സിൽവർ ലൈൻ ഭുമിയിലെ ബാങ്ക് വായ്പയിൽ സർക്കാരിന്റേത് വെറും ബഡായികൾ മാത്രം; കെ- റെയിൽ പദ്ധതി പ്രദേശങ്ങളിൽ സിപിഎം ഭരിക്കുന്ന സഹകരണ ബാങ്ക്കളും വായ്പ നിഷേധിക്കുന്നു; കല്ലിട്ട ഭൂമി ഈടായി എടുത്ത് വിദ്യാഭ്യാസ വായ്പ പോലും നൽകില്ല; പാവപ്പെട്ട കുട്ടികളുടെ പഠന മോഹവും അവതാളത്തിൽ
എം എസ് സനിൽകുമാർ
തിരുവനന്തപുരം: കേരളത്തിന്റെ ദുരന്ത പദ്ധതിയെന്ന് വിശേഷിക്ക പ്പെടുന്ന സിൽവർ ലൈൻ റെയിൽ പാത വരുന്നതിന് മുമ്പേ ജനങ്ങളുടെ ദുരിതങ്ങൾ ഏറിത്തുടങ്ങി. പുതിയ അധ്യയന വർഷം തുടങ്ങാൻ രണ്ട് മാസം മാത്രം ബാക്കി അവശേഷിക്കെ, പദ്ധതി പ്രദേശങ്ങളിലെ മാതാപിതാക്കൾ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസ മോഹങ്ങൾ എങ്ങനെ സഫലമാക്കുമെന്ന ആധിയിലാണ്. വിദേശത്തും സ്വദേശത്തുമൊക്കെ ഉന്നത പഠനത്തിന് പോകാൻ ഉദ്ദേശിക്കുന്ന കൂട്ടികൾക്ക് വസ്തു പണയം വെച്ച് ലോൺ കിട്ടാത്ത സ്ഥിതിയാണ് നില നിൽക്കുന്നത്. വസ്തുവിന്റെ നോൺ അറ്റാച്ച് മെന്റ് സർട്ടിഫിക്കേറ്റുകൾ കൊടുക്കാൻ റവന്യൂ വകുപ്പ് തയ്യാറാവുന്നില്ല. പദ്ധതി പ്രദേശങ്ങളിലെ മിക്ക വിദ്യാർത്ഥി കളുടേയും ഉന്നത വിദ്യാഭ്യാസ മോഹങ്ങൾ ഈ സാഹചര്യത്തിൽ കൂമ്പടയാനാണ് സാധ്യത.
കെ റെയിൽ സർവ്വെ തുടങ്ങിയതോടെ ബാങ്ക് ഉദ്യോഗസ്ഥരും മറ്റ് അധികാരികളും വായ്പ നൽകിയതും ഈട് വെച്ചതുമായ സ്ഥലങ്ങൾ പരിശോധിക്കാനെത്തുന്നത് ഇപ്പോൾ പതിവാണെന്ന് സ്ഥലവാസികൾ സാക്ഷ്യപ്പെടുത്തുന്നു.ഇതോടെ വായ്പ്പകളും ക്രമവിക്രയവും കൂടുതൽ സങ്കീർണ്ണമാകുമെന്ന് ഇവർ പറയുന്നു. അടയാളക്കല്ലുകൾ സ്ഥാപിച്ച പ്രദേശങ്ങൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിലെ സ്ഥലമുടമകൾക്കുപോലും വായ്പ നിഷേധിക്കുന്ന ഗുരുതരമായ സ്ഥിതിയാണുള്ളത്.
സിൽവർ ലൈനിനായി അതിരടയാള കല്ലിട്ട സ്ഥലം ഈടുവെച്ച് വായ്പയെ ടുക്കാൻ തടസ്സമില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറയുന്നുണ്ടെങ്കിലും ദേശസാൽകൃത ബാങ്കുകൾക്ക് പുറമേ സഹകരണ ബാങ്കുകളും വായ്പ അപേക്ഷ പോലും വാങ്ങാൻ തയ്യാറാവുന്നില്ല. വായ്പ നിഷേധ വിഷയങ്ങൾ രൂക്ഷമായതോടെ , അപേക്ഷകരെ തണുപ്പിക്കാൻ മന്ത്രിയും സർക്കാരും പല ബഡായികളും തട്ടിവിടുന്നുണ്ടെങ്കിലും ബാങ്ക് അധികൃതർ അതൊന്നും വക വെയ്ക്കുന്നില്ല.
ഭരണകക്ഷിയായ സി പി എം ഭരിക്കുന്ന സഹകരണ ബാങ്കുകളാണ് വായ്പ നിഷേധിക്കുന്നതിൽ മുന്നിൽ നിൽക്കുന്നത്. ധനമന്ത്രിയും സർക്കാരും എന്തെല്ലാം തൊടുന്യായങ്ങൾ പറഞ്ഞാലും വായ്പ അനുവദിക്കുന്നതിലെ അന്തിമ തീരുമാനം ബാങ്കുകളുടേത് മാത്രമാണ്. ജനരോഷം തണുപ്പിക്കാൻ ചില മോഹന വാഗ്ദാനങ്ങൾ പറയാമെന്നല്ലാതെ ദേശസാൽകൃത ബാങ്കുകളുടെ മേൽ സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാനാവില്ല. എന്തിനധികം പറയുന്നു, സർക്കാർ ഉടമസ്ഥതയിലുള്ള ധനകാര്യ സ്ഥാപനങ്ങളായ കെ എസ് എഫ് ഇ , കെ എഫ് സി എന്നിവ പോലും പദ്ധതി പ്രദേശങ്ങളിലെ വസ്തു ഈടിന്മേൽ വായ്പ നൽകാൻ തയ്യാറാവില്ല.
