ജപ്തി നിയമപരം; കുട്ടികളെ പുറത്താക്കിയിട്ടില്ല; കോടതി എടുത്ത നടപടിയെ ഒരു ചുറ്റിക കൊണ്ടു തല്ലി തകർത്തത് നിയമപരമായി ശരിയാണോ?; വാതിലുകൾ തകർത്ത ആ വീട്ടിൽ പെൺകുട്ടികൾ തനിയെ കഴിച്ചു കൂട്ടുമോ? ബാങ്കിനെ ന്യായീകരിച്ച് ഗോപി കോട്ടമുറിക്കൽ
ന്യൂസ് ഡെസ്ക്
മൂവാറ്റുപുഴ: മാതാപിതാക്കൾ ഇല്ലാതിരുന്ന സമയത്ത് കുട്ടികളെ വീട്ടിൽനിന്നു പുറത്താക്കി ജപ്തി നടപടി പൂർത്തിയാക്കിയ ബാങ്കിനെ ന്യായീകരിച്ച് സിപിഎം നേതാവും കേരള ബാങ്കിന്റെ സ്ഥാപക പ്രസിഡന്റുമായ ഗോപി കോട്ടമുറിക്കൽ. മൂവാറ്റുപുഴ അർബൻ ബാങ്കിന്റെ പേഴാക്കപ്പിള്ളി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ സ്വീകരിച്ച നടപടിയിൽ വിമർശനം ഉയരുന്നതിനിടെയാണ് ന്യായികരിച്ച് ഫേസ്ബുക്ക് കുറിപ്പുമായി ഗോപി കോട്ടമുറിക്കൽ രംഗത്തെത്തിയത്.
ഈ സംഭവത്തിൽ കോടതി എടുത്ത നടപടിയെ ഒരു ചുറ്റിക കൊണ്ട് തല്ലിത്തകർത്ത മാത്യു കുഴൽനാടൻ എംഎൽഎയുടെ നടപടി നിയമപരമായി ശരിയാണോയെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ ഗോപി കോട്ടമുറിക്കൽ ചോദിക്കുന്നു. ആ വീട്ടിൽ ആ പെൺകുട്ടികൾ തനിയെ കഴിച്ചു കൂട്ടുമോയെന്നും ഗോപി കോട്ടമുറിക്കൽ ചോദിക്കുന്നു. ജപ്തി നടപടി സ്വീകരിച്ച് വിവാദത്തിലായ മൂവാറ്റുപുഴ അർബൻ ബാങ്ക് ഭാരവാഹി കൂടിയാണ് ഗോപി കോട്ടമുറിക്കൽ.
കുട്ടികളെ ആരും പുറത്താക്കിയിട്ടില്ല. അമ്മയുടെ വീട്ടിലേക്ക് അവർ പോവുകയാണ് ഉണ്ടായത്. കുടുംബം തിരിച്ചടയ്ക്കാനുള്ള തുക പിരിച്ചെടുത്ത് ബാങ്കിൽ അടയ്ക്കുകയായിരുന്നു മാത്യു കുഴൽനാടൻ എംഎൽഎ ചെയ്യേണ്ടിയിരുന്നത്. പിതാവ് ആശുപത്രിയിലാണെന്ന് അറിയിച്ചിരുന്നെങ്കിൽ ജപ്തി തൽക്കാലം ഒഴിവാക്കിയേനെ. നടന്നത് മാത്യു കുഴൽനാടൻ 'ക്രിയേറ്റ് ചെയ്ത സീൻ' ആണെന്നും ഗോപി നേരത്തെ ആരോപിച്ചിരുന്നു.
ചെറിയ വായ്പക്കാർക്ക് വായ്പ കൊടുക്കില്ലെന്ന് പറയാനാകില്ല. തിരിച്ചടവ് മുടങ്ങുമ്പോൾ അതിന്റേതായ സമയം എടുത്താണ് ജപ്തി നടപടികൾ സ്വീകരിക്കുന്നത്. അപ്രതീക്ഷിത നടപടിയല്ലിത്. പൊലീസ് സംരക്ഷണത്തോടുകൂടി നടപടികൾ സ്വീകരിക്കാമെന്ന് കോടതി ഉത്തരവുണ്ട്.
ജപ്തിക്കു ചെന്നപ്പോൾ കുട്ടികളോട് ആവശ്യമുള്ളത് എടുക്കാൻ നിർദേശിച്ചു. പഠനസംബന്ധമായ കാര്യങ്ങൾ അവർ പുറത്തെടുത്ത് ബെഞ്ചിൽ വച്ചു. നടപടികൾ പൂർത്തിയാക്കി ബാങ്ക് ജീവനക്കാർ തിരിച്ചുപോയി. അതിനുശേഷം വൈകിട്ടാണ് എംഎൽഎയും മറ്റുള്ളവരും എത്തി പ്രശ്നങ്ങൾ സൃഷ്ടിച്ചത് അദ്ദേഹം പറഞ്ഞു.
വലിയപറമ്പിൽ അജേഷിന്റെയും മഞ്ജുവിന്റെയും 10, 7, 5 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളെയാണ് ജപ്തി നടപടികളുടെ ഭാഗമായി വീട്ടിൽനിന്ന് ഇറക്കി വിട്ടത്. രണ്ടുപേർ ഇരട്ടപ്പെൺകുട്ടികളാണ്. ഒന്നര ലക്ഷം രൂപയോളം ബാങ്കിൽ വായ്പ കുടിശിക ആയതിന്റെ പേരിലാണ് ഇടതു ഭരണസമിതി ഭരിക്കുന്ന ബാങ്കിന്റെ നടപടിയെന്ന് അയൽവാസികൾ പറഞ്ഞു.
ബാങ്കിൽനിന്നും 2 വനിതാ ജീവനക്കാർ ഒരു ഓട്ടോ സങ്കടിപ്പിച്ച് താക്കോൽ വീട്ടുകാരെ തിരിയെ ഏല്പിക്കാൻ നെട്ടോട്ടം ഓടുന്നു. അവിടെ ചെന്ന് പെട്ടിരുന്നെങ്കിൽ അവർ രണ്ട് പേർക്ക് എന്തു സംഭവിക്കുമെന്ന് പറയാൻ ആവുമായിരുന്നില്ല എംഎൽഎ ഒരുക്കി നിർത്തിയ ഒരു കൂട്ടം അക്രമി സംഘവും കൊലവിളിയും. അവർ പ്രാണനും കൊണ്ടു തിരിയെ പോന്നു. താക്കോൽ പൊലീസ് സ്റ്റേഷനിൽ ഏല്പിച്ചുവെന്നും തന്റെ കുറിപ്പിൽ ഗോപി കോട്ടമുറിക്കൽ പറയുന്നു.
ഗോപി കോട്ടമുറിക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം
മുവാറ്റുപുഴ അർബൻ ബാങ്കും ഒരു സർഫെസി
നടപടിയും *******
പേഴാക്കപ്പിള്ളി ബ്രാഞ്ച് അവിടെയുള്ള ഒരു വ്യക്തിക്ക് ഒരു ക്യാമറ വാങ്ങാൻ 31/8/2017 ൽ ആണ് ഒരു വായ്പ നൽകുന്നത്.
ഒരു ലക്ഷത്തി എൺപതോരായിരത്തി ഇരുന്നൂറ്റി അമ്പത്ത ഞ്ചു രൂപ ഇപ്പോൾ ബാങ്കിന് അടക്കേണ്ടതുണ്ട്.
ഇത് തിരിയെ കുറേശ്ശേ അടച്ചു തീർക്കുവാൻ ബാങ്കിലെ ജീവനക്കാർ ക്ഷമാ പൂർവം നിരവധി പരിശ്രമങ്ങൾ നടത്തി.
ഇതെല്ലാം പരാജയപ്പെട്ടതിനു ശേഷം ഒരു symbolic നടപടി 24/2/2022 ൽ നടത്തി നോക്കി.
സാധാരണ ഇങ്ങനെ ഒരു സൂചന കണ്ടാൽ 99% പേരും ബാങ്കിൽ വന്നു എന്തെങ്കിലും കുറച്ചു പൈസ അടച്ചു ഒരു അപേക്ഷയും തന്നു അവധി പറഞ്ഞു പോകാറാ ണുള്ളത്.
ഇദ്ദേഹം ആവട്ടെ തിരിഞ്ഞു നോക്കാൻ
തയ്യാറായില്ല.
എത്രയോ വട്ടം ജീവനക്കാർ പോയി നോക്കിയിട്ടും ആളെ കാണാൻ പറ്റാറില്ല.
ഈ സാഹചര്യത്തിൽ ആണ് ബഹു CJM കോടതിയിൽ സർഫെസി നിയമപ്രകാരമുള്ള നടപടിക്കു ബാങ്ക് അപേക്ഷിക്കുന്നത്.
ബഹു കോടതി ഉത്തരവ് നൽകി.
ഇക്കാര്യം ഒരു ആഴ്ച മുമ്പ് ബാങ്ക് മുവാറ്റുപുഴ പൊലീസിനെ അറിയിച്ചു.
അങ്ങനെ ആണ് പൊലീസു 2 പേരെ ( ഒരു വനിതയും ഒരു പുരുഷനും ) കോടതിയുടെ പ്രതിനിധിയുടെയും ബാങ്കിന്റെ ജീവനക്കാരിയു ടെയും കൂടെ അയച്ചത്.
ഇവർ ആ വീട്ടിൽ രാവിലെ 11.30 നു എത്തി. ആ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.
വീട് അടഞ്ഞു കിടന്നിരുന്നു.
അവിടെയിരുന്നു കടലാസ് ജോലികൾ തുടങ്ങിയപ്പോഴേ തൊട്ടടുത്തുള്ള അമ്മ വീട്ടിൽ നിന്നും ഈ വീട്ടിലെ പെൺകുട്ടികളും
ഒരു മുതിർന്ന സ്ത്രീയും കടന്നുവന്നു.
ബാങ്കിന് വേണ്ടി ചെന്നവർ കുട്ടികളോട് പറഞ്ഞു
' കൊച്ചുങ്ങളെ അകത്തു നിന്നും നിങ്ങൾക്കു എന്തെങ്കിലും എടുക്കാനുണ്ടെങ്കിൽ എടുത്തോളൂ, ഞങ്ങൾ ഈ വീട് പൂട്ടാൻ പോവുകയാണ്. '
കുട്ടികൾ കുറച്ചു പുസ്തകങ്ങളും സ്കൂൾ ബാഗും എടുത്തു പുറത്തു കിടന്ന ബെഞ്ചിൽ വെച്ചു.
ഈ സമയത്തൊന്നും ഒരാളും ഗൃഹ നാഥൻ ആശുപത്രിയിൽ ആണെന്നോ എവിടെ പോയെന്നോ പറയുന്നില്ല.
എല്ലാ എഴുത്തു കുത്തും പൂർത്തിയാക്കി വീട് പൂട്ടി താക്കോലുമായി നടപടിക്കായി പോയവർ മടങ്ങിപോന്നു
ഉച്ചക്ക് 2.05 ന് ഉള്ളിൽ ആണ് ഇത്രയും കാര്യങ്ങൾ നടക്കുന്നത്.
വൈകിട്ട് MLA മാത്യു കുഴൽനടനും കുറെ കോൺഗ്രസ് പ്രവർത്തകരും എത്തി
പിന്നീടുണ്ടായ കപട നാടകം
ജനങ്ങൾ കണ്ടു.
MLA ഭീകരമായ പ്രസ്താവന കൾ നടത്തുന്നു
കുട്ടികളെ ബലം പ്രയോഗിച്ചു ഇറക്കിയ കഥ
ഒരു ഞെട്ടലോടെ വിശദീകരിക്കുന്നു
ഇതിനിടയിൽ ആരോ പറഞ്ഞറിയുന്നു ' ഗൃഹ നാഥൻ ഗുരുതര അസുഖത്താൽ ആശുപത്രിയിൽ ആണെന്ന് '
ബാങ്കിൽനിന്നും 2 വനിതാ ജീവനക്കാർ
ഒരു ഓട്ടോ സങ്കടിപ്പിച്ച് താക്കോൽ വീട്ടുകാരെ തിരിയെ ഏല്പിക്കാൻ നെട്ടോട്ടം ഓടുന്നു.
അവിടെ ചെന്ന് പെട്ടിരുന്നെങ്കിൽ അവർ രണ്ട് പേർക്ക് എന്തു സംഭവിക്കുമെന്ന് പറയാൻ ആവുമായിരുന്നില്ല
MLA ഒരുക്കി നിർത്തിയ ഒരു കൂട്ടം അക്രമി സംഘവും കൊലവിളിയും.
അവർ പ്രാണനും കൊണ്ടു തിരിയെ പോന്നു. താക്കോൽ പൊലീസ് സ്റ്റേഷനിൽ ഏല്പിച്ചു.
സർഫെസി നിയമപ്രകാരം കോടതി എടുത്ത നടപടിയെ
ഒരു ചുറ്റിക കൊണ്ടു തല്ലി തകർത്ത നടപടി നിയമപരമായി ശരിയാണോ?
വാതിലുകൾ തകർത്ത ആ വീട്ടിൽ ആ പെൺകുട്ടികൾ തനിയെ കഴിച്ചു കൂട്ടുമോ?
അവരുടെ മാതാ പിതാക്കൾ ആശുപത്രിയിൽ ആണെന്ന് MLA പറഞ്ഞുള്ള അറിവാണ് നമുക്കുള്ളത്.
ബാങ്കിൽ നിന്നും വായ്പ വാങ്ങുന്നവർ തിരിച്ചടക്കാതിരിക്കാൻ MLA കാണിച്ച ഈ മാതൃക സഹകരികളായ കോൺഗ്രസ് സുഹൃത്തുക്കൾക്കു അംഗീകരിക്കാൻ ആവമോ?
ചെറിയ വായ്പ ക്കു നടപടി വേണോ? ഒഴിവാക്കി കൊടുത്തു കൂടെ? നൂറു കണക്കിന് ഇതുപോലുള്ള ചെറിയ വായ്പ്പ എന്തടിസ്ഥാനത്തിൽ, ഏതു നിയമത്തിന്റെ ബലത്തിൽ നമുക്ക് വേണ്ടെന്നു വെക്കാൻ ആവും?
വളരെ ബാലിശമായിപ്പോയി MLA നിങ്ങളുടെ കോപ്രായങ്ങളും ജല്പനങ്ങളും
കേരളാ ബാങ്ക് എന്ന് MLA അറിയാതെ പറയുന്നതല്ല.
ഇത് നിലവാരം ഒട്ടുമില്ലാത്ത രാഷ്ട്രീയ വേലത്തരം ആണ്.
നന്നായി ആലോചിക്കുമല്ലോ.
Stories you may Like
- അയിന് ഗോപി പുളിക്കും, തീഹാറിൽ ഗോതമ്പുണ്ട തിന്നേണ്ടി വരും
- യുഡിഎഫിലെ പുതുപ്പള്ളി സ്റ്റാറായി മാത്യു കുഴൽനാടൻ മാറുമ്പോൾ
- റിസർവ് ഫണ്ട് മാറ്റാനായില്ലെങ്കിൽ കേരള ബാങ്കിൽ നിന്ന് വായ്പയെടുക്കും
- മാത്യും കുഴൽനാടനും കുടുംബത്തിനും വെളിപ്പെടുത്തിയ സ്വത്തിന്റെ 30 മടങ്ങ് സ്വത്ത്
- മാത്യു കുഴൽനാടന് എതിരെ ബാർ കൗൺസിലിൽ പരാതി
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്