ചാരിറ്റബിൾ സംഘടനയുടെ മറവിലെ സമരങ്ങൾ; നിയമസഭയിൽ മന്ത്രി നൽകുന്ന മറുപടിയെ വിമർശിക്കുന്ന സഖാവ്; കാരണം കാണിക്കൽ നോട്ടീസ് കിട്ടിയപ്പോൾ ഖേദം പ്രകടിപ്പിച്ച് നടപടിയിൽ നിന്ന് രക്ഷപ്പെടുന്ന നേതാവ്; ഹൈക്കോടതിയുടെ ഡയസ്നോൺ ഉത്തരവിനേയും വിമർശിച്ച എഞ്ചിനിയർ; പണി കിട്ടിയത് വലിയ നേതാവിന്; കെ എസ് ഇ ബിയിൽ അച്ചടക്കം കർശനമാക്കും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കെ എസ് ഇ ബിയിൽ കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷൻ നേതാവായ എംജി സുരേഷ് കുമാർ നടത്തുന്നത് ഗുരുതരമായ അച്ചടക്ക ലംഘനമെന്ന് ബോർഡ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ സുരേഷ് കുമാറിനെതിരായ അച്ചടക്ക നടപടി പിൻലവിക്കില്ല. മന്ത്രിയെ വരെ തിരുത്താൻ ശ്രമിക്കുന്ന ഇടപെടലുകൾ നടത്തുന്ന സുരേഷ് കുമാറിനെതിരെ അതിശക്തമായ നടപടി എടുക്കാനാണ് കെ എസ് ഇ ബി ചെയർമാൻ തീരുമാനം. സുരേഷ് കുമാറിന്റെ തുടർച്ചയായ അച്ചടക്ക ലംഘനങ്ങൾ സർക്കാരിനേയും ബോർഡ് അറിയിച്ചിട്ടുണ്ട്.
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ നിലവിൽ ഉദ്യോഗസ്ഥരുടെ ഇടയിൽ പ്രവർത്തിക്കുന്ന 7 സംഘടനകളാണ് ഉള്ളത്. അതിൽ കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷന്റെ ഭാരവാഹികളായി പ്രവർത്തിച്ചു വരുന്ന എം.ജി. സുരേഷ് കുമാർ (എക്സിക്യൂട്ടീവ് എഞ്ചിനീയർ, പവർ സിസ്റ്റം എഞ്ചിനീയറിങ്, ഓഫീസ് ഓഫ് ദി ഡയറക്ടർ (ട്രാൻസ്മിഷൻ & സിസ്റ്റം ഓപ്പറേഷൻ), തിരുവനന്തപുരം 2021 മെയ് മാസം മുതൽ തുടർച്ചയായി പരസ്യമായ അച്ചടക്ക ലംഘനം ബോർഡ് മാനേജ്മെന്റിനും സർക്കാർ നടപടികൾക്കും നയങ്ങൾക്കും എതിരെ നടത്തി വരുന്നതായി കാണുന്നു.
കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷൻ ഇതര സംഘടനകളെപ്പോലെ ഒരു ചാരിറ്റബിൾ സംഘടനയായിട്ടാണ് ബോർഡിൽ പ്രവർത്തിക്കുന്നത്. ഉദ്യോഗസ്ഥരുടെ ക്ഷേമത്തിനും താൽപര്യ സംരക്ഷണത്തിനും വേണ്ടതായ നടപടികൾ അല്ലാതെ ബോർഡ് മാനേജ്മെന്റിനെയോ സർക്കാരിനെയോ വിമർശിക്കുകയോ സമരം ചെയ്യുകയോ ചെയ്യുന്നത് അവർക്ക് അനുവദിച്ചിട്ടുള്ള പ്രവർത്തിയല്ല. സർക്കാർ ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടം ലംഘിക്കുന്ന നടപടികളാണ് തുടർച്ചയായി ബോർഡ് ഡയറക്ടർമാർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും ബഹു: മന്ത്രിക്കും എതിരെ നിരന്തരം സുരേഷ് കുമാറിന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നതെന്ന് ബോർഡ് പറയുന്നു. അതുകൊണ്ട് തന്നെ അച്ചടക്കം ലംഘിക്കുന്ന ഉദ്യോഗസ്ഥനെതിരെ കർശന നടപടി തുടരാനാണ് ചെയർമാൻ അശോകിന്റെ തീരുമാനം.
