കളക്ടറുടെ വാക്കുകേട്ട് കർഷകരെ സഹായിച്ചു; ഉദ്യോഗസ്ഥരുടെ പിടിവാശി മൂലം അരിമിൽ പൂട്ടി; മുഖ്യമന്ത്രിയും ഒരു മന്ത്രിയും കുറിച്ചിട്ടും അഞ്ചു വർഷമായിട്ടും ഫയൽ മന്ത്രിസഭയുടെ പരിഗണനയ്ക്ക് എത്തിയില്ല; വ്യവസായ സൗഹൃദ കേരളത്തിന്റെ ദുരവസ്ഥ മനസ്സിലാക്കാൻ ദേവസ്യ ജോസഫിന്റെ കഥ
മറുനാടൻ മലയാളി ബ്യൂറോ
ആലപ്പുഴ: കേരളം വ്യവസായ സൗഹൃദം ആണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇടയ്ക്കിടെ ആവർത്തിക്കാറുള്ള കാര്യം. എന്നാൽ, യാഥാർഥ്യം വാക്കുകളേക്കാൾ ഏറെ ദൂരെയാണ് എന്നതാണ് വാസ്തവം. സംസ്ഥാനത്തെ വ്യവസായ മേഖലയുടെ ദുരവസ്ഥ മനസ്സിലാക്കിത്തരുന്ന ഒരു കഥകൂടി പുറത്തുവന്നു. ഉദ്യോഗസ്ഥരുടെ പിടിവാശി മൂലം ഒരു ഫയൽ പോലും മന്ത്രിസഭയുടെ പരിഗണനയിൽ എത്താത്ത അവസ്ഥ ഉണ്ടായത് പുന്നപ്ര സെയ്ന്റ് തോമസ് മോഡേൺ റൈസ് മില്ലുടമ ദേവസ്യ ജോസഫിനാണ്.
ഉദ്യോഗസ്ഥരുടെ പിടിവാശിമൂലം അരിമിൽ പൂട്ടേണ്ടിവന്ന ദേവസ്യ ജോസഫിന്റെ സങ്കടഹർജി മന്ത്രിസഭയുടെ പരിഗണനയ്ക്കുവെക്കാൻ 2017-ലാണ് മുഖ്യമന്ത്രി കുറിപ്പെഴുതിയിത്. എന്നിട്ടും ഇതുവരെ അത് നടപ്പിലായില്ല. സങ്കടഹർജി പരിഗണിക്കാൻ തുറന്ന ഫയൽ, പിന്നീട് അദ്ദേഹത്തിനെതിരേയുള്ള കുറ്റവിചാരണയായി മാറുന്നതാണു കണ്ടത്. മുൻ ഭക്ഷ്യമന്ത്രി പി. തിലോത്തമനും ദേവസ്യ ജോസഫിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. എന്നിട്ടും അദ്ദേഹത്തിന് നീതി ലഭിച്ചില്ല.
'കരിനിലങ്ങളിലെ പതിരുകൂടിയതും ഗുണംകുറഞ്ഞതുമായ നെല്ലെടുക്കാൻ അന്നത്തെ ജില്ലാ കളക്ടറുടെ നിർദേശപ്രകാരം ദേവസ്യ ജോസഫ് സഹകരിച്ചെന്നു ബന്ധപ്പെട്ട ഫയലിലുണ്ട്. കളക്ടറുടെ നിർബന്ധത്തിനു വഴങ്ങി ഇങ്ങനെ ചെയ്തയാളെ പഴിചാരി പിഴയും നഷ്ടവും ഈടാക്കുന്നത് യാതൊരു ന്യായീകരണമില്ലാത്ത കാര്യമാണ്' -പി. തിലോത്തമൻ ഒപ്പിട്ട ഫയലിൽ കാണുന്നു. ഇതിനുതാഴെയാണ് മന്ത്രിസഭയുടെ പരിഗണനയ്ക്കു സമർപ്പിക്കാൻ 2017 ഓഗസ്റ്റ് 23-ന് മുഖ്യമന്ത്രി പിണറായി വിജയൻ കുറിച്ചിരിക്കുന്നത്.
ഇതിനെത്തുടർന്നുള്ള പൊതുവിതരണവകുപ്പിന്റെ ചംക്രമണക്കുറിപ്പിൽ പരാതിക്കാരനെ കുറ്റക്കാരനാക്കുന്ന സ്ഥിതിയാണ്. സംഭരിച്ച നെല്ലിൽനിന്ന് 68 ശതമാനം അരി സപ്ലൈകോയ്ക്കു നൽകേണ്ട ദേവസ്യ ജോസഫ്, 23.5 ശതമാനം കുറച്ചാണ് നൽകിയതെന്ന് അവർ നിലപാടെടുത്തു. ഈ സാഹചര്യത്തിൽ മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് ഇക്കാര്യം സമർപ്പിക്കാവുന്നതാണോ എന്നകാര്യത്തിൽ ഉത്തരവിനായി സിവിൽ സപ്ലൈസ് മന്ത്രിക്കു സമർപ്പിക്കുന്നുവെന്നാണ് 2017 സെപ്റ്റംബർ 18-നുള്ള കുറിപ്പിലുള്ളത്.
മുഖ്യമന്ത്രിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മന്ത്രിസഭായോഗത്തിൽ പരിഗണിക്കേണ്ട കരടുകുറിപ്പ് തയ്യാറാക്കി ഫയൽ സമർപ്പിക്കാൻ ഇതിൽ തിലോത്തമൻ നോട്ടെഴുതി. കുറിപ്പ് ചീഫ് സെക്രട്ടറിക്ക് എത്തുന്നതിനുമുമ്പ് വിഷയം ധന-നിയമ വകുപ്പുകൾ പരിശോധിക്കേണ്ടതല്ലേയെന്ന് ഒരുദ്യോഗസ്ഥൻ എഴുതി. അതോടെ പ്രത്യേകപരിശോധനാസംഘത്തെ നിയോഗിച്ചു. ഇവരുടെ റിപ്പോർട്ട് സമഗ്രമല്ലെന്ന് 2018 ജനുവരി 18-നു തിലോത്തമൻ വീണ്ടും കുറിച്ചു.
മിൽ തുറക്കാൻ അനുമതി നൽകാനും പരാതിക്കാരന്റെ തിരിച്ചടവ് യാഥാർഥ്യബോധത്തോടെ നിശ്ചയിക്കാനും അദ്ദേഹം നിർദേശിച്ചു. ഇതിലും മുഖ്യമന്ത്രി ഒപ്പിട്ടിട്ടുണ്ട്. എന്നാൽ, ഹൈക്കോടതിയിലും മൈക്രോ ആൻഡ് സ്മോൾ എന്റർപ്രൈസസ് ഫെസിലിറ്റേഷൻ കൗൺസിൽ(എം.എസ്.ഇ.എഫ്.സി.) യിലുമുള്ള പരാതികൾ തീർപ്പാക്കിയശേഷം നടപടി സ്വീകരിക്കാമെന്നാണ് ഈ ഫയലുകളുടെ സമാഹൃതകുറിപ്പിലുള്ളത്. 36.49 ലക്ഷം രൂപ 2013 ഒക്ടോബർ പത്തുമുതൽ മൂന്നിരട്ടി പലിശസഹിതം കോമ്പൗണ്ട് ചെയ്തുനൽകാൻ വിധിച്ചിരിക്കുകയാണിവർ. മുഖ്യമന്ത്രിയും ഒരു മന്ത്രിയും ഫയലിൽ കുറിച്ചിട്ടും അഞ്ചുവർഷമായിട്ടും അതു മന്ത്രിസഭയിൽ വരാത്തതരത്തിലുള്ള ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വമാണ് നിലനിൽക്കുന്നതെന്ന് ദേവസ്യ ജോസഫിനുവേണ്ടി ഹൈക്കോടതിയിൽ ഹാജരായ അഡ്വ. ഹരീഷ് വാസുദേവൻ പറഞ്ഞു.
കലക്ടറുടെ വാക്കു കേട്ട് നെല്ലു സംഭരിച്ചു, പണിയായി
ഒരു പ്രതിസന്ധിഘട്ടത്തിൽ കർഷകരെ രക്ഷിക്കാൻ, കളക്ടറുടെ വാക്കുകേട്ട് നെല്ലുസംഭരിച്ചതാണ് പുന്നപ്ര സെയ്ന്റ് തോമസ് മോഡേൺ റൈസ് മില്ലുടമ ദേവസ്യ ജോസഫിന് പണിയായത്. 18-ന് 25 സെന്റിലെ വീട് ജപ്തിയാകും. സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരുടെ തെറ്റായ റിപ്പോർട്ടുകളും പിടിവാശിയുംമൂലം തകർന്നുപോയത് 30 പേർക്ക് ജോലി നൽകിയിരുന്ന ഒരു വ്യവസായമാണ്. പുന്നപ്രയിൽ ദേവസ്യ ജോസഫ് 1996-ൽ തുടങ്ങിയ സെയ്ന്റ് തോമസ് മോഡേൺ റൈസ് മില്ല് പൂട്ടിയിട്ട് ഒമ്പതുവർഷമായി. കർഷകരിൽനിന്ന് നെല്ലു വാങ്ങി മുത്തരി എന്ന ബ്രാൻഡിൽ വിറ്റിരുന്നു. 2005-ൽ സപ്ലൈകോ നേരിട്ട് നെല്ലുസംഭരണം തുടങ്ങിയതോടെ ബ്രാൻഡ് അരിയുടെ ഉത്പാദനം നിർത്തി.
പിന്നീട് സപ്ലൈകോ സംഭരിച്ചുനൽകുന്ന നെല്ല് അരിയാക്കി നൽകിയിരുന്നു. നെല്ലിന്റെ 68 ശതമാനം അരി സപ്ലൈകോയ്ക്കു നൽകണം. 2013-ൽ ഉപ്പുവെള്ള കയറ്റംമൂലം നെല്ലിന്റെ നിലവാരം കുറഞ്ഞു. 68 ശതമാനം അരി നൽകാൻ കഴിയാത്തതിനാൽ മില്ലുകാർ നെല്ലെടുക്കാൻ വിസമ്മതിച്ചു. അന്നത്തെ കളക്ടർ പി. വേണുഗോപാൽ മില്ലുടമകളുടെ യോഗം വിളിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. ആ ഘട്ടത്തിലാണ് ദേവസ്യയോട് കളക്ടർ നാട്ടുകാരനെന്ന നിലയിൽ മാനുഷികപരിഗണന നൽകി സംഭരിക്കണമെന്നാവശ്യപ്പെട്ടത്.
നഷ്ടംവരുമെന്ന് ദേവസ്യ ചൂണ്ടിക്കാണിച്ചെങ്കിലും കർഷകരെ സഹായിച്ചാൽ തിരിച്ചും സഹായിക്കാമെന്ന ഉറപ്പിൽ അദ്ദേഹം 13,445 ക്വിന്റൽ നെല്ലു സംഭരിച്ചു. 50 ശതമാനംപോലും അരി ലഭിച്ചില്ല. 5991 ക്വിന്റൽ സപ്ലൈകോയ്ക്കു നൽകി. ഗുണനിലവാരം പരിശോധിച്ച് ഉറപ്പാക്കിയെങ്കിലും 600 ക്വിന്റൽ അവർ ഏറ്റെടുത്തില്ല. മില്ലിൽത്തന്നെ കിടന്നു. 68 ശതമാനം അരി കൊടുക്കാത്തതോടെ സപ്ലൈകോ പണം നൽകിയില്ല. പലതവണ ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവു നേടിയെങ്കിലും അതൊന്നും നടപ്പായില്ല. കളക്ടർ സ്ഥലംമാറിപ്പോകുകയും ചെയ്തു. ഇതിനിടെ അരി തിരിമറിയെന്നു കാണിച്ച് ദേവസ്യയ്ക്കെതിരേ സപ്ലൈകോ കേസ് നൽകിയെങ്കിലും ഹൈക്കോടതി റദ്ദാക്കി.
43 ലക്ഷംരൂപ വായ്പയെടുത്ത് തുടങ്ങിയ മില്ല് 2013 സെപ്റ്റംബർ 30-ന് പൂട്ടിപ്പോയി. സെക്യൂരിറ്റി നിക്ഷേപമായ ആറുലക്ഷവും 20 ലക്ഷംരൂപ ബാങ്ക് ഗാരന്റിയും സപ്ലൈകോ പിടിച്ചു. നെല്ല് അരിയാക്കിക്കൊടുത്തതിന്റെ 10.49 ലക്ഷം (മൂന്നും ചേർത്ത് 36.49 ലക്ഷം) കിട്ടിയതുമില്ല. വായ്പ തിരിച്ചടവു മുടങ്ങിയതോടെയാണ് കളർകോട് സനാതനപുരത്തുള്ള വീട് ജപ്തിയാകുന്നത്.
ഇതിനിടെ, എസ്. ഹരികിഷോർ ചെയർമാനായ മൈക്രോ ആൻഡ് സ്മോൾ എന്റർപ്രൈസസ് ഫെസിലിറ്റേഷൻ കൗൺസിൽ (എം.എസ്.ഇ.എഫ്.സി.) ദേവസ്യയ്ക്കനുകൂലമായി പലതവണ വിധിച്ചു. സപ്ലൈകോ ഓരോതവണയും ഹൈക്കോടതിയെ സമീപിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. 36.49 ലക്ഷംരൂപ 2013 ഒക്ടോബർ 10 മുതൽ മൂന്നിരട്ടി പലിശസഹിതം ദേവസ്യയ്ക്ക് നൽകാൻ വിധിച്ചിട്ടുണ്ട്. പക്ഷേ, നൽകുന്നില്ല. സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ട് വ്യവസായമന്ത്രിക്കും ദേവസ്യ നിവേദനം നൽകിയിട്ടുണ്ട്.
Stories you may Like
- മത ജീവിതവും ഉപേക്ഷിക്കുന്നു; ജോസഫ് മാഷ് എന്ന അത്ഭുതം!
- തകഴിയിൽ റൈസ് മില്ലിന് നിർമ്മിച്ച കെട്ടിടം ഗോഡൗണാക്കാമോയെന്ന് പരിശോധിക്കും
- തങ്കമണിക്കേസിലെ പ്രതികളെ കാലം ശിക്ഷിക്കുമ്പോൾ!
- സംസ്ഥാന ബജറ്റ് നാളെ; ധനമന്ത്രിയിൽനിന്നും മാജിക് പ്രതീക്ഷിച്ച് കേരളം
- രതീഷ് രഘുനന്ദന്റെ ദിലീപ് ചിത്രം ഇറങ്ങും മുൻപേ വിവാദത്തിലേക്ക്
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