കോട്ടയത്ത് ആരാണ് നേതാവ്? ആശയക്കുഴപ്പത്തിന് ആക്കം കൂട്ടി യുഡിഎഫിലെ ചേരിപ്പോര്; കെ റെയിൽ വിരുദ്ധ ജനസദസിൽ വി ഡി സതീശനെ ബഹിഷ്കരിച്ച് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്; ചങ്ങനാശേരിയിൽ ചെന്നിത്തലയുടെ വരവിന് പിന്നാലെ സതീശന് എതിരെ തെരുവിൽ ഇറങ്ങി ഐഎൻടിയുസി; കാപ്പൻ കൂടി മുഖം കറുപ്പിച്ചതോടെ സേഫ് ബറ്റായ കോട്ടയം യുഡിഎഫിനെ കൈവിടുമോ?
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: കോട്ടയത്ത് യുഡിഎഫിൽ കാര്യങ്ങൾ അത്ര പന്തിയല്ല. തമ്മിലടി തന്നെ കാരണം. നിയമസഭാ തിരഞ്ഞെടുപ്പിൽ, കേരളാ കോൺഗ്രസ് മാണി വിഭാഗം വിട്ടു പോയിട്ടും ആകെയുള്ള ഒമ്പത് സീറ്റുകളിൽ നാലെണ്ണത്തിൽ നേടിയ യുഡിഎഫാണ് വല്ലാതെ പതറുന്നത്. സംസ്ഥാന തലത്തിലെ കോൺഗ്രസ് നേതൃമാറ്റവും, അത് ജില്ലയിൽ ഉണ്ടാക്കിയ അനുരണനങ്ങളുമാണ് ചുരുക്കി പറഞ്ഞാൽ ഇപ്പോഴത്തെ പ്രശ്നങ്ങളിലേക്ക്നയിച്ചത്.രണ്ടുസമീപകാലസംഭവങ്ങളിലാണ് ചേരിപ്പോര് വല്ലാതെ പ്രതിഫലിച്ചത്.
ഒന്ന്, ചങ്ങനാശേരിയിൽ, ഐഎൻടിയുസിക്കാർ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് എതിരെ പരസ്യമായി തെരുവിൽ പ്രകടനം നടത്തിയത്. രണ്ട്, വി ഡി സതീശൻ ഉദ്ഘാടനം ചെയ്ത കെ റെയിൽ വിരുദ്ധ ജനസദസ് കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ബഹിഷ്കരിച്ചത്.
നാട്ടകം സുരേഷിന്റെ കലാപം
പ്രതിപക്ഷ നേതാവ് വരുന്നതും പോകുന്നതും അറിയുന്നില്ല
വി ഡി സതീശനെ വിമർശിച്ച് കോട്ടയം ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷ് രംഗത്തെത്തിയതാണ് ഇടർച്ചയുടെ മറ്റൊരു പ്രത്യക്ഷ ഉദാഹരണം. പ്രതിപക്ഷ നേതാവ് ജില്ലയിൽ വരുന്നതും പോകുന്നതും അറിയിക്കാറില്ലെന്നാണ് നാട്ടകം സുരേഷിന്റെ പരാതി. മുതിർന്ന മറ്റു നേതാക്കളുടെ സന്ദർശനം അറിയിക്കാറുണ്ടെന്നും വ്യക്തമാക്കിയ നാട്ടകം സുരേഷ് കോട്ടയത്ത് വിഡി സതീശൻ പങ്കെടുത്ത കെ റെയിൽ വിരുദ്ധ ജനസദസ് ബഹിഷ്കരിക്കുകയും ചെയ്തു.
ബാനറിൽ തന്റെ ചിത്രം വെച്ചില്ലെന്നും വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്നുമുള്ള പരാതിയെ തുടർന്നാണ് സുരേഷ് പ്രതിഷേധ പരിപാടിയിൽ നിന്ന് വിട്ടുനിന്നത് എന്ന തരത്തിൽ നേരത്തെ ആക്ഷേപങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിനോടുള്ള ഭിന്നതയാണ് പ്രതിഷേധത്തിന് പിന്നിലെന്ന് വ്യക്തമാവുന്നത്.
