ടിപിക്കെതിരെ സ്റ്റാലിന്റെ 'കുലംകുത്തി'യെ പുറത്തെടുത്തു; ബിഷപ്പിനെതിരെ നികൃഷ്ടജീവി; തിരുകേശ വിവാദത്തിൽ ബോഡി വേസ്റ്റ്; കോൺ്രഗസ് ബിജെപി ബന്ധത്തിന് ഒക്കച്ചങ്ങായി; കെ റെയിലിൽ പിപ്പിടി വിദ്യ; പരനാറിയും കടക്ക്പുറത്തും തൊട്ട് അതുക്കുംമേലെ വരെ; പിണറായി ഡിക്ഷനറി ചർച്ചയാവുമ്പോൾ
എം റിജു
കണ്ണൂർ: ''പൊലീസ് മർദനത്തിന് എതിരെയായോ, ആർഎസ്എസ്- മുസ്ലിം ലീഗ് അക്രമത്തിന് എതിരായോ ഉള്ള പ്രതിഷേധ യോഗങ്ങളിലെ സ്ഥിരം പ്രാംസംഗികനയായിരുന്നു അക്കാലത്ത് പിണറായി വിജയൻ. പ്രതിഷേധയോഗങ്ങളുടെ ഒരുഘട്ടം കഴിയുമ്പോൾ പിന്നെ അദ്ദേഹത്തിന്റെ മുഖത്ത് നിന്ന് തീ വരുന്നതുപോലെ തോന്നും'- എഴുപതുകളിലെ ബ്രണ്ണൻ കോളജ് കാലം അനുസ്മരിച്ച് പിണറായിയുടെ അതേ കോളജിൽ പഠിച്ച മുൻ മന്ത്രി എ കെ ബാലൻ ഒരിക്കൽ പറഞ്ഞതാണിത്. വാക്കുകൾകൊണ്ട് അമ്മാനമാടുന്ന, ഒരു വാഗ്മിയൊന്നുമല്ല, ഇന്ന് കേരളമാ മുഖ്യമന്ത്രിയായ പിണറായി വിജയൻ. എന്നാൽ ഭാവത്തിലൂടെ ചില പ്രയോഗങ്ങളിലുടെ കേൾവിക്കാരെ പിടിച്ചിരുത്താനും, തേച്ചാലും കുളിച്ചാലും പോവാത്ത കേടുപാടുകൾ എതിരാളികൾക്ക് ഉണ്ടാക്കാനും അദ്ദേഹത്തിന്റെ വാക്കുകൾക്ക് കഴിയും.
അടിയന്തരാവസ്ഥക്കാലത്തെ കൊടിയ പൊലീസ് മർദനങ്ങൾ ചൂണ്ടിക്കാട്ടാനായി തന്റെ രക്തം പുരണ്ട ഷർട്ട് പൊക്കിക്കാട്ടി പിണറായി നടത്തിയ ഒരു ക്ലാസിക്ക് പ്രസംഗമുണ്ട്. സഭ സ്തംഭിച്ചിരുന്ന് കേട്ട നിമിഷം. അതുപോലെ തന്നെ അടിയന്തരാവസ്ഥയിൽ അതിക്രമം കാട്ടിയ പൊലീസുകാരുടെ പേര് പരസ്യമായി എടുത്തുപറഞ്ഞുകൊണ്ട് ഇവരെ തല്ലാൻ ആഹ്വാനം ചെയ്തുകൊണ്ടും പിണറായി അക്കാലത്ത് സംസാരിച്ചിരുന്നു.
സിപിഎമ്മിന്റെ 23ാം പാർട്ടി കോൺഗ്രസിന്, പാർട്ടിയുടെ ശക്തികേന്ദ്രമായ കണ്ണൂർ വേദിയാവുമ്പോൾ താരമാവുന്നത്, കേരളാ മുഖ്യമന്ത്രിയും സിപിഎം പോളിറ്റ്ബ്യൂറോ അംഗവുമായ പിണറായി വിജയൻ തന്നെയാണ്. കാരണം കേരളത്തിൽ മാത്രമാണ് സിപിഎം അധികാരത്തിൽ ഉള്ളത് എന്നത് മാത്രമല്ല, ഇന്ത്യയിൽ മറ്റെവിടെയും തെരഞ്ഞെടുപ്പിൽ കെട്ടിവെച്ച കാശുപോലും കിട്ടാത്ത രീതിയിൽ പാർട്ടി തകർന്നു കഴിഞ്ഞു. അതുകൊണ്ടുതന്നെ കമ്യൂണിസ്റ്റുകൾക്ക് ഇന്ന് ഇന്ത്യയിൽ മാത്രമല്ല, കോവിഡ് പ്രതിരോധത്തിന്റെ പേരിലൊക്കെ സൗത്ത് ഏഷ്യയിൽനിന്നുതന്നെ മുന്നോട്ടുവെക്കാനുള്ള ഒരു ഷുവർ ബ്രാൻഡാണ് പിണറായി. ശക്തവും മൂർച്ചയേറിയതുമായ പദപ്രയോഗങ്ങൾ അവസരോചിതമായി ഉപയോഗിക്കാൻ കഴിവുള്ള നേതാവാണ് പിണറായി വിജയൻ. അദ്ദേഹത്തിന്റെ ചില ഭാഷാപ്രയോഗങ്ങൾ, ഈ പാർട്ടികോൺഗ്രസ് കാലത്തും ട്രെൻഡിങ്ങ് ആണ്.
