കെ.വി.തോമസ്, കോൺഗ്രസിനെ ചതിച്ച വഞ്ചകനാണെന്ന് സെബാസ്റ്റ്യൻ പോൾ; 1998 ലെ എറണാകുളം നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ലിനോ ജേക്കബിനെ കാലുവാരി 2001 ലെ സീറ്റുറപ്പിച്ചു; അരൂരിൽ ഷാനിമോളെ തോൽപ്പിക്കാനും ചരട് വലിച്ചു; തോമസ് മാഷിന്റെ ചില തിരഞ്ഞെടുപ്പ് കഥകൾ
എം എസ് സനിൽകുമാർ
തിരുവനന്തപുരം : 'ഇന്നലെ പൊട്ടിമുളച്ചതല്ല ഞാൻ, പാർട്ടി കുടുംബത്തിൽ ജനിച്ച് ജനങ്ങൾക്കൊപ്പം പ്രവർത്തിച്ചാണ് സ്ഥാനമാനങ്ങളിൽ എത്തിയത്. എന്നെ ഒഴിവാക്കാൻ പറഞ്ഞ മാനദണ്ഡങ്ങൾ മറ്റുള്ളവർക്കും ബാധകമല്ലേ '- കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ കെ.വി. തോമസ് കോൺഗ്രസ് നേതൃത്വത്തിനെതിരെ ഉയർത്തിയ ചോദ്യങ്ങളാണ്. അപമാനിക്കാവുന്നതിന്റെ അങ്ങേയറ്റം തന്നെ അപമാനിച്ചു. ഒരു കോൺഗ്രസുകാരനും ഇത്തരം അനുഭവം ഉണ്ടായിട്ടില്ല. തിരുത തോമ എന്ന് വരെ ആക്ഷേപിച്ചു. ഈ പാർട്ടിയെ ഉപയോഗിച്ച് പത്ത് പൈസ ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം വളരെ വികാരഭരിതനായി പറഞ്ഞു.
ഈ 'നിർമ്മല ഹൃദയനായ ' തോമസ് മാഷിനെക്കുറിച്ച് സി പി എമ്മിന്റെ എംപിയും എം എൽ എ യുമായിരുന്ന സെബാസ്റ്റ്യൻ പോൾ തന്റെ ആത്മകഥയിൽ പറയുന്നത് കൂടി വായിച്ചാൽ ഇദ്ദേഹം കോൺഗ്രസ് പാർട്ടിയെ വഞ്ചിച്ച കഥ മനസിലാവും
എറണാകുളത്തെ നിയസഭാംഗമായിരുന്ന ജോർജ് ഈഡൻ 1998ൽ ലോക്സഭയിലേക്ക് മത്സരിച്ച ഒഴിവിൽ വന്ന ഉപതിരഞ്ഞെടുപ്പിൽ സെബാസ്റ്റ്യൻ പോൾ ഇടത് സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്നു. കോൺഗ്രസിന്റെ ലിനോ ജേക്കബായിരുന്നു എതിരാളി. കൊച്ചി കോർപ്പറേഷൻ കൗൺസിലറും കോൺഗ്രസിന്റെ മികച്ച സംഘാടകനുമായിരുന്നു. ആയിടക്കാണ് കെ വി തോമസ് ഫ്രഞ്ച് ചാരക്കേസിൽ നിന്ന് കുറ്റവിമുക്തനായത്. ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാവാൻ അദ്ദേഹം ചരട് വലിച്ചെങ്കിലും നറുക്ക് വീണത് ലിനോയ്ക്കായിരുന്നു. ഉപതിരഞ്ഞെടുപ്പിൽ സെബാസ്റ്റ്യൻ പോൾ നേരിയ ഭൂരിപക്ഷത്തിന് വിജയിച്ചു - തന്റെ വിജയത്തെക്കുറിച്ച് സെബാസ്റ്റ്യൻ പോൾ ഇങ്ങനെ വിവരിക്കുന്നുണ്ട്- ' ലിനോയെ പരാജയപ്പെടുത്തിയത് ഞാനല്ല. കെ വി തോമസ് ആയിരുന്നു. 1998 ജുൺ അഞ്ചിന് 3940 വോട്ടിന് ഞാൻ ജയിച്ചപ്പോൾ 2001 ലെ തിരഞ്ഞെടുപ്പിന് കെ.വി. തോമസിന് സീറ്റുറപ്പിക്കയായിരുന്നു.
