ഇപ്പോൾ കമ്മ്യുണിസ്റ്റ് ആകുന്നതുപോലെ തന്നെയാണ് പണ്ട് തോമസ് മാഷ് കോൺഗ്രസ്സ് ആയതും; കൊച്ചിക്കായലിൽ തിരുത പൊങ്ങുന്നത് പോലെ പൊങ്ങി; ലീഡറുടെ വലയിൽ പെട്ടു അടിതടകൾ പഠിച്ചു; രാഷ്ട്രീയത്തിന് പുറത്ത് ശത്രുക്കൾ ഉണ്ടാകാതിരിക്കാനും മാഷിന് പൊടിക്കഷായം ഉണ്ട്; തോമസിന്റെ രാഷ്ട്രീയ മെയ് വഴക്ക കഥ
എം എസ് സനിൽ കുമാർ
തിരുവനന്തപുരം: ഇന്ന് കേരള രാഷ്ട്രീയത്തിൽ സജീവ ചർച്ചയായിരിക്കുന്ന കെ.വി. തോമസിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചും പിന്നീടുള്ള മുന്നോട്ടു പോക്കുകളെ കുറിച്ചും വിശദീകരിച്ച് മുതിർന്ന മാധ്യമപ്രവർത്തകനും ജനശക്തി മാസികയുടെ എഡിറ്ററുമായി ജി. ശക്തിധരൻ. കെ.വി. തോമസ് ഇപ്പോൾ കമ്മ്യൂണിസ്റ്റ് ആകുന്നത് പോലെയാണ് അന്ന് കോൺഗ്രസായതെന്ന് ഓർമ്മപ്പെടുത്തുകയാണ് ജി. ശക്തിധരൻ. കേരള രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ ജനപ്രതിനിധിയായിരുന്നപ്പോഴും കെ വി തോമസിന് സിപിഎമ്മിലെ ഉന്നതരുമായുള്ള അടുത്ത ബന്ധത്തെക്കുറിച്ചും ശക്തിധരൻ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വിശദീകരിക്കുന്നു.
തോമസ് മാഷിനെ കമ്മ്യുണിസ്റ്റ് ആക്കിയാൽ
കേരള രാഷ്ട്രീയത്തിലെ എല്ലാ മാലിന്യങ്ങളും ഒരു പുരുഷായുസിൽ അടിഞ്ഞുകൂടിയാൽ അത് നമ്മുടെ ചില വിവാദ നേതാക്കളുടെ മുഖത്തോടു സാദൃശ്യം ഉണ്ടാകുന്നതു യാദൃശ്ചികം. രാഷ്ട്രീയത്തിലെ നന്മയുടെ പൂമരങ്ങളെ പ്രകൃതി തന്നെ ശീർഷാസനത്തിൽ നിർത്തുന്നതാവാം. രാഷ്ട്രീയത്തിൽ കാലുകുത്തിയ കാലം മുതൽ 'അസൽ' കോൺഗ്രസുകാരനായ ശ്രീ കെ വി തോമസിനെ ഇപ്പോൾ കേരളത്തിലെ മാധ്യമവിദ്രോഹികൾ തലയിലേറ്റി 'കമ്മ്യുണിസ്റ്റ്' ആക്കിക്കൊണ്ടിരിക്കുകയാണ്. അദ്ദേഹം കണ്ണൂരിലേക്ക് പോകാൻ ഒരു കാറിൽ കയറിയപാടെ മാധ്യമങ്ങൾ എഴുതി കമ്മ്യുണിസ്റ്റ് ആകാനുള്ള പോക്കാണ് എന്ന്. അദ്ദേഹത്തെ കോൺഗ്രസ്സ് തറവാട്ടിൽ നിന്ന് ഇറക്കിവിട്ട് പെരുവഴിയിലാക്കിയേ അടങ്ങൂ എന്ന വാശിയിലാണ് മാധ്യമ 'വിദ്രോഹികൾ'. എന്ത് കഷ്ടം! ഇപ്പോൾ കമ്മ്യുണിസ്റ്റ് ആകുന്നതുപോലെ തന്നെയാണ് അദ്ദേഹം പണ്ട് കോൺഗ്രസ്സ് ആയതും എന്നത് അവർ ഓർക്കുന്നില്ലെന്ന് ശക്തിധരൻ പറയുന്നു. കൊച്ചിക്കായലിൽ തിരുത പൊങ്ങുന്നത് പോലെ പൊങ്ങി.
