Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സ്‌പെയിനും ജർമനിയും അട്ടിമറിക്കാൻ ജപ്പാനും; ഗ്രൂപ്പ് ഇ യിൽ പോരാട്ടം കടുപ്പമേറും; മെസി- ലെവൻഡോസ്‌കി നേർക്കുനേർ; ബ്രസീൽ ഗ്രൂപ്പ് ജിയിൽ; ഖത്തർ ലോകകപ്പിനുള്ള ഗ്രൂപ്പുകൾ

സ്‌പെയിനും ജർമനിയും അട്ടിമറിക്കാൻ ജപ്പാനും; ഗ്രൂപ്പ് ഇ യിൽ പോരാട്ടം കടുപ്പമേറും; മെസി- ലെവൻഡോസ്‌കി നേർക്കുനേർ; ബ്രസീൽ ഗ്രൂപ്പ് ജിയിൽ; ഖത്തർ ലോകകപ്പിനുള്ള ഗ്രൂപ്പുകൾ

സ്പോർട്സ് ഡെസ്ക്

ദോഹ: 2022 ഖത്തർ ലോകകപ്പ് ഫുട്ബോളിനുള്ള നറുക്കെടുപ്പ് പൂർത്തിയായി. യൂറോപ്യൻ വമ്പൻന്മാരായ സ്പെയ്നും ജർമനിയും ഒരു ഗ്രൂപ്പിൽ വന്നെന്നുള്ളതാണ് പ്രധാന സവിശേഷത. ഗ്രൂപ്പ് ഇയിലാണ് ഇവർ മത്സരിക്കുക. അട്ടമറി വീരന്മാരായ ജപ്പാനാണ് മൂന്നാമത്തെ ടീം. പ്ലേ ഓഫ് കളിച്ചെത്തുന്ന ന്യൂസിലൻഡോ അല്ലെങ്കിൽ കോസ്റ്ററിക്കയോ ഗ്രൂപ്പിലെത്തുന്നതോടെ ശക്തമായ പോരാട്ടം ഉറപ്പായി.

ഗ്രൂപ്പ് ജിയിലാണ് ഫിഫ റാങ്കിംഗിൽ ഒന്നാം സ്ഥാനക്കാരായ ബ്രസീൽ. ഗ്രൂപ്പിൽ കരുത്തരുണ്ട്. സ്വിറ്റസർലൻഡ്, സെർബിയ, കാമറൂൺ എന്നിവരോടാണ് ബ്രസീലിന് ഗ്രൂപ്പ് ഘട്ടത്തിൽ കളിക്കേണ്ടി വരിക. ഗ്രൂപ്പ് സിയിലാണ് ലയണൽ മെസിയും സംഘവും കളിക്കുക. ലെവൻഡോസ്‌കിയുടെ പോളണ്ടുമായി അർജന്റീനയ്ക്ക് കളി വരും. മെക്സിക്കോ, സൗദി അറേബ്യ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ. കടുത്ത പോരാട്ടം ഈ ഗ്രൂപ്പിൽ പ്രതീക്ഷിക്കാം

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ ഗ്രൂപ്പ് എച്ചിലാണ്. ഉറുഗ്വെ, ദക്ഷിണ കൊറിയ, ഘാന എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ. ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ നടന്ന നറുക്കെടുപ്പിലാണ് ആകെ 32 ടീമുകളെ എട്ട് ഗ്രൂപ്പുകളാക്കി തിരിച്ചത്.

ഗ്രൂപ്പ് എയിൽ ആതിഥേയരായ ഖത്തർ, ഇക്വഡോർ, സെനഗൽ, നെതർലൻഡ് ടീമുകൾ മത്സരിക്കും. ഗ്രൂപ്പ് ബി യിൽ ഇംഗ്ലണ്ട്, ഇറാൻ, അമേരിക്ക, എന്നീ ടീമുകൾക്കൊപ്പം യുക്രൈനോ വെയ്ൽസോ സ്‌കോട്ലൻഡോ ഇടം നേടും.

ആരാധകരേറെയുള്ള അർജന്റീന ഗ്രൂപ്പ് സിയിൽ മത്സരിക്കും. സൗദി അറേബ്യ, മെക്സിക്കോ, പോളണ്ട് എന്നീ ടീമുകളും ഈ ഗ്രൂപ്പിലാണ്. കടുത്ത പോരാട്ടം ഈ ഗ്രൂപ്പിൽ പ്രതീക്ഷിക്കാം. നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് ഗ്രൂപ്പ് ഡിയിൽ ഉൾപ്പെട്ടു. ഈ ഗ്രൂപ്പിൽ ഡെന്മാർക്ക്, ടുണീഷ്യ എന്നീ രാജ്യങ്ങൾക്കൊപ്പം യു.എ.ഇ, ഓസ്ട്രേലിയ, പെറു എന്നീ രാജ്യങ്ങളിലൊന്ന് ഇടം നേടും.

ഗ്രൂപ്പ് ഇ യാണ് ആരാധകർ ഉറ്റുനോക്കുന്നത്. മരണഗ്രൂപ്പായി ഗ്രൂപ്പ് ഇ യെ വിശേഷിപ്പിക്കാം. കരുത്തരായ സ്പെയിനും ജർമനിയും ഈ ഗ്രൂപ്പിലാണ്. ഒപ്പം അട്ടിമറിവീരന്മാരായ ജപ്പാനുമുണ്ട്. ഈ ടീമുകൾക്കൊപ്പം കോസ്റ്റ റീക്കയോ അല്ലെങ്കിൽ ന്യൂസീലൻഡോ മത്സരിക്കും. ഗ്രൂപ്പ് എഫിൽ 36 വർഷങ്ങൾക്ക് ശേഷം ലോകകപ്പ് യോഗ്യത നേടിയ കാനഡയ്ക്ക് കടുത്ത മത്സരം നേരിടേണ്ടിവരും. കരുത്തരായ ബെൽജിയം, മൊറോക്കോ, ക്രൊയേഷ്യ എന്നീ ടീമുകളാണ് ഗ്രൂപ്പ് എഫിലുള്ളത്.

ഗ്രൂപ്പ് ജിയിൽ നിലവിലെ ലോക ഒന്നാം നമ്പർ ടീമായ ബ്രസീൽ മാറ്റുരയ്ക്കും. സെർബിയ, സ്വിറ്റ്സർലൻഡ്, കാമറൂൺ എന്നീ രാജ്യങ്ങളും ഈ ഗ്രൂപ്പിലാണ്. ഈ ഗ്രൂപ്പിലും കടുത്ത പോരാട്ടം പ്രതീക്ഷിക്കാം. അവസാന ഗ്രൂപ്പായ എച്ചിൽ പോർച്ചുഗൽ, ഘാന, യുറുഗ്വായ്, ദക്ഷിണ കൊറിയ ടീമുകൾ കളിക്കും

മത്സരിക്കുന്ന 32 ടീമുകളും തീരുമാനമാകും മുൻപാണ് ഇത്തവണ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടം നറുക്കെടുപ്പ് ദോഹ എക്‌സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ നടന്നത്. കോവിഡ് വ്യാപനവും റഷ്യയുടെ യുക്രെയ്ൻ ആക്രമണവും നിമിത്തം ലോകകപ്പ് യോഗ്യതാ റൗണ്ട് പൂർത്തിയാകാത്ത സാഹചര്യത്തിൽ 37 ടീമുകളാണ് നറുക്കെടുപ്പിനുണ്ടായിരുന്നത്. ലോകകപ്പിന്റെ 92 വർഷത്തിനിടെ ആദ്യമായാണ് ഇങ്ങനെ നറുക്കെടുപ്പ്.

ആകെ 32 ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പിന് നിലവിൽ യോഗ്യത ഉറപ്പാക്കിയത് 29 ടീമുകളാണ്. ശേഷിക്കുന്ന മൂന്നു സ്ഥാനങ്ങൾക്കായി രംഗത്തുള്ളത് എട്ടു ടീമുകളും. ഈ ടീമുകളെ കൂടി ഉൾപ്പെടുത്തിയാണ് ആകെ 37 ടീമുകൾ നറുക്കെടുപ്പിന്റെ ഭാഗമായത്. ജൂൺ 1314 തീയതികളിലാണ് വൻകരാ പ്ലേഓഫ് മത്സരങ്ങൾ.


ഗ്രൂപ്പ് എ

ഖത്തർ
നെതർലൻഡ്സ്
സെനഗൽ
ഇക്വഡർ

ഗ്രൂപ്പ് ബി

ഇംഗ്ലണ്ട്
യുഎസ്എ
ഇറാൻ
വെയ്ൽസ്/ സ്‌കോട്ലൻഡ്/ യുക്രയ്ൻ

ഗ്രൂപ്പ് സി

അർജന്റീന
മെക്സിക്കോ
പോളണ്ട്
സൗദി അറേബ്യ

ഗ്രൂപ്പ് ഡി

ഫ്രാൻസ്
ഡെന്മാർക്ക്
ടുണീഷ്യ
ഓസ്ട്രേലിയ/ യുഎഇ/ പെറു

ഗ്രൂപ്പ് ഇ

ജർമനി
സ്പെയ്ൻ
ജപ്പാൻ
ന്യൂസിലൻഡ്/ കോസ്റ്ററിക്ക

ഗ്രൂപ്പ് എഫ്

ബെൽജിയം
ക്രൊയേഷ്യ
മൊറോക്കോ
കാനഡ

ഗ്രൂപ്പ് ജി

ബ്രസീൽ
സ്വിറ്റ്സർലൻഡ്
സെർബിയ
കാമറൂൺ

ഗ്രൂപ്പ് എച്ച്

പോർച്ചുഗൽ
ഉറുഗ്വെ
ദക്ഷിണ കൊറിയ
ഘാന

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP