റമീസിനെ അകത്താക്കാൻ തെളിവായി മാറിയത് ദൈവത്തിന്റെ അദൃശ്യ കരങ്ങൾ; പെൺകുട്ടികളെ കണ്ടാൽ മലയാളി യുവാക്കൾക്ക് കടിച്ചു കീറാനുള്ള മനോഗതി; വാടക ഒഴിവാക്കാൻ ലിവിങ് ടുഗെതർ; വിദ്യാർത്ഥികൾക്ക് തണൽ ഒരുക്കുന്ന ലണ്ടനിലെ തൊഴിൽ സ്ഥാപനങ്ങളും നിരീക്ഷണത്തിൽ
പ്രത്യേക ലേഖകൻ
ലണ്ടൻ: ഏതു കുറ്റവാളിയെയും കുടുക്കുന്ന ഒരു തെളിവ് അവശേഷിക്കും എന്നത് പല കുറ്റങ്ങളേയും സമൂഹത്തിനു മുന്നിൽ തുറന്നു കാട്ടാൻ നീതിപീഠത്തെ സഹായിക്കുന്ന അദൃശ്യ ശക്തിയാണ്. ഇത്തരം ഒരു തെളിവാണ് ദൈവത്തിന്റെ അദൃശ്യ കരങ്ങൾ പോലെ ബ്രിട്ടീഷ് നഗരമായ ബ്രൈറ്റനിൽ നടന്ന കൂട്ട ബലാത്സംഗ കേസിലും നിർണായകമായി മാറിയത്. അർദ്ധ രാത്രിയോടെ മദ്യപിച്ച നിലയിൽ സ്ഥലകാല ബോധം ഇല്ലാതെ ഒറ്റയ്ക്ക് മുന്നിൽ എത്തിയ 20 കാരിയായ യുവതിയെ റമീസ് അക്കരയും സംഘവും പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ പൊലീസിനെ സഹായിക്കുന്ന ഏറ്റവും വലിയ തെളിവായി മാറിയത് ഒരു വിഡിയോ കോളാണ്.
അർദ്ധരാത്രിയിൽ തന്റെ കൂട്ടുകാരിയോട് സംസാരിക്കവെ എവിടെയാണെന്നും മറ്റുമുള്ള ചോദ്യങ്ങൾക്കു വ്യക്തത ഇല്ലാത്ത മറുപടി പീഡനത്തിന് ഇരയായ യുവതി നൽകിയപ്പോൾ എന്തോ അപകടം മണത്തിട്ടെന്ന പോലെ വിഡിയോ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യാൻ തയ്യാറാവുക ആയിരുന്നു പ്രിയ സുഹൃത്ത്. പീഡനം നടന്ന ശേഷം പിറ്റേന്ന് പൊലീസ് സഹായം തേടിയ യുവതിക്ക് എന്താണ് സംഭവിച്ചത് എന്നോർത്തെടുക്കാൻ സാധിക്കുന്ന സാഹചര്യത്തിൽ ആയിരുന്നില്ല. ഇതോടെയാണ് വീഡിയോ കോൾ റെക്കോർഡ് ചെയ്യപ്പെട്ട കാര്യം പൊലീസ് ശ്രദ്ധിച്ചത്. ഒട്ടും പ്രതീക്ഷ ഇല്ലാതിരുന്നെങ്കിലും ഒരു തുമ്പു ലഭിച്ച ആശ്വാസത്തോടെ പ്രത്യേകം വൈദഗ്ധ്യം നേടിയ അന്വേഷണ സംഘം സംഭവം നടന്ന ബ്രൈറ്റനിലെ ദി അവന്യു കേന്ദ്രീകരിച്ചു വീടുകൾ കയറിയുള്ള അന്വേഷണമാണ് നടത്തിയത്.
ഇതിനായി പൊലീസ് വലിയ തോതിലുള്ള സന്നാഹങ്ങളും ഏർപ്പെടുത്തിയിരുന്നു. വീഡിയോ ദൃശ്യങ്ങളോട് സമീപം ഉള്ള കെട്ടിടവും പരിസരവും തിരിച്ചറിയുക എന്നതായിരുന്നു പൊലീസിന്റെ ആദ്യ വെല്ലുവിളി. ഒടുവിൽ ഒരാഴ്ച നീണ്ട പരിശ്രമത്തിനൊടുവിൽ പൊലീസ് മലയാളി ചെറുപ്പക്കാർ താമസിച്ച ഫ്ലാറ്റ് കണ്ടെത്തുക ആയിരുന്നു. ഇതോടെയാണ് അറസ്റ്റിനു വഴി ഒരുങ്ങിയത്.
സെപ്റ്റംബർ 22 നു നടന്ന അതിക്രമത്തെ നിരന്തര വിശ്രമം ഇല്ലാതെ പിന്തുടർന്ന പൊലീസിന് ഒക്ടോബർ ഒന്നാം തിയതിയാണ് മലയാളി ചെറുപ്പക്കാരായ തെമ്മാടിക്കൂട്ടത്തിന്റെ വാസസ്ഥലം കണ്ടെത്താനായത്. അഞ്ചു പേരെയും അന്ന് തന്നെ അറസ്റ്റ് ചെയ്ത പൊലീസ് ഇവരെ തുടർച്ചയായി 24 മണിക്കൂർ ചോദ്യം ചെയ്താണ് സംഭവത്തിന്റെ ചുരുൾ അഴിച്ചത്. ചോദ്യം ചെയ്യലിനിടയിൽ കരഞ്ഞും കാലുപിടിച്ചും നിരപരാധികൾ ആണെന്ന് സ്ഥാപിക്കാൻ ശ്രമിച്ച അഞ്ചു പേരും ഒരു ഘട്ടത്തിൽ പൊലീസിനെ വലയ്ക്കുകയും ചെയ്തു.
ഈ ഘട്ടത്തിൽ പ്രതികൾ മലയാളികളിൽ ചിലരുടെ സഹായവും തേടിയിരുന്നു. മൊഴികളിൽ അഞ്ചു പേരും സ്ഥിരം ക്രിമിനൽ കുറ്റവാളികളെ പോലെ ഉറച്ചു നിന്നപ്പോൾ ഫോറൻസിക് തെളിവുകളാണ് പൊലീസിന് സഹായകമായി മാറിയത്. മുഖ്യ പ്രതിയായ റെമീസിന്റെ ഡിഎൻഎ തെളിവുകൾ യുവതിയിൽ നിന്നും ശേഖരിച്ച സാംപിളിൽ സാമ്യം കണ്ടെത്തിയതോടെ ഇയാളെ അറസ്റ്റ് ചെയ്തു ജയിലിൽ റിമാൻഡ് ചെയ്യുക ആയിരുന്നു പൊലീസ്.
തെളിയിക്കപ്പെടാതെ പോകുമായിരുന്ന കേസെന്നു പൊലീസ് ഉദ്യോഗസ്ഥർ
തങ്ങൾ ആദ്യ ഘട്ടത്തിൽ വല്ലാതെ പ്രയാസപ്പെട്ടു പോയ കേസാണിതെന്നു കോടതി വിധിയെ തുടർന്നു മാധ്യമങ്ങൾക്ക് വിശദീകരണം നൽകാൻ എത്തിയ പൊലീസ് ഡിക്ടറ്റീവ് ചീഫ് ജോണ് ജിലിങ്സ് വെളിപ്പെടുത്തി. ഒക്ടോബർ നാലിന് റെമീസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് വിചാരണ ആരംഭിക്കുന്ന മാർച്ച് 22 വരെ ജാമ്യം നേടി പുറത്തിറങ്ങരുതെന്ന് ഉറപ്പു വരുത്തിയിരുന്നു.
കുറ്റവാളിക്കെതിരെ അന്വേഷണ ഘട്ടത്തിലും കോടതിയിലും മൊഴി നൽകാൻ എത്തിയ യുവതിയെ പൊലീസ് ചീഫ് പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. പ്രതികളെ കണ്ടെത്താൻ സമീപവാസികളായ ജനങ്ങൾ നൽകിയ സഹകരണത്തിലും പൊലീസ് നന്ദി രേഖപ്പെടുത്തി. വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ കൊണ്ട് വിചാരണ പൂർത്തിയാക്കി ജഡ്ജിങ് പാനൽ ഏകപക്ഷീയമായാണ് റമീസിനെ എട്ടു വർഷം കൽത്തുറുങ്കിൽ അടയ്ക്കാൻ വിധിയായത്. കൂടെയുണ്ടായിരുന്ന നാല് പേരെയും സംശയത്തിന്റെ ആനുകൂല്യം നൽകി വിട്ടയക്കുകയായിരുന്നു പൊലീസ്.
മലയാളി പെൺകുട്ടികളും ഇരകളാകുന്നു, പ്രതികരിക്കാൻ കഴിയാത്ത സാഹചര്യം
അതിനിടെ ബ്രൈറ്റണിൽ നടന്നത് കൂട്ട ബലാത്സംഗം എന്ന നിലയിലാണ് സമൂഹത്തിന്റെ ശ്രദ്ധ നേടുന്നതെങ്കിൽ ആയിരക്കണക്കിന് എന്നതിൽ നിന്നും പതിനായിരക്കണക്കിന് എന്ന നിലയിലേക്ക് മലയാളി വിദ്യാർത്ഥികളുടെ ഒഴുക്ക് തുടങ്ങിയതോടെ മലയാളി പെൺകുട്ടികളും വ്യാപകമായി ചൂഷണം ചെയ്യപ്പെടുകയാണ് എന്ന പരാതികളും ഏറെയാണ്. ഒരേ പട്ടണത്തിൽ ഒറ്റയടിക്ക് നൂറു കണക്കിന് വിദ്യാർത്ഥികൾ എത്തിയതോടെയും വാടക നിരക്കുകൾ കുത്തനെ ഉയർന്നതുമാണ് കേരളത്തിൽ നിന്നും എത്തുന്ന പെൺകുട്ടികളെ നിസ്സഹായതയുടെ വക്കിൽ എത്തിച്ചിരിക്കുന്നത്.
പഠിക്കുക എന്നത് ലക്ഷ്യമേ അല്ലാതെ കുറച്ചുകാലം ഉല്ലസിക്കാൻ കഴിയണം എന്ന ചിന്തയോടെ എത്തുന്ന പണച്ചാക്കുകളുടെ മക്കൾ ഇവിടെയാണ് വല വിരിച്ചു കാത്തിരിക്കുന്നത്. തൽക്കാലം കുറഞ്ഞ വാടകയിൽ താമസിക്കാം എന്ന ഓഫറിൽ വീഴുന്ന പെൺകുട്ടികൾ പിന്നീട് വാടക വേണ്ടന്ന വാക്കിൽ ലിവിങ് റ്റുഗതർ ആശയത്തിലേക്ക് എത്തപ്പെടുകയാണ്. തങ്ങളെ ആരും തിരിച്ചറിയുന്നില്ല എന്ന ധൈര്യവും അറിയുന്നവരോട് ഭാവി വരൻ ആണെന്നും പറയാൻ മടിക്കാത്ത സാഹചര്യത്തിലൂടെ കടന്നു പോകുന്നത് അനേകം പേരാണ്. പലയിടത്തും പിന്നീട് ഇത്തരം ബന്ധങ്ങൾ പ്രശ്നങ്ങൾക്കും വഴിയൊരുക്കിയിട്ടുണ്ട്.
മാഞ്ചസ്റ്റർ, ലൂട്ടൻ, ബിർമിങ്ഹാം തുടങ്ങിയ പ്രധാന പട്ടണങ്ങളിൽ നിന്നെല്ലാം ഇത്തരം പരാതികൾ ഒരു വർഷത്തിനിടെ ഉയർന്നതുമാണ്. പ്രായപൂർത്തിയായ രണ്ടു പേർ ഒന്നിച്ചു താമസിക്കുന്നത് തെറ്റല്ലാത്ത നാട്ടിൽ അതിന്റെ പേരിൽ നടക്കുന്ന ചൂഷണം ആരും ചോദ്യം ചെയ്യാനില്ല എന്ന അവസ്ഥയിലേക്കാണ് മാറപ്പെടുന്നത്. തങ്ങൾക്ക് വേറെ വഴിയില്ലെന്നാണ് പല വിദ്യാർത്ഥികളും ഒടുവിൽ കുറ്റബോധത്തോടെ പറയുന്നത്. വർഷങ്ങൾക്ക് മുൻപ് ഇത്തരം സാഹചര്യങ്ങൾ അമേരിക്കൻ പെൺകുട്ടികൾക്കിടയിൽ സാധാരണമായത് മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തതാണ്.
ഒടുവിൽ അതേ സാഹചര്യം ബ്രിട്ടനിൽ എത്തി നിൽക്കുന്നത് മലയാളി വിദ്യാർത്ഥികൾക്കിടയിൽ ആണെന്നതാണ് ഏറെ അസ്വസ്ഥത സൃഷ്ടിക്കപ്പെടുന്നത്. ഇക്കൂട്ടത്തിൽ റമീസിനെ പോലെ പെൺകുട്ടികളെ കണ്ടാൽ കടിച്ചു കീറണം എന്ന ചിന്താഗതിയിൽ എത്തുന്ന തെമ്മാടികൾ കൂടി ആകുമ്പോൾ യുകെയിൽ ജനിച്ചു വളർന്ന തങ്ങളുടെ പെൺകുട്ടികളുടെ യൂണിവേഴ്സിറ്റി ജീവിതം പോലും അപകടത്തിൽ ആയേക്കും എന്ന ആശങ്കയാണ് യുകെയിലെ മലയാളി സമൂഹത്തിൽ പടരുന്നത്.
നഴ്സിങ് കെയർ ഏജൻസികൾ വിദ്യാർത്ഥികൾക്കു വഴി വിട്ട ജീവിതത്തിനു തണൽ ഒരുക്കുന്നുവെന്നും ആക്ഷേപം
ചതിയും വഞ്ചനയും അത്ര വേഗത്തിൽ തിരിച്ചറിയാൻ സാധിക്കാത്ത സാഹചര്യത്തിൽ വളർന്ന യുകെയിലെ മലയാളി പെൺകുട്ടികൾ റമീസിനെ പോലെയുള്ള വേറിയന്മാരുടെ കണ്ണിൽ പെടരുതേ എന്ന പ്രാർത്ഥനയിലാണ് യുകെയിലെ മലയാളി സമൂഹം. ബ്രിട്ടീഷ് ജീവിത രീതിക്കിണങ്ങാത്ത തരത്തിൽ ഒന്നോ രണ്ടോ വർഷത്തെ ജീവിതം ലക്ഷ്യമിട്ടു കേരളത്തിൽ നിന്നും എത്തുന്ന വിദ്യാർത്ഥികൾ തെമ്മാടിക്കൂട്ടങ്ങൾ ആകാനുള്ള ശ്രമത്തിലാണെങ്കിൽ അതിനെ ചോദ്യം ചെയ്യുക തന്നെ ചെയ്യുമെന്ന് ഒട്ടേറെ മലയാളി സംഘടനാ പ്രതിനിധികൾ വ്യക്തമാക്കുന്നു.
മലയാളി വിദ്യാർത്ഥികൾ തമ്പടിക്കുന്ന കെയർ ഏജൻസികളും മറ്റും മലയാളി സമൂഹത്തിന്റെ നിരീക്ഷണത്തിലേക്കു കൂടി തിരിയുവാൻ അടുത്ത കാലത്തു വിദ്യാർത്ഥികൾ ഉൾപ്പെട്ട ക്രിമിനൽ കേസുകളും കാരണമാകുകയാണ്. പണവും സുഖ സൗകര്യവും കൂടുന്നതനുസരിച്ചു വിദ്യാർത്ഥികൾക്കിടയിൽ വഴി വിട്ട ജീവിതവും വേരുപിടിക്കുകയാണ് എന്നാണ് ആക്ഷേപം. ഇതിനു വഴി ഒരുക്കുന്ന കെയർ ഏജൻസികൾ അടക്കമുള്ള സ്ഥാപനങ്ങളെയും നിലയ്ക്ക് നിർത്താൻ മലയാളി സമൂഹത്തിൽ ശ്രമം ആരംഭിച്ചു കഴിഞ്ഞു എന്നാണ് പല കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. വിദ്യാർത്ഥികൾക്ക് ആവശ്യത്തിൽ അധികം ഷിഫ്റ്റുകൾ നൽകുന്ന പ്രവണത കെയർ ഏജൻസികൾ അവസാനിപ്പിച്ചില്ലെങ്കിൽ റിപ്പോർട്ട് ചെയ്യാൻ തയ്യാറായി വാട്സാപ്പ് കൂട്ടായ്മകളിൽ ചർച്ചകൾ സജീവമായിട്ടുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്