പത്തനംതിട്ട ജില്ലയിലെ കുന്നന്താനത്ത് സിൽവർ ലൈൻ പദ്ധതിക്കായി സർവേ നടത്തിയ ഭൂമിയിൽ ഉൾപ്പെട്ടതിനാൽ ബാങ്ക് വായ്പ നിഷേധിച്ചിരുന്നു. കുന്നന്താനം സ്വദേശി രാധാമണിയമ്മക്കാണ് വീട് വെക്കുന്നതിനുള്ള വായ്പ നിഷേധിച്ചത്. വായ്പ നൽകാതിരിക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങളിൽ സർക്കാർ ഇടപെടുമെന്നും ബാങ്കുകൾ ഓവർ സ്മാർട്ടാകരുതെന്നും ബാങ്കേഴ്സ് സമിതിയുമായി വിഷയം ചർച്ചചെയ്യുമെ ന്നൊക്കെയാണ് ബാലഗോപാലിന്റെ അവകാശ വാദം. ഇതേ പ്രദേശത്തുള്ള സലി എന്ന വ്യക്തിക്കും സമാനമായ അവസ്ഥ നേരിടുന്നതായി ചാനലുകൾ ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കെ റെയിൽ അലൈന്മെന്റിൽ സർവേ നമ്പർ പെട്ടതോടെ, സിപിഎം ഭരിക്കുന്ന സഹകരണ ബാങ്ക് വായ്പ നിഷേധിച്ചു. കുന്നന്താനം സ്വദേശി സലിക്കാണു വായ്പ പുതുക്കി നൽകാതിരുന്നത്. നിയമോപദേശം തേടിയിട്ടു വായ്പയുടെ കാര്യം പരിഗണിക്കുമെന്നാണ് സി പി എം ഭരിക്കുന്ന ബാങ്കിന്റെ നിലപാട്.ലോൺ കൊടുക്കില്ലെന്ന് തീരുമാനമില്ലെന്നാണ് കുന്നന്താനം സഹകരണബാങ്ക് പ്രസിഡന്റ് പറയുന്നത്. നിയമോപദേശം തേടിയ ശേഷം ലോൺ അനുവദിക്കണോ വേണ്ടയോ എന്നു ഭരണസമിതി തീരുമാനിക്കും. സലി ബാങ്കിനെ സമീപിച്ച് രണ്ട് മാസം കഴിഞ്ഞു, പക്ഷേ തീരുമാനമായിട്ടില്ല.
സലി യുടെ സ്ഥിതി ഇതാണെങ്കിൽ ആദ്യ ഗഢു അനുവദിച്ച ബാങ്ക് തുക മടക്കിത്തരാൻ ആവശ്യപ്പെടുന്നതിന് പുറമേ, ബാക്കി വായ്പ തുക തരില്ലെന്ന് പറഞ്ഞതായി കുന്നന്താനം സ്വദേശി രാധാമണിയമ്മ പറയുന്നു. '2019 മാർച്ചിലാണ് മകന്റെ വീട് നിർമ്മാണത്തിനായി ചെങ്ങരച്ചിറ സൗത്ത് ഇന്ത്യൻ ബാങ്കിൽ രാധമണിയമ്മ ലോണിനായി സമീപിക്കുന്നത്. 22 സെന്റ് വസ്തു ഈട് വച്ചാണ് 20 ലക്ഷം രൂപ വായ്പ ആവശ്യപ്പെട്ടത്. ലോൺ അനുവദിക്കുകയും അഞ്ച് ലക്ഷം രൂപ ആദ്യ ഗഢുവായി നൽകുകയും ചെയ്തു. പിന്നീടാണ് ഈട് വെച്ച സ്ഥലത്തിൽ കെ-റെയിൽ കടന്നുപോകുന്നതെന്ന് മനസ്സിലാക്കി ബാക്കി തുക അനുവദിക്കാനാവില്ലെന്നും നൽകിയ തുക തിരികെ നൽകണമെന്നും ബാങ്ക് അധികൃതർ അറിയിച്ചത്.'' രാധമണിയമ്മ പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകൾ പോലും സിൽവർ ലൈൻ പദ്ധതി പ്രദേശത്തുള്ള വസ്തു ഈട് വാങ്ങി വായ്പ നൽകേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്. കെ-റെയിൽ അടയാളക്കല്ലിട്ട ഭൂമി പണയമാക്കാനാകില്ലെന്ന് കോൺഗ്രസ് നിയന്ത്രിക്കുന്ന സഹകരണ ബാങ്കുകൾ. നിലവിൽ പണയമായ ഭൂമിയിൽ കല്ലിടുന്നത് പ്രശ്നമല്ല. പ്രതിസന്ധി ഒഴിവാക്കാൻ ഉത്തരവിറക്കണമെന്ന് സഹകരണ ജനാധിപത്യ വേദി ആവശ്യപ്പെട്ടു. ഇത് എല്ലാ സഹകരണ ബാങ്കുകളുടെയും പ്രശ്നമാണെന്ന് സഹകരണ ജനാധിപത്യ വേദി ചെയർമാൻ കരകുളം കൃഷ്ണപിള്ള മാധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ട് അധിക ദിവസമായിട്ടില്ല. എന്നിട്ടും കേരള സർക്കാരിനും ധനമന്ത്രിക്കും മിണ്ടാട്ടമില്ല.