( എന്റെ കാലം എന്റെ ലോകം Page 226)
ഇതും പോരാഞ്ഞു ലിനോയെ വ്യക്തിഹത്യ ചെയ്യുന്ന നോട്ടീസും തിരഞ്ഞെടുപ്പു കാലത്ത് പ്രചരിച്ചിരുന്നു. ലിനോയെ തോൽപിക്കാൻ താൽപര്യമുള്ള വ്യക്തിയാണ് നോട്ടീസ് അടിച്ചിറക്കിയതെന്ന് സെബാസ്റ്റ്യൻ പോൾ ആത്മകഥയിൽ കുമ്പസാരിക്കുന്നുണ്ട്. കുറേ നാൾ കഴിഞ്ഞ് ലിനോയ്ക്കെതിരെ നോട്ടീസിറക്കിയ വ്യക്തിയുടെ കൈപ്പടയിലെഴുതിയ കയ്യെഴുത്തുപ്രതി ഈ വ്യക്തിയുടെ ശിങ്കിടി തന്നെ ലിനോയ്ക്ക് കൊടുത്ത കാര്യവും സെബാസ്റ്റ്യൻ പോൾ വിസ്തരിച്ചിട്ടുണ്ട്. 2001 ൽ അതേ നോട്ടീസ് തനിക്കെതിരേയും പ്രയോഗിച്ചുവെന്നും അദ്ദേഹം പറയുന്നുണ്ട്.
രാഷ്ട്രീയ എതിരാളികളെയും സ്വന്തം പാർട്ടിക്കാരനേയും തേജോവധം ചെയ്യാൻ എന്ത് കളിയും കളിക്കാൻ മടിയില്ലാത്ത രാഷ്ടീയക്കാരനാണ് കെ.വി.തോമസ് എന്നതിന്റെ സാക്ഷ്യപത്രമാണ് സെബാസ്റ്റ്യൻ പോളിന്റെ തുറന്ന് പറച്ചിൽ. ഇപ്പോൾ സി പി എമ്മിലേക്ക് പുതിയ മേച്ചിൽപ്പുറം തേടിപ്പോവുന്ന കെ വി തോമസിന്റെ പ്രവർത്തികളാണിതെല്ലാം. അധികാരത്തിന് വേണ്ടി എന്ത് നികൃഷ്ട പ്രവർത്തിയും ചെയ്യാൻ ഈ മാഷിന് മടിയില്ലായിരുന്നു. സ്വന്തം മുന്നണിയിലെ സ്ഥാനാർത്ഥികളെ കാലുവാരി തറയിലടിക്കുന്നത് അദ്ദേഹത്തിന് ഒരു തരം ഹരമാണ്. അത്തരമൊരു അനുഭവം ആലപ്പുഴ യിലെ യുഡിഎഫ് - കോൺഗ്രസ് നേതാക്കൾക്ക് പറയാനുണ്ട്.
അരൂർ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയം തന്റെ നേട്ടമാണന്നാണ് കെ.വി. തോമസ് അവകാശപ്പെടുന്നത്. യത്ഥാർത്ഥത്തിൽ കെ.വി.തോമസ് അവസാന നിമിഷവും യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് എങ്ങനെ പാര പണിയാം എന്ന ഗവേഷണത്തിലായിരുന്നു.അരൂർ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ചാർജ്ജ് അന്തരിച്ച പിടി തോമസ് എംഎൽഎ യ്ക്കും യുഡിഎഫിന്റെ ചാർജ്ജ് ഷിബു ബേബി ജോണിനും ആയിരുന്നു.
എൽ.ഡി.എഫിന്റെ കുത്തക മണ്ഡലത്തിൽ രാവും പകലും എന്നില്ലാതെ ഉപതെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ പി.ടി.തോമസിന്റെയും ഷിബു ബേബി ജോണിന്റേയും നേതൃത്വത്തിൽ നടന്നു. കെആർ ഗൗരിയമ്മയ്ക്ക് പോലും കാലിടറിയ കടുത്ത സിപിഎം മണ്ഡലമായ അരൂരിൽ പിടി തോമസ് സ്കൂൾ ഹെഡ്മാസ്റ്ററെ പോലെയും, ഷിബു ബേബി ജോൺ ചടുല നീക്കങ്ങൾ കരുപ്പിടിപ്പിച്ചും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സജീവമാക്കിയിരുന്നു.
ഈ രണ്ട് നേതാക്കളുടെ പ്രവർത്തനത്തിൽ യുഡിഎഫ് ക്യാമ്പ് വളരെ ആവേശത്തിലായി. ഇത് മൂലം ജില്ലയിലെ യുഡിഎഫ് നേതൃത്വവും അണികളും ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിൽ പ്രവർത്തിക്കാനിടയായി. തീരദേശത്തിന് വലിയ പ്രാധാന്യമുള്ള മണ്ഡലമാണ് അരൂർ. അതുകൊണ്ട് കൊട്ടിക്കലാശത്തിന് ദിവസം മുൻപ് ഒരു തീരദേശ റാലി വേണമെന്ന് ഷിബു ബേബി ജോണും പിടി തോമസും ചേർന്ന് പെട്ടെന്ന് തീരുമാനിച്ചു. അടുത്ത ദിവസം കാൽനടയായി നാടിനെ ഇളക്കി മറിക്കുന്ന യുഡിഎഫ് റാലി വരുന്നെന്ന് കേട്ടപ്പോൾ എൽഡിഎഫ് ക്യാമ്പ് പോലും ഞെട്ടി, കാരണം അവർക്ക് പിന്നെ അവിടെ കൗണ്ടർ ഇടാൻ സമയമോ ദിവസമോ ഇല്ലായിരുന്നു.
തീരദേശ റാലിയിൽ കോൺഗ്രസിന്റെ ഭാഗത്തുനിന്ന് കെവി തോമസും, യുഡിഎഫിന്റെ ഭാഗത്തുനിന്നും ഷിബു ബേബി ജോണും ചേർന്ന് ജാഥ നയിക്കാനായിരുന്നു തീരുമാനം. റാലി അനൗൺസ് ചെയ്ത് രാവിലെ മുതൽ തീരദേശമാകെ കാത്തിരിക്കുന്നു. റാലി തുടങ്ങാൻ മിനിറ്റുകൾ ബാക്കിയുള്ളപ്പോൾ ആകാശം ഇരുണ്ട് മഴയുടെ ലക്ഷണം. ഒരുതുള്ളി മഴപോലും വീഴും മുൻപ് മഴ നനയാൻ പറ്റില്ലെന്ന് പറഞ്ഞു കെവി തോമസ് റാലിയിൽ നിന്ന് പിന്മാറി. മഴ തുടങ്ങിയാൽ കൂടെ കുട പിടിച്ചു തരാം അല്ലെങ്കിൽ അപ്പോൾ വണ്ടിയിൽ കയറി മടങ്ങിക്കോ എന്നൊക്കെ പ്രവർത്തകർ പറഞ്ഞതിനോട് പോലും പ്രതികരിക്കാതെ കെവി തോമസ് തെരഞ്ഞെടുപ്പ് ഓഫീസിലേക്ക് കയറിപോയി. സ്ഥാനാർത്ഥി അഡ്വ ഷാനിമോൾ ഉസ്മാൻ ഉൾപ്പെടെ പ്രവർത്തകർ എല്ലാരും സ്തബ്ധരായി നിന്നപ്പോൾ ആറടി മൂന്നിഞ്ച് പൊക്കമുള്ള ഷിബു ബേബി ജോണിന്റെ ഉറച്ച ശബ്ദം, എന്തു പ്രശ്നം വന്നാലും ഇവിടെയിനി പെരുമഴതന്നെ പെയ്താലും നമ്മൾ ഈ തീരദേശ റാലി നടത്തും.
ചെണ്ടയും ആളും ആരവുമായി, ആവേശം വിതറി തീരദേശത്തെ ഇളക്കി മറിച്ചുകൊണ്ട് ആ റാലി തുടങ്ങി, ഏകദേശം അരമണിക്കൂർ പിന്നിട്ടപ്പോൾ മഴ തുടങ്ങി, പറഞ്ഞ വാക്കിൽ പാറപോലെ ഉറച്ച് ഷിബു ബേബി ജോൺ മഴയും നനഞ്ഞ് മുന്നിൽ നടന്നു. ഉത്സവ മേളമായ ആ തീരദേശ റാലി വലിയ വിജയം ആയി.തീരദേശത്തിന്റെ ഓളം പിടിച്ച് അഞ്ച് പതിറ്റാണ്ടിന് ശേഷം അരൂരിൽ ഒരു കോൺഗ്രസ് സ്ഥാനാർത്ഥി കൈപ്പത്തി ചിഹ്നത്തിൽ വിജയിച്ചു.
കോൺഗ്രസ് പാർട്ടിയെ കൊണ്ട് എംഎൽഎ, സംസ്ഥാന മന്ത്രി, എംപി, കേന്ദ്ര മന്ത്രി ഒക്കെയായി കേരളത്തിലും കേന്ദ്രത്തിലും അധികാരത്തിന്റെ എല്ലാ സുഖവും പത്തുനാല്പത് വർഷം അനുഭവിച്ച കെവി തോമസിന് നിർണ്ണായകമായ ഒരു ഉപതെരഞ്ഞെടുപ്പിൽ തന്റെ പാർട്ടിക്ക് വേണ്ടി ഒന്ന് മഴ നനയാനോ, കുറച്ചു നടക്കാനോ വയ്യ, അതാണ് അദ്ദേഹത്തിന്റെ പാർട്ടി കൂറ്. എന്നാൽ മുന്നണിക്ക് വേണ്ടി ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ മഴയിൽ കുളിച്ചു ആദ്യാവസാനം കൂടെ നടന്നൂ എന്നത് കാലം സാക്ഷി. പാർട്ടി സെമിനാറിൽ പങ്കെടുക്കുമെന്ന കെ.വി തോമസിന്റെ പ്രഖ്യാപനം കേട്ടപ്പോൾ അരൂരിലെ കോൺഗ്രസ് പ്രവർത്തകരുടേയും യു.ഡി എഫ് പ്രവർത്തകരുടേയും മനസിലേക്ക് ഓടിയെത്തിയത് തെരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറിൽ കെ.വി.തോമസ് ചെയ്ത ചതിയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