സ്പെൻഷനിലായ ഉദ്യോഗസ്ഥ വീഴ്ച സമ്മതിച്ചിട്ടും വൈദ്യുതി ബോർഡ് ചെയർമാൻ ബി. അശോകിനെതിരേ പ്രതിഷേധം തുടർന്ന കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം.ജി. സുരേഷ് കുമാറിനു സസ്പെൻഷൻ നൽകിയത് എല്ലാ വിധ അന്വേഷണങ്ങലും നടത്തിയാണ്. ഇതോടെ അസോസിയേഷനുമായുള്ള പോരിൽ ചെയർമാനു മന്ത്രി കെ. കൃഷ്ണൻ കുട്ടി പിന്തുണ നൽകിയതോടെ വൈദ്യുതി വകുപ്പിലെ തർക്കം ഹൈ വോൾട്ടേജിൽ എത്തി. എം.എം. മണിയും എ.കെ. ബാലനും മന്ത്രിമാരായിരിക്കെ പഴ്സണൽ സ്റ്റാഫംഗമായിരുന്ന സുരേഷ് കുമാറിനെതിരേ ഉടനടി നടപടിയുണ്ടായത് അസോസിയേഷനെ ഞെട്ടിച്ചു. തൽകാലം ഉടൻ സസ്പെൻഷൻ പിൻവലിക്കില്ല. മുഖ്യമന്ത്രിയുടെ ഓഫീസിനേയും കാര്യങ്ങൾ കെ എസ് ഇ ബി ധരിപ്പിച്ചിട്ടുണ്ട്.
ഒരു ഇടതുപക്ഷ അനുഭാവ ഓഫീസർ സംഘടനാ നേതാവിന് യോജിക്കാത്ത നിലയിലുള്ള വ്യക്തിഗത പെരുമാറ്റവും ധാർഷ്ട്യവും നിറഞ്ഞ സംസാരവും പ്രവർത്തിയുമാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് തുടരെ മാനേജ്മെന്റും സർക്കാരും കാണുന്നത്. നിയമാനുസൃതമായ സംഘടനാ പ്രവർത്തനം അദ്ദേഹത്തിന് അനുവദിച്ചിട്ടുണ്ട് എങ്കിലും ബോർഡിന്റെ നയപരമായ കാര്യങ്ങളിലും മാനവ വിഭവ ശേഷി വകുപ്പിന്റെ നടപടികളിലും അദ്ദേഹം ദൈനംദിനമായി ഇടപെടുകയും ബോർഡ് മാനേജ്മെന്റിന്റെ തനിക്ക് ഹിതകരമല്ലാത്ത നടപടികളിൽ ചെയർമാൻ അടക്കമുള്ള സീനിയർ ബോർഡ് ഉദ്യോഗസ്ഥരെ അധിക്ഷേപിച്ചുകൊണ്ട് പരസ്യമായി മാധ്യമങ്ങളിൽ തുടർച്ചയായി തെറ്റായ പ്രസ്താവനകൾ നടത്തി വരുകയും ചെയ്യുന്നു.
പലകുറി നേരിട്ട് ഉപദേശിച്ചുവെങ്കിലും ഉത്തരവാദിത്വഹീനമായ വ്യക്തിഗതമായ ഈ സ്വഭാവ സവിശേഷത ബോർഡിന്റെ പ്രതിച്ഛായയ്ക്കും സർക്കാർ നയങ്ങൾക്കും തന്നെയും ബാധ്യതയാക്കുന്ന വിധത്തിലാണ് ഉള്ളത്. ഇടതു മുന്നണി സംവിധാനത്തിനും കൂട്ടുകക്ഷി മന്ത്രിസഭയ്ക്കും പ്രവർത്തിയ്ക്കേണ്ട നല്ല പ്രവർത്തന സാഹചര്യം ഇല്ലായ്മ ചെയ്യുന്ന രീതിയിലുള്ള വിമർശനങ്ങളാണ് ഒറ്റയാൻ മാതൃകയിൽ ഉന്നയിച്ചു പോരുന്നത്.
വൈദ്യുതി മന്ത്രി നിയമസഭയിൽ നൽകിയ മറുപടി തീരെ തൃപ്തികരമല്ലായെന്ന് കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷനു വേണ്ടി അതിന്റെ ജനറൽ സെക്രട്ടറി ശ്രീ. ബി. ഹരികുമാർ ശ്രീ.എം.ജി. സുരേഷ് കുമാറിന്റെ നിർദ്ദേശത്തിൽ കത്തു നൽകി. നിയമസഭയിൽ സ്വതന്ത്രമായി ഉത്തരം തയ്യാർ ചെയ്ത് ഉത്തരവാദിത്വത്തോടു കൂടി മറുപടി നൽകേണ്ട മന്ത്രിയുടെ ഭരണഘടനാച്ചുമതല പൂർണമായും കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷന്റെ നിർദ്ദേശാനുസരണം ആയിരിക്കണം എന്നു സൂചിപ്പിക്കുന്നതിലെ അഭംഗിയും അതൃപ്തിയും ബോർഡ് ഗൗരവത്തോടെ എടുക്കുന്നു.
23-12-2021-ൽ ബോർഡിന്റെ ഒരു ചീഫ് എഞ്ചിനീയർക്ക് ബോർഡ് ഡയറക്ടറുടെ പരാതിയിന്മേൽ നൽകിയ വിശദീകരണത്തിനുള്ള മെമോയ്ക്ക് എതിരെ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ 2022 ഡിസംബർ 23-ന് കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷൻ വൈദ്യുതി ഭവനിൽ വായ മൂടിക്കെട്ടി പ്രകടനം നടത്തുകയുണ്ടായി. ബോർഡിന്റെ പ്രവർത്തി സമയത്തിനിടെ വായ മൂടിക്കെട്ടി നടത്തിയ പ്രകടനം ചട്ടവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയതിന് എതിരെ 30-12-2021 ന് സുരേഷ് കുമാർ വീണ്ടും ബോർഡിന് ബാധകമായ സർക്കാർ സേവന ചട്ടങ്ങൾ റദ്ദു ചെയ്യേണ്ടതാണെന്ന് കാട്ടി സർക്കാരിന് നിവേദനം സമർപ്പിക്കുകയുണ്ടായി.
വൈദ്യുതി മന്ത്രിയും ചെയർമാനും പങ്കെടുത്ത ബോർഡിലെ നവവത്സര ദിനാശംസകളെക്കുറിച്ച് സുരേഷ് കുമാർ വിശദമായ ഒരു വിമർശനക്കുറിപ്പ് അയച്ചുതരികയുണ്ടായി. ഇതു കൂടാതെ കാലാകാലത്ത് ഉന്നയിക്കുന്ന ആവശ്യങ്ങൾ ചർച്ച ചെയ്യുവാൻ മാനേജ്മെന്റ് സമയം അനുവദിച്ച വേളകളിൽ അത്യന്തം പരുഷമായും ശബ്ദം ഉയർത്തിയും തീർത്തും മോശമായ അംഗവിക്ഷേപങ്ങളോടെയും ബോർഡിന്റെ സീനിയർ ഉദ്യോഗസ്ഥൻ എന്ന നിലയിലുള്ള തന്റെ പദവി മറന്ന് എം.ജി. സുരേഷ് കുമാർ തുടർച്ചയായി പെരുമാറുന്നതായി കാണുന്നു. ബോർഡ് ഡയറക്ടർമാരെ അധിക്ഷേപിച്ച് സംബോധന ചെയ്യുന്നതായും തിരുത്തലിന് വിധേയനാകാൻ വിസമ്മതിക്കുന്നതായും കാണുന്നു.
ഡയറക്ടർ ബോർഡിലെ ഏറ്റവും മുതിർന്ന ഡയറക്ടറോട് കയർത്തു സംസാരിച്ചതിനെ തുടർന്ന് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും സംഘടനയുടെ ജനറൽ സെക്രട്ടറി വഴി പിന്നീട് ഖേദപ്രകടനം നടത്തിയതിനെ തുടർന്ന് നോട്ടീസ് മരവിപ്പിച്ച് മാനേജ്മെന്റ് മേൽനടപടി നല്ല പ്രവർത്തന അന്തരീക്ഷത്തിന്റെ താൽപര്യത്തിൽ ഒഴിവാക്കുകയും ചെയ്തു
വൈദ്യുതി ബോർഡിൽ സംസ്ഥാന ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിനെ നിയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ബോർഡ് എടുത്ത തീരുമാനത്തിനെതിരെ മറ്റു സംഘടനകളെ കൂട്ടിച്ചേർത്തുകൊണ്ട് ചട്ടപ്രകാരം അനുവദിക്കുന്നതല്ലാത്ത വിധത്തിൽ 5 ദിവസം നീണ്ട സമരം സംഘടിപ്പിച്ചതുംസുരേഷ് കുമാറിന്റെ കൂടി നേതൃത്വത്തിലായിരുന്നു. സുരക്ഷാ ക്രമീകരണം ഉണ്ടായാൽ പതിവുള്ളതുപോലെ അഹിതകരമായ ഉത്തരവുകളോ നിർദ്ദേശങ്ങളോ നൽകുന്ന ഉദ്യോഗസ്ഥരുടെ മുറിയിൽ കടന്നുകയറി അവരെ ഭീഷണിപ്പെടുത്തുന്ന ശൈലി ഒഴിവാക്കേണ്ടി വരും എന്നതാണ് എസ്ഐ.എസ്.എഫിന്റെ നിയോഗത്തെക്കുറിച്ച് എം.ജി. സുരേഷ് കുമാർ തർക്കം ഉന്നയിക്കാനുള്ള അടിസ്ഥാന കാരണം.
സമരശേഷം ഈ ആവശ്യം ചർച്ച ചെയ്ത് പരിഹരിച്ചതിനു ശേഷവും സുരേഷ് കുമാർ കമ്പനി മാനേജ്മെന്റിനും സർക്കാരിനും എതിരായ പ്രവർത്തനങ്ങളിൽ തുടരെ സജീവമാണ്. ബോർഡിന്റെ ആസ്ഥാനത്ത് തന്നെ നിയമിതനായ സുരേഷ് കുമാർ ബോർഡിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് തടസ്സം ഉണ്ടാക്കത്തക്ക വിധം തുടർച്ചയായി ഉദ്യോഗസ്ഥരുമായി ശണ്ഠ കൂടുകയും നിയമം അനുശാസിക്കുന്ന സംഘടനാ പ്രവർത്തനത്തിന് അപ്പുറം സഞ്ചരിച്ച് ബോർഡിന്റെ രേഖകൾ സർക്കാരിനു കൈമാറുകയും വൈദ്യുതി വകുപ്പിൽ ഭരണ പ്രതിസന്ധികൾ സൃഷ്ടിക്കാൻ പരമാവധി ശ്രമിക്കുന്നതായും അറിയുന്നു.
സ്വകാര്യ ടെലിവിഷൻ ചാനലിൽ പ്രത്യക്ഷപ്പെട്ട് സുരേഷ് കുമാർ അന്നേ ദിവസം ഹൈക്കോടതി പുറപ്പെടുവിച്ച ഡയസ് നോൺ നടപ്പാക്കിക്കൊണ്ടുള്ള ഉത്തരവിനെയും തുടർന്ന് ചീഫ് സെക്രട്ടറി സർക്കാരിനു വേണ്ടി പുറപ്പെടുവിച്ച സർക്കാർ ഉത്തരവിനെയും കടന്നാക്രമിച്ചുകൊണ്ട് കോടതി ഉത്തരവ് ലംഘിച്ചുകൊണ്ട് കെ.എസ്.ഇ.ബി.എൽ-ൽ സമരം തുടരും എന്ന് പ്രസ്താവിച്ചിരുന്നു.
