പി.ബിയിലെ മേൽജാതി കമ്യൂണിസ്റ്റ് മേധാവിത്വം എന്നാണ് അവസാനിക്കുക? 'അത് അവസാനിച്ചു കഴിഞ്ഞു, പി.ബിയിൽ ഇപ്പോൾ രണ്ട് മുസ്ലീങ്ങളും ഒരു ക്രൈസ്തവനും രണ്ട് സ്ത്രീകളുമുണ്ട്' എന്ന് യെച്ചൂരി; അമ്പരപ്പിക്കുന്ന മറുപടിയെന്ന് വി.ഡി.സതീശൻ
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: പാർട്ടി കോൺഗ്രസിന് മുന്നോടിയായി, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലെ ചില പരാമർശങ്ങൾ ചർച്ചാ വിഷയമാവുകയാണ്. സിപിഎം പോളിറ്റ് ബ്യൂറോയിലെ മേൽജാതി കമ്യൂണിസ്റ്റ് മേധാവിത്തം, പിബിയിലെ ദളിത് പ്രാതിനിധ്യം എന്നീ വിഷയങ്ങളിലാണ് യെച്ചൂരിയുടെ ശ്രദ്ധേയമായ പരാമർശങ്ങൾ.
പി.ബിയിലെ മേൽജാതി കമ്യൂണിസ്റ്റ് മേധാവിത്തം എന്നാണ് അവസാനിക്കുകയെന്ന ലേഖകന്റെ ചോദ്യത്തിനുള്ള മറുപടി ഇങ്ങനെയാണ്.'അത് അവസാനിച്ചു കഴിഞ്ഞു. ആ പ്രക്രിയ വളരെ വ്യക്തമാണ്. പി.ബിയിൽ ഇപ്പോൾ രണ്ട് മുസ്ലീങ്ങളും ഒരു ക്രൈസ്തവനും രണ്ട് സ്ത്രീകളുമുണ്ട്'
പിബിയിൽ വനിതാ പ്രാതിനിധ്യം കുറവാണെന്നും ദളിത് നേതാവ് ഇല്ലെന്നുമുള്ള പോരായ്മയേക്കുറിച്ച് പാർട്ടിക്ക് ബോധ്യമുണ്ടെന്ന് യെച്ചൂരി പറഞ്ഞു. ഈ പോരായ്മ പരിഹരിച്ചുകൊണ്ടിരിക്കുകയാണ് എന്നും യെച്ചൂരി പ്രതികരിച്ചു. ദളിത് വിഭാഗത്തിൽനിന്ന് ഒരാൾപോലും പിബിയിൽ എത്തുന്നില്ല എന്നതിന് ചരിത്രപരമായ പല കാരണങ്ങളുണ്ട്. ഇത് മറികടക്കേണ്ടവ തന്നെയാണ്. ഇത്തരത്തിലുള്ള പ്രാതിനിധ്യ പ്രശ്നം സിപിഐഎമ്മിൽ മാത്രമല്ല, മറ്റ് പാർട്ടികളിലുമുണ്ട് എന്നും യെച്ചൂരി ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ കാലങ്ങളിൽ ചൂഷണസ്വഭാവമുള്ളതായിരുന്നു നമ്മുടെ സമൂഹം. അക്കാലത്ത് മേൽജാതികളിൽ പെട്ടവർക്ക് മാത്രമാണ് അറിവ് നേടാനും പഠനം സാധ്യമാക്കാനും കഴിഞ്ഞിരുന്നത്. പുതിയ ആശയങ്ങളോട് ആഭിമുഖ്യമുണ്ടാകുന്നത് സ്വാഭാവികമായും അത്തരം സാഹചര്യങ്ങളിലൂടെ കടന്ന് പോവുന്നവർക്കാണ്. ഈ അവസ്ഥ മാറ്റാനാണു സിപിഐഎം ശ്രമിച്ചത്. പാർട്ടിയുടെ കീഴ്സമിതികളിൽ ദളിത്, പിന്നാക്ക പ്രാതിനിധ്യം ധാരാളമായുണ്ട്. വിദ്യാർത്ഥി, യുവജന പ്രസ്ഥാനങ്ങളിൽ ഉൾപ്പെടെ ഇത് പ്രകടമാണെന്നും യെച്ചൂരി വ്യക്തമാക്കുന്നു. വിഷയം ഉൾപ്പെടെ പാർട്ടി കോൺഗ്രസ് എന്തു തീരുമാനമെടുക്കുമെന്ന് തനിക്കു മുൻകൂട്ടി പറയാനാവില്ലെന്നും യെച്ചൂരി ചൂണ്ടിക്കാട്ടുന്നു.
ദളിത് പ്രാതിനിധ്യമില്ലായ്മ എന്ന പോരായ്മക്കുറിച്ചു പാർട്ടിക്കു ബോധ്യമുണ്ട്. പ്രശ്നം പരിഹരിച്ചുകൊണ്ടിരിക്കുകയാണ്. ദളിതരുടെയും ആദിവാസികളുടെയും ന്യൂനപക്ഷങ്ങളുടെയും പ്രാതിനിധ്യം വേണ്ടത്രയില്ലെന്നതിനെ ന്യായീകരിച്ചിട്ടു കാര്യമില്ലെന്നും യെച്ചൂരി വ്യക്തമാക്കുന്നു. പിബിയിൽ ഇപ്പോൾ രണ്ടു സ്ത്രീകളുണ്ട്. സമിതികളിൽ സ്ത്രീകളുടെയും ന്യൂനപക്ഷമെടുത്താൽ, പിബിയിൽ ഹന്നൻ മൊള്ളയും എം.എ.ബേബിയുമുണ്ടെന്നും യെച്ചൂരി മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടുന്നു.
യെച്ചൂരിയുടെ പരാമർശങ്ങളിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രംഗത്തെത്തി.
പി.ബിയിലെ മേൽജാതി കമ്യൂണിസ്റ്റ് മേധാവിത്തം എന്നാണ് അവസാനിക്കുകയെന്ന ലേഖകന്റെ ചോദ്യത്തിനുള്ള മറുപടി അമ്പരിപ്പിക്കുന്നതാണ്.'അത് അവസാനിച്ചു കഴിഞ്ഞു. ആ പ്രക്രിയ വളരെ വ്യക്തമാണ്. പി.ബിയിൽ ഇപ്പോൾ രണ്ട് മുസ്ലീങ്ങളും ഒരു ക്രൈസ്തവനും രണ്ട് സ്ത്രീകളുമുണ്ട്'
100 വർഷമായി ഇന്ത്യയിൽ പ്രവർത്തിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടിയിൽ, ഇന്നലെ വരെസവർണ മേധാവിത്തമായിരുന്നെന്ന് പാർട്ടി സെക്രട്ടറി തുറന്ന് സമ്മതിക്കുന്നു. എന്ത് വർഗരാഷ്ട്രീയത്തെക്കുറിച്ചാണ് ഈ പാർട്ടി ഇക്കാലമത്രയും പറഞ്ഞു നടന്നത്? അവർണന് ഇന്നും അപ്രാപ്യമാണ് പി ബി. അതിനേക്കാൾ അപഹാസ്യമല്ലേ, പി ബി യിൽ രണ്ട് മുസ്ലീങ്ങളും ഒരു ക്രൈസ്തവനുമുണ്ടെന്ന പറച്ചിൽ. എം.എ ബേബി ക്രിസ്ത്യൻ സംവരണ ക്വാട്ടായിലാണ് പി.ബിയിൽ കടന്നു കൂടിയതെന്നല്ലേ യെച്ചൂരി പറയുന്നത്. ഞങ്ങളില്ലാ ഹൈന്ദവ രക്തം, ഞങ്ങളില്ലാ മുസ്ലിം രക്തം, ഞങ്ങളിലില്ലാ ക്രൈസ്തവ രക്തം എന്ന് പറഞ്ഞു നടക്കുന്നവരാണ് പാർട്ടിയിലെ ജാതി കോട്ടയിൽ അഭിമാനിക്കുന്നത്.-വി.ഡി.സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.
വി.ഡി.സതീശന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:
The Communist Party was originally in the hands of some Brahmin boys - Dange and others. They have been trying to win over the Maratha community and the Scheduled Castes. But they have made no headway in Maharashtra. Why ? Because they are mostly a bunch of Brahmin boys. The Russians made a great mistake to entrust the Communist movement in India to them. Either the Russians didn't want Communism in India - they wanted only drummer boys - or they didn't understand.
ഇന്ത്യയിലെ കമ്യൂണിസ്റ്റ് കാരെക്കുറിച്ച് അംബേദ്കറിന്റെ വിലയിരുത്തലാണിത്. ഇതിൽ നിന്ന് ഒരിഞ്ചുപോലും സിപിഎം മുന്നോട്ട് പോയിട്ടില്ലെന്നാണ് മലയാള മനോരമയ്ക്ക് നൽകിയ യെച്ചൂരിയുടെ അഭിമുഖത്തിൽ പറയുന്നത്. പി.ബിയിലെ മേൽജാതി കമ്യൂണിസ്റ്റ് മേധാവിത്തം എന്നാണ് അവസാനിക്കുകയെന്ന ലേഖകന്റെ ചോദ്യത്തിനുള്ള മറുപടി അമ്പരിപ്പിക്കുന്നതാണ്. 'അത് അവസാനിച്ചു കഴിഞ്ഞു. ആ പ്രക്രിയ വളരെ വ്യക്തമാണ്. പി.ബിയിൽ ഇപ്പോൾ രണ്ട് മുസ്ലീങ്ങളും ഒരു ക്രൈസ്തവനും രണ്ട് സ്ത്രീകളുമുണ്ട്'
100 വർഷമായി ഇന്ത്യയിൽ പ്രവർത്തിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടിയിൽ, ഇന്നലെ വരെ സവർണ മേധാവിത്തമായിരുന്നെന്ന് പാർട്ടി സെക്രട്ടറി തുറന്ന് സമ്മതിക്കുന്നു. എന്ത് വർഗരാഷ്ട്രീയത്തെക്കുറിച്ചാണ് ഈ പാർട്ടി ഇക്കാലമത്രയും പറഞ്ഞു നടന്നത്? അവർണന് ഇന്നും അപ്രാപ്യമാണ് പി ബി. അതിനേക്കാൾ അപഹാസ്യമല്ലേ, പി ബി യിൽ രണ്ട് മുസ്ലീങ്ങളും ഒരു ക്രൈസ്തവനുമുണ്ടെന്ന പറച്ചിൽ. എം.എ ബേബി ക്രിസ്ത്യൻ സംവരണ ക്വാട്ടായിലാണ് പി.ബിയിൽ കടന്നു കൂടിയതെന്നല്ലേ യെച്ചൂരി പറയുന്നത്. ഞങ്ങളില്ലാ ഹൈന്ദവ രക്തം, ഞങ്ങളില്ലാ മുസ്ലിം രക്തം, ഞങ്ങളിലില്ലാ ക്രൈസ്തവ രക്തം എന്ന് പറഞ്ഞു നടക്കുന്നവരാണ് പാർട്ടിയിലെ ജാതി കോട്ടയിൽ അഭിമാനിക്കുന്നത്.
ഇതിനേക്കാൾ ക്രൂരവും അപഹാസ്യവുമായ മറ്റൊരു വെളിപ്പെടുത്തലും യെച്ചൂരി നടത്തിയിട്ടുണ്ട്.
ചോദ്യം :- ദലിത് വിഭാഗത്തിൽ നിന്ന് ഒരാൾ പോലും പിബിയിൽ എത്താത്തത് എന്തുകൊണ്ടാണ്? കണ്ണൂരിൽ അതിന് മാറ്റമുണ്ടാകുമോ?
ഉത്തരം:- എന്തുകൊണ്ടത് സംഭവിച്ചില്ലെന്നതിന് ചരിത്രപരമായ പല കാരണങ്ങളുണ്ട്.
എന്താണ് ആ ചരിത്രപരമായ കാര്യം എന്നദ്ദേഹം പറയുന്നില്ല. ഇന്ത്യയിലെ സിപിഎമ്മുകാരായ പിന്നോക്ക --ആദിവാസി- ദലിതർക്ക് വിദ്യാഭ്യാസ- നേതൃപാടവമില്ലെന്നും ജാതി വിവേചനം മൂലം CPM ൽ തന്നെ ഒതുക്കപ്പെട്ടിരിക്കയായിരുന്നുവെന്നുമാണ് പാർട്ടി ജനറൽ സെക്രട്ടറി പറയുന്നത്. ഗൗരിയമ്മയും ഇത്തരം ജാതി വിവേചനത്തിന്റെ ഇരയായിരുന്നുവല്ലോ. പാർട്ടി നേതൃത്വം ഇപ്പോഴും ദലിതരോടുള്ള തൊട്ടുകൂടായ്മ വെച്ചു പുലർത്തുന്നുവെന്ന് സമ്മതിച്ചിരിക്കയാണ്.
തിരുവിതാംകൂറിലെ പാർട്ടിയുടെ ആദ്യ സെക്രട്ടറിയും പുന്നപ്ര വയലാർ സമരനായകനും ദലിതനുമായിരുന്ന കെ.വി പത്രോസ് പാർട്ടി ചരിത്രത്തിൽ നിന്ന് എങ്ങനെയാണ് ഒതുക്കപ്പെട്ടതെന്ന് ചരിത്രം പഠിക്കുന്ന ആർക്കും മനസിലാവും. താൻ പാർട്ടിയിലെ സവർണ മേധാവിത്തത്തോട് പോരാടി പരാജിതനായെന്നാണ് പത്രോസ് പറഞ്ഞിട്ടുള്ളത്.
ദലിതർ പി.ബിയിൽ ഇല്ലാത്തതിന്റെ ന്യായീകരണം അങ്ങേയറ്റം അപകടകരവും പ്രതിലോമകരവുമാണ്. യെച്ചൂരി പറയുന്നത് ശ്രദ്ധിക്കുക :- 'എന്തുകൊണ്ട് അതു സംഭവിച്ചില്ലെന്നതിനു ചരിത്രപരമായ പല കാരണങ്ങളുമുണ്ട്, മറികടക്കേണ്ടതായ കാരണങ്ങൾ. ഇതു സിപിഎമ്മിന്റെ മാത്രം പ്രശ്നമല്ല. ഏറ്റവും ചൂഷണസ്വഭാവമുള്ളതായിരുന്നു നമ്മുടെ സമൂഹം. മേൽജാതികൾക്കു മാത്രമാണ് അറിവു പ്രാപ്യമായിരുന്നത്, പഠനം സാധ്യമായിരുന്നത്. സ്വാഭാവികമായും അത്തരം സാഹചര്യങ്ങളിലൂടെയാണ് പുതിയ ആശയങ്ങളോട് ആഭിമുഖ്യമുണ്ടാകുന്നത്. അത്തരം സാഹചര്യങ്ങൾ മാറ്റാനാണു ഞങ്ങൾ ശ്രമിച്ചത്. ഞങ്ങളുടെ കീഴ്സമിതികളിൽ ദലിത്, പിന്നാക്ക പ്രാതിനിധ്യം ധാരാളമായുണ്ട് പ്രത്യേകിച്ചും, വിദ്യാർത്ഥി, യുവജന പ്രസ്ഥാനങ്ങളിൽ. കണ്ണൂരിൽ പാർട്ടി കോൺഗ്രസ് എന്തു തീരുമാനമെടുക്കുമെന്ന് എനിക്കു മുൻകൂട്ടി പറയാനാവില്ല.' അതേസമയം കെ.ആർ നാരായണനെ പോലൊരു വ്യക്തിത്വത്തെ ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്തേക്ക് ഉയർത്തി കൊണ്ടുവന്ന പാരമ്പര്യമാണ് കോൺഗ്രസിന്റേത്.
Stories you may Like
- ന്യൂസ് ക്ലിക്ക് റെയ്ഡ് മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റം; യെച്ചൂരി
- ജാതി സംവരണത്തിനെതിരെ എൻഎസ്എസ്
- മാധ്യമ പ്രവർത്തകർക്കെതിരായ കേസിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ ഒഴിഞ്ഞുമാറി യെച്ചൂരി
- മാധ്യമങ്ങളുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിനും നേരെയുള്ള നഗ്നമായ കടന്നാക്രമണം
- കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ജാതി സെൻസസ് നടപ്പാക്കും: രാഹുൽ ഗാന്ധി
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- നെസ്ലെയുടെ സെറിലാക്കിൽ അമിത അളവിൽ പഞ്ചസാര; ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിൽ വിൽക്കുന്നതിന്റെ ചേരുവയും വികസിത രാജ്യങ്ങളിലെ ചേരുവയും വ്യത്യസ്തം; യുകെയിലും യുഎസിലും മികച്ച ബേബിഫുഡ് നൽകുമ്പോൾ വികസ്വര രാജ്യങ്ങളിൽ മോശം ഉൽപ്പന്നം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