ഒരു മുഖ്യമന്ത്രിയുടെയും ആഹ്വാനം ഇല്ലാതെ 1987 ൽ സി ഐ റ്റി യു അക്രമികൾ മനോരമ ഫോട്ടോഗ്രാഫർ ജയചന്ദ്രനെ മർദ്ദിച്ച് അവശനാക്കി; മുഖ്യമന്ത്രി പരസ്യമായി പ്രതികരിക്കുമ്പോൾ ഭ്രാന്താവേശമുള്ള അണികൾ എന്തും ചെയ്യാം; ജി ശക്തിധരന്റെ കുറിപ്പിലുള്ളത് വിനു വി ജോണിനെ കുറിച്ചുള്ള ആശങ്ക; പിണറായിയുടെ കോഴിക്കോട് പ്രസംഗം കൈവിട്ട കളിയോ?
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഭീഷണിയുമായി വിനു വി ജോണിന്റെ വീട്ടിൽ സിപിഎമ്മുകാർ പോസ്റ്റർ പതിച്ചു. ശരിയാക്കുമെന്ന ഭീഷണിയാണ് സിഐടിയുകാർ ഉയർത്തുന്നത്. ഇതിനൊപ്പം വിനു വി ജോണിന് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയനും എത്തി. മുഖ്യമന്ത്രിയുടെ മുന്നറിയിപ്പിൽ ഭീഷണിയുടെ സ്വരമുണ്ടെന്നാണ് പഴയ ഇടതുപക്ഷ സഹയാത്രികൻ ജി ശക്തിധരൻ പറയുന്നത്.
'കേരളത്തിലെ പ്രമുഖ മാധ്യമപ്രവർത്തകൻ, പ്രമുഖനായ തൊഴിലാളിയൂണിയൻ നേതാവിനെക്കുറിച് പറഞ്ഞത് എല്ലാവരും കേട്ടതാണ്. വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്.പക്ഷേ ഉപയോഗിക്കുന്ന വാക്കുകൾക്ക് പരിധി വേണം. ആരെയും ആക്ഷേപിക്കലും പുച്ഛിക്കലും മാധ്യമ സ്വാതന്ത്ര്യമാണെന്ന് കരുതരുത്. ....' മുഖ്യമന്ത്രിയുടെ കോഴിക്കോട് പ്രസംഗത്തിലെ വാക്കുകൾ ആണ് ഇവ. ഒറ്റനോട്ടത്തിൽ സദുദ്ദേശപരമായ സാരോപദേശമാണെന്ന് തോന്നാമെങ്കിലും അതിൽ ഉൾച്ചേർന്നിരിക്കുന്ന സന്ദേശം ഗൗരവതരമാണമെന്നാണ് ദേശാഭിമാനിയിലെ മുൻ പത്രപ്രവർത്തകൻ കൂടിയായ ശക്തിധരൻ വിശദീകരിക്കുന്നത്. ഇപ്പോഴത്തെ സംഭവങ്ങളിൽ മുഖ്യമന്ത്രി തന്നെ രൂക്ഷമായി പൊതുസമ്മേളനത്തിൽ പരസ്യമായി പ്രതികരിക്കുമ്പോൾ ഭ്രാന്താവേശം തലയ്ക്കു പിടിച്ച അണികൾ എന്തും ചെയ്യാം. ഏഷ്യാനെറ്റിന് മുന്നിലെ പ്രതിഷേധം തന്നെ ആശങ്കപ്പെടുത്തുന്നതായിരുന്നു-വിനുവിന്റെ ചർച്ചയിലെ അതിവൈകാരികതയോട് വിയോജിപ്പ് പ്രകടിപ്പിച്ച ശക്തിധരൻ എഴുതുന്നു.
മുഖ്യമന്ത്രിയുടെ രോഷപ്രകടനത്തിന്റെ ചൂടിൽ ഒന്നോ അതിലേറെയോ പാർട്ടി അണികൾ ഈ മാധ്യമപ്രവർത്തകന് നേരെ അതിക്രമം കാട്ടുകയില്ലെന്ന് എന്താണ് ഉറപ്പ്? ഇത്തരത്തിൽ ഒരു മുഖ്യമന്ത്രിയുടെയും ആഹ്വാനം ഇല്ലാതെയാണല്ലോ 1987 ൽ ശ്രീ ഇ കെ നായനാർ മുഖ്യമന്ത്രിയായിരിക്കെ തലസ്ഥാനത്തു പുളിമൂട്ടിൽ സി ഐ റ്റി യു അക്രമികൾ മലയാളമനോരമയുടെ പ്രധാന ഫോട്ടോഗ്രാഫർ ശ്രീ ജയചന്ദ്രനെ അതിനീചമായി മർദ്ദിച്ച് അവശനാക്കിയത്. കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു അത്. 'രണ്ട് കൊടുക്കണം' എന്ന് തൊഴിലാളികൾക്ക് തോന്നി മിന്നല്‍പോലെ അടിയും വീണു. യഥാർത്ഥത്തിൽ ഇടതുപക്ഷത്തോട് വളരെ അടുപ്പമുള്ള ആളായിരുന്നു ഈ ഫോട്ടോഗ്രാഫർ. പ്രത്യേകിച്ചും ശ്രീ ഇ എം എസ്സിനോട്. സർക്കാരിന് സ്വൈരം നഷ്ടപ്പെടുത്തുന്ന ചില ഫോട്ടോകൾ ആ പത്രത്തിൽ വന്നുകൊണ്ടിരുന്നതിനുള്ള കഠിന ശിക്ഷയായിരുന്നു അത്-ശക്തിധരൻ ഫെയ്സ് ബുക്കിൽ കുറിക്കുന്നു,.
ജി ശക്തിധരന്റെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
അരുത് മുഖ്യമന്ത്രി അരുത്
'കേരളത്തിലെ പ്രമുഖ മാധ്യമപ്രവർത്തകൻ, പ്രമുഖനായ തൊഴിലാളിയൂണിയൻ നേതാവിനെക്കുറിച് പറഞ്ഞത് എല്ലാവരും കേട്ടതാണ്. വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്.പക്ഷേ ഉപയോഗിക്കുന്ന വാക്കുകൾക്ക് പരിധി വേണം. ആരെയും ആക്ഷേപിക്കലും പുച്ഛിക്കലും മാധ്യമ സ്വാതന്ത്ര്യമാണെന്ന് കരുതരുത്. ....' മുഖ്യമന്ത്രിയുടെ കോഴിക്കോട് പ്രസംഗത്തിലെ വാക്കുകൾ ആണ് ഇവ. ഒറ്റനോട്ടത്തിൽ സദുദ്ദേശപരമായ സാരോപദേശമാണെന്ന് തോന്നാമെങ്കിലും അതിൽ ഉൾച്ചേർന്നിരിക്കുന്ന സന്ദേശം ഗൗരവതരമാണ്.
'ഉപയോഗിക്കുന്ന വാക്കുകൾക്ക് പരിധിവേണം ' എന്ന് ഒരു മുഖ്യമന്ത്രി ഒരു മാധ്യമപ്രവർത്തകനോട് പരസ്യമായി മുന്നറിയിപ്പ് നൽകുമ്പോൾ അതിന്റെ അർത്ഥവ്യാപ്തി ചെറുതല്ല. മൂന്നരക്കോടിയോളം ജനങ്ങളിൽ ഒരേ ഒരു മാധ്യമ പ്രവർത്തകനോടാണ് മുഖ്യമന്ത്രി പരസ്യമായി ഈ മുന്നറിയിപ്പ് നൽകുന്നത്. അത് ഒട്ടും നിസ്സാരകാര്യമല്ല. ആ മാധ്യമ പ്രവർത്തകൻ ഏകനാണ്. മുഖ്യമന്ത്രി അങ്ങിനെയല്ല. അതുകൊണ്ട് ശ്രീ വിനു ഭയപ്പെടണം. പഴയതുപോലെ പാളയം മാർക്കറ്റിൽ സഞ്ചിയും തൂക്കി പോയി മൽസ്യം മേടിക്കാവുന്ന അവസ്ഥയിലല്ല എന്നർത്ഥം. ഒരാക്രമണത്തിന് ഇനി പാർട്ടി തീരുമാനം ഒന്നും വേണ്ട. എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാൽ ഒറ്റപ്പെട്ട സംഭവത്തിന്റെ ഗണത്തിലേപെടുത്തൂ.
സാധാരണ ഒരു മുഖ്യമന്ത്രി എത്ര പകയുണ്ടെങ്കിലും ഇത്തരം വിഷയങ്ങൾ പൊതുയോഗങ്ങളിൽ എടുത്തിട്ട് അലക്കാറില്ല. അങ്ങിനെ ചെയ്തുകൂടാ എന്നത് ജനാധിപത്യ മര്യാദയാണ്. ആ മാധ്യമപ്രവർത്തകന്റേയും കൂടി മുഖ്യമന്ത്രിയാണല്ലോ ഇത്. അതുകൊണ്ടാണ് അതിൽ ഔചിത്യക്കേടുള്ളത്. മുഖ്യമന്ത്രിയുടെ രോഷപ്രകടനത്തിന്റെ ചൂടിൽ ഒന്നോ അതിലേറെയോ പാർട്ടി അണികൾ ഈ മാധ്യമപ്രവർത്തകന് നേരെ അതിക്രമം കാട്ടുകയില്ലെന്ന് എന്താണ് ഉറപ്പ്? ഇത്തരത്തിൽ ഒരു മുഖ്യമന്ത്രിയുടെയും ആഹ്വാനം ഇല്ലാതെയാണല്ലോ 1987 ൽ ശ്രീ ഇ കെ നായനാർ മുഖ്യമന്ത്രിയായിരിക്കെ തലസ്ഥാനത്തു പുളിമൂട്ടിൽ സി ഐ റ്റി യു അക്രമികൾ മലയാളമനോരമയുടെ പ്രധാന ഫോട്ടോഗ്രാഫർ ശ്രീ ജയചന്ദ്രനെ അതിനീചമായി മർദ്ദിച്ച് അവശനാക്കിയത്. കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു അത്. 'രണ്ട് കൊടുക്കണം' എന്ന് തൊഴിലാളികൾക്ക് തോന്നി മിന്നല്‍പോലെ അടിയും വീണു. യഥാർത്ഥത്തിൽ ഇടതുപക്ഷത്തോട് വളരെ അടുപ്പമുള്ള ആളായിരുന്നു ഈ ഫോട്ടോഗ്രാഫർ. പ്രത്യേകിച്ചും ശ്രീ ഇ എം എസ്സിനോട്. സർക്കാരിന് സ്വൈരം നഷ്ടപ്പെടുത്തുന്ന ചില ഫോട്ടോകൾ ആ പത്രത്തിൽ വന്നുകൊണ്ടിരുന്നതിനുള്ള കഠിന ശിക്ഷയായിരുന്നു അത്.
ഇപ്പോഴത്തെ സംഭവങ്ങളിൽ മുഖ്യമന്ത്രി തന്നെ രൂക്ഷമായി പൊതുസമ്മേളനത്തിൽ പരസ്യമായി പ്രതികരിക്കുമ്പോൾ ഭ്രാന്താവേശം തലയ്ക്കു പിടിച്ച അണികൾ എന്തും ചെയ്യാം. ഏഷ്യാനെറ്റിന് മുന്നിലെ പ്രതിഷേധം തന്നെ ആശങ്കപ്പെടുത്തുന്നതായിരുന്നു. ശ്രീ വിനു ചർച്ചയിൽ പ്രകടിപ്പിച്ച തീവ്ര വികാരത്തോട് വിയോജിച്ച ആളാണ് ഞാൻ. അത് തന്നെയാണ് ഇപ്പോഴും എന്റെ നിലപാട്. ശ്രീ എളമരം കരിം പരമപുച്ഛത്തോട് നടത്തിയ പരാമർശങ്ങൾക്ക് ചർച്ചയിൽ പങ്കെടുക്കാൻ എത്തിയ ഒരു അതിഥിയുടെ അതിവൈകാരികത തുളുമ്പുന്ന നിലയിൽ അവതാരകൻ താഴ്ന്നു പ്രതികരിച്ചുകൂടായിരുന്നു എന്നതാണ് എന്റെ നിലപാട്. അന്നുണ്ടായ അക്രമങ്ങളുടെ അന്വേഷണ തീവ്രത ഒരു മാധ്യമ പ്രവർത്തകനെ അവിടെ എത്തിക്കുന്നത് സ്വാഭാവികമല്ലേ എന്ന് ചോദിക്കുന്നവരുണ്ടാകാം. പക്ഷെ അവിടെ ശ്രീ എളമരം കരീമിന് മറുപടി നൽകാൻ അവസരമില്ലല്ലോ. അപ്പോൾ അവതാരകൻ അവിടെ ഏകഛത്രാധിപതിയാകും. അതുകൊണ്ടാണ് ഞാൻ പറയുന്നത് ആ സന്ദർഭം തന്ത്രപൂർവം ഒഴിവാക്കണമായിരുന്നു. എങ്കിലും അത് അനിവാര്യതയായിരുന്നു എന്ന് വാദിക്കുന്നവരെ തെറ്റുപറയാനാകില്ല. ഏഷ്യാനെറ്റ് പ്രക്ഷേപണം ചെയ്ത ദൃശ്യങ്ങളിൽ സമര നേതാക്കളുടെ വാദം താനേ പൊളിക്കുന്ന ദൃശ്യങ്ങൾ ഉള്ളപ്പോൾ വിഷയം ഇങ്ങിനെ കൈവിട്ട് പോകരുതായിരുന്നു. എങ്കിലും ആ ദിവസത്തെ ഇതുസംബന്ധിച്ച എന്റെ പോസ്റ്റിനോടുള്ള ഒട്ടേറെപ്പേരുടെ വിയോജിപ്പുകൾ ഞാൻ മാനിക്കുന്നു. അതിന്റെ അന്തസത്ത സ്വീകരിക്കുന്നു.