ഫ്ളക്സിൽ പടം വന്നാൽ കുളിര് കോരുന്ന ആളല്ല
ഫ്ളക്സിൽ പടം വന്നാൽ കുളിര് കോരുന്ന ആളല്ല, പ്രശ്നങ്ങൾ പാർട്ടി വേദിയിൽ പറയുമെന്നാണ് നാട്ടകം സുരേഷ് പറയുന്നത്. യുഡിഎഫ് യോഗത്തിൽ താൻ പങ്കെടുക്കാതിരുന്നതിന് കൃത്യമായ കാരണം ഉണ്ട്. അത് പാർട്ടി വേദിയിൽ പറയും. ഫ്ളക്സിൽ പടം വരാതിരുന്നത് കാരണമല്ല പരിപാടിയിൽ പങ്കെടുക്കാതിരുന്നത്.
യുഡിഎഫ് യോഗത്തിൽ താൻ പങ്കെടുക്കാതിരുന്നതിന് കൃത്യമായ കാരണം ഉണ്ട്. അത് പാർട്ടി വേദിയിൽ പറയും. ഫ്ളക്സിൽ പടം വരാതിരുന്നത് കാരണമല്ല പരിപാടിയിൽ പങ്കെടുക്കാതിരുന്നത്. പത്രത്തിൽ പടം വരുന്നതോ ഫ്ളക്സ് ബോർഡ് സ്ഥാപിക്കുനതോ കണ്ട് കുളിർ കോരുന്ന പാരമ്പര്യമല്ല തന്റേത്. പത്രത്തിൽ പടം വരാൻ ഇടിയുണ്ടാക്കി കേറുന്ന നേതാവുമല്ല താൻ. യു.ഡി.എഫിന്റെ യോഗം നടക്കുന്ന ദിവസങ്ങളിൽ പല പരിപാടികളും ഉണ്ടാകും. ഡി.സി.സി പ്രസിഡന്റ് എന്ന പദവിയുടെ രാഷ്ട്രീയ മഹത്വം ഉയർത്തിപ്പിടിക്കുകയാണ് ലക്ഷ്യം. അതിന് വേണ്ടിയാണ് യു.ഡി.എഫ് യോഗത്തിൽ നിന്ന് വിട്ട് നിന്നത്. ഏത് ജോലി ഏറ്റെടുത്താലു , അത് ഭംഗിയായി ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അറിഞ്ഞ് കേട്ട് ചാത്തം ഉണ്ണാൻ പോകാറില്ല. പാർട്ടിയിലെ പ്രശ്നം പാർട്ടിയിൽ പരിഹരിക്കും. നിലവിൽ പരാതി നൽകേണ്ട പ്രശ്നങ്ങൾ ഒന്നുമില്ല. എന്തുകൊണ്ട് പങ്കെടുത്തില്ല എന്ന് പാർട്ടി വേദിയിൽ അറിയിക്കും. പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്ന പരിപാടി ഡിസിസി പ്രസിഡന്റിനെ അറിയിക്കേണ്ടതാണ്. അറിയിക്കാറില്ല എന്നത് ഒരു പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു. രമേശ് ചെന്നിത്തല കോട്ടയത്തേക്ക് വരുമ്പോൾ എപ്പോഴും വിളിച്ച് പറയാറുണ്ട്. ഉമ്മൻ ചാണ്ടിയും, കെപിസിസി പ്രസിഡന്റും അടക്കമുള്ളവരും കോട്ടയത്ത് എത്തുമ്പോൾ പറയാറുണ്ട്. പാർട്ടിയുടെ പ്രവർത്തകർ അവർക്ക് പിന്തുണ നൽകുന്നുണ്ടെന്നും നാട്ടകം സുരേഷ് പറഞ്ഞു. ചുരുക്കി പറഞ്ഞാൽ സതീശനുമായി ആണ് നാട്ടകം സുരേഷിന്റെ പ്രശ്നം.
