോൾട്ട്, ക്യാപ്റ്റന് കെ.എൽ രാഹുലിന്റെ (0) കുറ്റി തെറിപ്പിച്ചു. തൊട്ടടുത്ത പന്തിൽ കൃഷ്ണപ്പ ഗൗതത്തെ (1) വിക്കറ്റിന് മുന്നിൽ കുടുക്കി ബോൾട്ട് ലഖ്നൗവിന് ഇരട്ടപ്രഹരമേൽപ്പിച്ചു. നാലാം ഓവറിൽ ജേസൺ ഹോൾഡറെ (8) പ്രസിദ്ധ് കൃഷ്ണയും മടക്കിയതോടെ ലഖ്നൗ തകർച്ച മുന്നിൽ കണ്ടു.
എന്നാൽ തുടർന്ന് ക്രീസിലെത്തിയ ദീപക് ഹൂഡ പിടിച്ചു നിന്നത് അവർക്ക് ആശ്വാസമായി. ഹൂഡയും ഡിക്കോക്കും ചേർന്ന് സ്കോർ 52 വരെയെത്തിച്ചു. പത്താം ഓവറിലെ ആദ്യ പന്തിൽ ഹൂഡയുടെ കുറ്റി പിഴുത കുൽദീപ് സെൻ, റോയൽസ് ആഗ്രഹിച്ച ബ്രേക്ക് ത്രൂ സമ്മാനിച്ചു. 24 പന്തിൽ നിന്ന് മൂന്ന് ബൗണ്ടറിയടക്കം 25 റൺസെടുത്ത ശേഷമാണ് ഹൂഡ മടങ്ങിയത്. പിന്നാലെ യുവപ്രതീക്ഷയായിരുന്ന ആയുഷ് ബദോനിയും (5) കാര്യമായ സംഭാവനകളില്ലാതെ പുറത്തായതോടെ ലഖ്നൗ വീണ്ടും പ്രതിരോധത്തിലായി.
തുടർന്ന് ക്രീസിൽ ഒന്നിച്ച ഡിക്കോക്കും ക്രുണാൽ പാണ്ഡ്യയും ചേർന്ന് സ്കോർ 100 കടത്തി. 16-ാം ഓവറിലെ മൂന്നാം പന്തിൽ ലഖ്നൗവിന്റെ പ്രതീക്ഷയായിരുന്ന ഡിക്കോക്കിനെ മടക്കി യുസ്വേന്ദ്ര ചാഹൽ റോയൽസിന് വീണ്ടും പ്രതീക്ഷയേകി. 32 പന്തിൽ നിന്ന് ഒരു സിക്സും രണ്ട് ഫോറുമടക്കം 39 റൺസെടുത്താണ് ഡിക്കോക്ക് പുറത്തായത്. അതേ ഓവറിലെ അഞ്ചാം പന്തിൽ ക്രുണാൽ പാണ്ഡ്യയുടെ കുറ്റി തെറിപ്പിച്ച ചാഹൽ റോയൽസിനെ വിജയത്തോടടുപ്പിച്ചു. 15 പന്തിൽ നിന്ന് 22 റൺസായിരുന്നു ക്രുണാലിന്റെ സമ്പാദ്യം. പിന്നാലെ ഏഴ് പന്തിൽ നിന്ന് 13 റൺസെടുത്ത ദുഷ്മാന്ത ചമീരയേയും മടക്കിയ ചാഹൽ ഐപിഎല്ലിൽ 150 വിക്കറ്റുകളെന്ന നേട്ടം സ്വന്തമാക്കി. മത്സരത്തിൽ ചാഹൽ നാലു വിക്കറ്റ് വീഴ്ത്തി. ട്രെന്റ് ബോൾട്ട് നാല് ഓവറിൽ 30 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് സ്വന്തമാക്കി. പ്രസിദ്ധ് കൃഷ്ണ നാല് ഓവറിൽ 35 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് 165 റൺസെടുത്തത്. മുൻനിര ബാറ്റർമാർ കൂട്ടത്തോടെ നിരാശപ്പെടുത്തിയ രാജസ്ഥാന്, അഞ്ചാം വിക്കറ്റിൽ രവിചന്ദ്രൻ അശ്വിനെ കൂട്ടുപിടിച്ച് ഷിമ്രോൺ ഹെറ്റ്മെയർ നടത്തിയ പോരാട്ടമാണ് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ഹെറ്റ്മെയർ അർധസെഞ്ചുറി നേടി. രാജസ്ഥാന്റെ ടോപ് സ്കോററും ഹെറ്റ്മെയർ തന്നെ. 36 പന്തുകൾ നേരിട്ട ഹെറ്റ്മെയർ ഒരു ഫോറും ആറു സിക്സറും സഹിതം 59 റൺസുമായി പുറത്താകാതെ നിന്നു. വ്യക്തിഗത സ്കോർ 14ൽ നിൽക്കെ കൃഷ്ണപ്പ ഗൗതത്തിന്റെ പന്തിൽ ഹെറ്റ്മെയറിനെ ക്രുണാൽ പാണ്ഡ്യ കൈവിട്ടിരുന്നു.
