ബിജെപി നിന്ന് വന്നപ്പോൾ ഇരുകൈയും നീട്ടി സ്വീകരിച്ചു; സിപിഎം ഏരിയാ കമ്മറ്റിയംഗവും മുന്നാക്ക സമുദായ കമ്മിഷൻ അംഗവുമാക്കി; കാലാവധി കഴിഞ്ഞപ്പോൾ തിരികെ ബിജെപിയിലേക്ക് ചേക്കേറാൻ എ ജി ഉണ്ണികൃഷ്ണൻ; ആദ്യവെടി സിപിഎമ്മിന്റെ മുതിർന്ന നേതാവ് ഓമല്ലൂർ ശങ്കരന് എതിരേ
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: ബിജെപി സംസ്ഥാന സെക്രട്ടറിയായിരിക്കേ സിപിഎമ്മിൽ ചേരുകയും ഏരിയാ കമ്മറ്റിയംഗവും കർഷക സംഘം ജില്ലാ വൈസ് പ്രസിഡന്റും മുന്നാക്ക സമുദായ കമ്മിഷൻ അംഗവുമായി പെട്ടെന്ന് തന്നെ ഉയരുകയും ചെയ്ത എ ജി ഉണ്ണിക്കൃഷ്ണൻ ബിജെപിയിലേക്ക് മടങ്ങുന്നുവെന്ന് സൂചന. ഇതിന് മുന്നോടിയെന്നോണം സിപിഎം ഭരിക്കുന്ന പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ പ്രസിഡന്റ് ഓമല്ലൂർ ശങ്കരനെതിരേ ഫേസ്ബുക്കിൽ കുറിപ്പിട്ട് ഉണ്ണിക്കൃഷ്ണൻ ആദ്യ വെടി പൊട്ടിച്ചു. ഇരുവരും ഓമല്ലൂർക്കാരാണ്. മാനസിക അകൽച്ചയിലുമാണ്.
കുമ്മനം രാജശേഖരൻ ബിജെപി അധ്യക്ഷനായപ്പോഴാണ് ഉണ്ണികൃഷ്ണന് അവഗണന നേരിട്ടത്. ആർഎസ്എസിനും ഇദ്ദേഹത്തോട് താൽപര്യമില്ലായിരുന്നു.
ഉണ്ണികൃഷ്ണന്റെ അസംതൃപ്തി മനസിലാക്കിയ സിപിഎം ജില്ലാ നേതൃത്വം പാർട്ടിയിലേക്ക് ക്ഷണിക്കുകയായിരുന്നു. ജില്ലയിലെ ഒരു കൂട്ടം പ്രമുഖ നേതാക്കൾക്കൊപ്പം ഉണ്ണിക്കൃഷ്ണൻ സിപിഎമ്മിലേക്ക് ചേരുന്നുവെന്നായിരുന്നു പ്രചാരണം. എന്നാൽ, ഏഴു വർഷം മുൻപ് ഉണ്ണികൃഷ്ണനൊപ്പം സിപിഎമ്മിലെത്തിയത് ഏതാനും യുവമോർച്ച പ്രവർത്തകർ മാത്രമായിരുന്നു. ഇവർ മാസങ്ങൾക്ക് ശേഷം തിരികെ ബിജെപിയിലേക്കും യുവമോർച്ചയിലേക്കും മടങ്ങി.
സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു മുൻകൈയെടുത്താണ് ഉണ്ണികൃഷ്ണനെ പാർട്ടിയിൽ കൊണ്ടു വന്നത്. മറ്റൊരു മുതിർന്ന നേതാവായ ഓമല്ലൂർ ശങ്കരനെ വെട്ടുകയെന്ന ഹിഡൺ അജണ്ടയും ഇതിന് പിന്നിലുണ്ടായിരുന്നു. ഉണ്ണികൃഷ്ണന്റെ വരവ് തടയാൻ ശങ്കരൻ ശ്രമിച്ചെങ്കിലും നടന്നില്ല. സിപിഎമ്മിൽ ചേർന്ന ഉടനെ തന്നെ ഓമല്ലൂർ ആസ്ഥാനമാക്കി ശബരിഗിരി സോഷ്യൽ വെൽഫയർ സൊസൈറ്റി എന്നൊരു സഹകരണ സംഘം ഉണ്ണിക്കൃഷ്ണൻ തുടങ്ങി. ഓമല്ലൂർ ശങ്കരൻ പ്രസിഡന്റായ ഓമല്ലൂർ സർവീസ് സഹകരണ ബാങ്കിന് വലിയ തിരിച്ചടിയാണ് ഈ സഹകരണ സംഘം നൽകിയത്. ഒരു ശാഖയും പത്തോളം സ്ഥാപനങ്ങളുമായി ശബരിഗിരിയുടെ വളർച്ച പെട്ടെന്നായിരുന്നു. 40 കോടി രൂപയുടെ നഷ്ടത്തിൽ ശങ്കരന്റെ ബാങ്ക് കിതച്ചപ്പോൾ ശബരിഗിരി എല്ലാ വർഷവും കൃത്യമായി ലാഭവിഹിതം ഓഹരിയുടമകൾക്ക് നൽകി. നാട്ടിലെ അമ്പതോളം ചെറുപ്പക്കാർക്ക് തൊഴിലും ലഭിച്ചു.
ഇതോടെ ഉണ്ണികൃഷ്ണനെ പാർട്ടിയും ഗൗനിച്ചു തുടങ്ങി. ആ സമയത്ത് തന്നെ പാർട്ടിയിലേക്ക് വന്ന വീണാ ജോർജ്, പീലിപ്പോസ് തോമസ് എന്നിവർക്കൊപ്പം ഡിസി ബ്രാഞ്ചിൽ ഉണ്ണികൃഷ്ണനും അംഗത്വം നൽകി. തൊട്ടുപിന്നാലെ പത്തനംതിട്ട ഏരിയാ കമ്മറ്റിയംഗവും കർഷക സംഘം ജില്ലാ വൈസ് പ്രസിഡന്റുമാക്കി. ഓമല്ലൂർ ശങ്കരനായിരുന്നു കർഷക സംഘത്തിന്റെ ജില്ലാ പ്രസിഡന്റ്. ഇതിന് ശേഷമാണ് മുന്നാക്ക സമുദായ കമ്മിഷൻ അംഗമാക്കിയത്. സർക്കാരിന്റെ ബോർഡ് വച്ച കാറിൽ ഉണ്ണിക്കൃഷ്ണൻ വിലസിയപ്പോൾ പാർട്ടിയിൽ പ്രവർത്തിച്ച് പതിറ്റാണ്ടുകളായി ഒന്നുമാകാതെ പോയ നേതാക്കൾ വായും പൊളിച്ചു നിന്നു.
കമ്മിഷൻ അംഗമായതോടെ ഉണ്ണിക്കൃഷ്ണൻ പാർട്ടിയിലെ സ്ഥാനങ്ങൾ രാജി വച്ച് കത്തു കൊടുത്തു. അത് സ്വീകരിച്ചില്ലെന്ന് പറയുന്നു. കഴിഞ്ഞ ഏരിയാ സമ്മേളനത്തിൽ ഉണ്ണികൃഷ്ണനെതിരേ സമ്മേളന പ്രതിനിധികൾ വിമർശനമുയർത്തി. ഇതോടെ ഏരിയാ കമ്മറ്റിയിൽ നിന്നും ഇദ്ദേഹത്തെ ഒഴിവാക്കി. അടുത്തയിടെ മുന്നാക്ക സമുദായ കമ്മിഷനംഗം എന്ന നിലയിലുള്ള കാലാവധിയും പൂർത്തിയായി. അതിന് ശേഷമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ വിമർശിച്ചു കൊണ്ടുള്ള എഫ്ബി പോസ്റ്റ് വന്നതെന്നതും ശ്രദ്ധേയമാണ്.
ഇതിനിടെ ബിജെപിയുടെ മുതിർന്ന നേതാവ് പി പി മുകുന്ദനുമായി ഉണ്ണിക്കൃഷ്ണൻ രഹസ്യ ചർച്ച നടത്തുകയും ചെയ്തു. ആർഎസ്എസുമായി അടുത്ത് ബന്ധമുള്ള നേതാവാണ് മുകുന്ദൻ. കുമ്മനം പ്രസിഡന്റായിരിക്കുമ്പോൾ ആർഎസ്എസ് കൂടി ഇടപെട്ടാണ് ഉണ്ണികൃഷ്ണനെ അവഗണിച്ചത്. ആർഎസ്എസിന്റെ അതൃപ്തി നീക്കിയാൽ ബിജെപിയിലേക്ക് തിരിച്ചെത്താൻ അനുകൂല സാഹചര്യമാണ് ഉണ്ണികൃഷ്ണനുള്ളത്. നേരത്തേ കൃഷ്ണദാസ് പക്ഷമായിരുന്ന ഉണ്ണിക്കൃഷ്ണൻ പിന്നീട് മുരളീധരൻ പക്ഷത്തേക്ക് മാറിയിരുന്നു. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനുമായും അടുപ്പം പുലർത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ ഉണ്ണിക്കൃഷ്ണൻ ബിജെപിയിൽ തിരിച്ചെത്തുമെന്ന് തന്നെയാണ് സൂചന.
സിപിഎമ്മിലെ വിഭാഗീയത മൂലം ഓമല്ലൂർ ശങ്കരനെ വെട്ടിനിരത്തുന്നതിന് വേണ്ടിയാണ് ഓമല്ലൂരിൽ നിന്നുള്ള നേതാവെന്ന നിലയിൽ ഉണ്ണികൃഷ്ണനെ വളർത്തിക്കൊണ്ടു വരാൻ ഉദയഭാനു പക്ഷം തീരുമാനിച്ചത്. ഇത് ഏറെക്കുറെ വിജയിക്കുകയും ചെയ്തു. ഇനി ഉണ്ണിക്കൃഷ്ണൻ ബിജെപിയിലേക്ക് മടങ്ങിയാൽ അത് ഏറ്റവും തിരിച്ചടിയാകുന്നത് ഉദയഭാനുവിനായിരിക്കും.
പഞ്ചായത്ത് ജില്ലാ പഞ്ചായത്ത് നേതൃത്വം സമ്പൂർണ പരാജയമാണെന്നാണ് ഉണ്ണിക്കൃഷ്ണൻ ഫേസ് ബുക്കിൽ കുറിച്ചത്. പദ്ധതി വിനിയോഗത്തിൽ ജില്ലാ 14-ാം സ്ഥാനത്താണ്. ജനക്ഷേമകരമായ പദ്ധയി നടപ്പിലാക്കുന്നതിൽ ജില്ലാ പഞ്ചായത്ത് ഒരിഞ്ചു പോലും മുന്നോട്ട് പോയിട്ടില്ല. പ്രസിഡന്റിന്റെ ഏകാധിപത്യവും ഉദ്യോഗഭരണവുമാണ് ഇപ്പോൾ നടക്കുന്നത്. അംഗങ്ങൾ വെറും കാഴ്ചക്കാർ മാത്രമാണ്. അരമീറ്റർ റോഡ് ടാർ ചെയ്തതിന്റെയും വെണ്ട കൃഷിയുടേയും ഉദഘാടനവും ഫ്ളക്സ് ബോർഡും നെടുങ്കൻ പ്രസംഗവും ശിൽപശാലയും മാത്രമാണ് ഇപ്പോൾ നടക്കുന്നത്. ഇതല്ല ജനങ്ങളുടെ ആവശയം.
ജനങ്ങൾക്ക് കുടിവെള്ളം നൽകുന്ന കേന്ദ്ര-കേരള പദ്ധതിയായ ജലജീവൻ കടലാസിൽ മാത്രം. എങ്ങുമെത്തിയില്ല. ജനക്ഷേമ പദ്ധതികൾ എങ്ങനെ നടപ്പിലാക്കാമെന്ന് ചിന്തിക്കുന്നതിന് പകരം നിയമവും ചട്ടവും അനാവശ്യ തടസങ്ങളുമുപയോഗിച്ച് നടപ്പിലാക്കാൻ ബാധ്യതപ്പെട്ടവർ തടസം നിൽക്കുന്നു. മർമം അറിയുന്നവന്റെ കൈയിൽ വടി കൊടുക്കില്ലെന്നും ഉണ്ണികൃഷ്ണന്റെ ഫേസ് ബുക്ക് കുറിപ്പിൽ പറയുന്നു. ബിജെപിയിലേക്ക് പോകുമോ എന്ന ചോദ്യത്തിന് ഉണ്ണിക്കൃഷ്ണൻ വ്യക്തമായ മറുപടി നൽകിയിട്ടില്ല. 2400 രൂപ ലെവി അടച്ച് താൻ പാർട്ടി മെമ്പർഷിപ്പ് പുതുക്കിയിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.
ഉണ്ണികൃഷ്ണന്റെ വിമർശനത്തിലുമുണ്ട് കാര്യം...
ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരേ ഉണ്ണിക്കൃഷ്ണൻ നടത്തിയ വിമർശനത്തിൽ കഴമ്പുണ്ട്. പ്രസിഡന്റ് ഏകാധിപത്യ പരമായി പെരുമാറുന്നുവെന്നാണ് ആക്ഷേപം. ഇത് ഏറെക്കുറെ ശരി വയ്ക്കുന്ന തരത്തിലാണ് പഞ്ചായത്തിൽ കാര്യങ്ങൾ നടക്കുന്നത്. തനിക്ക് മേൽ ഒരംഗവും പോകരുതെന്ന കാര്യത്തിൽ പ്രസിഡന്റിന് നിർബന്ധമുണ്ട്. ശങ്കരൻ പ്രസിഡന്റായതിന് ശേഷം രണ്ടു ബജറ്റാണ് അവതരിപ്പിക്കപ്പെട്ടത്. ആദ്യ വർഷം വൈസ് പ്രസിഡന്റ് സിപിഐയിലെ രാജി പി. രാജപ്പനും നിലവിൽ ജനതാദളിലെ സാറാ തോമസുമാണ്. ഇവർ രണ്ടു പേരും ബജറ്റ് അവതരിപ്പിച്ചത് മാധ്യമങ്ങളെ അറിയിക്കാൻ പ്രസിഡന്റ് തയാറായില്ല. ബജറ്റ് ദിവസം വൈസ് പ്രസിഡന്റുമാർ ഷൈൻ ചെയ്യുന്നത് തടയുക എന്ന ലക്ഷ്യമായിരുന്നു ഇതിന്റെ പിന്നിലെന്നാണ് പറയുന്നത്. സിപിഎമ്മിലെ വിഭാഗീയത കാരണം മൃഗീയ ഭൂരിപക്ഷമുണ്ടായിട്ടും അഞ്ചു വർഷവും തികച്ച് പ്രസിഡന്റ് സ്ഥാനം ശങ്കരന് ലഭിക്കില്ല. രണ്ടര വർഷത്തിന് ശേഷം ഒഴിഞ്ഞ് സിപിഐയ്ക്കും കേരളാ കോൺഗ്രസിനും സ്ഥാനം കൈമാറണമെന്ന് ധാരണയുമുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്