'എടോ ഗോപാലകൃഷ്ണാ'
മാധ്യമങ്ങളും പിണറായി വിജയനും തമ്മിൽ ഏറ്റുമുട്ടൽ രുക്ഷമായ അദ്ദേഹം പാർട്ടി സെക്രട്ടറിയേറ്റ് ആയ ശേഷമാണ്. മാധ്യമ സിൻഡിക്കേറ്റ് എന്ന വാക്കുന്നതെന്നെ പ്രചാരത്തിൽ കൊണ്ടുവന്നത് പിണറായിയാണ്. സിപിഎം വിഭാഗീയതയുടെ കാലത്ത് മാധ്യമ സിൻഡിക്കേറ്റ് എന്നു പറഞ്ഞാണ് അദ്ദേഹം പ്രതിരോധം ഉയർത്തിയത്. ഈ സമയത്താണ് മാതൃഭൂമി പത്രവും സിപിഎമ്മിനെ നിശിതമായി വിമർശിക്കാൻ തുടങ്ങിയത്. എഡിറ്റർ, കെ ഗോപാലകൃഷ്ണൻ 'കത്തിയിലുടെ വളർന്നുവന്ന നേതാവാണ് പിണറായി' എന്ന് തന്റെ കോളത്തിൽ എഴുതിയത് വലിയ വിവാദമായി. 'എടോ ഗോപാലകൃഷ്ണാ കാത്തികണ്ടാൽ പേടിക്കുന്നവനല്ല,' എന്ന് പറഞ്ഞായിരുന്നു പിണറായി വിജയൻ ഒരു പൊതുയോഗത്തിൽ ആഞ്ഞടിച്ചത്. ഇതോടെ മാതൃഭൂമി ഓഫീസിനുമുന്നിൽപൊലീസ് സംരക്ഷണം ഏർപ്പെടുത്തേണ്ടിവന്നു.
അതുപോലെ രണ്ടാം മാറാട് കലാപത്തിന്ശേഷം അവിടം സന്ദർശിച്ച സിപിഎം സംഘത്തെ ബിജെപിയുടെയും അരയസമുദായത്തിന്റെയും നേതൃത്വത്തിൽ ചിലർ തടയുകയുണ്ടായി. 'ഞങ്ങൾ ഇവിടെ ആർഎസ്എസിന്റെ ശാഖ പ്രവർത്തിക്കുന്നുണ്ടോയെന്ന് അറയാൻ വന്നതല്ല, കൊല്ലപ്പെട്ടവരെ ആശ്വസിപ്പിക്കാൻ വന്നതാണ്' എന്നതായിരുന്നു പിണറായിയുടെ മറുപടി.
ടി.പി ചന്ദ്രശേഖരൻ അടക്കമുള്ളവരെക്കുറിച്ച് 'കുലം കുത്തികൾ എന്നും കുലം കുത്തികൾ തന്നെ' എന്നു പിണറായി പറഞ്ഞത് പിൽക്കാല കേരള രാഷ്ട്രീയത്തിലെ ട്രെൻഡിങ്ങ് പദമായി മാറി. സത്യത്തിൽ ഇത് സോവിയറ്റ് റഷ്യയിൽ ജോസഫ് സ്റ്റാലിൻ ഉപയോഗിച്ച വാക്കായിരുന്നു. തന്റെ എതിരാളികളെ കുലംകുത്തികൾ എന്നായിരുന്നു സ്റ്റാലിൻ നിരന്തരം വിളിച്ചിരുന്നത്്. കേരളത്തിലും പിണറായിയുടെ പ്രയോഗത്തിന്ശേഷം, ആവശ്യത്തിനും അനാവശ്യത്തിനും കുലംകുത്തി നിരന്തരമായി ഉപയോഗിക്കപ്പെട്ടു. അക്കാലത്ത് വിഭാഗീയതയുടെ കേന്ദ്ര ബിന്ദുവായിരുന്ന വി എസ്സിനെകൂടി കൊള്ളിച്ചായിരുന്നു ആ പ്രയോഗം.
