രേഖകളിൽ ഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് കോർപ്പറേഷനുള്ളത് അഞ്ച് മുതലാളിമാർ; സിപിഎമ്മിന് വസ്തു എഴുതി കൊടുത്തത് 34 പേരും! 1967ൽ പ്രവർത്തനം അവസാനിപ്പിക്കേണ്ട സ്ഥാപനം കോടതിയിൽ നിന്നും ജാമ്യ വസ്തു സ്വന്തമാക്കിയതും അത്ഭുതം; പുതിയ പാർട്ടി ആസ്ഥാനത്തിന് എകെജി സെന്ററിന് മുന്നിലെ ആ കണ്ണായ 32 സെന്റ് സ്ഥലം വാങ്ങിയത് വളഞ്ഞ വഴfയിൽ; ആ കല്ലിടൽ വെറുതെയാകുമോ? രേഖകൾ മറുനാടന്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: എ കെ ജി സെന്ററിന് പകരം സിപിഎമ്മിന് പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് വരുന്നുവെന്നത് കേരളം അറിഞ്ഞത് 2021 ഒക്ടോബറിലാണ്. പുതിയ കെട്ടിടത്തിന് എ കെ ജി സെന്റിന് എതിർവശം സിപിഎം സ്ഥലം വാങ്ങിയതോടെയാണ് ഇക്കാര്യം ചർച്ചയായത്. സംസ്ഥാന കമ്മിറ്റി ഓഫീസിന് പുതിയ കെട്ടിടം വരുന്നതോടെ എ.കെ.ജെ സെന്റർ പൂർണമായും പഠനഗവേഷണ കേന്ദ്രമായി മാറും. ഇതാണ് പദ്ധതി. വാങ്ങിയ ഭൂമിയുടെ വിലയാധാരവും മറ്റും ഒറ്റനോട്ടത്തിൽ ശരിയുമാണ്. ന്യായവിലയുടെ ഇരട്ടി നൽകിയും വിവാദങ്ങൾ ഒഴിവാക്കാൻ ബോധപൂർവ്വം ശ്രമിച്ചു. എന്നാൽ ഭൂമി കച്ചവടത്തിൽ അപ്പോഴും ദുരൂഹതകളും നിയമ വിരുദ്ധതയും ഏറെയാണ്. ഈ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് മറുനാടൻ നടത്തിയ അന്വേഷണവും വിവര ശേഖരണവും തെളിയിക്കുന്നത് നിയമത്തിന് അനുസൃതമല്ല വസ്തു വാങ്ങൽ എന്നാണ്.
ഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് കോർപ്പറേഷൻ എന്ന ധനകാര്യ സ്ഥാപനം കോടതി നടപടികളിലൂടെ സ്വന്തമാക്കിയ ഭൂമിയാണ് സിപിഎം വാങ്ങുന്നത്. ധനകാര്യ സ്ഥാപനത്തിന്റെ ഈ ഭൂമി എങ്ങനെ സിപിഎം വ്യക്തികളിൽ നിന്നും വിലയ്ക്ക് വാങ്ങിയെന്നതാണ് ഉയരുന്ന ചോദ്യം. വസ്തു വാങ്ങിയ വിൽപത്രത്തിൽ ഈ ധനകാര്യ സ്ഥാപനത്തിന്റെ പേരുണ്ട്. ഈ പങ്കാളിത്ത സ്ഥാപനവുമായി ബന്ധപ്പെട്ട് മറുനാടൻ ലഭിച്ച രേഖകളിൽ ഉടമകളായി ഇല്ലാത്തവരാണ് സിപിഎമ്മിന് വസ്തു ആധാരം ചെയ്തു കൊടുക്കുന്നത്. വിൽപത്ര അവകാശത്തിൽ കൂടി പ്രസ്തുത സ്ഥാപനത്തിന്റെ അവകാശികളായി മാറുന്നവർ പോലും അക്കാര്യം രജിസ്ട്രേഷനുമായി ബന്ധപ്പെട്ട വകുപ്പിനെ അറിയിക്കേണ്ടതാണ്. അങ്ങനെ ആരും ചെയ്തിട്ടില്ല. സർക്കാർ രേഖകളിൽ സ്ഥാപനവുമായി യാതൊരു അവകാശവുമില്ലാത്തവരാണ് എകെജി സെന്ററിന് ഭൂമി വിൽപ്പന നടത്തിയതെന്നതാണ് ഞെട്ടിക്കുന്ന വസ്തുത.
34 പേരിൽ നിന്നാണ് ആറരക്കോടി രൂപ പ്രമാണത്തിൽ രേഖപ്പെടുത്തി 31.95 സെന്റ് സ്ഥലം പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പേരിൽ രജിസ്റ്റർ ചെയ്തത്. ഓഗസ്റ്റിലായിരുന്നു തിരുവനന്തപുരം സബ് റജ്സ്ട്രാർ ഓഫീസിൽ സ്ഥലം രജിസ്റ്റർ ചെയ്തത്. എകെ ജി സെന്റിലായിരുന്നു നടപടിക്രമങ്ങൾ. ഇതിന് പിന്നാലെയാണ് ഈ ഭൂമി ഇടപാടിൽ അന്വേഷണത്തിന് മറുനാടൻ തയ്യാറായത്. ആധാരത്തിലെ 34 പേരുടെ സാന്നിധ്യമായിരുന്നു ഇതിന് കാരണം. ഈ അന്വേഷണമാണ് നിയമ വിരുദ്ധ പ്രവർത്തനങ്ങൾ ഈ ഇടപാടിന് പിന്നിൽ നടന്നുവെന്ന സംശയങ്ങൾ ബലപ്പെടുത്തുന്നത്. ആധാരത്തിന്റെ പകർപ്പും മറ്റ് രേഖകളും നിയമപരമായി തന്നെ മറുനാടൻ ശേഖരിക്കുകയും ചെയ്തു. ഇതിലാണ് ഏറെ ദുരൂഹതകൾ തിരിച്ചറിഞ്ഞതും. നിരവധി വിവരാവകാശ രേഖകൾ ഇതിനായി ശേഖരിച്ചു.
ഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് കോർപ്പറേഷൻ എന്ന ധനകാര്യ സ്ഥാപനം അഞ്ചു കൊല്ലത്തെ പ്രവർത്തനാനുമതിയുമായി തുടങ്ങിയതാണെന്നും രേഖകളിൽ പറയുന്നു. അഞ്ചു കൊല്ലം കഴിയുമ്പോൾ ഈ സ്ഥാപനത്തിന്റെ നിലനിൽപ്പ് തന്നെ ഇല്ലാതാകേണ്ടതാണ്. അഞ്ചു കൊല്ലത്തിനു ശേഷം രജിസ്ട്രേഷൻ പുതുക്കിയുമില്ല. അതായത് നിയമ പ്രകാരം ഈ സ്ഥാപനത്തിന് നലനിൽപ്പില്ലാത്ത കാലത്താണ് കോടതിയിൽ നിന്നും ജപ്തി നടപടികളിലൂടെ ഈ വസ്തു ആ സ്ഥാപനം സ്വന്താക്കിയത്. അതു തന്നെ നിയമവിരുദ്ധമാണെന്നാണ് ഉയരുന്ന വിലയിരുത്തൽ. കോടതിയിൽ രജിസ്ട്രേഷൻ വിവരങ്ങൾ മറച്ചു വച്ചതു കൊണ്ടാകാം വസ്തു ഈ സ്ഥാപനത്തിന്റേ പേരിലേക്ക് മാറുന്ന അവസ്ഥയുണ്ടായതെന്നും ചൂണ്ടികാണിക്കപ്പെടുന്നു.
തിരുവനന്തപുരത്തെ സിപിഎം ബന്ധമുള്ള പ്രമുഖ അഭിഭാഷകനാണ് ഈ പ്രമാണം തയ്യാറാക്കിയതും മറ്റും. പങ്കാളിത്ത സ്ഥാപനത്തിന്റെ പേരിലേക്ക് കോടതിയിൽ നിന്നും ലേല നടപടികളിലൂടെ വാങ്ങിയെടുത്ത വസ്തു രജിസ്ട്രേഷൻ പ്രകാരം സ്ഥാപനത്തിന്റെ ഭാഗമല്ലാത്തവർ എങ്ങനെ സിപിഎമ്മിന് വിൽപ്പന നടത്തുമെന്നതാണ് ഉയരുന്ന ചോദ്യം. ഈ ഇടപാടുകളെ കോടതിയിൽ ചോദ്യം ചെയ്യാൻ വസ്തു പണം വച്ച് സാമ്പത്തിക സഹായം നേടിയ ആൾ ശ്രമിച്ചാൽ സിപിഎമ്മിന്റെ പുതിയ വസ്തുവാങ്ങൽ അസാധുവാകും.
രജിസ്‌ട്രേഷൻ ഗുരുതര വീഴ്ച
എറണാകുളം കമ്മേൽ സെന്ററിൽ ഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് കോർപ്പറേഷനിൽ നിന്നാണ് എകെജി സെന്ററിന് മുമ്പിലെ വസ്തു സിപിഎം സ്വന്തമാക്കുന്നത്. സിപിഎമ്മുമായി ചേർന്നു നിൽക്കുന്ന സംസ്ഥാനത്തെ പ്രധാന അഭിഭാഷകനാണ് വിലയാധാരം തയ്യാറാക്കിയതും. തിരുവനന്തപുരം കോടതിയിൽ നിന്ന് ലഭിച്ച ലേല സർട്ടിഫിക്കറ്റിലൂടെയാണ് ഈ വസ്തുവിൽ കമ്മേൽ സെന്റിലെ സ്ഥാപനത്തിന് അവകാശം കിട്ടുന്നത്. രേഖകൾ പ്രകാരം ഈ സ്ഥാപനം സിപിഎമ്മിന് വസ്തു കൈമാറുന്ന ആധാരം രജിസ്റ്റർ ചെയ്ത ശേഷവും അഞ്ച് പങ്കാളികൾ മാത്രമാണ് നിയമപരമായി ഉള്ളത്. ഇന്ത്യൻ പാർട്ണർഷിപ്പ് ആക്ടിന്റെ ഭാഗമായുള്ള രേഖകളിൽ ഈ പേരുകൾ വ്യക്തമാണ്.
ജോസഫ് ജോസഫ്, വർക്കി തോമസ്, ചാണ്ടി മാത്യു, തോമസ് ജോസഫ്, ചാണ്ടി തോമസ് എന്നിവരാണ് സ്ഥാപനത്തിന്റെ ഉടമകൾ. എല്ലാവരും 1961ൽ സ്ഥാപനത്തിന്റെ ഭാഗമായവർ. ആരും പിരിഞ്ഞു പോയതായും രേഖകളില്ല. അതിന് ശേഷം പുതിയ പങ്കാളികളെ കൂട്ടി ചേർത്തതുമില്ല. രേഖകൾ പ്രകാരം ഈ അഞ്ചു പേർക്ക് മാത്രമേ ഈ വസ്തുവിൽ അധികാരമുള്ളൂ. ലേല സർട്ടിഫിക്കറ്റ് കിട്ടിയത് സ്ഥാപനത്തിനാണ്. വ്യക്തികൾക്ക് അല്ല. അതുകൊണ്ട് തന്നെ വ്യക്തികൾക്ക് ഇതിൽ കൈകടത്താൻ കഴിയത്തുമില്ല. ഈ വസ്തുവാണ് ഒരു കൂട്ടം ആളുകളിൽ നിന്ന് സിപിഎം വിലയ്ക്ക് വാങ്ങുന്നത്. ഇത് തീർത്തും നിയമവിരുദ്ധമാണ്.
ഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് കോർപ്പറേഷനിലെ പങ്കാളികൾക്ക് മാത്രമേ വസ്തു കൈമാറ്റത്തിന് അവകാശമുള്ളൂവെന്നതാണ് വസ്തുത. ഇവിടെ മറ്റ് ചില നിയമ പ്രശ്‌നങ്ങളുമുണ്ട്. അതുകൊണ്ട് തന്നെ വലിയ ചട്ട ലംഘനത്തിലൂടെയാണ് വസ്തു രജിസ്‌ട്രേഷൻ നടന്നതെന്നതാണ് യാഥാർത്ഥ്യം. വസ്തുവിന്റെ യഥാർത്ഥ ഉടമയും മറ്റും ആരാണെന്ന് മനസ്സിലാക്കേണ്ട ഉത്തരവാദിത്തം രജിസ്‌ട്രേഷൻ നടത്തുന്ന ഉദ്യോഗസ്ഥനുണ്ട്. അത് ഇവിടെ നടന്നിട്ടില്ല. വസ്തു വാങ്ങുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയും ഇതെല്ലാം രേഖകൾ പരിശോധിച്ച് മനസ്സിലാക്കേണ്ടതാണ്. ഇതും നടന്നില്ല.
അതുകൊണ്ട് രജിസ്‌ട്രേഷൻ നടത്തിയ ഉദ്യോഗസ്ഥനും വസ്തുവാങ്ങിയവർക്കും ഈ കള്ളക്കളിയിൽ തുല്യ ഉത്തരവാദിത്തമാണുള്ളത്. വിലയാധാരം പരിശോധിച്ചാൽ ഇതിലെ തട്ടിപ്പ് വ്യക്തവുമാണ്. ഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് കോർപ്പറേഷനിലെ പങ്കാളികൾ രേഖാമൂലം ആരാണെന്ന് പോലും രജിസ്ട്രാർ മനസ്സിലാക്കിയില്ലെന്നതാണ് വിചിത്രം. യഥാർത്ഥ പങ്കാളികളിൽ നിന്നാണോ സിപിഎം വസ്തു വാങ്ങിയതെന്ന കാര്യം പരിശോധിക്കാൻ പോലും രാഷ്ട്രീയ ഭയം ഈ ഉദ്യോഗസ്ഥനെ അനുവദിച്ചില്ലെന്നതാണ് വസ്തുത.
സ്ഥാപന പങ്കാളികളുടെ അവകാശികൾക്ക് വസ്തു വിൽപ്പനയ്ക്ക് അധികാരമില്ല
എറണാകുളം കമ്മേൽ സെന്ററിൽ ഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് കോർപ്പറേഷനിലെ പങ്കാളികളുടെ അടുത്ത ബന്ധുക്കളാണ് ഭൂമി സിപിഎമ്മിന് എഴുതി നൽകിയിട്ടുള്ളത്. രേഖകളിൽ ഇത് വ്യക്തവുമാണ്. പങ്കാളികൾ മരിച്ച സാഹചര്യത്തിൽ അവരുടെ അനന്തരാവകാശികളാണ് വിൽപ്പന നടത്തിയതെന്ന് വരുത്തി തീർക്കാനാണ് ശ്രമിച്ചിരിക്കുന്നത്. എന്നാൽ ഇതിന് ഒരു സ്ഥാപനത്തിന്റെ പേരിലെ വസ്തുവായതു കൊണ്ടു തന്നെ അതിന് നിയമ സാധുതയില്ല. പാർട്ണർഷിപ്പ് നിയമപ്രകാരമുള്ള സ്ഥാപനത്തിൽ വസ്തു പങ്കാളികൾക്ക് ഒരുമിച്ച് മാത്രമേ കൈമാറ്റം ചെയ്യാൻ കഴിയൂവെന്നതാണ് യാഥാർത്ഥ്യം.
34 പേരിൽ നിന്നാണ് വസ്തു എഴുതി വാങ്ങുന്നത്. പവർ അറ്റോർണിയുടെ പിൻബലത്തിലാണ് ഇടപാടുകളെന്നും വ്യക്തമാണ്. മരിച്ച ഡയറക്ടർമാരുടെ ബന്ധുക്കൾക്ക് പാർട്ണർഷിപ്പ് വ്യവസ്ഥ പ്രകാരമുള്ള മരിച്ചയാളുടെ സ്വത്തുക്കളിൽ അവകാശമുണ്ട്. ഒരു ഡയറക്ടർ മരിച്ചാൽ അയാളുടെ അനന്തരാവകാശികൾ പ്രസ്തുത സ്ഥാപനത്തിലേക്ക് എത്തിയാൽ അക്കാര്യം രേഖാമൂലം അധികാരികളെ അറിയിക്കണം. പാർട്ണർഷിപ്പ് ആക്ട് പ്രകാരമുള്ള രേഖകളിൽ ഉൾപ്പെടുത്തുകയും വേണം. മരിച്ച ആരെങ്കിലും തന്റെ പാർട്ണർഷിപ്പ് സ്ഥാപനത്തിലെ അവകാശം അനന്തരാവകാശിക്ക് കൈമാറാം. ഈ സാഹചര്യത്തിലും മരണ ശേഷം രേഖകളിൽ പുതിയ അംഗത്തിന്റെ പേര് ഉൾപ്പെടുത്തേണ്ടതുണ്ട്. എങ്കിൽ മാത്രമേ പാർട്ണർഷിപ്പ് സ്ഥാപനത്തിന്റെ വസ്തു കൈമാറ്റത്തിനും മറ്റും നിയമപരമായി ഇയാൾക്ക് അധികാരം കിട്ടൂ.
മരിച്ചവരുടെ അനന്തരാവകാശികൾ ആ സ്ഥാപനത്തിന്റെ നിയമപരമായ അവകാശികളായി മാറുന്നതിനുള്ള നടപടി ക്രമങ്ങളൊന്നും നടത്തിയതായി ആർക്കും അറിയില്ലെന്നതാണ് വസ്തുത.
വസ്തു കൈക്കലാക്കിയത് 1967ൽ പൂട്ടേണ്ട സ്ഥാപനം
എറണാകുളം കമ്മേൽ സെന്ററിൽ ഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് കോർപ്പറേഷനിലെ രജിസ്‌ട്രേഷൻ രേഖകളിൽ 1961ന് ശേഷം മാറ്റമൊന്നും വന്നിട്ടില്ലെന്നതാണ് യാഥാർത്ഥ്യം.
വിവരാവകാശ പ്രകാരം രജിസ്‌ട്രേഷൻ ഓഫ് ഫേമ്‌സിൽ നിന്ന് മറുനാടൻ കിട്ടിയ മറുപടിയിൽ ഞെട്ടിക്കുന്ന വസ്തുതയാണുള്ളത്. സീരിയൽ നമ്പർ 15/1962 എന്ന നമ്പറിലാണ് ഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് കോർപ്പറേഷൻ എന്ന സ്ഥാപനം രജിസ്റ്റർ ചെയ്യുന്നത്. 1962 ജനുവരി മാസം നാലാം തീയതി നിലവിൽ വന്ന പങ്കാളിത്ത സ്ഥാപനം. ചങ്ങനാശ്ശേരിയാണ് ഈ സ്ഥാപനത്തിന്റെ ആസ്ഥാനമെന്നും വ്യക്തം. 1961 ഓഗസ്റ്റിലാണ് അഞ്ചു പേർ ചേർന്ന് ഇത്തരത്തിലൊരു ധനകാര്യ സ്ഥാപനം രൂപീകരിച്ചത്. ചങ്ങനാശ്ശേരിയിലാണ് പ്രവർത്തന പരിധിയെന്നും ഈ രേഖയിലുണ്ട്.
