ക്യാബിനറ്റിൽ മന്ത്രി പ്രസാദിരിക്കുമ്പോൾ കെ റെയിൽ വരുത്തുന്ന പ്രകൃതി നാശത്തിൽ മിണ്ടാതിരിക്കുന്നോ എന്ന് അദ്ഭുതം കൂറിയത് മേധാ പട്കർ; ഏക്കറ് കണക്കിന് പാടശേഖരങ്ങൾ നികത്തേണ്ടി വരുന്നതിൽ കൃഷിമന്ത്രിക്ക് മിണ്ടാട്ടമില്ല; ആറന്മുള സമരനായകന്റെ ആവേശം ആവിയായോ?
എം എസ് സനിൽ കുമാർ
തിരുവനന്തപുരം : പദവിയും അധികാരവും പാർട്ടി അടിമത്തവും ഒരു മനുഷ്യന്റെ നിലപാടുകളെ ദുർബലപ്പെടുത്തുമോ എന്ന് പലരും ചോദിക്കാറുണ്ട്. രാഷ്ട്രീയക്കാരെ സംബന്ധിച്ചടത്തോളം പ്രതിപക്ഷത്തിരിക്കുമ്പോൾ സർവ്വതിനേയും എതിർക്കുകയും, വിമർശിക്കുകയും പിന്നീട് അധികാരം കിട്ടുമ്പോൾ പണ്ട് പറഞ്ഞതെല്ലാം വിഴുങ്ങി ഒന്നുകിൽ മിണ്ടാതിരിക്കുകയും അല്ലെങ്കിൽ നിർലജ്ജം പഴയ നിലപാടുകളെ തള്ളിപ്പറയുകയും ചെയ്യുന്നത് തിരഞ്ഞെടുപ്പ് ജനാധിപത്യത്തിൽ പതിവ് കാഴ്ചയാണ്.
അത്തരമൊരു പരിണാമം സംഭവിച്ച രാഷ്ട്രീയ നേതാവാണ് ഇപ്പോഴത്തെ കൃഷി മന്ത്രി പി. പ്രസാദ്. സംസ്ഥാനത്ത് ഏത് പ്രദേശത്തുമുള്ള പ്രകൃതി ചൂഷണത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്ന പ്രസാദിപ്പോൾ സംസ്ഥാനത്തെ ദുരന്ത പദ്ധതിയെന്ന് വിശേഷിപ്പിക്കുന്ന കെ റെയിലിന്റെ നിശബ്ദ വക്താവായി മാറിയിരിക്കയാണ്. ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കെ റെയിൽ വിരുദ്ധ സമരം ഉദ്ഘാടനം ചെയ്ത മേധാ പട്ക്കർ തന്റെ പ്രസംഗത്തിൽ എടുത്ത് പറഞ്ഞ ഒരു കാര്യമുണ്ട് - മന്ത്രി പ്രസാദിനെ പ്പോലുള്ളവർ ക്യാബിനറ്റിലിരിക്കുമ്പോൾ ഇത്ര വലിയ പദ്ധതി മൂലമുണ്ടാകുന്ന പ്രകൃതി ചൂഷണത്തെക്കുറിച്ച് അദ്ദേഹം മിണ്ടാതിരിക്കുന്നതിൽ അത്ഭുതം തോന്നുന്നു എന്നായിരുന്നു മേധാ പട്കർ പറഞ്ഞത്.
പാർട്ടി അടിമത്തവും അധികാരത്തിന്റെ മായാവലയവും സൃഷ്ടിക്കുന്ന രൂപാന്തരങ്ങളാണ് പ്രസാദിനെപ്പോലുള്ളവരെ മൗനികളാക്കുന്നത്.നിലപാടിനേക്കാൾ വലുത് പാർട്ടി അടിമത്തവും, അധികാരക്കൊതിയുമാണെന്ന് രാഷ്ടീയ നേതാക്കൾ നിരന്തരം തെളിയിച്ചു കൊണ്ടിരിക്കുന്നു. മന്ത്രി പ്രസാദും അതിൽ നിന്ന് ഒട്ടും വ്യത്യസ്തനല്ലെന്നാണ് മനസിലാക്കേണ്ടത്.
പ്ലാച്ചിമട മുതൽ ആറന്മുള വിമാനത്താവള വിരുദ്ധ സമരം വരെയുള്ള പരിസ്ഥിതി സമരങ്ങളിലെ മുന്നണി പോരാളി യായിരുന്നു പ്രസാദ്. കെ- റെയിൽ സൃഷ്ടിക്കാനിടയുള്ള പ്രകൃതി ദുരന്തങ്ങളെക്കുറിച്ച് ചർച്ചകൾ നടക്കുമ്പോൾ മറുവശത്ത് അദ്ദേഹത്തിന്റെ പാർട്ടിയും നേതൃത്വവും , പ്രകടന പത്രികയിൽ അംഗീകരിച്ച പദ്ധതിയെ തള്ളിപ്പറയാനാവില്ലാ എന്ന നിലപാടിലാണ്.
ആറന്മുള വിമാനത്താവള വിരുദ്ധ സമരസമിതി യുടെ കൺവീനറായിരുന്ന പ്രസാദ് അക്കാലത്ത് സിപിഐ യുടെ പത്തനം തിട്ട ജില്ലാ സെക്രട്ടറിയുമായിരുന്നു. അന്നത്തെ പ്രതിപക്ഷമായിരുന്ന ഇടത് മുന്നണിക്കൊപ്പം, ബിജെപി, ആർ എസ്. എസ്, കോൺഗ്രസിലെ വി എം സുധീരൻ, പീലിപ്പോസ് തോമസ് തുടങ്ങിയവരായിരുന്നു സമരസമിതിക്ക് നേതൃത്വം കൊടുത്തത്. പി. പ്രസാദ് ഗ്രീൻ ട്രിബ്യൂണലിൽ കൊടുത്ത ഹർജി പരിഗണിച്ചാണ് വിമാനത്താവളത്തിന് ട്രിബ്യൂണൽ നിർമ്മാണനുമതി നിഷേധിച്ചത്.
4000 ഏക്കർ നെൽപ്പാടം നികത്തി വിമാനത്താവളം പണിയുന്നത് ആറന്മുളയുടെ പാരിസ്ഥിതിക സന്തുലനാവസ്ഥയ്ക്ക് ദോഷം ചെയ്യുമെന്നായിരുന്നു സമര സമിതിയുടെ പ്രധാന വാദം. ഈ പ്രദേശത്തെ സ്വാഭാവിക നീരൊഴുക്ക് ഇല്ലാതാവുകയും ജീവജാലങ്ങൾക്ക് ദോഷമുണ്ടാവുന്ന പദ്ധതിയെന്നുമായിരുന്നു പ്രസാദും കൂട്ടരും വാദിച്ചതും, പ്രചരി പ്പിച്ചതും. ആറന്മുളയിലും ചുറ്റുവട്ടത്തും സംഭവിച്ചതിനേക്കാൾ വൻ പ്രകൃതി ചൂഷണമാണ് കെ റെയിലിന്റെ പേരിൽ കേരളമാകെ സംഭവിക്കാൻ പോവുന്നത് എന്നറിഞ്ഞിട്ടും അദ്ദേഹം മിണ്ടാതിരിക്കയാണ്. പ്രകൃതി സ്നേഹത്തേക്കാൾ അധികാര സ്നേഹമാണ് അദ്ദേഹത്തെ നയിക്കുന്നതെന്ന് വ്യക്തം.
സിൽവർ ലൈൻ പദ്ധതിയിലെ അശാസ്ത്രീയതയെക്കുറിച്ചും നെൽവയലുകൾ വ്യാപകമായി നികത്തേണ്ടി വരുമെന്നറിഞ്ഞിട്ടും കൃഷിമന്ത്രി പാർട്ടി അച്ചടക്കത്തിന്റെ പേര് പറഞ്ഞ് ഒളിച്ചു കളിക്കയാണ്. കഴിഞ്ഞ രണ്ടു മഹാപ്രളയങ്ങൾ എൽപ്പിച്ച പാരിസ്ഥിതിക ആഘാതത്തിൽ നിന്നു രക്ഷപ്പെടാനുള്ള കേരളത്തിന്റെ പ്രവർത്തനങ്ങൾ ഇപ്പോഴും ഒച്ചിഴയുന്ന വേഗത്തിലാണ് പുരോഗമിക്കുന്നത് എന്നു മാത്രമല്ല ഇപ്പോഴത്തെ സ്ഥിതിഗതികളെപ്പറ്റി പഠിക്കുന്ന റിപ്പോർട്ടുകൾ ഒന്നും തന്നെ സർക്കാർ പുറത്തു വിടുന്നുമില്ല.
292 കിലോമീറ്റർ നീളത്തിൽ മതില് കെട്ടി ( എംബാംഗ് മെന്റ് ) അതിന് മുകളിലൂടെയാണ് ട്രെയിൻ ഓടിക്കുന്നത്. ഇത്തരമൊരു സാഹര്യത്തിൽ സംസ്ഥാനത്തെ കാർഷിക മേഖലയ്ക്ക് സംഭവിക്കാനിടയുള്ള ദൂരവ്യാപക പ്രത്യാഘാതങ്ങളെക്കുറിച്ച് കൃഷിവകുപ്പ് ഒരു പഠനം പോലും നടത്താൻ തയ്യാറായിട്ടില്ല. പ്രകൃതി സ്നേഹം ടി വി മൈക്കിന് മുന്നിൽ മാത്രം പറയാനുള്ളതല്ലെന്ന് പ്രസാദ് തെളിയിക്കണം. വികസനത്തിന്റെ പേര് പറഞ്ഞ് നെൽപ്പാടങ്ങൾ നികത്തുന്നതിനോട് മന്ത്രിക്ക് വിയോജിപ്പുണ്ടോ എന്നറിയാൻ ജനങ്ങൾക്കവകാശമുണ്ട്.
പ്രതിപക്ഷത്തിരിക്കുമ്പോൾ മാത്രം പറയാനുള്ള താണോ പ്രകൃതി സ്നേഹം എന്ന ചോദ്യം ജനങ്ങൾ ചോദിച്ചാൽ അവരെ കുറ്റപ്പെടുത്താനാവില്ല. കെ റെയിൽ പദ്ധതി മൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെ, പാരിസ്ഥിതിക നാശത്തിന്റെ, പ്രതികൂല പ്രത്യാഘാതങ്ങൾ പരിഗണിച്ച് അത്നേരിടേണ്ടിവരുന്ന ജനങ്ങളുടെ ആകാംക്ഷ അകറ്റാൻ പ്രകൃതി സ്നേഹി എന്നവകാശപ്പെടുന്ന പ്രസാദ് എന്ത് ചെയ്തു, ചെയ്യുന്നു എന്ന ചോദ്യത്തിന് മറുപടി പറയേണ്ടതുണ്ട്.
കെ - റെയിൽ കാർഷിക മേഖലയിൽ സൃഷ്ടിക്കാനിടയുള്ള ഭവിഷ്യത്തുകളെക്കുറിച്ച് മന്ത്രി പ്രസാദിന്റെ കൃഷി വകുപ്പിൽ എന്തെങ്കിലും പഠനം നടക്കുന്നുണ്ടോ? പദ്ധതി മൂലം സംഭവിക്കാനിടയുള്ള പാരിസ്ഥിതിക കാർഷിക ആഘാതങ്ങളെക്കുറിച്ചറിയാൻ വിദഗ്ധരുടെ അഭിപ്രായം തേടാൻ മന്ത്രി എന്തെങ്കിലും ശ്രമം നടത്തിയിട്ടുണ്ടോ?
പ്രകൃതി സ്നേഹി എന്ന മുഖം മൂടി മാറ്റി താൻ വികസനത്തിന്റെ വക്താവാണെന്ന് ആർജ്ജവത്തോടെ പറയാൻ കൃഷിമന്ത്രി പ്രസാദ് തയ്യാറാകുമോ എന്നാണ് പരിസ്ഥിതി വാദികൾ ഉറ്റുനോക്കുന്നത്. ഭരണത്തിന്റെ സൗഭാഗ്യങ്ങൾ കൈവിടാതെ ആദർശ ഡയലോഗുകൾ തട്ടി വിടുന്നവരാണ് സിപിഐ ക്കാർ എന്ന ആക്ഷേപം ശരിവെക്കുന്നതാണ് പ്രസാദിന്റെ മൗനം. ഭരണത്തിന്റെ ശീതളഛായയിൽ നിന്ന് മാറിയാലേ പ്രകൃതി സ്നേഹം തിരിച്ചു വരികയുള്ളു എന്നാരോപിക്കുന്നവരെ കുറ്റം പറയാനുമാവില്ല.
Stories you may Like
- സത്യം പറയുന്ന മാധ്യമ പ്രവർത്തകരെ കടന്നാക്രിച്ച് സൈബർ സഖാക്കൾ
- കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സമ്മതിച്ചാലും കെ റെയിൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ല
- സിൽവർ ലൈനിനെ നിരസിച്ച ദക്ഷിണ റെയിൽവേ റിപ്പോർട്ടിന്റെ പൂർണ്ണ രൂപം
- സിൽവർ ലൈൻ ഇനി ട്രാക്കിൽ കയറില്ലെന്ന് തന്നെ
- കെ റെയിലിന്റെ കാര്യത്തിൽ റെയിൽവേക്ക് 'വേണ്ടണം' നിലപാട്
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