Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പി.ബിയിലെ മേൽജാതി കമ്യൂണിസ്റ്റ് മേധാവിത്വം എന്നാണ് അവസാനിക്കുക? 'അത് അവസാനിച്ചു കഴിഞ്ഞു, പി.ബിയിൽ ഇപ്പോൾ രണ്ട് മുസ്ലീങ്ങളും ഒരു ക്രൈസ്തവനും രണ്ട് സ്ത്രീകളുമുണ്ട്' എന്ന് യെച്ചൂരി; അമ്പരപ്പിക്കുന്ന മറുപടിയെന്ന് വി.ഡി.സതീശൻ

പി.ബിയിലെ മേൽജാതി കമ്യൂണിസ്റ്റ് മേധാവിത്വം എന്നാണ് അവസാനിക്കുക? 'അത് അവസാനിച്ചു കഴിഞ്ഞു, പി.ബിയിൽ ഇപ്പോൾ രണ്ട് മുസ്ലീങ്ങളും ഒരു ക്രൈസ്തവനും രണ്ട് സ്ത്രീകളുമുണ്ട്' എന്ന് യെച്ചൂരി; അമ്പരപ്പിക്കുന്ന മറുപടിയെന്ന് വി.ഡി.സതീശൻ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: പാർട്ടി കോൺഗ്രസിന് മുന്നോടിയായി, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലെ ചില പരാമർശങ്ങൾ ചർച്ചാ വിഷയമാവുകയാണ്. സിപിഎം പോളിറ്റ് ബ്യൂറോയിലെ മേൽജാതി കമ്യൂണിസ്റ്റ് മേധാവിത്തം, പിബിയിലെ ദളിത് പ്രാതിനിധ്യം എന്നീ വിഷയങ്ങളിലാണ് യെച്ചൂരിയുടെ ശ്രദ്ധേയമായ പരാമർശങ്ങൾ.

പി.ബിയിലെ മേൽജാതി കമ്യൂണിസ്റ്റ് മേധാവിത്തം എന്നാണ് അവസാനിക്കുകയെന്ന ലേഖകന്റെ ചോദ്യത്തിനുള്ള മറുപടി ഇങ്ങനെയാണ്.'അത് അവസാനിച്ചു കഴിഞ്ഞു. ആ പ്രക്രിയ വളരെ വ്യക്തമാണ്. പി.ബിയിൽ ഇപ്പോൾ രണ്ട് മുസ്ലീങ്ങളും ഒരു ക്രൈസ്തവനും രണ്ട് സ്ത്രീകളുമുണ്ട്'

പിബിയിൽ വനിതാ പ്രാതിനിധ്യം കുറവാണെന്നും ദളിത് നേതാവ് ഇല്ലെന്നുമുള്ള പോരായ്മയേക്കുറിച്ച് പാർട്ടിക്ക് ബോധ്യമുണ്ടെന്ന് യെച്ചൂരി പറഞ്ഞു. ഈ പോരായ്മ പരിഹരിച്ചുകൊണ്ടിരിക്കുകയാണ് എന്നും യെച്ചൂരി പ്രതികരിച്ചു. ദളിത് വിഭാഗത്തിൽനിന്ന് ഒരാൾപോലും പിബിയിൽ എത്തുന്നില്ല എന്നതിന് ചരിത്രപരമായ പല കാരണങ്ങളുണ്ട്. ഇത് മറികടക്കേണ്ടവ തന്നെയാണ്. ഇത്തരത്തിലുള്ള പ്രാതിനിധ്യ പ്രശ്നം സിപിഐഎമ്മിൽ മാത്രമല്ല, മറ്റ് പാർട്ടികളിലുമുണ്ട് എന്നും യെച്ചൂരി ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ കാലങ്ങളിൽ ചൂഷണസ്വഭാവമുള്ളതായിരുന്നു നമ്മുടെ സമൂഹം. അക്കാലത്ത് മേൽജാതികളിൽ പെട്ടവർക്ക് മാത്രമാണ് അറിവ് നേടാനും പഠനം സാധ്യമാക്കാനും കഴിഞ്ഞിരുന്നത്. പുതിയ ആശയങ്ങളോട് ആഭിമുഖ്യമുണ്ടാകുന്നത് സ്വാഭാവികമായും അത്തരം സാഹചര്യങ്ങളിലൂടെ കടന്ന് പോവുന്നവർക്കാണ്. ഈ അവസ്ഥ മാറ്റാനാണു സിപിഐഎം ശ്രമിച്ചത്. പാർട്ടിയുടെ കീഴ്സമിതികളിൽ ദളിത്, പിന്നാക്ക പ്രാതിനിധ്യം ധാരാളമായുണ്ട്. വിദ്യാർത്ഥി, യുവജന പ്രസ്ഥാനങ്ങളിൽ ഉൾപ്പെടെ ഇത് പ്രകടമാണെന്നും യെച്ചൂരി വ്യക്തമാക്കുന്നു. വിഷയം ഉൾപ്പെടെ പാർട്ടി കോൺഗ്രസ് എന്തു തീരുമാനമെടുക്കുമെന്ന് തനിക്കു മുൻകൂട്ടി പറയാനാവില്ലെന്നും യെച്ചൂരി ചൂണ്ടിക്കാട്ടുന്നു.

ദളിത് പ്രാതിനിധ്യമില്ലായ്മ എന്ന പോരായ്മക്കുറിച്ചു പാർട്ടിക്കു ബോധ്യമുണ്ട്. പ്രശ്നം പരിഹരിച്ചുകൊണ്ടിരിക്കുകയാണ്. ദളിതരുടെയും ആദിവാസികളുടെയും ന്യൂനപക്ഷങ്ങളുടെയും പ്രാതിനിധ്യം വേണ്ടത്രയില്ലെന്നതിനെ ന്യായീകരിച്ചിട്ടു കാര്യമില്ലെന്നും യെച്ചൂരി വ്യക്തമാക്കുന്നു. പിബിയിൽ ഇപ്പോൾ രണ്ടു സ്ത്രീകളുണ്ട്. സമിതികളിൽ സ്ത്രീകളുടെയും ന്യൂനപക്ഷമെടുത്താൽ, പിബിയിൽ ഹന്നൻ മൊള്ളയും എം.എ.ബേബിയുമുണ്ടെന്നും യെച്ചൂരി മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടുന്നു.

യെച്ചൂരിയുടെ പരാമർശങ്ങളിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രംഗത്തെത്തി.

പി.ബിയിലെ മേൽജാതി കമ്യൂണിസ്റ്റ് മേധാവിത്തം എന്നാണ് അവസാനിക്കുകയെന്ന ലേഖകന്റെ ചോദ്യത്തിനുള്ള മറുപടി അമ്പരിപ്പിക്കുന്നതാണ്.'അത് അവസാനിച്ചു കഴിഞ്ഞു. ആ പ്രക്രിയ വളരെ വ്യക്തമാണ്. പി.ബിയിൽ ഇപ്പോൾ രണ്ട് മുസ്ലീങ്ങളും ഒരു ക്രൈസ്തവനും രണ്ട് സ്ത്രീകളുമുണ്ട്'

100 വർഷമായി ഇന്ത്യയിൽ പ്രവർത്തിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടിയിൽ, ഇന്നലെ വരെസവർണ മേധാവിത്തമായിരുന്നെന്ന് പാർട്ടി സെക്രട്ടറി തുറന്ന് സമ്മതിക്കുന്നു. എന്ത് വർഗരാഷ്ട്രീയത്തെക്കുറിച്ചാണ് ഈ പാർട്ടി ഇക്കാലമത്രയും പറഞ്ഞു നടന്നത്? അവർണന് ഇന്നും അപ്രാപ്യമാണ് പി ബി. അതിനേക്കാൾ അപഹാസ്യമല്ലേ, പി ബി യിൽ രണ്ട് മുസ്ലീങ്ങളും ഒരു ക്രൈസ്തവനുമുണ്ടെന്ന പറച്ചിൽ. എം.എ ബേബി ക്രിസ്ത്യൻ സംവരണ ക്വാട്ടായിലാണ് പി.ബിയിൽ കടന്നു കൂടിയതെന്നല്ലേ യെച്ചൂരി പറയുന്നത്. ഞങ്ങളില്ലാ ഹൈന്ദവ രക്തം, ഞങ്ങളില്ലാ മുസ്ലിം രക്തം, ഞങ്ങളിലില്ലാ ക്രൈസ്തവ രക്തം എന്ന് പറഞ്ഞു നടക്കുന്നവരാണ് പാർട്ടിയിലെ ജാതി കോട്ടയിൽ അഭിമാനിക്കുന്നത്.-വി.ഡി.സതീശൻ ഫേസ്‌ബുക്കിൽ കുറിച്ചു.

വി.ഡി.സതീശന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:

The Communist Party was originally in the hands of some Brahmin boys - Dange and others. They have been trying to win over the Maratha community and the Scheduled Castes. But they have made no headway in Maharashtra. Why ? Because they are mostly a bunch of Brahmin boys. The Russians made a great mistake to entrust the Communist movement in India to them. Either the Russians didn't want Communism in India - they wanted only drummer boys - or they didn't understand.

ഇന്ത്യയിലെ കമ്യൂണിസ്റ്റ് കാരെക്കുറിച്ച് അംബേദ്കറിന്റെ വിലയിരുത്തലാണിത്. ഇതിൽ നിന്ന് ഒരിഞ്ചുപോലും സിപിഎം മുന്നോട്ട് പോയിട്ടില്ലെന്നാണ് മലയാള മനോരമയ്ക്ക് നൽകിയ യെച്ചൂരിയുടെ അഭിമുഖത്തിൽ പറയുന്നത്. പി.ബിയിലെ മേൽജാതി കമ്യൂണിസ്റ്റ് മേധാവിത്തം എന്നാണ് അവസാനിക്കുകയെന്ന ലേഖകന്റെ ചോദ്യത്തിനുള്ള മറുപടി അമ്പരിപ്പിക്കുന്നതാണ്. 'അത് അവസാനിച്ചു കഴിഞ്ഞു. ആ പ്രക്രിയ വളരെ വ്യക്തമാണ്. പി.ബിയിൽ ഇപ്പോൾ രണ്ട് മുസ്ലീങ്ങളും ഒരു ക്രൈസ്തവനും രണ്ട് സ്ത്രീകളുമുണ്ട്'

100 വർഷമായി ഇന്ത്യയിൽ പ്രവർത്തിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടിയിൽ, ഇന്നലെ വരെ സവർണ മേധാവിത്തമായിരുന്നെന്ന് പാർട്ടി സെക്രട്ടറി തുറന്ന് സമ്മതിക്കുന്നു. എന്ത് വർഗരാഷ്ട്രീയത്തെക്കുറിച്ചാണ് ഈ പാർട്ടി ഇക്കാലമത്രയും പറഞ്ഞു നടന്നത്? അവർണന് ഇന്നും അപ്രാപ്യമാണ് പി ബി. അതിനേക്കാൾ അപഹാസ്യമല്ലേ, പി ബി യിൽ രണ്ട് മുസ്ലീങ്ങളും ഒരു ക്രൈസ്തവനുമുണ്ടെന്ന പറച്ചിൽ. എം.എ ബേബി ക്രിസ്ത്യൻ സംവരണ ക്വാട്ടായിലാണ് പി.ബിയിൽ കടന്നു കൂടിയതെന്നല്ലേ യെച്ചൂരി പറയുന്നത്. ഞങ്ങളില്ലാ ഹൈന്ദവ രക്തം, ഞങ്ങളില്ലാ മുസ്ലിം രക്തം, ഞങ്ങളിലില്ലാ ക്രൈസ്തവ രക്തം എന്ന് പറഞ്ഞു നടക്കുന്നവരാണ് പാർട്ടിയിലെ ജാതി കോട്ടയിൽ അഭിമാനിക്കുന്നത്.

ഇതിനേക്കാൾ ക്രൂരവും അപഹാസ്യവുമായ മറ്റൊരു വെളിപ്പെടുത്തലും യെച്ചൂരി നടത്തിയിട്ടുണ്ട്.

ചോദ്യം :- ദലിത് വിഭാഗത്തിൽ നിന്ന് ഒരാൾ പോലും പിബിയിൽ എത്താത്തത് എന്തുകൊണ്ടാണ്? കണ്ണൂരിൽ അതിന് മാറ്റമുണ്ടാകുമോ?

ഉത്തരം:- എന്തുകൊണ്ടത് സംഭവിച്ചില്ലെന്നതിന് ചരിത്രപരമായ പല കാരണങ്ങളുണ്ട്.

എന്താണ് ആ ചരിത്രപരമായ കാര്യം എന്നദ്ദേഹം പറയുന്നില്ല. ഇന്ത്യയിലെ സിപിഎമ്മുകാരായ പിന്നോക്ക --ആദിവാസി- ദലിതർക്ക് വിദ്യാഭ്യാസ- നേതൃപാടവമില്ലെന്നും ജാതി വിവേചനം മൂലം CPM ൽ തന്നെ ഒതുക്കപ്പെട്ടിരിക്കയായിരുന്നുവെന്നുമാണ് പാർട്ടി ജനറൽ സെക്രട്ടറി പറയുന്നത്. ഗൗരിയമ്മയും ഇത്തരം ജാതി വിവേചനത്തിന്റെ ഇരയായിരുന്നുവല്ലോ. പാർട്ടി നേതൃത്വം ഇപ്പോഴും ദലിതരോടുള്ള തൊട്ടുകൂടായ്മ വെച്ചു പുലർത്തുന്നുവെന്ന് സമ്മതിച്ചിരിക്കയാണ്.

തിരുവിതാംകൂറിലെ പാർട്ടിയുടെ ആദ്യ സെക്രട്ടറിയും പുന്നപ്ര വയലാർ സമരനായകനും ദലിതനുമായിരുന്ന കെ.വി പത്രോസ് പാർട്ടി ചരിത്രത്തിൽ നിന്ന് എങ്ങനെയാണ് ഒതുക്കപ്പെട്ടതെന്ന് ചരിത്രം പഠിക്കുന്ന ആർക്കും മനസിലാവും. താൻ പാർട്ടിയിലെ സവർണ മേധാവിത്തത്തോട് പോരാടി പരാജിതനായെന്നാണ് പത്രോസ് പറഞ്ഞിട്ടുള്ളത്.

ദലിതർ പി.ബിയിൽ ഇല്ലാത്തതിന്റെ ന്യായീകരണം അങ്ങേയറ്റം അപകടകരവും പ്രതിലോമകരവുമാണ്. യെച്ചൂരി പറയുന്നത് ശ്രദ്ധിക്കുക :- 'എന്തുകൊണ്ട് അതു സംഭവിച്ചില്ലെന്നതിനു ചരിത്രപരമായ പല കാരണങ്ങളുമുണ്ട്, മറികടക്കേണ്ടതായ കാരണങ്ങൾ. ഇതു സിപിഎമ്മിന്റെ മാത്രം പ്രശ്‌നമല്ല. ഏറ്റവും ചൂഷണസ്വഭാവമുള്ളതായിരുന്നു നമ്മുടെ സമൂഹം. മേൽജാതികൾക്കു മാത്രമാണ് അറിവു പ്രാപ്യമായിരുന്നത്, പഠനം സാധ്യമായിരുന്നത്. സ്വാഭാവികമായും അത്തരം സാഹചര്യങ്ങളിലൂടെയാണ് പുതിയ ആശയങ്ങളോട് ആഭിമുഖ്യമുണ്ടാകുന്നത്. അത്തരം സാഹചര്യങ്ങൾ മാറ്റാനാണു ഞങ്ങൾ ശ്രമിച്ചത്. ഞങ്ങളുടെ കീഴ്‌സമിതികളിൽ ദലിത്, പിന്നാക്ക പ്രാതിനിധ്യം ധാരാളമായുണ്ട് പ്രത്യേകിച്ചും, വിദ്യാർത്ഥി, യുവജന പ്രസ്ഥാനങ്ങളിൽ. കണ്ണൂരിൽ പാർട്ടി കോൺഗ്രസ് എന്തു തീരുമാനമെടുക്കുമെന്ന് എനിക്കു മുൻകൂട്ടി പറയാനാവില്ല.' അതേസമയം കെ.ആർ നാരായണനെ പോലൊരു വ്യക്തിത്വത്തെ ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്തേക്ക് ഉയർത്തി കൊണ്ടുവന്ന പാരമ്പര്യമാണ് കോൺഗ്രസിന്റേത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP