ഈ റിപ്പോർട്ടിനും കോട്ടൺഹില്ലിലെ കണ്ടെത്തലിന്റെ അതേ അവസ്ഥവരും; അംഗനവാടി ടീച്ചറോട് കയർത്ത് എന്റെ പോക്കറ്റിൽ നിന്നു ശമ്പളം തന്നാൽ മതിയോ എന്ന് ചോദിച്ച ഡിപിഐയിലെ 'ഉന്നതന്റെ' അഹങ്കാരം തീരുന്നില്ല; ഡിപിഐയുടെ അന്വേഷണം വീണ്ടും അട്ടിമറിക്കും; ഓണറേറിയും പാവങ്ങൾക്ക് കിട്ടുമ്പോൾ മന്ത്രി ശിവൻകുട്ടിക്ക് കൈയടിക്കാം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പാവങ്ങളോട് അർക്കും എന്തുമാകാം? എല്ലാ സർക്കാർ ഓഫീസുകളേയും നിയന്ത്രിക്കുന്നത് വിവിധ യൂണിയൻ നേതാക്കളാണ്. പ്രധാന സീറ്റിൽ എല്ലാം ഇടതുപക്ഷക്കാർ. അതിന്റെ ധാർഷ്ട്യം അവർ തീർക്കുകും ചെയ്യും. തെളിവ് സഹിതം പരാതി എത്തിയാൽ പോലും അവർക്കൊന്നും സംഭവിക്കില്ല. അതാണ് സംഘടനാ കരുത്ത്. ഏതായാലും ഫോണിൽ വിളിച്ച പ്രീ പ്രൈമറി അദ്ധ്യാപികയോട് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർ അപമര്യാദയായി സംസാരിച്ച സംഭവത്തിൽ മന്ത്രി വി.ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻ ബാബുവിനോടു റിപ്പോർട്ട് തേടിയിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാനാണു നിർദ്ദേശം. ഇതിന്റെ അടിസ്ഥാനത്തിൽ നടപടിയുണ്ടാകുമെന്നു മന്ത്രി പറഞ്ഞു. എന്നാൽ ഒരു നടപടിയും ആരും എടുക്കില്ലെന്നാണ് അപമര്യാധയായി പെരുമാറിയ ഉദ്യോഗസ്ഥൻ ഡിപിഐ ഓഫീസിലെ സഹപ്രവർത്തകരോട് പറയുന്നത്.
'ഇത് അംഗീകരിക്കാനാകില്ല. ഇതുപോലുള്ള അനുഭവം ഏതെങ്കിലും ഓഫിസിൽ നിന്നുണ്ടായാൽ രേഖാമൂലമോ മന്ത്രിയുടെ ഓഫിസിൽ വിളിച്ചോ പരാതി നൽകാൻ മടിക്കരുത്. കർശനമായ നടപടിയുണ്ടാകും.' മന്ത്രി വ്യക്തമാക്കിയത് ഇങ്ങനെയാണ്. എന്നാൽ തനിക്കൊന്നും സംഭവിക്കില്ലെന്നാണ് ഡിപിഐ ഓഫീസിൽ ഈ ഉദ്യോഗസ്ഥൻ വീമ്പു പറയുന്നത്. തന്റെ സംഘടന തന്നെ രക്ഷിക്കുമെന്നും പറയുന്നു. കോട്ടൺഹിൽ സ്കൂളിൽ ഈ മന്ത്രി ഇടപെട്ടിട്ടെന്തായി എന്നാണ് ഈ ഉദ്യോഗസ്ഥൻ ഉയർത്തുന്ന ചോദ്യം. കോട്ടൺഹിൽ സ്കൂളിൽ ഡിപിഐ ചില ക്രമക്കേടുകൾ കണ്ടെത്തി. പ്രധാന അദ്ധ്യാപികയെ മാറ്റാൻ തീരുമാനിച്ചു. എന്നാൽ സംഘടനാ കരുത്തിൽ ഒന്നും നടന്നില്ല. അന്നും കോട്ടൺഹില്ലിലെ ക്രമക്കേട് ഗുരതരമാണെന്ന് മന്ത്രി ശിവൻകുട്ടിയും തിരിച്ചറിഞ്ഞിരുന്നു.
സർക്കാർ ഓഫിസുകളിലേക്കു വിളിക്കുന്നവരോട് അനുഭാവത്തോടെ ഇടപെടണമെന്നാണു നിർദേശമെന്നും അതിനു വിരുദ്ധമായി പെരുമാറുന്നത് ആരായാലും നടപടിയുണ്ടാകുമെന്നും പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷും വ്യക്തമാക്കിയിട്ടുണ്ട്. മുടങ്ങിക്കിടക്കുന്ന ഓണറേറിയം എന്നു ലഭിക്കുമെന്നറിയാൻ വിളിച്ച അദ്ധ്യാപികയോട് പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ പ്രീ പ്രൈമറി വിഭാഗം സൂപ്രണ്ടും ഉദ്യോഗസ്ഥയുമാണു പരിഹസിച്ചും കയർത്തും സംസാരിച്ചത്. മറുനാടൻ ഇന്നലെ ഇത് വിശദമായി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് ശേഷമാണ് മന്ത്രി ഇടപെട്ടത്.
അതിനിടെ മന്ത്രിയുടെ ഇടപടെലിൽ സന്തോഷ വാർത്തയുമെത്തി. മാസമായി ഓണറേറിയം ലഭിക്കാതെ ദുരിതത്തിലായിരുന്ന പ്രീ പ്രൈമറി അദ്ധ്യാപകർക്കും ആയമാർക്കും ഒടുവിൽ ആശ്വാസം കിട്ടുകയാണ്. ജനുവരി മുതലുള്ള ഓണറേറിയം നൽകാനായി 14.88 കോടി രൂപ സർക്കാർ അനുവദിച്ചു. തുക എത്രയുംവേഗം വിതരണംചെയ്യാൻ വിദ്യാഭ്യാസ ഉപഡയറക്ടർമാർക്കു നിർദ്ദേശം നൽകി. തുച്ഛമായ പ്രതിഫലത്തിൽ സേവനം അനുഷ്ഠിക്കുന്ന പ്രീ പ്രൈമറി ജീവനക്കാരോടുള്ള അനീതി അവസാനിപ്പിച്ച് ഓണറേറിയമെങ്കിലും കൃത്യമായി ലഭ്യമാക്കണമെന്നു പൊതു ചർച്ച കണക്കിലെടുത്താണ് ഇത്.
ഇതെത്തുടർന്നാണു ധനവകുപ്പ് അടിയന്തരമായി തുക അനുവദിച്ചത്. ഇതിനു നടപടിയെടുത്ത മന്ത്രി കെ.എൻ.ബാലഗോപാലിന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി നന്ദി അറിയിച്ചു. അദ്ധ്യാപകർക്ക് 12000-12,500 രൂപയും ആയമാർക്ക് 7000-7500 രൂപയുമാണ് ഓണറേറിയം. സാമ്പത്തികബുദ്ധിമുട്ട് പറഞ്ഞാണ് ജനുവരി മുതൽ തുക നൽകാതിരുന്നത്. പിന്നീട് ജനുവരിയിലെ മാത്രം തുക ഭാഗികമായി നൽകാൻ ഉത്തരവായി.
3 മാസമായി മുടങ്ങിക്കിടക്കുന്ന പരിമിതമായ ഓണറേറിയം എന്നു ലഭിക്കുമെന്നറിയാൻ പൊതു വിദ്യാഭ്യാസ ഡയറക്ടററേറ്റിലേക്കു വിളിച്ച പ്രീ പ്രൈമറി അദ്ധ്യാപികയോടു കയർത്ത് ഉദ്യോഗസ്ഥൻ. പൊതു വിദ്യാഭ്യാസ വകുപ്പിൽനിന്നു കൃത്യസമയത്ത് അപേക്ഷ ലഭിക്കാത്തതിനാലാണ് തുക അനുവദിക്കാത്തതെന്നാണു ധന വകുപ്പ് ഉദ്യോഗസ്ഥൻ കഴിഞ്ഞ ദിവസം അവിടെ വിളിച്ച അദ്ധ്യാപകരെ അറിയിച്ചത്. ഇതേത്തുടർന്നാണ് അദ്ധ്യാപക പ്രതിനിധി ഡിപിഐ ഓഫിസിൽ വിളിച്ചത്.
ഫോണെടുത്ത പ്രീപ്രൈമറി വിഭാഗം ഉദ്യോഗസ്ഥ ഓണറേറിയം ആയിട്ടില്ലെന്നു മറുപടി നൽകിയപ്പോൾ, ഇത്തവണയെങ്കിലും കൃത്യമായി ധനവകുപ്പിലേക്കു പ്രൊപ്പോസൽ കൊടുക്കണേ എന്ന് അദ്ധ്യാപിക അഭ്യർത്ഥിച്ചു. അതോടെ 'ഒരു സ്ത്രീ 2 ദിവസം കൊണ്ടു വിളിച്ചു വായിൽ വരുന്നതൊക്കെ പറയുന്നു' എന്ന ആമുഖത്തോടെ ഉദ്യോഗസ്ഥ സൂപ്രണ്ടിനു ഫോൺ കൈമാറി. തുടർന്നു നടന്ന സംഭാഷണത്തിലെ പ്രധാന ഭാഗങ്ങൾ ഇങ്ങനെ.
