ദേശീയ സർക്കാരിനെയും കൈവിട്ട് 40 എംപിമാർ; പാർലമെന്റിൽ ഭൂരിപക്ഷം നഷ്ടമായി; പുതിയ ധനമന്ത്രിയും രാജിവെച്ചു; അധികാരം നിലനിർത്താനുള്ള രാജപക്സെ കുടുംബത്തിന്റെ നീക്കങ്ങൾക്ക് കനത്ത തിരിച്ചടി; സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ ഭരണ പ്രതിസന്ധിയിൽ വലഞ്ഞ് ശ്രീലങ്ക; ഇടക്കാല സർക്കാരിനെ നിയമിച്ചേക്കും
ന്യൂസ് ഡെസ്ക്
കൊളംബോ: ഗുരുതര സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ പ്രതിസന്ധിയും പരിഹരിക്കാൻ സർവകക്ഷി ദേശീയ സർക്കാരുണ്ടാക്കാനുള്ള ഭരണകക്ഷിയുടെ നീക്കത്തിന് കനത്ത തിരിച്ചടി. 40 എംപിമാർ ഭരണസഖ്യം വിട്ട് സ്വതന്ത്ര നിലപാട് സ്വീകരിച്ചതോടെ സർക്കാരിന് ഭൂരിപക്ഷം നഷ്ടമായി. സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ ശ്രീലങ്ക ഭരണ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.
ഭരണപക്ഷത്തിനൊപ്പമുള്ള 40 എംപിമാർ പിന്തുണ പിൻവലിച്ചതോടെ ശ്രീലങ്കൻ പാർലമെന്റിൽ ഭരണമുന്നണിക്ക് ഭൂരിപക്ഷം നഷ്ടമായി. ഇവർ സ്വതന്ത്രനിലപാട് പ്രഖ്യാപിച്ചതോടെ ഭരണമുന്നണിയായ പീപ്പിൾസ് ഫ്രീഡം അലയൻസിന്റെ അംഗസംഖ്യ 105 ആയി ചുരുങ്ങി. പാർലമെന്റിൽ കേവലഭൂരിപക്ഷത്തിന് 113 പേരുടെ പിന്തുണയാണ് വേണ്ടത്. കഴിഞ്ഞ ദിവസം ചുമതലയേറ്റ ധനമന്ത്രി അലി സാബ്രിയും രാജി പ്രഖ്യാപിച്ചു.
അടിയന്തരാവസ്ഥയും കർഫ്യൂവുമൊക്കെ ലംഘിച്ച് ആയിരക്കണക്കിനാളുകൾ ശ്രീലങ്കയിലെ തെരുവിലിറങ്ങുമ്പോഴും ഏതു വിധേനയും അധികാരം നിലനിർത്താനുള്ള രാജപക്സെ സഹോദരങ്ങളുടെ നീക്കത്തിനാണ് കനത്ത തിരിച്ചടിയേറ്റത്. 'ഗോട്ടബയ ഗോ ഹോം' എന്നതാണ് പ്രതിഷേധക്കാരുടെ പ്രധാന മുദ്രാവാക്യം.
എന്നാൽ പ്രസിഡന്റ്, പ്രധാനമന്ത്രി പദവികളിൽ തങ്ങളെ നിലനിർത്തിക്കൊണ്ട് പ്രതിപക്ഷ നേതാക്കളെ ഉൾപ്പെടുത്തി മന്ത്രിസഭ രൂപീകരിക്കാനും അതുവഴി പ്രതിഷേധങ്ങളെ മറികടക്കാനുമാണ് ഗോട്ടബയ രാജപക്സെയും സഹോദരൻ മഹിന്ദ രാജപക്സെയും ശ്രമിച്ചത്. പ്രതിപക്ഷ പാർട്ടികൾ ഇതു തള്ളിക്കളഞ്ഞു എന്നു മാത്രമല്ല, ഭരണമുന്നണിയിലെ അംഗങ്ങൾ തന്നെ സ്വതന്ത്രനിലപാട് പ്രഖ്യാപിക്കുകയും ചെയ്തതോടെ അധികാരമാറ്റം ഏറെക്കുറേ ഉറപ്പായിരിക്കുകയാണ്.
ഭൂരിപക്ഷം നഷ്ടമായതോടെ പ്രതിപക്ഷം ആവശ്യപ്പെടുന്നതു പോലെ പാർലമെന്റ് പിരിച്ചുവിട്ട് ഒരു ഇടക്കാല സർക്കാരിനെ നിയമിക്കാൻ ഗോട്ടബയ നിർബന്ധിതനാവും. രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധികൾക്ക് പരിഹാരമുണ്ടാകുന്ന മുറയ്ക്ക് പൊതുതിരഞ്ഞെടുപ്പ് നടത്തുകയും ചെയ്യേണ്ടതുണ്ട്. ഇത്തരമൊരു ഇടക്കാല സർക്കാർ വന്നാൽ പ്രതിപക്ഷമടക്കം അതിലുണ്ടാവും. ശ്രീലങ്കയെ നിലവിലുള്ള പ്രതിസന്ധിയിൽനിന്ന് കരകയറ്റാനുള്ള നടപടികൾ സ്വീകരിക്കേണ്ടി വരികയും ചെയ്യും.
എല്ലാ വിലക്കുകളും ലംഘിച്ച് ജനം കൂട്ടത്തോടെ തെരുവിലിറങ്ങുകയും പ്രസിഡന്റിന്റെ വീട് അടക്കം വളയുകയും ചെയ്തതോടെ തന്റെ 26 മന്ത്രിമാരെയും ഗോട്ടബയ പിരിച്ചു വിട്ടിരുന്നു. ഇതിൽ സഹോദരങ്ങളും ധനമന്ത്രിയുമായ ബേസിൽ രാജപക്സെ, ജലസേചന മന്ത്രി ചമൽ രാജപക്സെ, മഹിന്ദയുടെ മകനും ടൂറിസം മന്ത്രിയുമായ നമൽ രാജപക്സെ എന്നിവരും ഉൾപ്പെടും. ശ്രീലങ്കൻ കേന്ദ്രബാങ്കിന്റെ തലവനും രാജി സമർപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാജപക്സെമാർ പ്രതിപക്ഷത്തെ മന്ത്രിസഭയിൽ ചേരാൻ ക്ഷണിച്ചത്. എന്നാൽ ഇത് കബളിപ്പിക്കലാണെന്നും രാജപക്സെമാർ രാജി വച്ച് പോകുന്നതു വരെ പ്രതിഷേധം അവസാനിക്കില്ലെന്നും പ്രതിപക്ഷവും പ്രതിഷേധക്കാരും വ്യക്തമാക്കുകയായിരുന്നു.
ഗോട്ടബയ ഇന്നലെ പാർട്ടിയിലെ മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. താൻ പ്രസിഡന്റ് പദവിയിൽ തുടരുമെന്നും എന്നാൽ കേവല ഭൂരിപക്ഷം ഉറപ്പാക്കാൻ കഴിയുന്ന ആരു വന്നാലും സർക്കാരിന്റെ ചുമതല വിട്ടുനൽകാം എന്നുമാണ് അദ്ദേഹം അവരോടു വ്യക്തമാക്കിയത്. പ്രതിപക്ഷ നേതാക്കളെയും ഇക്കാര്യം അറിയിച്ചു. എന്നാൽ ഇതിനോട് അനുകൂല നിലപാടല്ല പ്രതിപക്ഷ നേതാക്കൾ അറിയിച്ചത്.
2020 ൽ നടന്ന തിരഞ്ഞെടുപ്പിൽ 225 അംഗ പാർലമെന്റിലെ 145 സീറ്റുകളും സ്വന്തമാക്കിയാണ് രാജപക്സെമാർ, മുൻ പ്രസിഡന്റ് മൈത്രിപാല സിരിസേന തുടങ്ങിയവർ ചേർന്ന ശ്രീലങ്ക പീപ്പിൾസ് ഫ്രീഡം അലയൻസ് അധികാരത്തിൽ വന്നത്. രാജപക്സെമാരുടെ ശ്രീലങ്ക പൊതുജന പേരമുനയും സിരിസേനയുടെ ശ്രീലങ്ക ഫ്രീഡം പാർട്ടിയുമായിരുന്നു ഇതിൽ പ്രധാനം. എന്നാൽ നിലവിലെ പ്രതിസന്ധിയോടെ ശ്രീലങ്ക ഫ്രീഡം പാർട്ടി സർക്കാരിൽനിന്ന് പിന്മാറുകയാണെന്ന് വ്യക്തമാക്കി. ഇവർക്ക് 14 എംപിമാരാണുള്ളത്.
ഇതിനു പുറമേ, ഭരണപക്ഷത്തെ 11 പാർട്ടികൾ ചേർന്നുണ്ടാക്കിയ, 16 എംപിമാർ അടങ്ങിയ കൂട്ടായ്മ, തങ്ങൾ പിന്മാറുകയാണെന്നും പാർലമെന്റിൽ പ്രത്യേക ബ്ലോക്കായി പ്രവർത്തിക്കുമെന്നും വ്യക്തമാക്കിയിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ബേസിൽ രാജപക്സെയെ വിമർശിച്ചതിന് ഗോട്ടബയ പുറത്താക്കിയ മുൻ ഊർജമന്ത്രി ഉദയ ഗമ്മൻപില, മുൻ വ്യവസായ മന്ത്രി വിമൽ വീരവാൻസ എന്നിവരാണ് ഈ കൂട്ടായ്മയ്ക്കു പിന്നിൽ.
അതിനിടെ, പ്രധാനമന്ത്രി മഹിന്ദ രാജപക്സയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ചവരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ശ്രീലങ്കയുടെ മുഖ്യ ബാങ്കായ സെൻട്രൽ ബാങ്കിന്റെ ഗവർണർ അജിത് നിർവാദ് കബ്രാൽ തിങ്കളാഴ്ച രാജിവെച്ചിരുന്നു. ഡെപ്യൂട്ടി സ്പീക്കർ രഞ്ജിത് സിയബലപിത്യയും ചൊവ്വാഴ്ച രാജിവെച്ചു. ശ്രീലങ്ക ഫ്രീഡം പാർട്ടി സർക്കാരിൽ നിന്ന് പിന്മാറി സ്വതന്ത്ര നിലപാട് എടുക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് അദ്ദേഹം രാജിവെച്ചത്. സിലോൺ വർക്കേഴ്സ് കോൺഗ്രസും സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു.
ഇത്രയും എംപിമാർ പിന്മാറിയപ്പോൾത്തന്നെ രാജപക്സെ സർക്കാരിന് മൂന്നിൽ രണ്ട് ഭൂരിപക്ഷം നഷ്ടമായിട്ടുണ്ട്. നിലവിൽ 138 പേർ തങ്ങൾക്കൊപ്പമുണ്ടെന്നാണ് രാജപക്സെമാർ പറയുന്നത്. എന്നാൽ ഇവരുടെ പാർട്ടിക്കുള്ളിൽത്തന്നെ പ്രശ്നങ്ങൾ രൂക്ഷമാവുകയാണെന്നും ജനവികാരം രാജപക്സെമാർക്ക് എതിരായതിനാൽ കൂടുതൽ പേർ പുറത്തു വരുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. 113 പേരാണ് കേവല ഭൂരിപക്ഷത്തിനായി സർക്കാരിനു വേണ്ടത്.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് ജനം പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. എന്നാൽ ഇതിനെ നേരിടാൻ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു സർക്കാർ ചെയ്തത്. ഈ വിലക്കുകൾ മറികടന്ന് ജനങ്ങൾ വ്യാപകമായി തെരുവിലിറങ്ങുകയും പ്രതിഷേധിക്കുകയുമാണ്. മുമ്പും അടിയന്തരാവസ്ഥകളിലൂടെ ശ്രീലങ്ക കടന്നു പോയിട്ടുണ്ട്. 2018-ലെ മുസ്ലിം വിരുദ്ധ കലാപം അടിച്ചമർത്താൻ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ സിരിസേന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. തമിഴ് വിരുദ്ധ കലാപം നടന്ന 1983 മുതൽ 2011 വരെ അടിയന്തരാവസ്ഥയ്ക്ക് സമാനമായ അവസ്ഥയിലൂടെയാണ് ശ്രീലങ്ക കടന്നു പോയത്. 1958-ൽ സിംഹളീസ് ഏക ഔദ്യോഗിക ഭാഷയാക്കുന്ന സമയത്തും 1971 മുതൽ വിവിധ ഘട്ടങ്ങളായി തീവ്ര ഇടത് പാർട്ടിയായ ജനത വിമുക്തി പേരമുനയെ അടിച്ചമർത്തുന്നതിനായും ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