അശ്വിൻ 23 പന്തിൽ രണ്ടു സിക്സറുകൾ സഹിതം 28 റൺസെടുത്ത് 19ാം ഓവറിൽ റിട്ടയേർഡ് ഹർട്ടായി മടങ്ങി. താരതമ്യേന പവർ ഹിറ്ററായ റിയാൻ പരാഗിന് അവസരം നൽകുന്നതിനായിരുന്നു ഇത്. അഞ്ചാം വിക്കറ്റിൽ ഹെറ്റ്മെയർ അശ്വിൻ സഖ്യം 51 പന്തിൽ 68 റൺസ് കൂട്ടിച്ചേർത്തു. പരാഗ് നാലു പന്തിൽ എട്ട് റൺസെടുത്ത് പുറത്തായി. ജോസ് ബട്ലർ (11 പന്തിൽ ഓരോ സിക്സും ഫോറും സഹിതം 13), ദേവ്ദത്ത് പടിക്കൽ (29 പന്തിൽ നാലു ഫോറുകളോടെ 29), സഞ്ജു സാംസൺ (12 പന്തിൽ രണ്ടു ഫോറുകളോടെ 13), റാസ്സി വാൻഡർ ദസ്സൻ (നാലു പന്തിൽ നാല്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.
ഓപ്പണിങ് വിക്കറ്റിൽ ജോസ് ബട്ലറും പുതിയ ഓപ്പണിങ് പങ്കാളി ദേവ്ദത്ത് പടിക്കലും ചേർന്ന് 31 പന്തിൽ 42 റൺസ് കൂട്ടിച്ചേർത്ത് ഭേദപ്പെട്ട തുടക്കം സമ്മാനിച്ചെങ്കിലും, മധ്യ ഓവറുകളിൽ റൺനിരക്ക് കുത്തനെ ഇടിഞ്ഞതാണ് രാജസ്ഥാന് വിനയായത്. ആറു മുതൽ 15 വരെയുള്ള 10 ഓവറുകളിൽ രാജസ്ഥാന് ആകെ നേടാനായത് 48 റൺസ് മാത്രം. പിന്നീട് അവസാന അഞ്ച് ഓവറിൽനിന്ന് 73 റൺസ് അടിച്ചുകൂട്ടിയാണ് രാജസ്ഥാൻ ലക്നൗവിന് മുന്നിൽ ഭേദപ്പെട്ട വിജയലക്ഷ്യം ഉയർത്തിയത്. ആറാം വിക്കറ്റിൽ ഹെറ്റ്മെയർ പരാഗ് സഖ്യം വെറും ഒൻപതു പന്തിൽനിന്ന് 28 റൺസ് അടിച്ചുകൂട്ടി.
ലക്നൗവിനായി നാല് ഓളറിൽ 30 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ കൃഷ്ണപ്പ ഗൗതത്തിന്റെ പ്രകടനം ശ്രദ്ധേയമായി. ജെയ്സൻ ഹോൾഡറും രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും നാല് ഓവറിൽ 50 റൺസ് വഴങ്ങി. ആവേശ് ഖാൻ നാല് ഓവറിൽ 31 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്