അദ്ധ്യാപിക: സാറെ... ഞങ്ങളുടെ ഓണറേറിയത്തിന്റെ പ്രൊപ്പോസൽ ഇപ്പോഴേ കൊടുത്താലേ അവർ തരൂ. കഴിഞ്ഞ തവണ ഇവിടെ നിന്നു കൊടുക്കാൻ വൈകി. ജനുവരി മുതൽ മാർച്ച് വരെ ഓണറേറിയം ലഭിച്ചിട്ടില്ല.
ഉദ്യോഗസ്ഥൻ: ഞങ്ങൾക്കറിയാമല്ലോ. ഞങ്ങളല്ലേ അനുവദിക്കുന്നത്.
അദ്ധ്യാപിക: അറിഞ്ഞിട്ടാണല്ലോ 3 മാസമായി കിട്ടാതായത്.
ഉദ്യോഗസ്ഥൻ: എന്റെ പോക്കറ്റിൽ നിന്നു തന്നാൽ മതിയോ.
അദ്ധ്യാപിക: സാറിന്റെ പോക്കറ്റിൽ നിന്നു തരാൻ പറഞ്ഞില്ലല്ലോ.
ഉദ്യോഗസ്ഥൻ: പിന്നെന്താ.. ഒരു സെക്ഷനിൽ ചെയ്യാവുന്നതിന്റെ പരമാവധി ചെയ്യുന്നുണ്ട്. പിന്നെ നിങ്ങൾ വിളിച്ചിട്ടാണോ ഞങ്ങളെ പഠിപ്പിക്കുന്നത്.
അദ്ധ്യാപിക: ഇങ്ങനെയൊക്കെയാണോ സാറന്മാർ പറയുന്നത്?
ഉദ്യോഗസ്ഥൻ: സർക്കാർ കാശു തരാത്തതു കൊണ്ടാണു തരാത്തത്. കാശ് തരാൻ പതിനായിരം വട്ടം ഇവിടെ നിന്ന് എഴുതിയിട്ടുണ്ട്.
അദ്ധ്യാപിക: ധനവകുപ്പിൽ അന്വേഷിച്ചപ്പോൾ ഇവിടെ നിന്നു കൃത്യമായി പ്രൊപ്പോസൽ കൊടുത്തില്ലെന്നാണു പറഞ്ഞത്.
ഉദ്യോഗസ്ഥൻ: അത് അവർ പറയുന്നതല്ലേ. നിങ്ങളുടെ സംഘടനാ നേതാക്കളോടു വിളിച്ചു ചോദിക്ക്. അവിടെപ്പോയി രാവിലെ മുതൽ കിടക്കുവായിരുന്നല്ലോ. എന്നിട്ട് എന്തേ കിട്ടാത്തത്.
അദ്ധ്യാപിക: പ്രൊപ്പോസൽ സമയത്തു കൊടുക്കുന്നില്ല എന്നാണ് അവർ പറയുന്നത്.
ഉദ്യോഗസ്ഥൻ: അതു നിങ്ങൾ അല്ലല്ലോ തീരുമാനിക്കേണ്ടത്. എന്തേ പത്രവാർത്ത വന്നിട്ട് ഞങ്ങളോട് ആരും വിളിച്ചു ചോദിച്ചില്ല. മന്ത്രിയുടെ ഓഫിസിൽ നിന്നോ ഡയറക്ടറോ വിളിച്ചില്ലല്ലോ. അവർക്കു കാര്യമറിയാം.
അദ്ധ്യാപിക: വിഷുവും ഈസ്റ്ററും വരുന്നു. ഇപ്രാവശ്യം അങ്ങനെ സംഭവിക്കരുത് എന്നതുകൊണ്ടാണ്.
ഉദ്യോഗസ്ഥൻ: മാഡം ഇങ്ങോട്ടു വരൂ. ഞാനങ്ങു മാറിത്തരാം. ഇവിടെയിരുന്നങ്ങു ചെയ്തോ.
അദ്ധ്യാപിക: എങ്കിൽ സന്തോഷമായി.
ഉദ്യോഗസ്ഥൻ: അങ്ങനെ പഠിപ്പിക്കേണ്ട. കിട്ടുമ്പോൾ അയയ്ക്കും (ഫോൺ കട്ട് ചെയ്യുന്നു)
ധന വകുപ്പിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ അദ്ധ്യാപകരെ അറിയിച്ചത് ഇങ്ങനെ:
''ഓണറേറിയത്തിന് ഫണ്ട് അനുവദിച്ചിട്ടില്ല. ഈ വർഷം ഇനി ഫണ്ട് അനുവദിക്കാനാകില്ല എന്നു വ്യക്തമാക്കി ഫയൽ ജനറൽ എജ്യൂക്കേഷനിലേക്കു മടക്കിയിട്ടുണ്ട്. ഞങ്ങളുടെ പ്രശ്നമല്ല. തലേ ദിവസം വന്നു ഫണ്ട് വേണമെന്നു പറഞ്ഞാൽ തരാനാകില്ല. അതിനൊക്കെ നടപടിക്രമമുണ്ട്''.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