സാധാരണ ഇത്തരം പങ്കാളിത്ത സ്ഥാപനങ്ങൾ അനിശ്ചിത കാലത്തേക്കാണ് തുടങ്ങാറുള്ളത്. എന്നാൽ ജോസഫ് ജോസഫും വർക്കി തോമസും ചാണ്ടി മാത്യുവും തോമസ് ജോസഫും ചാണ്ടി തോമസും ഈ പങ്കാളിത്ത സ്ഥാപനം രജിസ്റ്റർ ചെയ്തത് വെറും അഞ്ചു വർഷത്തേക്കാണ്. അതായത് 1962 മുതൽ അഞ്ചു കൊല്ലം. 1967ന് ശേഷം ഈ സ്ഥാപനത്തിന്റെ നിയമപരമായ നിലനിൽപ്പിന് ഈ കാലാവധി നീട്ടി വാങ്ങേണ്ടതായിരുന്നു. എന്നാൽ അത് ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ 1967 ഓടെ തന്നെ നിയമപരമായി ഈ സ്ഥാപനത്തിന് പ്രവർത്തനാനുമതി ഇല്ലാതെയായി. ഈ കമ്പനിയാണ് പിന്നീടും പ്രവർത്തനം തുടങ്ങിയതും ലേല സർട്ടിഫിക്കറ്റുകൾ അടക്കം കോടതിയിൽ നിന്ന് സ്വന്തമാക്കിയതും.
ഇതും നിയമവിരുദ്ധമാണെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. എറണാകുളം ബാനർജി റോഡിലെ അഡ്രസിൽ പ്രവർത്തിച്ച ഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് കോർപ്പറേഷൻ പോലും നിയമവിരുദ്ധ സ്ഥാപനമാണ്. ചങ്ങനാശ്ശേരിയിലാണ് ഈ സ്ഥാപനം പ്രവർത്തിക്കേണ്ടത്. രജിസ്‌ട്രേഷൻ ഓഫ് ഫേർമിസിലെ രേഖകൾ പ്രകാരം അതിന് മാത്രമേ അനുമതിയുള്ളൂ. അതും ലംഘിക്കപ്പെട്ടു. ഇതിനൊപ്പമാണ് അഞ്ചു കൊല്ലത്തേക്ക് മാത്രമുള്ള പ്രവർത്തനാനുമതി മറച്ചു വച്ചുള്ള കോടതിയിലെ കേസ് കൊടുക്കലും മറ്റും.
പങ്കാളിത്ത സ്ഥാപനത്തിന്റെ രജിസ്ട്രേഷൻ തീർന്ന ശേഷം കേസ്
എറണാകുളം കമ്മേൽ സെന്ററിൽ ഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് കോർപ്പറേഷനിൽ നിന്ന് വായ്പ എടുത്തതുമായി ബന്ധപ്പെട്ടാകാം ഈ വസ്തുവിന്റെ ഉടമ മാറ്റം. വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ ജാമ്യ വസ്തു ധനകാര്യ സ്ഥാപനം കോടതി ഇടപെടലിലൂടെ സ്വന്തമാക്കുകയായിരുന്നു. 1967വരെ മാത്രമേ പ്രവർത്തനാനുമതിയുള്ളൂവെന്ന കാര്യം മറച്ചു വച്ച് തന്നെയാകാം ഈ നിയമ നടപടികൾ ഈ ധനകാര്യ സ്ഥാപനം നടത്തിയത്. അതിന് പോലും അവർക്ക് കഴിയില്ലെന്നാണ് നിയമ വിദഗ്ദ്ധർ മറുനാടനോട് പങ്കുവച്ച വികാരം.
അതുകൊണ്ട് തന്നെ കോടതിയെ നടപടി ക്രമങ്ങളുടെ കാലത്ത് ഈ ധനകാര്യ സ്ഥാപനത്തിന്റെ പ്രവർത്തന കാലാവധിയുടെ പരിധി ചൂണ്ടിക്കാട്ടിയിരുന്നുവെങ്കിൽ വസ്തു കൈമാറ്റം പോലും വായ്പ എടുത്തവർക്ക് തടയാമായിരുന്നു. രേഖകൾ അനുസരിച്ച് തിരുവനന്തപുരത്തെ കുറവൻകോണത്തുള്ള കുളത്തുങ്കൽ മോട്ടേഴ്‌സിന്റേതായിരുന്നു ഈ വസ്തുത. കേരളത്തിലെ പ്രധാന വ്യവസായികളായിരുന്ന പോത്തൻ കുടുംബത്തിന് അർഹതപ്പെട്ട സ്ഥാപനം. ഇവർ വായ്പ് എടുക്കാൻ ജാമ്യം വച്ച വസ്തുവാണ്. അത്. വായ്പ തിരിച്ചടച്ചതുമില്ല. അതുകൊണ്ട് വസ്തു ആ കമ്പനിക്ക് അവകാശപ്പെട്ടതാണ്. എന്നാൽ കമ്പനിയുടെ രജിസ്ട്രേഷൻ ഇല്ലാത്ത സമയത്ത് ഈ കേസ് നടന്നതാണ് വിവാദമാകുന്നത്.