സംഘടനയുടെ സംസ്ഥാന ഭാരവാഹിയായ എക്സിക്യൂട്ടീവ് എൻജിനീയർ ജാസ്മിൻ ബാനുവിന്റെ സസ്പെൻഷനിലായിരുന്നു തുടക്കം. ചട്ടപ്രകാരം അവധിയെടുക്കാതെയും ചുമതല കൈമാറാതെയും ജോലിയിൽനിന്നു വിട്ടുനിന്നതിന്റെ പേരിലാണ് അശോക് അവരെ സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ പിൻവലിക്കണമെന്നഭ്യർഥിച്ചു നൽകിയ നിവേദനത്തിൽ ജാസ്മിൻ വീഴ്ച സമ്മതിച്ചു. എന്നാൽ, സസ്പെൻഷൻ പിൻവലിക്കാൻ ചെയർമാൻ വിസമ്മതിച്ചതോടെയാണു രാഷ്ട്രീയ പിൻബലമുള്ള അസോസിയേഷൻ ഇടഞ്ഞത്. ഡെപ്യൂട്ടി ചീഫ് എൻജിനീയറുടെ വാക്കാലുള്ള അനുമതിയോടെയാണു ജാസ്മിൻ അവധിയിൽ പോയതെന്ന് ചീഫ് എൻജിനീയർ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് ഓഫീസേഴ്സ് അസോസിയേഷൻ പറയുന്നു.
സസ്പെൻഷൻ പിൻവലിക്കാൻ നിവേദനം നൽകിയ ജാസ്മിനെ ചെയർമാൻ പരിഹസിച്ചെന്ന ആരോപണവുമായി അവർ പ്രതിഷേധം കടുപ്പിച്ചു. ഡയസ്നോൺ ഉത്തരവ് അവഗണിച്ച് സിപിഎം. അനുകൂല സംഘടനയായ ഓഫീസേഴ്സ് അസോസിയേഷൻ ചൊവ്വാഴ്ച വൈദ്യുതി ബോർഡ് ആസ്ഥാനത്തിനു മുന്നിൽ അർധദിന സത്യഗ്രഹം നടത്തി. പ്രതിഷേധത്തിനിടെ ബോർഡ് യോഗത്തിലേക്കു തള്ളിക്കയറിയ എം.ജി. സുരേഷ് കുമാറിനെയും ചെയർമാൻ സസ്പെൻഡ് ചെയ്യുകയായിരുന്നു. തനിക്കെതിരായ നടപടി രാഷ്ട്രീയപ്രേരിതമാണെന്നും സമരം ചെയ്തതിന് ബോർഡ് ചെയർമാൻ പ്രതികാരം ചെയ്യുകയാണെന്നുമാണ് സുരേഷ് കുമാറിന്റെ ആരോപണം. ചെയർമാന്റെ ഏകപക്ഷീയ നടപടി അംഗീകരിക്കില്ല. തുടർനടപടി സംഘടനയോട് ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റായ സുരേഷ് കുമാറിന്റെ സസ്പെൻഷനിൽ പ്രതിഷേധിച്ച് ഓഫീസേഴ്സ് അസോസിയേഷൻ ചെയർമാനെതിരേ നിലപാട് കടുപ്പിച്ചിരിക്കുകയാണ്. സസ്പെൻഷനെ മന്ത്രി കൃഷ്ണൻകുട്ടി ന്യായീകരിച്ചതോടെ പ്രതിഷേധം ആളിക്കത്തി. ബോർഡ് ആസ്ഥാനത്തിനു മുന്നിലും വിവിധ കെ.എസ്.ഇ.ബി. ഓഫീസുകളിലും ഇന്നലെ പ്രതിഷേധപരിപാടി സംഘടിപ്പിച്ചു. പ്രശ്നം പരിഹരിക്കാൻ ഇടപെടുമെന്നു മന്ത്രി സൂചിപ്പിച്ചിട്ടുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്