സ്വിസ്സ് ആർക്കിടെക്റ്റ് ലി കൊബുസിയർ ആസൂത്രണം ചെയ്ത സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത നഗരം; സംയുക്ത തലസ്ഥാനമെങ്കിലും സുന്ദര നഗരത്തിനായി പഞ്ചാബും ഹരിയാനയും പിടിവലി തുടങ്ങിയിട്ട് അര നൂറ്റാണ്ട്; അൽഫോൻസ് കണ്ണന്താനത്തെ അഡ്മിനിസ്ട്രേറ്റർ ആക്കാൻ ശ്രമിച്ചപ്പോഴും വിവാദം; പഴയ വടവലികഥ പൊടിതട്ടി ആംആദ്മി സർക്കാറും; ഇരു സംസ്ഥാനങ്ങളും ചണ്ഡിഗഡിന്റെ പേരിൽ കോർക്കുന്നു
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: ഇന്ത്യയിലെ സുന്ദരങ്ങളായ നഗരങ്ങളിൽ ഒന്നാണ് ചണ്ഡിഗഡ്. പഞ്ചാബിന്റെയും ഹരിയാനയുടെയും സംയുക്ത തലസ്ഥാനം. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത നഗരം. സ്വിസ്സ് ആർക്കിടെക്റ്റ് ലി കൊബുസിയർ 1950-ലാണ് ഈനഗരം പണി കഴിപ്പിച്ചത്. പൂന്തോപ്പുകളും തടാകങ്ങളാലും സുന്ദരമായ നഗരം. മികവുറ്റ പൊതു കെട്ടിടങ്ങളും നടപ്പാതകളും ഉൾപ്പെടുന്ന ഒരു ജന കേന്ദ്രീകൃത നഗരമാണ് ചണ്ഡിഗഡ്. അങ്ങനെയുള്ള നഗരം തങ്ങളുടേത് മാത്രമാക്കി മാറ്റണമെന്ന ആഗ്രഹം ഹരിയാനയും പഞ്ചാബും വെച്ചു പുലർത്തുന്നുണ്ട്. കാലങ്ങളായി തന്നെ ഈ തലസ്ഥാന നഗരം തങ്ങളുടേതാക്കാൻ ശ്രമം തുടരുന്നു. എന്നാൽ, കേന്ദ്ര ഭരണപ്രദേശമെന്ന നിലയ്ക്കാണ് ചണ്ഡിഗഡിന്റെ ഇപ്പോഴത്തെ പ്രവർത്തനങ്ങൾ.
കാലങ്ങളായി തുടങ്ങിയ ആ പഴയ വൈരം വീണ്ടും സംയുക്ത തലസ്ഥാനമായ ചണ്ഡിഗഡിന്റെ പേരിൽ ഉണ്ടായിരിക്കയാണ് ഇരു സംസ്ഥാനങ്ങളും തമ്മിൽ. സുന്ദര നഗരത്തെ 'ഒറ്റയ്ക്ക്' സ്വന്തമാക്കാൻ പഞ്ചാബിനു പിന്നാലെ ഹരിയാനയും രംഗത്തിറങ്ങിയതോടെ അയൽക്കാർ തമ്മിലുള്ള പോരിനു വഴിതുറക്കുക്കയാണ്. ചണ്ഡിഗഡിനെ പഞ്ചാബിന്റെ ഭാഗമാക്കണമെന്ന് ആവശ്യപ്പെട്ട് ആംആദ്മി പാർട്ടി സർക്കാർ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് പ്രമേയം പാസാക്കിയതിനു പിന്നാലെ, ചണ്ഡിഗഡിനെ തിരികെ ആവശ്യപ്പെടുന്ന കാര്യം ഏപ്രിൽ അഞ്ചിന് ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ ചർച്ച ചെയ്യാൻ ഹരിയാനയും തീരുമാനിച്ചു. മാത്രമല്ല, ഹിന്ദി സംസാരിക്കുന്ന പ്രദേശങ്ങളും ഹരിയാനയോടു ചേർക്കണമെന്ന ആവശ്യവും ശക്തമായി ഉന്നയിക്കാനാണ് ഹരിയാനയുടെ നീക്കം.
മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ വസതിയിൽ ചേർന്ന കാബിനറ്റ് യോഗത്തിലാണ് ഈ ആവശ്യങ്ങൾ ഉൾപ്പെടെ ചർച്ച ചെയ്യുന്നതിന് ഏപ്രിൽ അഞ്ചിന് പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാൻ തീരുമാനിച്ചത്. ഏപ്രിൽ അഞ്ചിന് രാവിലെ 11ക്കാണ് പ്രത്യേക നിയസഭാ സമ്മേളനം ആരംഭിക്കുകയെന്ന് സംസ്ഥാന സർക്കാരിന്റെ വക്താവ് അറിയിച്ചു.
ചണ്ഡിഗഡിനു മേലുള്ള അവകാശവാദം ശക്തമാക്കി പൊടുന്നനെ പഞ്ചാബ് രംഗത്തെത്തിയതിൽ ഹരിയാന സർക്കാർ അദ്ഭുതം പ്രകടിപ്പിച്ചു. ഇത്തരമൊരു അവകാശ വാദം നിയമസഭാ സമ്മേളനം വിളിച്ച് ഉന്നയിക്കുന്നതിനു മുൻപ് ബന്ധപ്പെട്ട എല്ലാവരേയും പഞ്ചാബ് സർക്കാർ വിശ്വാസത്തിലെടുക്കേണ്ടതായിരുന്നുവെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ ചൂണ്ടിക്കാട്ടി.
അതിനിടെ ഹരിയാനയുമായും പഞ്ചാബുമായും ബന്ധപ്പെട്ട യഥാർഥ പ്രശ്നങ്ങളെന്തെന്ന് മനസ്സിലാക്കാനാകാത്ത 'കുട്ടി പാർട്ടി'യാണ് ആംആദ്മി പാർട്ടിയെന്ന് ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജ് പരിഹസിച്ചു. ചണ്ഡിഗഡിനായി അവകാശ വാദമുന്നയിച്ച പഞ്ചാബ് സർക്കാരിനെ അദ്ദേഹം വിമർശിച്ചു. പഞ്ചാബിലെ ജനത്തിനു നൽകിയ തിരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ പാലിക്കാനാകില്ലെന്ന് തിരിച്ചറിഞ്ഞതോടെ, ആളുകളുടെ ശ്രദ്ധ യഥാർഥ വിഷയങ്ങളിൽനിന്ന് തിരിക്കാനാണ് എഎപി സർക്കാർ ഇത്തരമൊരു ആവശ്യം ഉയർത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
നേരത്തെ ചണ്ഡിഗഡ് ഉടൻ തിരികെ നൽകണമെന്ന് പഞ്ചാബ് നിയമസഭ ആവശ്യപ്പെട്ടപ്പോൾ ബിജെപി അംഗങ്ങൾ വാക്കൗട്ട് നടത്തുകയായിരുന്നു. ആംആദ്മി പാർട്ടി, കോൺഗ്രസ്, ശിരോമണി അകാലി ദൾ, ബിഎസ്പി എന്നീ കക്ഷികളെല്ലാം ചേർന്ന് ഒറ്റക്കെട്ടായാണ് മുഖ്യമന്ത്രി ഭഗവന്ത് മാൻ അവതരിപ്പിച്ച പ്രമേയത്തെ പിന്തുണച്ചത്. രാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി തുടങ്ങിയവരെ വരുംദിവസങ്ങളിൽ കണ്ട് പഞ്ചാബിന്റെ ആവശ്യം അറിയിക്കുമെന്നും ചണ്ഡിഗഡിലെ ഭരണസംവിധാനത്തെ തകിടം മറിക്കുന്ന കേന്ദ്ര നടപടി സ്വേച്ഛാപരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചണ്ഡിഗഡിലെ സർക്കാർ ജീവനക്കാർക്ക് കേന്ദ്ര സർക്കാരിന്റെ സേവന വ്യവസ്ഥകൾ ബാധകമാക്കിയതിനെ തുടർന്നാണിത്.
അതേസമയം 'പഞ്ചാബിന്റെയും ഹരിയാനയുടെയും സംയുക്ത തലസ്ഥാനമായി ചണ്ഡിഗഡ് തുടരും. ഇരുസംസ്ഥാനങ്ങൾക്കും ചർച്ച ചെയ്യാൻ ഇതല്ലാതെ വേറെ അനേകം വിഷയങ്ങളുണ്ട്. പഞ്ചാബ് സർക്കാർ ജനത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്. കേന്ദ്ര സർക്കാർ നടപടി സ്വാഗതാർഹമാണ്. ജീവനക്കാരുടെ ആവശ്യവും താൽപര്യവും കണക്കിലെടുത്തായിരുന്നു തീരുമാനം. ചണ്ഡിഗഡിലെ ജീവനക്കാർക്ക് ഇതുവരെ ഓരോ കേന്ദ്ര സർക്കാർ ഉത്തരവും നടപ്പാക്കിക്കിട്ടാൻ പഞ്ചാബ് സർക്കാരിന്റെ വിജ്ഞാപനം കൂടി വേണമായിരുന്നു. ഇനി അതു നേരിട്ടു തന്നെ ബാധകമാകും. ഇതു ജീവനക്കാർക്കു വളരെയേറെ ഗുണകരമാണെന്നാണ് ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ പറഞ്ഞത്.
തലസ്ഥാന 'വടംവലി' തുടങ്ങിയിട്ട് അരനൂറ്റാണ്ട്
ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള വടംവലിക്ക് അര നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. സംസ്ഥാനം വിഭജിച്ച് ഹരിയാന രൂപീകരിക്കുന്നതിനു മുമ്പ് 1952 മുതൽ 1966 വരെ പഞ്ചാബിന്റെ തലസ്ഥാനമായിരുന്നു ചണ്ഡീഗഢ്. പിന്നീട് ഈ നഗരത്തെ ചൊല്ലിയുള്ള ഇരു സംസ്ഥാനങ്ങളുടേയും അവകാശവാദത്തിൽ തീർപ്പു കൽപ്പിനാകാതെ വന്നപ്പോൾ കേന്ദ്ര സർക്കാർ 1966-ലെ പഞ്ചാബ് പുനസ്സംഘടനാ നിയമത്തിലെ നാലാം വകുപ്പു പ്രകാരം 1966 നവംബർ ഒന്നു മുതൽ ചണ്ഡീഗഢിനെ കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റുകയായിരുന്നു. അങ്ങനെ ചണ്ഡീഗഢ് ഭരണം നേരിട്ട് കേന്ദ്രത്തിന്റെ കൈകളിലെത്തുകയും ഒരു ഐ എ എസ് ഓഫീസറെ ചീഫ് കമ്മീഷണറായി നിയമിക്കുകയും ചെയ്തു.
1980-കളുടെ തുടക്കത്തിലുണ്ടായ പഞ്ചാബ് സായുധ പോരാട്ടത്തിന്റെ അനുരണനങ്ങൾ ചണ്ഡീഗഢിലും ഉണ്ടായി. തീവ്രവാദ പ്രശ്നങ്ങളും ക്രമസമാധാനവും കൈകാര്യം ചെയ്യാൻ കേന്ദ്രം 1983-ൽ ചണ്ഡീഗഢ് പ്രശ്നബാധിത മേഖലാ നിയമം പാർലമെന്റിൽ പാസാക്കി. 1984 ജൂൺ ഒന്നു മുതൽ പഞ്ചാബ് ഗവർണർക്ക് നഗര ഭരണത്തിന്റെ ചുമതല നൽകുകയും തീവ്രവാദവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ പഞ്ചാബുമായി കൂടുതൽ സഹകരിച്ച് പ്രവർത്തിക്കാൻ ചണ്ഡീഗഢ് ഭരണകൂടത്തോട് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ചീഫ് കമ്മീഷണർ എന്ന പദവി അഡ്മിനിസ്ട്രേറ്ററുടെ ഉപദേശകൻ എന്നാക്കി മാറ്റി. ചണ്ഡീഗഢ് അഡ്മിനിസ്ട്രേറ്ററുടെ പദവിയുള്ള പഞ്ചാബിന്റെ ആദ്യ ഗവർണർ അർജുൻ സിങ് ആയിരുന്നു. 2012-ൽ പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതി ചണ്ഡീഗഢ് പ്രശ്നബാധിത മേഖലാ നിയമം റദ്ദാക്കിയെങ്കിലും ഈ രീതി തന്നെ പിന്തുടർന്നു പോന്നു.
പഞ്ചാബ് ഗവർണർ തന്നെ ചണ്ഡീഗഢ് അഡ്മിനിസ്ട്രേറ്ററുടെ പദവി കൂടി വഹിക്കുന്ന 34 വർഷത്തെ രീതി ഈ നഗരം പഞ്ചാബിന്റെ തലസ്ഥാനമാണെന്ന വാദത്തെ പിന്താങ്ങുന്നതാണെന്നാണ് പഞ്ചാബ് സർക്കാർ കാലങ്ങളായി വാദിച്ചു കൊണ്ടിരുന്നത്. ഹരിയാന സ്വന്തമായി പുതിയ തലസ്ഥാന നഗരം രൂപീകരിക്കുന്നതുവരെ തൽസ്ഥിതി തുടരാമെന്ന ഒരു ധാരണ ഉണ്ടായിരുന്നതായും വാദമുണ്ട്. കാലക്രമേണ, ചണ്ഡീഗഢ് പഞ്ചാബിനു കൈമാറുക, ഹരിയാനയുമായി നദീജലം പങ്കിടുക, പഞ്ചാബി സംസാരിക്കുന്ന ഹരിയാന പ്രദേശങ്ങൾ പഞ്ചാബിന് കൈമാറുക എന്നിവ പഞ്ചാബിൽ അധികാരത്തിലിരിക്കുന്ന പാർട്ടികൾക്ക് വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന തരത്തിലുള്ള വലിയ രാഷ്ട്രീയ പ്രശ്നങ്ങളായി മാറി. എന്നിരുന്നാലും നഗര ഭരണം പഞ്ചാബ് ഗവർണറുടെ കയ്യിലായത് റദ്ദാക്കപ്പെട്ട ചണ്ഡീഗഢ് പ്രശ്നബാധിത മേഖലാ നിയമത്തിന്റെ അടിസ്ഥാനത്തിലായിരുന്നെന്ന കാര്യം പാർട്ടികൾ അവഗണിച്ചു.
വാസ്തുവിദ്യ, സാംസ്കാരിക വളർച്ച, അധുനികവൽക്കരണം എന്നീ കാര്യങ്ങളിൽ ലോകത്തെ മികച്ച നഗരങ്ങളിലൊന്നായാണ് ചണ്ഡീഗഢിനെ 2015-ൽ ബിബിസി എണ്ണിയത്. ചണ്ഡീഗഢിലെ കാപിറ്റോൾ കോംപ്ലക്സിന് ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി യുനെസ്കോ പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയായ സ്മാർട്ടി സിറ്റി മിഷനിലും ഈ നഗരത്തെ ഉൾപ്പെട്ടിട്ടുണ്ട്്.
ഒരിക്കൽ വിവാദത്തിൽ പെട്ടത് അൽഫോൻസ് കണ്ണന്താനം
കേന്ദ്ര ഭരണപ്രദേശമായ ചണ്ഡിഗഢിൽ ഒരു സ്വതന്ത്ര അഡ്മിനിസ്ട്രേറ്ററെ നിയമിക്കാനുള്ള നീക്കം ഒരിക്കൽ വിവാദമായപ്പോൾ ഉയർന്നത് ഒരു മലയാളിയുടെ പേരായിരു്നു. ബിജെപി നേതാവ് അൽഫോൻസ് കണ്ണന്താനത്തെ ചണ്ഡീഗഢ് അഡ്മിനിസ്ട്രേറ്ററായി നിയമിക്കാൻ ഒന്നാം മോദി സർക്കാറിന് ആലോച ഉണ്ടായിരുന്നു. ഇതിനെതിരെ കടുത്ത എതിർപ്പാണ് ഇരുപക്ഷത്തു നിന്നും ഉയർന്നത്. തുർന്ന് ഈ നീക്കം കേന്ദ്രം ഉപേക്ഷിക്കുകയാണ് ഉണ്ടായത്. കാലങ്ങളായി ഈ നഗരത്തെ ചൊല്ലി പഞ്ചാബും ഹരിയാനയും കൊമ്പുകോർക്കുന്നു. ഇരു സംസ്ഥാനങ്ങളുടേയും ആവശ്യം ചണ്ഡീഗഢിനെ തങ്ങളുടെ തലസ്ഥാനമാക്കണമെന്നാണ്. ഇപ്പോൾ വീണ്ടും ആം ആദ്മിയാണ് ചണ്ഡീഗഡ് വികാരം പൊടിതട്ടി എടുത്തിരിക്കുന്നത്.
Stories you may Like
- ഹൈബി ഉന്നയിച്ചത് വ്യക്തിപരമായ ആവശ്യം മാത്രം; ശശി തരൂർ
- കർഷകരെ തുരത്താൻ ഡ്രോണുകളിൽ കണ്ണീർവാതക പ്രയോഗം, തിരിച്ചടിച്ച് കർഷകർ
- 'ഒരു ഗ്രാമത്തിൽ നിന്നും രണ്ട് ട്രാക്ടർ ട്രോളികൾ സഹിതം 100 പേരെ വീതം അയയ്ക്കണം'
- അണയാതെ കർഷക പ്രതിഷേധം; വ്യാഴാഴ്ച കേന്ദ്രസർക്കാരുമായി നിർണായക ചർച്ച
- യുവകർഷകന്റെ മരണത്തിൽ കൊലക്കുറ്റം ചുമത്തി കേസെടുത്ത് പഞ്ചാബ് പൊലീസ്
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്