ലീഡറുടെ വലയിൽ പെട്ടു. കുറേക്കാലം അദ്ദേഹം കൊണ്ടു നടന്നു. രാഷ്ട്രീയത്തിലെ അടിയും തടവുമെല്ലാം പഠിപ്പിച്ചു. സോപ്പ് കുമിളപോലെ ഊതിവീർപ്പിച്ചു. 'തിരുത തോമസ്' എന്ന വിളിപ്പേര് കേൾക്കുമ്പോൾ തോമസ് മാഷിന് ഇപ്പോൾ അലർജിയാണ്. പണ്ട് അങ്ങനെയായിരുന്നില്ല. നാട്ടുകാരുടെ ചെല്ലപ്പേര് സാക്ഷാൽ ലീഡർ, തോമസ് മാഷിന്റെ മുന്നിൽ വെച്ച് വിളിച്ചു ഒന്ന് കണ്ണിറുക്കിയാൽ തോമസ് മാഷിന്റെ മുഖത്ത് വിടരുന്ന നാണം എന്തൊരു ചേലായിരുന്നു. ലീഡറുടെ കണ്ണുചിമ്മിയുള്ള ഒരു ചിരികൂടി മൊട്ടിട്ടാൽ തോമസ് മാഷിന്റെ പ്രായം പാതി കുറയും. ലീഡർ നർമ്മത്തിൽ അഗ്രഗാമിയായിരുന്നുവല്ലോ. ഇപ്പോൾ മാഷിനെ ആരെങ്കിലും തിരുത തോമസ് എന്ന് വിളിച്ചാൽ കളി മാറും. തിരുതയോ? ഏതു തിരുതാ .എന്ത് തിരുതാ! അതാണ് ലീഡറുടെ ശിഷ്യത്വം കൊണ്ടുള്ള ഗുണം.
മാഷിന് കോൺഗ്രസിന് പുറത്തു ശത്രുക്കൾ ഇല്ലായിരുന്നു. ശത്രുക്കൾ ഉണ്ടാകേണ്ടത് പ്രതിപക്ഷത്തു നിന്നാണല്ലോ. അത് സംഭവിക്കാതിരിക്കാൻ തോമസ് മാഷിന്റെ കയ്യിൽ ഒരു പൊടികഷായം ഉണ്ട്. പ്രതിപക്ഷം കൂടുതൽ കരുത്താർജ്ജിക്കാൻ വേണ്ട സാരോപദേശങ്ങൾ അദ്ദേഹം നിരന്തരം കൊടുത്തുകൊണ്ടിരിക്കും. ഭരണം ഇതുക്കും മേലേ കൊണ്ടുപോകാൻ പിബിയിൽ ഉള്ളവരേക്കാൾ മിഴിവോടെ കാര്യങ്ങൾ തോമസ് മാഷ് പറഞ്ഞുകൊടുക്കും. മാഷിന് രാഷ്ട്രീയം എന്നും ഒരു രസതന്ത്രമാണ്. അത് നടക്കാതെ പോയത് രാഹുൽജിയോട് മാത്രം. എട്ടുവർഷമല്ലേ തൃക്കൺ പാർക്കാൻ അവസരം നൽകാത്തത്. അതിന് രാഹുൽജി അനുഭവിക്കുന്നുമുണ്ട് .
