യു ഡി ഫ് നേതൃത്വത്തിനെതിരെ കാപ്പനെ ഇളക്കി വിട്ടതിന് പിന്നിൽ ചെന്നിത്തല എന്ന് ആരോപണം; പാർട്ടിയിലെ പ്രതാപം തിരിച്ചു പിടിക്കാൻ വീട്ടുപേര് ദേവദത്തം എന്നാക്കി മാറ്റി മുൻ പ്രതിപക്ഷ നേതാവ്; ഉമ്മൻ ചാണ്ടിയും വിഡിയുമായി അടുക്കുന്നുവോ? രമേശ് യുദ്ധത്തിന് കോപ്പ് കൂട്ടുമ്പോൾ കോൺഗ്രസിൽ സർവ്വത്ര ആശയക്കുഴപ്പം
എം എസ് സനിൽകുമാർ
തിരുവനന്തപുരം : ഒരു ഗതിയും പരഗതിയുമില്ലാതെ നിലം പറ്റി മണ്ണു തിന്ന് കിടക്കുമ്പോഴും ഗ്രൂപ്പ് കളിച്ച് പാർട്ടിയെ ഇല്ലാതാക്കുന്ന തുരപ്പൻന്മാരാണ് കേരളത്തിലെ കോൺഗ്രസുകാർ .അതായത് സ്വന്തം കുട്ടിൽ വിസർജിക്കുന്നവരാണി ക്കൂട്ടർ. ഗ്രൂപ്പ് കളിയുടെ സാധ്യതകൾ മങ്ങിത്തുടങ്ങിയപ്പോൾ പ്രതിപക്ഷ നേതാവിനെ തിരെ യു ഡി എഫിലെ ചെറു കക്ഷികളെ കുത്തിയിളക്കി വിടുന്ന പണിയും തുടങ്ങിക്കഴിഞ്ഞു.
ഇക്കഴിഞ്ഞ ദിവസം പാലാ എം എൽ എ മാണി സി കാപ്പനാണ് യു ഡി എഫ് നേതൃത്വത്തിനെതിരെ വെടി പൊട്ടിച്ചത്. തന്നെ മുന്നണി പരിപാടികൾ അറിയിക്കാറില്ലെന്നും തഴയുകയാണെന്നുമൊക്കെ യുള്ള പരിഭവം കാപ്പൻ പരസ്യമായി പങ്ക് വെച്ചത് - പ്രതിപക്ഷ നേതാവ് സതീശൻ ഉടൻ തന്നെ കാപ്പന് മറുപടിയും കൊടുത്തു - ഇത്തരമൊരു പരാതി തന്നോടിതു വരെ കാപ്പൻ പറഞ്ഞിട്ടില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. കാപ്പനെ കുത്തിയിളക്കി വിട്ടതിന് പിന്നിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണെന്ന് കോൺഗ്രസുകാർ അടക്കം പറയുന്നുണ്ട്. എൻസിപി പിളർത്തി കാപ്പനെ മുന്നണിയിലേക്ക് കൊണ്ട് വന്നതിൽ മുഖ്യപങ്ക് വഹിച്ചത് ചെന്നിത്തലയായിരുന്നു. മുന്നണിക്കുള്ളിൽ ചെന്നിത്തലയെ ഒതുക്കി നിർത്തിയിരിക്കുന്നതിന്റെ പരിഭവവും കാപ്പൻ പറയാതെ പറയുകയും ചെയ്തിരുന്നു.
ഒരേ സമയം എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനേയും വി ഡി. സതീശനേയും വെട്ടിനിരത്താനുള്ള ദ്വിമുഖ തന്ത്രമാണ് ചെന്നിത്തല പയറ്റുന്നത്. ഇടക്കാലത്ത് ഉമ്മൻ ചാണ്ടി ഗ്രൂപ്പുമായി ചെന്നിത്തല ചേർന്ന് പ്രവർത്തിച്ചിരുന്നെങ്കിലും എം. ലിജുവിനെ രാജ്യസഭാ സ്ഥാനാർത്ഥിയാക്കാൻ ചെന്നിത്തല ചില കള്ളക്കളികൾ കളിച്ചത് ഉമ്മൻ ചാണ്ടിയെ ചൊടിപ്പിച്ചു. അതോടെ ചെന്നിത്തലയുമായുള്ള ബന്ധം ഉപേക്ഷിക്കു ന്നതായി എ ഗ്രൂപ്പ് മലയാള മനോരമ യിൽ വാർത്തയും കൊടുത്തു. തൽക്കാല ത്തേക്ക് ഒറ്റപ്പെട്ട് പോയ ചെന്നിത്തല മാണി കാപ്പനെക്കൊണ്ട് യുഡി എഫ് നേതൃത്വത്തിനെതിരെ അലമ്പുണ്ടാക്കുന്നതിൽ വിജയിച്ചു. പക്ഷേ, കോൺഗ്രസ് കൂടാരത്തിൽ നിന്ന് ആരും തനിക്കൊപ്പം വരാത്തതിൽ ചെന്നിത്തല അതിവ ഖിന്നനും പീഡിതനുമാണ്. ജോസഫ് വാഴയ്ക്കനും ജ്യോതികുമാർ ചാമക്കാലയും മാത്രമാണ് ചെന്നിത്തല ക്യാമ്പിലുള്ളത്. എം എൽ എ മാരുടേയോ എം പി മാരുടേയോ പിന്തുണ ഇല്ലാത്തതും ചെന്നിത്തല ക്യാമ്പിന് വലിയ ക്ഷീണമാണ്. സർവ്വോപരി ഹൈക്കമാണ്ടിലെ പിടി അയഞ്ഞതും തിരിച്ചടിക്ക് കാരണമായി.
പൊതു മണ്ഡലത്തിലും പാർട്ടി പരിപാടികളിലും നിറഞ്ഞു നിൽക്കാൻ പല നമ്പരും ചെന്നിത്തല പയറ്റുന്നുണ്ടെങ്കിലും ഒന്നും കാര്യമായി ക്ലച്ച് പിടിക്കുന്നില്ല - ഏറ്റവും ഒടുവിൽ ചെങ്ങന്നൂരിൽ ഒന്ന് രണ്ട് വേണ്ടപ്പെട്ട ശിങ്കിടികളുമായി പോയി കെ - റെയിലിന്റെ കുറ്റിപിഴുത് മാറ്റിയെങ്കിലും അതേ കുറ്റി മന്ത്രി സജി ചെറിയാൻ പുനഃ സ്ഥാപിച്ചതും തിരിച്ചടിയായി.
മുൻ കാല ഐ ഗ്രൂപ്പുകാരെ തിരിച്ചു കൊണ്ടുവരാൻ ചെന്നിത്തല ശ്രമിക്കുന്നുണ്ടെങ്കിലും ആരും അടുക്കാൻ തയ്യാറാവുന്നില്ല. കോൺഗ്രസുകാരുടെ ഭാഷയിൽ പറഞ്ഞാൽ ഒരു തരം ' ട്രസ്റ്റ് ഡെഫിസിറ്റ് ' അഥവാ വിശ്വാസ തകർച്ച ചെന്നിത്തല നേരിടുന്നുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് ഒരു പാട് പേർക്ക് ഇദ്ദേഹം സീറ്റ് ഓഫർ ചെയ്തെങ്കിലും മിക്കവരേയും പറഞ്ഞു പറ്റിച്ചു എന്നാക്ഷേപം നേരിടുന്നുണ്ട്. പഴയ ഐ ഗ്രൂപ്പ് നേതാക്കളായ പന്തളം സുധാകരൻ, ശുര നാട് രാജശേഖരൻ, വി എസ് ശിവകുമാർ തുടങ്ങിയവർ ഐ ഗ്രൂപ്പ് ഉപേക്ഷിച്ച് പോയതും കനത്ത തിരിച്ചടിയായി.
ഇതിനിടെ സാമൂഹ്യ മാധ്യമങ്ങളിൽ കെസി വേണുഗോപാലിനും, സതീശനുമെതിരെ ചെന്നിത്തല നേരിട്ട് നടത്തിയ ചില ഓപ്പറേഷനുകൾ ചീറ്റിപ്പോയതും അവയുടെ ഓഡിയോ ക്ലിപ്പുകൾ വൈറലായും കനത്ത ക്ഷീണമായി. കെ.സി ക്യാമ്പിൽ നിന്ന് ചെന്നിത്തലയെ ആക്ഷേപിക്കുന്ന ട്രോളുകളും പത്രവാർത്തകളും മുറയ്ക്ക് വരുന്നുണ്ട്. ഇതിന് തിരിച്ചടി കൊടുക്കാൻ ചെന്നിത്തല നേരിട്ട് ട്രോളറന്മാരെയും വ്യാജ പ്രൊഫൈലുകളും ഇറക്കിയിട്ടുണ്ട് ന്ന് മറുപക്ഷം ആരോപിക്കുന്നുണ്ട്- കെ.സി കോവാലൻ എന്നൊരു ഫെയ്സ് ബുക്ക് പേജിന് പിന്നിൽ ചെന്നിത്തല അനുയായികളാണെന്ന് ആരോപണമുണ്ട്. ഇത് കൂടാതെ കെ സി യേയും സതീശനേയും കൂട്ടരേയും തകർക്കാൻ കുടോത്രവും ശത്രുസംഹാര പൂജയും നിത്യവും നടത്തുന്നുണ്ടെന്നാണ് മറുപക്ഷത്തിന്റെ ആക്ഷേപം. - ആകെ മൊത്തം ജഗപൊക!