മുഖ്യമന്ത്രിയുടെ പുതിയ മുന്നറിയിപ്പോടെ ഇതിന്റെ അലയൊലികൾ അവസാനിക്കുന്നില്ല എന്നതാണ് സത്യം. ചായക്കോപ്പയിലെ ഒരു കൊടുങ്കാറ്റ് കൂടി എന്ന നിലയിൽ ഇതിനെ അവഗണിച്ചുകൂടാ എന്നതാണ് മുഖ്യമന്ത്രി നൽകുന്ന സൂചന. കണ്ണിൽ കാണുന്നത് സങ്കോചമില്ലാതെ വിളിച്ചുപറയാനുള്ള മാധ്യമപ്രവർത്തകന്റെ അവകാശത്തെയാണ് മുഖ്യമന്ത്രി ചോദ്യം ചെയ്യുന്നത്.
ശ്രീ വിനു വി ജോണിന്റെ സുരക്ഷയും സംരക്ഷണവും പൊതുസമൂഹം ഏറ്റെടുക്കണം . അദ്ദേഹത്തിനെതിരെയുള്ള ഭീഷണി നിസ്സാരമല്ല. ഏതു സമയവും ദേഹോപദ്രവം ഏൽപ്പിക്കാനുള്ള കനൽ ഈ പ്രസംഗത്തോടെ അണികളുടെ മനസ്സിൽ പാകിയിരിക്കുകയാണ്. അത് ഏതു സമയവും എവിടെയും ജ്വലിക്കാം.സുരക്ഷയുടെയും സംരക്ഷണത്തിന്റെയും കാര്യത്തിൽ പൊതുസമൂഹം ജാഗ്രതയോടെ കണ്ണിലെണ്ണ ഒഴിച്ചിരുന്നില്ലെങ്കിൽ അത് നമുക്ക് വലിയ അസ്വാസ്ഥ്യത്തിന് ഇടയാക്കിയെന്നുവരാം. അതാണ് അനുഭവം. അക്രമങ്ങൾക്ക് കൃത്യമായ മുന്നറിയിപ്പുകൾ ആണ് മുമ്പും ഉച്ചഭാഷിണിയിലൂടെയുള്ള വെല്ലുവിളികൾ.
സാധാരണ സി ഐ റ്റി യുവിനോട് തീരെ മമതയില്ലാത്ത നേതാവ് ആണ് ശ്രീ പിണറായി വിജയൻ. സംസ്ഥാന സെക്രട്ടറിയറ്റിൽ തന്നെ ശ്രീ എളമരം കരിമും ശ്രീ ആനത്തലവട്ടം ആനന്ദനും വളഞ്ഞിട്ടാക്രമിക്കുന്നതു കൊണ്ടാണ് ട്രേഡ് യൂണിയൻ കാര്യങ്ങളിൽ മുഖ്യമന്ത്രിക്ക് പലപ്പോഴും കൂച്ചുവിലങ്ങു ഇടേണ്ടിവരുന്നത്.പുതിയ സംസ്ഥാന കമ്മിറ്റി,സംസ്ഥാന സെക്രട്ടറിയറ്റ് രൂപീകരണം എടുത്തു നോക്കിയാൽ അറിയാം ആ മേഖലയിൽ നിന്ന് മരുന്നിന് പോലും പുതുതായി ഒരാളെയും ഉയർത്തിക്കൊണ്ടുവന്നില്ല. അത് യാദൃശ്ചികമല്ല. കേരളത്തിലെ ഏറ്റവും ശക്തമായ ബഹുജനസംഘടനയാണെന്ന പരിഗണന ഒന്നും അദ്ദേഹം സി ഐ റ്റി യുവിനു നൽകിയില്ല. പക്ഷെ മറുഭാഗത്തു ഏഷ്യാനെറ്റ് ആയതുകൊണ്ടാണ് എളമരം കരീമിന് വേണ്ടി മുഖ്യമന്ത്രി സംസാരിക്കുന്നത് .
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