പണ്ട് 'തിരുത തോമസ്' ലോക്സഭാ സ്ഥാനാർത്ഥിയാണെന്നു അറിഞ്ഞപ്പോൾ എറണാകുളം ഞെട്ടി. ചുമരെഴുത്തെല്ലാം തോമസ് മാഷിന്റെ പേരിലായിരുന്നെങ്കിലും യഥാർത്ഥത്തിൽ മത്സരിച്ചത് സാക്ഷാൽ ലീഡർ ആയിരുന്നു. കോൺഗ്രസ്സ് പറയുന്നിടത്ത് വോട്ട് കുത്തുന്ന ജനസഞ്ചയം ഉൾക്കൊള്ളുന്ന ലോക്സഭാ മണ്ഡലം. അത് മുതലാക്കി തോമസ് മാഷ് ആ സീറ്റിന്റെ കൈവശാവകാശിയായി. കയ്യിലിരുപ്പ് ദുസ്സഹമായതോടെ ജനങ്ങൾ തിരിച്ചു ചിന്തിച്ചു തുടങ്ങിയപ്പോൾ തോമസ് മാഷ് ഒരു പാലം സിപിഎമ്മിലേക്കും ഇട്ടു. അത് തോമസ് മാഷിനു നല്ല വരിശുള്ള സമയമായിരുന്നു. ഓരോ തെരെഞ്ഞെടുപ്പ് വരുമ്പോഴും സിപിഎം എറണാകുളത്ത് നിർത്തുന്ന സ്ഥാനാർത്ഥി പഞ്ചായത്തിൽ പോലും മത്സരിച്ചാൽ കെട്ടിവെച്ച പണം കിട്ടാത്ത ആളായത് അങ്ങിനെയാണ്. അതിലൊരു അപവാദം ശ്രീമതി സിന്ധുജോയി മത്സരിച്ചപ്പോഴാണ്. സിപിഎം തോൽക്കുമെന്ന് ഉറപ്പോടെ നിർത്തിയ ഈ സ്ഥാനാർത്ഥി വെച്ചടി വെച്ചടി കേറി. അവസാനം കാരണഭൂതൻ എറണാകുളത്തു നേരിട്ടെത്തി പടം വലിച്ചു താഴെയിട്ടു. മെർക്കുറി കുതിച്ചു കയറിയപോലെ താഴോട്ട് ഇറങ്ങി. തോമസ് മാഷിന് അപ്പോളാണ് ശ്വാസം നേരെ വീണത്. അതാണ് അതിന്റെ രസതന്ത്രം.
മാഷ് ഇതെങ്ങനെ ഒപ്പിച്ചു എന്നതാണ് ഇപ്പോഴും ഉത്തരം കിട്ടാത്ത പ്രഹേളിക.ഒരു തെരെഞ്ഞെടുപ്പിൽ അല്ല എല്ലാ തെരഞ്ഞെടുപ്പിലും സ്ഥാനാർത്ഥിയുടെ പേര് പുറത്തുവരുമ്പോൾ എൽഡിഎഫ് കാർ തന്നെ മൂക്കത്ത് വിരൽവെക്കുന്നു. സിപിഎം എന്തിനാണ് ഇത്തരത്തിൽ തോമസ് മാഷിനുവേണ്ടി എറണാകുളം സീറ്റിൽ ഒളിച്ചുകളി നടത്തുന്നത് എന്നത് ജനത്തിനോ പ്രധാന രാഷ്ട്രീയ നേതാക്കൾക്കോ അറിയില്ല.അതൊരു പഞ്ചതന്ത്ര കഥയാണ്. അത് മുഴുവൻ ഇവിടെ എഴുതിയാൽ സ്ഥലം പോരാതെവരും. മാത്രമല്ല അരാഷ്ട്രീയക്കാർക്ക് പിടികിട്ടത്തുമില്ല.എന്തായാലും, മണിച്ചിത്ര താഴ് അൽപ്പം തുറന്ന് വെക്കാം. സത്യവിരുദ്ധമായി ഇന്നോളം ഒന്നും ഇവിടെ എഴുതിയിട്ടില്ല. ഇ കഥയിൽ ദൃക്സാക്ഷിയോ സഹചാരിയോ മാപ്പുസാക്ഷിയോ ആണെന്ന് കരുതിക്കോളൂ.
യു പി എ കേന്ദ്രത്തിൽ ഭരണം കയ്യാളിയ കാലം. കേരളത്തിൽ രണ്ടു സീനിയർ കോൺഗ്രസ് എം പി മാർ ചേർന്ന് കേരളത്തിലെ പ്രഗത്ഭ സിപിഎം അഭിഭാഷകനെക്കൊണ്ട് തയ്യാറാക്കിച്ച സുപ്രധാന കത്ത് സോണിയാ ഗാന്ധിയുടെ സവിധത്തിൽ എത്തുന്നു. കത്ത് പറഞ്ഞപോലെ ഡൽഹിയിൽ എത്താത്തതിൽ ഏറെ അസ്വസ്ഥനായിരുന്നു കാരണഭൂതൻ. അതൊരു ബോംബായിരുന്നു. പ്രഗത്ഭ അഭിഭാഷകൻ എറണാകുളത്തെ കിഴക്കൻ മേഖലയിലെ ആയുർവേദ ചികിത്സാലയത്തിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
കടലാസും എഴുത്തു സാമഗ്രികളും ലാപ്ടോപ്പും കൊച്ചിയിലെ അഭിഭാഷകന്റെ ഓഫീസിൽ നിന്ന് ചികിത്സാലയത്തിലെത്തി. ആ അഭിഭാഷകൻ ഇന്നില്ല. ആ രണ്ട് മുൻ എം പി മാരും ഇപ്പോഴും സജീവമായുണ്ട്. ഒരാൾ ബിജെപിയിലേക്ക് കാൽ വെച്ചെങ്കിലും പിന്നീട് കാൽ പിൻവലിച്ചു. കത്തിന് ഫലമുണ്ടായോ എന്ന് ചോദിച്ചാൽ അർദ്ധ അതിവേഗത്തിൽ നിന്ന് സാധാരണ വേഗത്തിലാക്കപ്പെട്ടു എന്ന് പറയാം. പക്ഷെ ഈ രണ്ട് മുൻ എം പിമാരും വിചാരിക്കുന്ന എന്ത് കാര്യവും സിപിഎമ്മിൽ നടക്കും. അപ്പോൾ ഒരിക്കലും തോമസ് മാഷ് വഴിയാധാരമാകില്ല. ശ്രീ കെ സുധാകരന്റെയോ ശ്രീ വി ഡി സതീശന്റെയോ ഓലപാമ്പൊന്നും തോമസ് മാഷോട് വേണ്ട എന്നർത്ഥം.
ചിലർ ഫാമിലി ട്രീ യുടെ ചിത്രം വരച്ചു കുടുംബ മഹത്വം ആസ്വദിക്കാറില്ലേ.അതുപോലെ ഒരു ട്രീ യുടെ ചിത്രം വരയ്ക്കൂ. ഏറ്റവും മുകളിൽ ശ്രീ രമൺ ശ്രീവാസ്തവ,പിന്നെ ശ്രീ ലോക്നാഥ് ബെഹ്റ അങ്ങിനെ അങ്ങിനെ വരയ്ക്കുമ്പോൾ രണ്ട് മുൻ എം പി മാർക്കും അതിൽ ഇടമുണ്ട്. സെക്രട്ടറിയേറ്റിലെ ഒരു ബ്ലോക്കിലെ മരക്കസേരകൾ എല്ലാം അവർക്കായി റിസർവ് ചെയ്തിരിക്കുകയാണ്. ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി സഹായിച്ചതിന് പ്രതിഫലമായി, സ്വന്തം സഹോദരിയെ മാറ്റി സ്വയം മരക്കസേര കൈക്കലാക്കിയ മഹാൻ ഭാര്യക്കും ഒരു ഭാഷാ മരക്കസേര ഒപ്പിച്ചെങ്കിലും ഇപ്പോൾ നാണം കെട്ടു ഇറങ്ങിപ്പോകേണ്ടിവന്നു. മനസിലാകുന്നവർ മനസിലാക്കിയാൽ മതി. എന്തായാലും ശ്രീ തോമസ് മാഷ് കമ്മ്യുണിസ്റ്റ് ആകട്ടെ!ഒരേ കൂടയിൽ കയറേണ്ടവർ അങ്ങിനെ ഇരിക്കട്ടെ... ശക്തിധരൻ കുറിക്കുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്