സർവകലാശാലയുടെ കണക്കിൽ പരീക്ഷയെഴുതേണ്ടത് ആകെ 2915 വിദ്യാർത്ഥികൾ; അവസാന വർഷ എം.ബി.ബി.എസ് പരീക്ഷ ബഹിഷ്കരിച്ചത് 2155 പേർ; ആദ്യ പരീക്ഷയിലെ ഹാജർനില കണക്കിലെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിൽ പ്രതീക്ഷയർപ്പിച്ച് വിദ്യാർത്ഥികൾ
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: അവസാന വർഷ എംബിബിഎസ് പരീക്ഷ കൂട്ടത്തോടെ ബഹിഷ്കരിച്ച് വിദ്യാർത്ഥികൾ. ക്ലാസുകൾ വേണ്ടത്ര ലഭിക്കാതെ പരീക്ഷ നടത്തുന്നതിൽ പ്രതിഷേധിച്ചാണ് ഗവ.മെഡിക്കൽ കോളേജിലെ അവസാന വർഷ എം.ബി.ബി.എസ് പരീക്ഷ വിദ്യാർത്ഥികളടക്കം പരീക്ഷ ബഹിഷ്കരിച്ചത്. 2915 വിദ്യാർത്ഥികൾ പേർ രജിസ്റ്റർ ചെയ്തതിൽ 2156 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയില്ലെന്ന് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ട് വിദ്യാർത്ഥികൾ പറയുന്നു.
അക്കാദമിക് മാനദണ്ഡമനുസരിച്ചു പരീക്ഷയ്ക്കു മുൻപ് 800 മണിക്കൂർ ക്ലാസുകൾ പൂർത്തിയാക്കണം. എന്നാൽ 500 മണിക്കൂർ ക്ലാസുകൾ മാത്രമേ പൂർത്തിയാക്കിയിട്ടുള്ളൂവെന്നു വിദ്യാർത്ഥികൾ ആരോപിച്ചു. ഹൗസ് സർജൻസിയുടെ ദൈർഘ്യം ഓഗസ്റ്റ് വരെ ശേഷിക്കുന്നുണ്ടെങ്കിലും ക്ലാസുകൾ പൂർത്തീകരിക്കാൻ സർവകലാശാല ഒരുക്കമല്ലെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു.
കോവിഡ് കാരണം ക്ലിനിക്കൽ പോസ്റ്റിങ് വെട്ടിച്ചുരുക്കിയതാണ് വിദ്യാർത്ഥികളുടെ പരാതിയുടെ പ്രധാന കാരണം. മതിയായ അധ്യയനം ലഭിച്ചില്ലെന്നത് ന്യായമായ പരാതിയെന്ന് അധികൃതർ പറയുന്നു. എന്നാൽ നിസഹായരെന്നാണ് ആരോഗ്യ സർവ്വകലാശാല നൽകുന്ന വിശദീകരണം.
സിലബസ് പ്രകാരം 792 മണിക്കൂർ ക്ലിനിക്കൽ ക്ലാസുകൾ നടന്നിട്ടില്ലെന്നതിനാൽ പരീക്ഷ നീട്ടണമെന്നാവശ്യപ്പെട്ട്് എം.ബി.ബി.എസ് അവസാനവർഷ വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിഷയം പരിശോധിച്ച കോടതി ആദ്യ പരീക്ഷയുടെ ഹാജർ നില പരിശോധിച്ച ശേഷം വേണ്ട നടപടികൾ സ്വീകരിക്കാൻ നിർദ്ദേശിച്ചിരുന്നു.
ക്ലിനിക്കൽ പോസ്റ്റിങ്സും തിയറി ക്ലാസുകളും വേണ്ടത്ര ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാർത്ഥികൾ സർവകലാശാലയ്ക്ക് മുന്നിൽ പരീക്ഷ നീട്ടിവയ്ക്കണമെന്ന ആവശ്യം ഉന്നയിച്ചത്. ഒരു വർഷം കൊണ്ടു പഠിപ്പിച്ചു തീർക്കേണ്ട പാഠഭാഗങ്ങൾ ആറ് മാസം കൊണ്ട് പഠിപ്പിച്ചു തീർത്ത് പരീക്ഷ നടത്താനുള്ള ശ്രമങ്ങളാണ് ഉണ്ടായതെന്ന് വിദ്യാർത്ഥികൾ ആക്ഷേപം ഉന്നയിക്കുന്നു. പല തവണ വിദ്യാർത്ഥികൾ യൂണിവേഴ്സിറ്റിയെ സമീപിക്കുകയും പരീക്ഷ നീട്ടി വയ്ക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. യൂണിവേഴ്സിറ്റി ഈ ആവശ്യം നിരസിച്ചതോടെയാണ് വിദ്യാർത്ഥികൾ നിയമത്തിന്റെ വഴിതേടിയത്.
മാർച്ച് 31ന് നടക്കുന്ന മെഡിസിൻ പേപ്പർ 1 പരീക്ഷയിൽ എത്ര വിദ്യാർത്ഥികൾ പങ്കെടുക്കുന്നു എന്നത് പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കണമെന്നാണ് വിദ്യാർത്ഥികളുടെ ഹർജിയിൽ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്.
തുടർന്ന് 2156 വിദ്യാർത്ഥികൾ ആദ്യ പരീക്ഷ ബഹിഷ്കരിച്ചു. ഇക്കാര്യം ്അഞ്ചാം തീയതി നടക്കുന്ന പരീക്ഷയ്ക്ക് മുമ്പായി ഹൈക്കോടതിയുടെ പരിഗണനയിൽ എത്തുമെന്നാണ് വിദ്യാർത്ഥികളുടെ പ്രതീക്ഷ. വിദ്യാർത്ഥികളുടെ മാനസ്സികമായ സംഘർഷം അടക്കം പരിഗണിക്കണമെന്നാണ് ആവശ്യം. മൂന്ന് മാസത്തിനുള്ളിൽ ആവശ്യമായ തിയറി - ക്ലാസുകൾ നൽകിയ ശേഷം റെഗുലർ പരീക്ഷ നടത്തണമെന്നാണ് വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നത്. റെഗുലർ പരീക്ഷ എഴുതാൻ സാധിക്കാതെ വരികയും സപ്ലിമെന്ററി പരീക്ഷയിൽ ഹാജരാകേണ്ടിയും വന്നാൽ തങ്ങളുടെ ഉപരി പഠനത്തെ അത് പ്രതീകൂലമായി ബാധിക്കുമെന്ന് വിദ്യാർത്ഥികൾ ചൂണ്ടിക്കാണിക്കുന്നു.
കോളേജുകൾ പ്രസിദ്ധീകരിച്ച ടൈം ടേബിൾ പരിശോധിക്കുമ്പോൾ 580 മണിക്കൂർ മാത്രമേ ക്ലാസ് നടന്നിട്ടുള്ളൂവെന്നാണ് വിദ്യാർത്ഥികളുടെ വാദം. എന്നാൽ ഏപ്രിലിൽ ക്ലാസുകൾ ആരംഭിച്ചെന്നും അധിക ക്ലാസെടുത്തെന്നുമാണ് സർവകലാശാല കോടതിയിൽ അറിയിച്ചത്.
വാർത്തകൾ ബഹിഷ്കരിച്ചത് സംബന്ധിച്ച് മാധ്യമങ്ങളിൽ വന്ന വാർത്തയിൽ ബഹിഷ്കരിച്ച വിദ്യാർത്ഥികളുടെ എണ്ണത്തിൽ തെറ്റു വന്നിട്ടുണ്ടെന്നും വാർത്തയിൽ പറയുന്നതിൽ ഏറെ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ സാധിച്ചില്ല എന്നും അവർ പറയുന്നു.
2017റെഗുലർ ബാച്ചിലെ വിദ്യാർത്ഥികളാണ് ഇന്നലെ നടന്ന പരീക്ഷ ബഹിഷ്കരിച്ചത്. എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ 91 വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്തതിൽ പതിനേഴ് വിദ്യാർത്ഥികൾ മാത്രമാണ് പരീക്ഷ എഴുതിയത്. 74 വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് ഹാജരായില്ല. കണ്ണൂർ മെഡിക്കൽ കോളേജിൽ ആകെയുള്ള 88 വിദ്യാർത്ഥികളിൽ എട്ട് വിദ്യാർത്ഥികൾ മാത്രമാണ് പരീക്ഷ എഴുതിയത്. 80 വിദ്യാർത്ഥികൾ ബഹിഷ്കരിച്ചു.
കൊല്ലം ഗവർമെന്റ് മെഡിക്കൽ കോളേജിലെ 82 വിദ്യാർത്ഥികളിൽ 63 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയപ്പോൾ 19 വിദ്യാർത്ഥികൾ ബഹിഷ്കരിച്ചു. കോട്ടയം മെഡിക്കൽ കോളേജിലെ 134 വിദ്യാർത്ഥികളിൽ 78 വിദ്യാർത്ഥികൾ ആദ്യ പരീക്ഷ എഴുതി. 56 വിദ്യാർത്ഥികൾ ബഹിഷ്കരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ 210 വിദ്യാർത്ഥികളിൽ 22 പേർ പരീക്ഷ എഴുതുകയും 188 വിദ്യാർത്ഥികൾ ബഹിഷ്കരിക്കുകയും ചെയ്തു.
മഞ്ചേരി മെഡിക്കൽ കോളേജിൽ 88 വിദ്യാർത്ഥികളിൽ ആറ് വിദ്യാർത്ഥികൾ മാത്രമാണ് പരീക്ഷയ്ക്ക് ഹാജരായത്. 82 വിദ്യാർത്ഥികൾ പരീക്ഷ ബഹിഷ്കരിക്കുന്ന സാഹചര്യം ഉണ്ടായി. പാലക്കാട് 61 വിദ്യാർത്ഥികളിൽ മൂന്ന് ഹാജരായി. 58 വിദ്യാർത്ഥികൾ ബഹിഷ്കരിച്ചു. തൃശൂർ മെഡിക്കൽ കോളേജിൽ 134 വിദ്യാർത്ഥികളിൽ 32 വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് ഹാജരായി. 102 വിദ്യാർത്ഥികൾ ബഹിഷ്കരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആകെയുള്ള 186 വിദ്യാർത്ഥികളിൽ 97 പേർ പരീക്ഷ എഴുതിയപ്പോൾ 87 വിദ്യാർത്ഥികൾ പരീക്ഷയിൽ നിന്നും വിട്ടുനിന്നു. ആലപ്പുഴ മെഡിക്കൽ കോളേജിൽ 132 വിദ്യാർത്ഥികളിൽ 74 പേർ പരീക്ഷ എഴുതി. 58 പേർ പരീക്ഷ ബഹിഷ്കരിച്ചു. തൊടുപുഴ അൽ അസ്ഹർ മെഡിക്കൽ കോളേജിലെ 124 വിദ്യാർത്ഥികളിൽ 37 വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് ഹാജരായി. 87 വിദ്യാർത്ഥികൾ വിട്ടുനിന്നു.