ബോഡിവേസ്റ്റ് തൊട്ട് നികൃഷ്ട ജീവി വരെ
അതുപോലെ തന്നെ പിണറായിയുടെ മറ്റൊരു കിടിലം കൊള്ളിച്ച പ്രയോഗമായിരുന്നു ബോഡി വേസ്റ്റ് എന്നത്. തിരുകേശവിവാദം കത്തിനിൽക്കുന്ന സമയത്താണ്, ഒരു മാധ്യമ പ്രവർത്തകൻ വിഷയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം ചോദിക്കുന്നത്. മുടിയായാലും നഖം ആയാലും ശരീരത്തിൽനിന്ന് മുറിച്ച് മാറ്റിയാൽ അത് വെറും ബോഡിവേസ്റ്റ് മാത്രമാണെന്നായിരുന്നു പിണറായിയുടെ എടുത്തടിച്ചപോലെയുള്ള പ്രതികരണം. ഇതോടെ അടുത്ത തെരഞ്ഞെടുപ്പിൽ കാന്തപുരം വിഭാഗം യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതും പിന്നീടുള്ള ചരിത്രം.
സിപിഎം കോട്ടയം സമ്മേളത്തിന്റെ സമാപാന ചടങ്ങിൽ ഇത് 'ഉഷാ ഉതുപ്പിന്റെ ഗാനമേളയല്ല' എന്ന് മദ്യപിച്ചെത്തിയ പ്രവർത്തകരെ പരസ്യമായ ശാസിക്കാൻ പിണറായിക്കാല്ലാതെ മറ്റാർക്ക് സാധിക്കും. അക്കാലത്തെ പിണറായിയുടെ ഡൽഹി കേരളാ ഹൗസിലെ ഒരു പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. നടൻ മമ്മൂട്ടിക്ക് മൂന്നാറിൽ ഭൂമിയുണ്ടെന്നൊക്കെ മുദ്രാവാക്യം വിളിച്ച കേരളാഹൗസിലെ ഒരു വി എസ് അനുകൂലിയെ അദ്ദേഹം കൈയോടെ പിടികൂടി. കോണി കയറി മുകളിലേക്ക് പോയിടത്തുന്നിന്ന് താഴോട്ട് ഇറങ്ങി വന്ന് 'താനെല്ലോ മമ്മൂട്ടിക്ക് മൂന്നാറിൽ ഭുമിയുണ്ടെന്ന് പറഞ്ഞത്' എന്ന് ചോദിച്ച് അയാളെ കൈയോടെ പൊക്കി. മമ്മൂട്ടിക്ക് മൂന്നാറിൽ ഭൂമിയില്ലെന്ന് പിന്നീട് തെളിഞ്ഞു.
വിഭാഗീയത രൂക്ഷമായ ഒരു സമ്മേളനക്കാലത്ത് ബക്കറ്റിന്റെയും വെള്ളത്തിന്റെ പിണറായി പറഞ്ഞ കഥയും ഏറെ ചർച്ചയായി. സമുദ്രത്തോട് ചേർന്ന് നിൽക്കുമ്പോഴേ വെള്ളത്തിന് കരുത്തുള്ളൂവെന്നും, ബക്കറ്റിലെ വെള്ളം വെറും പാഴാണെന്നുമായിരുന്നു വിഎസിനെ സൂചിപ്പിച്ചുകൊണ്ടുള്ള കുത്ത്. ഇത് കെ.ടി ജലീൽ സ്ഥിരമായ ഉദ്ധരിക്കുന്ന ഒരു ഉറുദു പ്രസംഗം ആയിരുന്നു. 'എല്ലാം പൊറുക്കുന്ന അമ്മയെപ്പോലെയാണ് പാർട്ടിയെന്നും,' 'വിരട്ടലും വിലപേശലും ഈ പാർട്ടിയോട് വേണ്ട' എന്നും'മൊക്കെ പറഞ്ഞ് അദ്ദേഹം പാർട്ടി സെക്രട്ടറിയായപ്പോൾ വിവാദങ്ങളിൽ നിറഞ്ഞു നിന്നു.
രാഷ്ട്രീയനിലപാടുമായി യോജിക്കാൻ പറ്റില്ലെന്നും പറഞ്ഞ് പാർട്ടി വിട്ടുപോയ എൻ.കെ പ്രേമചന്ദ്രനെ ഉന്നം വെച്ചുകൊണ്ട് നടത്തിയ 'പരനാറി' പ്രയോഗവും പിണറായിയുടേതായ അക്കൗണ്ടിലുള്ളതാണ്. പ്രേമചന്ദ്രന് വലിയ രാഷ്ട്രീയ മൈലേജാണ് ഈ പ്രയോഗം ഉണ്ടാക്കിക്കൊടുത്തത്. എന്നാൽ പിണറായി ആവട്ടെ ഇത് തിരുത്താനും കൂട്ടാക്കിയില്ല. പ്രേമചന്ദ്രൻ ജയിച്ചപ്പോഴും തെരഞ്ഞെടുപ്പ് ജയിച്ചിവരിൽ എല്ലാവരും യോഗ്യന്മാർ മാത്രമല്ല എന്നും പ്രതകിരിച്ചത്.
'നികൃഷ്ടജീവി' എന്ന പ്രയോഗം താമരശ്ശേരി ബിഷപ്പിനുനേർക്ക് തൊടുത്തുവിട്ടതാണ്. 2007-ൽ തിരുനമ്പാടി എംഎൽഎ മത്തായി ചാക്കോയുടെ മരണവും അന്ത്യകൂദാശാവിവാദവുമായി ബന്ധപ്പെട്ടാണ് പിണറായി നികൃഷ്ടജീവി പ്രയോഗം നടത്തിയത്. പക്ഷേ ഈ പ്രയോഗം മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്നും പിന്നീട് തെളിഞ്ഞു. കാരണം മത്തായിചാക്കോ അന്ത്യകുദാശ എടുത്തുവെന്നും, രോഗീലേപനം സ്വീകരിച്ചുവെന്നുമുള്ള പച്ച നുണയാണ് താമരശ്ശേരി ബിഷപ്പ് പരസ്യമായി തട്ടിവിട്ടത്. ഇതിനെ പരാമർശിച്ച്, 'സത്യം മാത്രം പറയുമെന്ന് നാം കരുതുന്ന ഒരു മാന്യൻ ഈ രീതിയിൽ നുണപറയുകയാണെങ്കിൽ എന്തുമാത്രം നികൃഷ്ട ജീവിയായിരിക്കും അയാൾ' എന്നാണ് പിണറായി ചോദിച്ചത്. അല്ലാതെ വെറുതെ ബിഷപ്പിനെ നികൃഷ്ട ജീവിയെന്ന് വിളിക്കയായിരുന്നില്ല.
ഒക്കച്ചങ്ങായി മുതൽ അതുക്കും മേലെ വരെ
പറഞ്ഞവാക്കുകൾ ഒരിക്കലും പറഞ്ഞില്ലെന്ന് പറയുകയോ ഖേദം പ്രകടിപ്പിക്കുകയോ ചെയ്യാത്ത നേതാവാണ് പിണറായി. 2017 ജൂലൈ മുപ്പത്തിയൊന്നിന് മാധ്യമങ്ങളോട് 'കടക്ക് പുറത്ത്' എന്നു പറയുക വഴി പിണറായി വീണ്ടും വിവാദ പുരുഷനായി. കടക്ക് പുറത്ത് സാമൂഹിക മാധ്യമങ്ങളിൽ പറന്നു നടന്നു. അവസരോചിതമായും അല്ലാതെയും അർഥം നോക്കിയും നോക്കാതെയും ആളുകൾ ഏറ്റെടുത്ത് പ്രയോഗിച്ചു. സംസ്ഥാനത്ത് നടന്ന രാഷ്ട്രീയസംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ബിജെപി.- ആ.ർഎസ്എസ്. പ്രവർത്തകരുമായി സമാധാന ചർച്ചയ്ക്കെത്തിയപ്പോഴായിരുന്നു റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളോട് മുഖ്യമന്ത്രി കടക്ക് പുറത്ത് എന്നു പറഞ്ഞത്.
2018 നവംബർ ഇരുപതിന് ശബരിമല വിഷയത്തിൽ കോൺഗ്രസ് പാർട്ടിയുടെ നിലപാടിനെ പിണറായി ട്രോളിയത് ഒക്കച്ചങ്ങായി എന്ന പ്രാദേശിക പ്രയോഗത്തിലൂടെയായിരുന്നു. കോൺഗ്രസ്സുകാര് ബിജെപിയുടെ ഒക്കച്ചങ്ങായി ആയി നടക്കുകയാണല്ലോ എന്നായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചത്. ഒക്കച്ചങ്ങായി എന്നത് ഉത്തരകേരളത്തിൽ കല്യാണച്ചടങ്ങുമായി ബന്ധപ്പെട്ട പദമാണ്. തലശ്ശേരി, പാനൂർ പ്രദേശങ്ങളിൽ വിവാഹത്തിനുപോകുമ്പോൾ വരനൊപ്പം അനുഗമിക്കുന്ന ഒരു ഉറ്റ സുഹൃത്തുകൂടി ഉണ്ടാവും. മറ്റു സുഹൃത്തുക്കളെക്കാൾ കൂടുതൽ സ്വാതന്ത്ര്യവും അധികാരവും ഒക്കച്ചങ്ങായിക്കുള്ളതാണ്. വരന്റെ മുഖത്ത് പൗഡറിടാനും ഒരുക്കാനും കൂടെയിരുന്ന് ഭക്ഷണം കഴിക്കാനുമെല്ലാം ഒക്കച്ചങ്ങായിയാണ് ഉണ്ടാവുക. ശബരിമലവിഷയത്തിൽ ബിജെപിയുടെ ഒക്കച്ചങ്ങായിയാണ് കോൺഗ്രസ് എന്നു പ്രസ്താവിച്ചതിലൂടെ കേരളത്തിലെ കക്ഷിരാഷ്ടീയത്തിന്റെ അന്തർധാരയെയാണ് മുഖ്യമന്ത്രി പരിഹസിച്ചുകാട്ടിയത്.
2022 മാർച്ച് ഇരുപത്തിയൊന്നിനാണ് കണ്ണൂരിലെ പാനൂരിൽ നടന്ന പൊതുയോഗത്തിൽ സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് പറഞ്ഞുതുടങ്ങിയ മുഖ്യമന്ത്രി പിപ്പിടി വിദ്യയിലേക്കെത്തിയത്. പിപ്പിടി വിദ്യ എന്നതിന്റെ അർഥം പേപ്പിടി എന്നാണ്. പേപ്പിടി എന്നാൽ ഭീഷണിപ്പെടുത്തുക, ഭയപ്പെടുത്തുക എന്നൊക്കെയാണ് മലയാളം ലെക്സിക്കൻ വോള്യം എട്ട് പേജ് 845-ൽ വിശദമാക്കിയിരിക്കുന്നത്. ഭയപ്പെടുത്താനായി പറഞ്ഞുകൂട്ടുന്ന പൊയ്വാക്കുകളെയാണ് പിപ്പിടി വാക്കുകൾ എന്നു പറയുന്നത്. കെ.റെയിലിന്റെ പേരും പറഞ്ഞ് കേരളത്തിലെ ജനങ്ങളെ ഭയപ്പെടുത്തുന്ന പ്രതിപക്ഷത്തിന്റെ പിപ്പിടിവിദ്യ തന്റെയടുക്കൽ ചെലവാകില്ലെന്നാണ് പിണറായി അർഥമാക്കിയിരിക്കുന്നത്.
അതുക്കും മേലെ എന്ന പ്രയോഗമാണ് ഏറ്റവും ഒടുവിലായി പിണറായി തൊടുത്തുവിട്ടിരിക്കുന്നത്. നമ്മൾ മലയാളമാക്കി സ്വന്തമാക്കിക്കളഞ്ഞ തമിഴ് വാക്കാണ് അതുക്കും മേലെ എന്നത്. അതിനും മീതെ എന്നാണ് അർഥം. അതിനും മീതെ എന്നു പറയുമ്പോൾ മുമ്പേ എന്തോ ഒന്ന് നിലനിൽക്കുന്നുണ്ട്. അപ്പോൾ ഇനിപ്പറയുന്ന കാര്യങ്ങൾ അതിനും മീതെയാണ്. ഷങ്കർ സംവിധാനം ചെയ്ത, തമിഴ് സിനിമാ ചരിത്രത്തിലെ വൻഹിറ്റുകളിലൊന്നായ 'ഐ' എന്ന സിനിമയിൽ വിക്രമിന്റെ നായകകഥാപാത്രമാണ് ആദ്യമായി 'അതുക്കും മേലെ' എന്ന ഡയലോഗ് അനശ്വരമാക്കുന്നത്.
പിണറായിയുടെ വാക്കുകൾ അർബൻ ഡിക്ഷനറിയിലടക്കം പലതവണ സ്ഥാനം പിടിച്ചിട്ടുണ്ട്. ഇത് തെളിയിക്കുന്നത് മറ്റൊരു കാര്യം കൂടിയാണ്. പിണറായി അല്ലായെ മറ്റൊരു ക്രൗഡ് പുള്ളർ ഇനി സിപിഎമ്മിന് ഇല്ല എന്നതുതന്നെ.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്