കോട്ടയത്ത് ഉമ്മൻ ചാണ്ടിക്ക് പാർട്ടിയിൽ പിടി അയഞ്ഞതും, തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉമ്മൻ ചാണ്ടിയോട് അകന്നതും എല്ലാം കോൺഗ്രസിനെ മന്ദഗതിയിൽ ആക്കിയതിന് പിന്നിലെ കാരണങ്ങളാണ്. വിഡി സതീശനെയും, കെ സുധാകരനെയും അനുകൂലിക്കുന്നവർ രണ്ടു ചേരികളായി തിരിഞ്ഞ് നീക്കങ്ങൾ നടത്തുന്നത് മറ്റൊരു പ്രശ്നവും. സിൽവർ ലൈൻ വിരുദ്ധ സമരത്തെ അടക്കം ചേരിതിരിവ് ബാധിക്കുന്നുവെന്നതാണ് യുഡിഎഫിന് തിരിച്ചടിയാകുന്നത്.
ഐഎൻടിയുസി പ്രശ്നത്തിനും ചേരിതിരിവ് തന്നെ കാരണം
തൊഴിലാളി സംഘടനയായ ഐഎൻടിയുസി കോൺഗ്രസിന്റെ പോഷക സംഘടനയല്ലെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രസ്താവനയ്ക്ക് എതിരെയും അമർഷം ശക്തമാണ്. വിഡി സതീശന്റെ പരാമർശത്തിന് എതിരായ പ്രതിഷേധം കെപിസിസിയെ അറിയിക്കാനാണ് ഐഎൻടിയുസിയുടെ നീക്കം. ഇന്നലെ ചേർന്ന ജില്ലാ പ്രസിഡന്റ്മാരുടെ യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായെന്നാണ് റിപ്പോർട്ട്.
പോഷക സംഘടനയല്ലെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയ്ക്ക് എതിരെ ചങ്ങനാശ്ശേരിയിൽ നടന്ന ഐൻടിയുസി പ്രകടനത്തെ നേരത്തെ നേതൃത്വം തള്ളിയിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ പ്രതിഷേധിച്ചവർക്ക് എതിരെ നടപടി വേണ്ടെന്നാണ് ഐൻടിയുസി നേതൃത്വത്തിന്റെ നിലപാട്. പ്രതിഷേധം നേതൃത്വത്തിന്റെ അറിവോടെ അല്ലെന്ന് പയുമ്പോഴും പ്രവർത്തകരുടെ വികാരമാണ് സംഘടനയ്ക്ക് ആകമാനം എന്ന സൂചനകൂടി നൽക്കുകയാണ് പ്രതിഷേധക്കാരെ സംരക്ഷിക്കുന്നതിലൂടെ ഐഎൻടിയുസി നേതൃത്വം. തലേദിവസം രമേശ് ചെന്നിത്തല ചങ്ങനാശേരിയിൽ എത്തിയ കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ നിങ്ങൾക്കെല്ലാം അറിയാമല്ലോ വാർത്ത കൊടുക്കൂ എന്നാണ് ചിരിച്ചുകൊണ്ട് വിഡി സതീശൻ മറുപടി നൽകിയത്. സതീശനും ചെന്നിത്തലയും സ്നേഹത്തിലല്ല എന്നത് പരസ്യമായ രഹസ്യമാണ് താനും.
മുഖം കറുപ്പിച്ച് മാണി സി കാപ്പൻ
കോട്ടയത്ത് മാണി സി കാപ്പനും വി ഡി സതീശനും ഒരുമിച്ച് യു ഡി എഫ് വേദിയിൽ പങ്കെടുത്തത് തന്നെ വാർത്തയായി. സിൽവൽ ലൈൻ വിരുദ്ധ സമരത്തിന്റെ ഭാഗമായുള്ള ജനകീയ സദസ്സിലാണ് ഇരുവരും പങ്കെടുത്തത്. സതീശൻ എത്തിയതോടെ, തനിക്ക് തിടുക്കമുണ്ടെന്ന് പറഞ്ഞ് മാണി സി കാപ്പൻ വേദി വിട്ടു. സതീശൻ ഷാളണിയിച്ച ശേഷമായിരുന്നു മടക്കം. അസംതൃപ്തി അവസാനിച്ചുവെന്നും ഇപ്പോൾ സംതൃപ്തി മാത്രമെന്നും മാധ്യമങ്ങളോട് സംസാരിക്കവേ മാണി സി കാപ്പൻ പറഞ്ഞു.
യു ഡി എഫ് വേദികളിൽ താൻ സ്ഥിരമായി തഴയപ്പെടുന്നുവെന്ന് നേരത്തെ മാണി സി കാപ്പൻ ആരോപിച്ചിരുന്നു. മുന്നണി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമാണ് അദ്ദേഹം നടത്തിയത്. മുട്ടിൽ മരംമുറി, മാടപ്പള്ളി പ്രതിഷേധം അടക്കം മുന്നണി നേതൃത്വം നൽകിയ പ്രധാനപ്പെട്ട പല കാര്യങ്ങളും തന്നെ അറിയിക്കുന്നില്ലെന്നായിരുന്നു മാണി സി കാപ്പന്റെ ആരോപണം. ഒരു നേതാവിന് മാത്രമാണ് പ്രശ്നമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പരോക്ഷമായി വിമർശിച്ചുകൊണ്ട് കാപ്പൻ പറഞ്ഞിരുന്നു.
എന്നാൽ മാണി സി കാപ്പൻ അങ്ങനെ ഒരു പരാതി മുന്നണിയിൽ ഉന്നയിച്ചിട്ടില്ലെന്നാണ് വി ഡി സതീശൻ പ്രതികരിച്ചത്. 'ഞാനാണ് യു ഡി എഫ് ചെയർമാൻ. എൽ ഡി എഫിന്റെതു പോലെയല്ല യു ഡി എഫിന്റെ പ്രവർത്തനം. യു ഡി എഫിന്റെ രീതി വേറെയാണ്. മാണി സി കാപ്പന് ഇത് പരിചിതമല്ലാത്തതുകൊണ്ട് തോന്നുന്നതാകാം.' സതീശൻ പറഞ്ഞു.
പരാതി തന്നോടാണ് ഉന്നയിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അല്ലെങ്കിൽ യു ഡി എഫ് കൺവീനറോട് പറയണം. പരസ്യമായി പറഞ്ഞത് അനൗചിത്യമാണ്, അദ്ദേഹത്തെ കിട്ടാനുള്ള ബുദ്ധിമുട്ടുകൊണ്ട് മാത്രമാണ് പരിപാടികൾ അറിയിക്കാതിരുന്നത്. എല്ലാ നേതാക്കന്മാരേയും ഒരുപോലെയാണ് വിളിക്കുന്നത്. ഘടകകക്ഷികളുടെ വലിപ്പ ചെറുപ്പം നോക്കിയല്ല കോൺഗ്രസ് പെരുമാറുന്നതെന്നും സതീശൻ പറയുകയുണ്ടായി. മാണി സി കാപ്പനും അവഗണന തന്നെയാണ് പ്രശ്നം. പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയാണ് മാണി സി കാപ്പനെ യുഡിഎഫിൽ എത്തിച്ചത്. ചെന്നിത്തല മാറി സതീശൻ വന്നതോടെ അവഗണിക്കപ്പെടുന്നു എന്നാണ് കാപ്പന്റെ പരാതി.
കോട്ടയത്ത് കോൺഗ്രസിലും യുഡിഎഫിലും ഉണ്ടായ പ്രശ്നങ്ങൾ തീർപ്പാക്കാൻ സംസ്ഥാന നേതൃത്വം ഇടപെടുമോ എന്നാണ് കണ്ടറിയേണ്ടത്. വലതുമുന്നണിയിലെ പ്രശ്നങ്ങൾ മുതലെടുക്കാൻ, ഇടതുമുന്നണി പരിശ്രമിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, വിശേഷിച്ചും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്