തിരുവല്ല ബില്ലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജിലെ 112 വിദ്യാർത്ഥികളിൽ 30 വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് ഹാജരായി. 82 വിദ്യാർത്ഥികൾ പരീക്ഷ ബഹിഷ്കരിച്ചു. വയനാട് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ 142 വിദ്യാർത്ഥികളിൽ ഒരു വിദ്യാർത്ഥി മാത്രമാണ് പരീക്ഷയ്ക്കെത്തിയത്. തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജിലെ 89 വിദ്യാർത്ഥികളിൽ 45 വിദ്യാർത്ഥികൾ പരീക്ഷ എഴുതി. 44 പേർ പരീക്ഷയ്ക്ക് ഹാജരായില്ല. പാലക്കാട് കരുണ മെഡിക്കൽ കോളേജിലെ 65 വിദ്യാർത്ഥികളിൽ 19 വിദ്യാർത്ഥികൾ പരീക്ഷയ്ക്കെത്തിയപ്പോൾ 46 വിദ്യാർത്ഥികൾ വിട്ടുനിന്നു. കോഴിക്കോട് കെഎംസിറ്റി മെഡിക്കൽ കോളേജിലെ 118 വിദ്യാർത്ഥികളിൽ 102 വിദ്യാർത്ഥികൾ പരീക്ഷ ബഹിഷ്കരിച്ചു. കോഴിക്കോട് മലബാർ മെഡിക്കൽ കോളേജിലെ 141 വിദ്യാർത്ഥികളിൽ 136 വിദ്യാർത്ഥികളും പരീക്ഷ ബഹിഷ്കരിച്ചു. അടൂർ മോണ്ട് സിയോൺ മെഡിക്കൽ കോളേജിലെ 67 വിദ്യാർത്ഥികളിൽ 46 പേരും പരീക്ഷയിൽ നിന്നും വിട്ടുനിന്നു.
പാലക്കാട് പി കെ ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ 131 വിദ്യാർത്ഥികളിൽ 34 വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് ഹാജരായി. 97 വിദ്യാർത്ഥികൾ വിട്ടുനിന്നു. വെഞ്ഞാറമൂട് ശ്രീ ഗോകുലും മെഡിക്കൽ കോളേജിലെ 144 വിദ്യാർത്ഥികളിൽ 131 പേരും പരീക്ഷ ബഹിഷ്കരിച്ചു. ശ്രീനാരായണ ഇൻസ്റ്റിറ്റൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ 101 വിദ്യാർത്ഥികളിൽ ഒരാൾ മാത്രമാണ് പരീക്ഷ എഴുതിയത്. വെങ്കോട് എസ് യു ടി അക്കാദമിയിലെ 88 വിദ്യാർത്ഥികളിൽ 64 പേർ വിട്ടുനിന്നു. കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളേജിലെ 92 വിദ്യാർത്ഥികളിൽ 89 പേരും പരീക്ഷ ബഹിഷ്കരിച്ചു. തൃശൂർ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ 77 വിദ്യാർത്ഥികളിൽ അഞ്ച് വിദ്യാർത്ഥികൾ മാത്രമാണ് പരീക്ഷ ബഹിഷ്കരിച്ചത്.
കൊല്ലം അസീസിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ 65 വിദ്യാർത്ഥികളിൽ 32 വിദ്യാർത്ഥികൾ പരീക്ഷ ബഹിഷ്കരിച്ചു. പെരിന്തൽമണ്ണ എംഇഎസിലെ 101 വിദ്യാർത്ഥികളിൽ 87 പേർ പരീക്ഷയിൽ നിന്നും വിട്ടുനിന്നതായി കണക്കുകളിൽ വ്യക്തമാകുന്നു. തിരുവല്ല പുഷ്കഗിരി കോളേജിലെ 81 വിദ്യാർത്ഥികളിൽ അഞ്ച് വിദ്യാർത്ഥികൾ പരീക്ഷയിൽ പങ്കെടുത്തില്ല. തിരുവനന്തപുരം സിഎസ് ഐ മെഡിക്കൽ കോളേജിലെ 154 വിദ്യാർത്ഥികളിൽ 56 വിദ്യാർത്ഥികൾ പരീക്ഷയിൽ പങ്കെടുത്തില്ലെന്നും ഇത് സംബന്ധിച്ച റിപ്പോർട്ടിൽ പറയുന്നു.
സെൽഫ് ഫിനാൻസിങ് മെഡിക്കൽ കോളജുകളിലെ വിദ്യാർത്ഥികളടക്കം പരീക്ഷ ബഹിഷ്കരിച്ച് രംഗത്തുണ്ട്. അതേസമയം മിക്ക കേന്ദ്രങ്ങളിലും പരീക്ഷ സുഗമമായി നടന്നുവെന്നും ശേഷിക്കുന്ന പരീക്ഷകൾ പ്രഖ്യാപിത സമയക്രമമനുസരിച്ചു നടത്തുമെന്നുമാണ് ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ പറയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്