ഗ്രൂപ്പടി മൂപ്പിക്കുന്നതിനും ചെന്നിത്തല നേരിട്ട് ഗ്രൂപ്പ് നേതൃത്വം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ വഴുതക്കാട്ടുള്ള വീടിന്റെ പേര് മാറ്റിയതായി മനോരമ രണ്ട് മൂന്ന് മാസം മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു. പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞ് വഴുതക്കാട്ടെ 'സർഗം ' എന്ന വീട്ടിലേക്കാണ് ചെന്നിത്തല മാറിയത്. ജ്യോതിഷികളുടെ നിർദ്ദേശ പ്രകാരം വീട്ട് പേര് ' ദേവ ദത്തം' എന്നാക്കി മാറ്റി. ദേവദത്തം എന്ന പേര് ചുമ്മാതൊന്നും ഇട്ടതല്ല, അത്ര നിഷ്കളങ്കവു മായിരുന്നില്ല.കുരുക്ഷേത്രയുദ്ധത്തിൽ പടക്കൊരുങ്ങിയ അർജുനൻ ദേവദത്തം എന്ന ശംഖാണ് മുഴക്കിയത്. ' പാഞ്ചജന്യം ഹൃഷികേശോ, ദേവദത്തം ധനഞ്ജയാ ': എന്നാണ് ഭഗവത് ഗീതയിൽ പറയുന്നത്.
അതായത് കൃഷ്ണൻ പാഞ്ചജന്യവും അർജുനൻ ദേവദത്തവും മുഴക്കിയാണ് യുദ്ധ പ്രഘോഷണം നടത്തിയത്. ചെന്നിത്തലയ്ക്ക് സാരഥി യായി ഇപ്പോ ഒരു കൃഷ്ണനായി തൽക്കാലം ഐ ഗ്രൂപ്പിൽ ആരുമില്ല. ഒറ്റയ്ക്ക് പട നയിക്കുന്ന തിന്റെ ഭാഗമായി ദേവദത്തം സ്വയം ഊതുകയാണ്. ശംഖൊലി നാദം കേട്ട് വല്ലവരും വരുമോ എന്നറിയാൻ വഴിക്കണ്ണുമായി അദ്ദേഹം കാത്തിരിക്കയാണ്.പ്രതിപക്ഷ നേതൃസ്ഥാനവും ഹൈക്കമാണ്ടിലെ പിടിയും അയഞ്ഞതോടെ മുന്നണിയിലേയും പാർട്ടി യിലേയും സ്ഥാനം തിരിച്ചുപിടിക്കാനാണീ അഭ്യാസങ്ങൾ മുഴുവൻ. ആ യുദ്ധത്തിന്റെ മുന്നണിയിലേക്ക് വരുന്നതിന്റെ ഭാഗമായാണ് ദേവ ദത്തം എന്ന പേര് തന്നെ വീടിന് നൽകിയതെന്ന് ചെന്നിത്തല ക്യാമ്പിലെ അണികൾ പറയുന്നത്.
ദേവദത്തത്തിലൂടെ മുഴങ്ങുന്ന ശബ്ദം കേട്ട് കൂടുതൽ പടയാളികൾ ഐ ഗ്രൂപ്പിലേക്ക് വരുമെന്നാണ് ചെന്നിത്തലയുടെ പ്രതീക്ഷ.തന്നിലെ പോരാട്ട വീര്യം നഷ്ടപ്പെട്ടില്ലെന്ന് സതീശനേയും കെ സി യേയും ഓർമ്മിപ്പിക്കാ നാണ് മാണി സി. കാപ്പനേപ്പോലുള്ള കാലാളിനെ ഇടക്കിടെ അലമ്പുണ്ടാക്കാൻ തള്ളി വിടുന്നത്. ഉമ്മൻ ചാണ്ടി ഗ്രൂപ്പ് ചെന്നിത്തലയെ ഉപേക്ഷിച്ചതോടെ സംഘടനാ തിരഞ്ഞെടുപ്പിനെ കുരുക്ഷേത്ര യുദ്ധമായി കരുതി പോരാടാനുള്ള ശക്തി സമാഹരിക്കാൻ കഴിയുമോ എന്ന് കണ്ടറിയണം.
Stories you may Like
- 2011ൽ ഉമ്മൻ ചാണ്ടി തനിക്ക് ഉപമുഖ്യമന്ത്രി പദവിയും റവന്യൂ മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തിരുന്നു
- വീണ്ടും ചെന്നിത്തലയ്ക്ക് മുമ്പിൽ പിണറായി ക്ലീൻ ബൗൾഡ്!
- 'ക്ലിഫ് ഹൗസിൽ കുളിക്കുന്നത് പട്ടിയോ കുട്ടിയോ?' പരിഹസിച്ച് ചെന്നിത്തല
- ശരി തരൂരിനെ ഒതുക്കും, ഒഴിവാക്കും എന്നെല്ലാം പറഞ്ഞിട്ട് ഇപ്പോഴോ
- വീടും പഠനസഹായവും ഉൾപ്പെടെ പുതുവത്സര സമ്മാനവുമായ് ചെന്നിത്തല
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്