തുടർഭരണം നേടിയതിന് പിന്നാലെയാണ് സിപിഎം പുതിയ ആസ്ഥാന മന്ദിരം നിർമ്മിക്കാൻ തീരുമാനം എടുത്തത്. ഇതിന് വേണ്ടിയാണ് പാർട്ടി ആസ്ഥാനമായ തിരുവനന്തപുരം പാളയത്തെ എകെജി സെന്ററിന് എതിർവശത്ത് 32 സെന്റ് സ്ഥലം വാങ്ങിയത്. 6.4 കോടി രൂപയാണ് പ്രമാണത്തിൽ രേഖപ്പെടുത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പേരിൽ തിരുവനന്തപുരം സബ് രജിസ്റ്റ്രാർ ഓഫിസിൽ 2391/2021 നമ്പറിലാണ്് സ്ഥലം രജിസ്റ്റർ ചെയ്തത്. ബ്ലോക്ക് നമ്പർ 75; റീസർവേ നമ്പർ 28. മൊത്തം 34 പേരിൽനിന്നായാണ് 31.95 സെന്റ് സ്ഥലം വാങ്ങിയത്. എകെജി സെന്ററിലായിരുന്നു റജിസ്‌ട്രേഷൻ നടപടികൾ എന്ന് അന്ന് മനോരമ റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു.
എകെജി സെന്ററിനു മുന്നിൽനിന്ന് എംജി റോഡിലെ സ്‌പെൻസർ ജംക്ഷനിലേക്കുള്ള ഡോ. എൻ.എസ്.വാരിയർ റോഡിന്റെ വശത്താണു സ്ഥലം. ഈ സ്ഥലം വാങ്ങലിലാണ് സിപിഎമ്മിന് തലവേദനയാകുന്ന ഏറെ അപ്രിയ സത്യങ്ങളുള്ളത്. സർക്കാർ പതിച്ചുനൽകിയ ഭൂമിയിൽ എകെജി സെന്റർ പ്രവർത്തിക്കുന്നത് ചട്ടങ്ങൾ ലംഘിച്ചാണെന്ന ആരോപണം ഏറെക്കാലമായുണ്ട്. എകെജി പഠനഗവേഷണ കേന്ദ്രത്തിനായാണ് കേരള സർവകലാശാല വളപ്പിൽ നിന്ന് എ കെ ആന്റണി മുഖ്യമന്ത്രിയായിരിക്കെ 1977 ൽ 34 സെന്റ് സ്ഥലം പതിച്ചുനൽകുന്നത്. പഠനഗവേഷണ കേന്ദ്രത്തിന്റെ ചുമതലയുള്ള നേതാക്കൾ എകെജി സെന്റർ കേന്ദ്രീകരിച്ച് പ്രവർത്തനം തുടങ്ങിയതോടെ ഇത് പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസായി മാറുകയായിരുന്നു.
എന്നാൽ സിപിഎം ആസ്ഥാന മന്ദിരമെന്നോ സംസ്ഥാന കമ്മിറ്റി ഓഫീസെന്നോ ഒരു ബോർഡുപോലുമില്ല. ഈ പ്രതിസന്ധി പരിഹരിക്കാനാണ് സിപിഎം പുതിയ വസ്തു വാങ്ങിയത്.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