വൃദ്ധരെ പാർപ്പിക്കാൻ പുതിയ കേന്ദ്രങ്ങൾ; സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന വയോജനങ്ങളെ ലക്ഷ്യമാക്കി ആധുനിക പെയ്ഡ് ഓൾഡ് ഏജ് ഹോമുകളുടെ എണ്ണം പെരുകുന്നു; 2025 ആവുമ്പോഴേക്കും ജനസംഖ്യയുടെ 23 ശതമാനം നരച്ചവരായിരിക്കുമെന്ന കണക്കുകൂട്ടലിൽ പുതിയ കച്ചവട സാധ്യത സജീവമാകുമ്പോൾ
എം എസ് സനിൽകുമാർ
തിരുവനന്തപുരം : കേരളത്തിലിപ്പോൾ തഴച്ചുവളരുന്ന കച്ചവടങ്ങളിലൊന്നാണ് ആധുനിക വയോജന മന്ദിര നിർമ്മാണങ്ങളും അവയുടെ നടത്തിപ്പും. പഠനത്തിനും ജോലി തേടിയും ഒക്കെ മക്കൾ വിദേശത്തേക്ക് ചേക്കേറുമ്പോൾ ഒറ്റപ്പെട്ടു പോവുന്ന മാതാപിതാക്കളുടെ ജീവിതം പിന്നെ ഇത്തരം ഇടങ്ങളിലാണവസാനിക്കുന്നത്- ഇതിന് ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. സാഹചര്യങ്ങളുടെ സമ്മർദ്ദങ്ങളാണ് ഇത്തരം പുതിയ സാധ്യതകളുടെ മേച്ചിൽ പുറങ്ങൾ തുറന്നിടുന്നത് - ആധുനിക സൗകര്യങ്ങളോട് കൂടിയ പുത്തൻ വയോജന ആവാസ കേന്ദ്രങ്ങൾ പുതിയ സംസ്കാരത്തിന്റേയും നിക്ഷേപ സാധ്യതകളുടേയും വാതായനങ്ങളാണ് തുറക്കുന്നത്. വൻകിട നിർമ്മാണ കമ്പനികളും വ്യവസായികളും ഈ രംഗത്തേക്ക് കടന്നിട്ടുണ്ട്.
സംസ്ഥാനത്തെ ജനസംഖ്യയുടെ 19 ശതമാനം 60 വയസിന് മുകളിൽ പ്രായമുള്ളവരാണ്. അതായത് കേരളത്തിന്റെ ജനസംഖ്യയുടെ 19 % നരച്ചവരാണെന്ന് ചുരുക്കം. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും കാണാത്ത പ്രത്യേക പ്രവണതയാണിത്. 2025 ആവുമ്പോഴേക്കും വൃദ്ധരുടെ എണ്ണം 23 ശതമാനമാവുമെന്നാണ് കരുതുന്നത്. നോക്കാനും കാണാനും ആരുമില്ലാതാവുമ്പോൾ ഇത്തരം കേന്ദ്രങ്ങളെ ആശ്രയിക്കാതെ തരമില്ലെന്നാവുന്നു - മിക്കവരും സമൃദ്ധിയുടെ നടുവിലെ ദാരിദ്ര്യം അനുഭവിക്കുന്നവരുമാണ് -
വൃദ്ധസദനങ്ങളുടെ എണ്ണം പെരുകുന്നത് അഭ്യസ്ത്യസമൂഹത്തിന്റെ ആതുരാവസ്ഥയുടെ അടയാളമായിത്തന്നെ വേണം കാണാൻ. മാതാപിതാക്കളെ അവരുടെ വാർദ്ധക്യത്തിൽ ഉപേ ക്ഷിക്കുന്ന സമൂഹം രോഗാതുരമായ സാമൂഹ്യവ്യവസ്ഥയുടെ പരിഛേദം തന്നെയാണെ ന്നൊക്കെ നീട്ടിപ്പറയാമെങ്കിലും വാസ്തവം അതിനപ്പുറത്താണ്. രാജ്യത്ത് വർദ്ധിച്ചു വരുന്ന തൊഴിലില്ലായ്മയും, വ്യവസായ മുരടിപ്പും, ജാതിരാഷ്ട്രീയവുമൊക്കെ ചെറുപ്പക്കാരെ വീടും കൂട്ടും ഉപേക്ഷിച്ച് നാട് വിടാൻ പ്രേരിപ്പിക്കുന്നു.
സംസ്ഥാനത്തെ വൃദ്ധസദനങ്ങളിലെ താമസക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 10,000 പേരുടെ വർദ്ധനവുണ്ടായെന്നാണ് സാമൂഹിക നീതി ഡയറക്ടറേറ്റിന്റെ കണക്കുകൾ കാണിക്കുന്നത്. 2016-17 കാലഘട്ടത്തിൽ അന്തേവാസികളുടെ എണ്ണം 19,149 ആയിരുന്നെങ്കിൽ 2020-21 കാലത്തെത്തുമ്പോൾ അത് 28,788 ആയി വർദ്ധിച്ചു. 2021- 22 കാലത്തെ കണക്കിനിയും ലഭിച്ചിട്ടില്ല - 30000 കടന്ന് കഴിഞ്ഞ് കാണുമെന്നാണ് വിലയിരുത്തൽ.
സാമൂഹ്യനീതി വകുപ്പിന്റെ കണക്കുകൾ പ്രകാരം ആറേഴ് വർഷത്തിനിടയിൽ വൃദ്ധ സദനങ്ങളിലെ അന്തേവാസികളുടെ എണ്ണത്തിലുണ്ടായ ക്രമാനുഗതമായ വർദ്ധനവ് കാണുക.
2015-16---17,499
2016-17---19,149
2017-18---27,272
2018-19---28,029
കേരളത്തിൽ സർക്കാർ നേരിട്ട് നടത്തുന്ന 16 വൃദ്ധസദനങ്ങളാണുള്ളത്. സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്നവയുടെ എണ്ണം 82 ആണ്. ഭൂരിഭാഗം വയോജന കേന്ദ്രങ്ങളും സ്വകാര്യ മേഖലയിലാണ്. അതിൽതന്നെ ഭൂരിഭാഗവും കത്തോലിക്കാ സഭയുടെ മേൽനോട്ടത്തിലും. വളരെ കുറച്ചു മാത്രം സ്വകാര്യവ്യക്തികളോ സന്നദ്ധ സംഘടനകളോ നടത്തുന്നവയാണ്. ഓർഫനേജ് കൺട്രോൾ ബോർഡിനു കീഴിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന 623 വൃദ്ധമന്ദിരങ്ങളും 28750 അന്തേവാസികളുമുണ്ട്. 2015 ൽ 502 ഓൾഡ് ഏജ് ഹോമുകളും 14642 അന്തേവാസികളുമുണ്ടായിരുന്നതിലാണ് 125 ലധികം സ്ഥാപനങ്ങളുടെ വർദ്ധനവുണ്ടായത്. ഇവയിൽ 27 എണ്ണം പണം വാങ്ങി പരിപാലിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളാണ്. ആശുപത്രികളോട് ചേർന്ന് പോലും ഇപ്പോൾ വൃദ്ധസദനങ്ങൾ നടത്തുന്നുണ്ട്. പത്തനംതിട്ട ജില്ലയിലെ കുമ്പനാട്ടിൽ മാർത്തോമ്മ സഭയുടെ കീഴിലുള്ള ഫെല്ലോഷിപ്പ് മിഷൻ ആശുപത്രിയുടെ വളപ്പിൽ വൃദ്ധ മാതാപിതാക്കളെ പരിചരിക്കുന്ന ആധുനിക സ്ഥാപനം പ്രവർത്തിക്കുന്നുണ്ട്.ഇത്തരത്തിലുള്ള സംസ്ഥാന ത്തെ ആദ്യത്തെ പെയ്ഡ് വയോജന മന്ദിരങ്ങളി ലൊന്നാണിത്.
ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും അധികമായി കാണാത്ത പുതിയൊരു കച്ചവട പ്രവണതയും ഇവിടെ വളർന്നു വരുന്നുണ്ട്. വിദേശ രാജ്യങ്ങളിലേ പ്പോലെ പണം കൊടുത്ത് പരിചരിക്കുന്ന 27 വൃദ്ധ സദനങ്ങൾ ഇപ്പോൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. ആധുനിക സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന ഇത്തരം ഓൾഡ് ഏജ് ഹോമുകളിൽ ശിഷ്ടകാലം താമസിക്കുന്നതിന് കൃത്യമായ പണം നൽകണം. പെയ്ഡ് ഓൾഡ് ഏജ് ഹോം എന്നറിയപ്പെടുന്ന ഇത്തരം മന്ദിരങ്ങളുടെ നിർമ്മാണവും നടത്തിപ്പും സ്വകാര്യ വ്യക്തികളും നിർമ്മാണ കമ്പിനികളുമാണ്. ഒറ്റയ്ക്ക് നഗരങ്ങളിലും ഗ്രാമങ്ങളിലും താമസിക്കുന്ന മാതാപിതാക്കൾക്ക് ഇത്തരം വീടുകൾ സുരക്ഷിതവും സൗകര്യപ്രദവുമാണ് - 2019- 2 1 കാലത്ത് മാത്രം 10 പുതിയ 'പെയ്ഡ് ഹോമുകൾ, പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ട്. ഇത്തരം വീടുകൾ കൂടുതലായി പ്രവർത്തിക്കുന്നത് എറണാകുളം, തൃശൂർ എന്നീ നഗരങ്ങളുടെ പ്രാന്ത പ്രദേശങ്ങളിലാണ്. സെക്യൂരിറ്റി തുകയ്ക് പുറമേ പ്രതിമാസ ചെലവുകൾക്കുള്ള തുകയും അന്തേവാസികളിൽ നിന്ന് ഈടാക്കും. അവർക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെ ലഭ്യമാക്കുന്നുണ്ടെന്നാണ് നടത്തിപ്പുകാർ അവകാശപ്പെടുന്നത്. സെക്യൂരിറ്റിയായി 3 ലക്ഷവും പ്രതിമാസ ചെലവുകൾക്കായി 20000 മുതൽ 30000 വരെയും ഈടാക്കുന്ന പെയ്ഡ് ഹോമുകളുമുണ്ട്. സൗകര്യങ്ങളുടെ അടിസ്ഥാനത്തിൽ ഓൾഡ് ഏജ് കൺട്രോൾ ബോർഡ് ഗ്രേഡിങ് ഏർപ്പെടുത്തിയിട്ടുണ്ട്. സ്വകാര്യ മേഖലയിൽ ഇത്തരം പെയ്ഡ് ഹോമുകൾ പ്രവർത്തിക്കുന്നതിന് സർക്കാർ നിയന്ത്രങ്ങളും മേൽ നോട്ടങ്ങളുമുണ്ടെന്നാണ് സാമൂഹ്യ സുരക്ഷാ വകുപ്പിന്റെ അവകാശ വാദം - എന്നാൽ വൃദ്ധസദനങ്ങളുടെ നടത്തിപ്പിൽ കൃത്യമായ മാനദണ്ഡങ്ങളോ നടപടി ക്രമങ്ങളോ, സർക്കാർ മേൽനോട്ടങ്ങളോ ഇല്ലാത്തതു കൊണ്ട് ഈ മേഖലയിൽ വ്യാപക തട്ടിപ്പും നിയമ വിരുദ്ധ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. 10- 15 വർഷങ്ങൾക്ക് മുമ്പ് ഓർത്തഡോക്സ് സഭയുടെ കൊച്ചി ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ രൂപം കൊടുത്ത മുളന്തുരുത്തിക്കടുത്ത് ഓർത്തഡോക്സ് ഹോം എന്ന പദ്ധതി തുടക്കത്തിൽ തന്നെ കോടികളുടെ വെട്ടിപ്പു നടത്തി അവസാനിപ്പിച്ച സംരഭമായിരുന്നു. റിട്ടയർമെന്റ് ജീവിതം അടിപൊളിയാക്കാമെന്ന വാഗ്ദാനത്തിലാണ് ഇത്തരമൊരു സംരഭത്തിന് പലരും വൻ തുകകൾ കൊടുത്തത്. നടത്തിപ്പുകാരും നിർമ്മാണ കമ്പിനിയും ചേർന്ന് ഉപഭോക്താക്കളെ തുടക്കത്തിൽ ത്തന്നെ പറ്റിച്ചു. ഒടുവിൽ സഭ ഈ പദ്ധതി തന്നെ ഉപേക്ഷിച്ചു.
ഒരു കാലത്ത് കേരളത്തിലെ ക്രൈസ്തവ സഭകൾ അനാഥരാവുന്ന വൃദ്ധജനങ്ങളുടെ പരിപാലനത്തിനായി ധാരാളം സ്ഥാപനങ്ങൾ തുടങ്ങുകയും അവ തരക്കേടില്ലാത്ത വിധത്തിൽ നടത്തിക്കൊണ്ടുമിരുന്നു. ഇതിന്റെ നടത്തിപ്പിനായി വിദേശങ്ങളിൽ നിന്ന് സഹായങ്ങളും ലഭിച്ചിരുന്നു. 2014 ൽ ബിജെപി അധികാരത്തിൽ വന്നശേഷം ഒട്ടേറെ ക്രൈസ്തവ സന്നദ്ധ സംഘടനകളുടെ വിദേശ സഹായങ്ങൾ നിർത്തലാക്കി - തദ്ദേശിയമായ സാമ്പത്തികത്തിലാണ് ഇപ്പോൾ ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്.
ആത്മീയതയും സന്നദ്ധ സേവനങ്ങളും പിന്നണിയിലേക്ക് മാറ്റി സഭകൾ കമ്പോള സംസ്കാരത്തിലേക്ക് തിരിഞ്ഞതോടെ കൂടുതൽ സൗജന്യ സേവന കേന്ദ്രങ്ങളുടെ നടത്തിപ്പിൽ നിന്ന് പിൻവാങ്ങി എന്നതാണ് യാഥാർത്ഥ്യം. കുറച്ചു കൂടി ആദായകരമായ ആധുനിക സ്ക്കൂൾ, കോളജ്, ആശുപത്രികളുടെ നടത്തിപ്പിലേക്ക് സഭകൾ മാറിയതോടെയാണ് നിർമ്മാണ കമ്പനികളും വ്യക്തികളും ആധുനിക വയോജന മന്ദിര നിർമ്മാണത്തിലേക്ക് ഇറങ്ങിയത്.
Stories you may Like
- പുതിയ പാർലമെന്റ് മന്ദിരം തുറക്കുമ്പോൾ ഇന്ത്യ തിളങ്ങുന്നു!
- പുതിയ പാർലമെന്റ് മന്ദിരം ഭാരതത്തിന്റെ വികസനയാത്രയിലെ അനശ്വര മുഹൂർത്തം
- പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പുതിയ പാർലമെന്റ് മന്ദിരത്തിന്റെ വിശേഷങ്ങൾ
- അൻപതുകാരനായ പീഡകനെ തൂക്കിയെടുത്തു വർക്കല പൊലീസ്
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ?
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്