-റെയിൽ എന്ന് രേഖപ്പെടുത്തിയ കല്ലിട്ട ഭൂമി ഒരു പ്രത്യേക ആവശ്യത്തിനായി ഏറ്റെടുക്കാൻ പോകുന്ന ഭൂമിയാണ് എന്നുള്ള കാര്യം വ്യക്തമാണ്. ഈ ഭൂമി അടുത്ത ഘട്ടത്തിൽ സർക്കാർ എന്താണ് ചെയ്യാൻ പോകുന്നതെന്ന കാര്യം വായ്പ നൽകുന്ന സംഘങ്ങൾക്ക് അറിയാൻ കഴിയില്ല. വായ്പ കൊടുക്കുന്ന സംഘങ്ങൾക്ക് അത് ഈടാക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകുമ്പോൾ അത് ബാധ്യതയായി മാറും. അതുകൊണ്ടുതന്നെ അത്തരമൊരു റിസ്ക് എടുക്കാൻ സഹകരണ സംഘങ്ങൾക്ക് സാധിക്കില്ല. കല്ലിട്ടതുകൊണ്ട് ഈ വസ്തുവിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചോ ക്രയവിക്രയം സംബന്ധിച്ചോ ഒരു തടസവുമില്ലെന്ന് സർക്കാർ ഉത്തരവ് പുറത്തിറങ്ങിയാൽ ഈ പ്രശ്നങ്ങൾ പരിഹരിക്കാനാവും. പക്ഷേ, സർക്കാർ ഇക്കാര്യത്തിൽ പൊട്ടൻ കളി തുടരുകയാണ്.
കേരളത്തിലെ പ്രതിപക്ഷ-ഭരണപക്ഷ പാർട്ടികൾ നിയന്ത്രിക്കുന്ന ഒരു സഹകരണ ബാങ്കിനും ഈ ഭൂമിയുടെ മേൽ വായ്പ കൊടുക്കാനാകാത്ത സാഹചര്യമാണ് നിലവിലുള്ളത്. നിലവിൽ പണയംവെച്ച ഭൂമിയിൽ കല്ലിട്ടത് സംഘങ്ങളെ ബാധിക്കില്ല. അത്തരം സാഹചര്യത്തിൽ മറ്റ് ഭൂമി ഏറ്റെടുക്കലിലെ ന്നപോലെ ബാധ്യതകൾ തീർത്ത ശേഷമേ ഉടമയ്ക്ക് നഷ്ടപരിഹാരം ലഭിക്കുകയുള്ളുവെന്നും കരകുളം കൃഷ്ണപിള്ള പറഞ്ഞു.
അതേസമയം, കെ. റെയിൽ കല്ലിടൽ വലിയ വിവാദമായ മാടപ്പള്ളിയിൽ, മാടപ്പള്ളി സർവീസ് സഹകരണ ബാങ്ക് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കി. കല്ലിട്ട ഭൂമി പണയമായി ആരെങ്കിലും വായ്പയ്ക്കായി സമീപിച്ചാൽ അത് അനുവദിക്കേണ്ടതില്ലെന്നാണ് സഹകരണ ബാങ്കുകളുടെ പൊതു തീരുമാനം. ഇതോടെ കെ-റെയിൽ കല്ലിട്ട ഭൂമിയിലെ വായ്പ അനുവദിക്കൽ വലിയ പ്രശ്നമായി സംസ്ഥാ നത്തെ സഹകരണ ബാങ്കുകൾക്ക് മുന്നിലെത്തിയിരിക്കയാണ്.
Stories you may Like
- കണ്ടല ബാങ്ക് തട്ടിപ്പിൽ ഭാസുരാംഗനും മകൻ അഖിലും ഇഡിയുടെ അറസ്റ്റിൽ
- ഇഡി കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ; കണ്ടലയിൽ തട്ടിപ്പുകാർ ഇനി പിച്ചക്കാരാകും
- കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സമ്മതിച്ചാലും കെ റെയിൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ല
- കണ്ടലയുടെ തട്ടിപ്പ് കഥ ഇങ്ങനെ
- സിൽവർ ലൈനിനെ നിരസിച്ച ദക്ഷിണ റെയിൽവേ റിപ്പോർട്ടിന്റെ പൂർണ്ണ രൂപം
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്