വെടിക്കെട്ടിന് തുടക്കമിട്ട് ഡി കോക്കും രാഹുലും; ഏറ്റെടുത്ത് എവിൻ ലൂയിസ്; ഫിനിഷറായും തിളങ്ങി 'ബേബി' ബഡോനി; ചെന്നൈയുടെ റൺമല അനായാസം മറികടന്ന് ലഖ്നൗ; 211 റൺസ് വിജയലക്ഷ്യം പിന്നിട്ടത് മൂന്ന് പന്തുകൾ ശേഷിക്കെ; ഐപിഎല്ലിലെ 'ആദ്യ' ജയം ആറ് വിക്കറ്റിന്
സ്പോർട്സ് ഡെസ്ക്
മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിലെ ആവേശകരമായ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സിനെ തകർത്ത് ആദ്യ വിജയം ചരിത്രമാക്കി ലഖ്നൗ സൂപ്പർ ജയന്റ്സ്. ആറുവിക്കറ്റിനാണ് ലഖ്നൗവിന്റെ വിജയം. കൂറ്റൻ സ്കോർ പിറന്ന മത്സരത്തിൽ ചെന്നൈ ഉയർത്തിയ 211 റൺസ് വിജയലക്ഷ്യം ലഖ്നൗ 19.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.
ബാറ്റർമാർ നിറഞ്ഞാടിയ മത്സരത്തിൽ ഒടുവിൽ അവിസ്മരണീയ ജയമാണ് ലക്നൗ സ്വന്തമാക്കിയത്. ആദ്യ മത്സരത്തിൽ ഗുജറാത്തിനോട് അവർ പരാജയപ്പെട്ടിരുന്നു. അതേസമയം, ചെന്നൈയുടെ തുടർച്ചയായ രണ്ടാം തോൽവിയാണ് ഇത്. ക്യാപ്റ്റനായി രവീന്ദ്ര ജഡേജയുടെയും. ഉദ്ഘാടന മത്സരത്തിൽ കൊൽക്കത്തയോടും ചെന്നൈ പരാജയപ്പെട്ടിരുന്നു.
അവസാന ഓവറുകളിൽ അടിച്ചുതകർത്ത എവിൻ ലൂയിസും ആയുഷ് ബഡോനിയുമാണ് ലഖ്നൗവിന് മിന്നുന്ന ജയം സമ്മാനിച്ചത്. 19-ാം ഓവർ ചെയ്ത ശിവം ദൂബെയിലൂടെയാണ് മത്സരത്തിന്റെ ഗതി മാറിയത്. വിജയത്തിലേക്ക് കുതിക്കുകയായിരുന്ന ചെന്നൈ ആ ഓവറിലൂടെ പരാജയത്തിന്റെ വക്കിലെത്തി. ബാറ്റിങ്ങിലൂടെ മികച്ച പ്രകടനം പുറത്തെടുത്ത ദുബെ ഒരേ സമയം നായകനും വില്ലനുമായി മാറി.
അർധസെഞ്ചുറി നേടിയ ഡി കോക്കും നായകൻ രാഹുലും മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ആദ്യ അഞ്ചോവറിൽ തന്നെ ടീം സ്കോർ 50 കടത്തി. എന്നാൽ ആറാം ഓവറിലെ രണ്ടാം പന്തിൽ ഡി കോക്കിനെ പുറത്താക്കാനുള്ള സുവർണാവസരം മോയിൻ അലി പാഴാക്കി. ബ്രാവോയുടെ പന്തിൽ ലഭിച്ച ക്യാച്ചാണ് മോയിൻ അലി പാഴാക്കിയത്.
ടീം സ്കോർ 78-ൽ നിൽക്കേ രാഹുലിന്റെ ക്യാച്ചും ചെന്നൈ പാഴാക്കി. തുഷാർ ദേശ്പാണ്ഡെയാണ് ക്യാച്ച് പാഴാക്കിയത്. ആദ്യ എട്ടോവറിൽ ലഖ്നൗ 80 റൺസാണ് അടിച്ചെടുത്തത്. പിന്നാലെ ഡി കോക്ക് അർധസെഞ്ചുറി നേടി. 34 പന്തുകളിൽ നിന്നാണ് താരം അർധശതകം കുറിച്ചത്. പക്ഷേ ടീം സ്കോർ 99-ൽ നിൽക്കേ നായകൻ രാഹുൽ പുറത്തായി.
പ്രിട്ടോറിയസിന്റെ പന്തിൽ സിക്സ് നേടാനുള്ള രാഹുലിന്റെ ശ്രമം അമ്പാട്ടി റായുഡുവിന്റെ കൈയിൽ അവസാനിച്ചു.26 പന്തുകളിൽ നിന്ന് രണ്ട് ഫോറിന്റെയും മൂന്ന് സിക്സിന്റെയും അകമ്പടിയോടെ 40 റൺസെടുത്താണ് രാഹുൽ മടങ്ങിയത്. ആദ്യ വിക്കറ്റിൽ 99 റൺസ് കൂട്ടിച്ചേർത്താണ് നായകൻ ക്രീസ് വിട്ടത്. രാഹുലിന് പകരം മനീഷ് പാണ്ഡെ ക്രീസിലെത്തി.
10.3 ഓവറിൽ ടീം ലഖ്നൗ 100 കടന്നു. പക്ഷേ മനീഷ് പാണ്ഡെയ്ക്ക് അധികനേരം പിടിച്ചുനിൽക്കാനായില്ല. വെറും അഞ്ച് റൺസ് മാത്രമെടുത്ത പാണ്ഡെയെ തുഷാർ ദേശ്പാണ്ഡെ ഡ്വെയ്ൻ ബ്രാവോയുടെ കൈയിലെത്തിച്ചു. മനീഷിന് പകരം എവിൻ ലൂയിസ് ക്രീസിലെത്തി.
ലൂയിസ് ആക്രമിച്ച് കളിക്കാനാണ് ശ്രമിച്ചത്. അതുകൊണ്ടുതന്നെ റൺറേറ്റ് കുറയാതെ കാക്കാൻ ലഖ്നൗവിന് സാധിച്ചു. പക്ഷേ 15-ാം ഓവറിൽ ഡി കോക്കിനെ ലഖ്നൗവിന് നഷ്മായി. പ്രെട്ടോറിയസിന്റെ പന്തിൽ സിക്സ് നേടാനുള്ള ഡികോക്കിന്റെ ശ്രമം ധോനിയുടെ കൈയിലെത്തി. 45 പന്തുകളിൽ നിന്ന് ഒൻപത് ഫോറിന്റെ അകമ്പടിയോടെ 61 റൺസെടുത്താണ് ഡി കോക്ക് മടങ്ങിയത്. ഡി കോക്കിന് പകരം ദ്രീപക് ഹൂഡ ക്രീസിലെത്തി. 15.3 ഓവറിൽ ലഖ്നൗ 150 കടന്നു.
പക്ഷേ അവസാന ഓവറുകളിൽ ചെന്നൈ ബൗളർമാർ അവസരത്തിനൊത്ത് ഉയർന്നതോടെ ലഖ്നൗവിന്റെ സ്കോറിങ് വേഗം കുറഞ്ഞു. അവസാന മൂന്നോവറിൽ ലഖ്നൗവിന്റെ വിജയലക്ഷ്യം 46 റൺസായി മാറി.
ബ്രാവോയെറിഞ്ഞ 18-ാം ഓവറിലെ ആദ്യ പന്തിൽ ഹൂഡ സിക്സ് നേടിയെങ്കിലും രണ്ടാം പന്തിൽ താരം പുറത്തായി. എട്ട് പന്തിൽ 13 റൺസെടുത്ത ഹൂഡയെ ബ്രാവോ ജഡേജയുടെ കൈയിലെത്തിച്ചു. ഇതോടെ ഐ.പി.എല്ലിൽ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ താരം എന്ന റെക്കോഡ് ബ്രാവോ സ്വന്തമാക്കി. ഹൂഡയ്ക്ക് പകരം കഴിഞ്ഞ മത്സരത്തിലെ ഹീറോ ആയുഷ് ബഡോനി ക്രീസിലെത്തി. ആ ഓവറിൽ 12 റൺസാണ് ബ്രാവോ വഴങ്ങിയത്. ഇതോടെ രണ്ടോവറിൽ ലഖ്നൗവിന്റെ വിജയലക്ഷ്യം 33 റൺസായി മാറി.
19-ാം ഓവർ ചെയ്യാൻ ശിവം ദുബെയെയാണ് ജഡേജ തിരഞ്ഞെടുത്തത്. എന്നാൽ താരത്തിന്റെ ആദ്യ പന്തിൽ തന്നെ ബഡോനി സിക്സടിച്ചു. രണ്ടാമത്തെയും മൂന്നാമത്തെയും പന്ത് വൈഡായി. പിന്നാലെ ലഖ്നൗ സിംഗിളും ഡബിളുമെടുത്തും. നാലാമത്തെയും അഞ്ചാമത്തെയും പന്തിൽ ലൂയിസ് ബൗണ്ടറി നേടിയതോടെ ലഖ്നൗ മത്സരത്തിലേക്ക് തിരിച്ചുവന്നു. അവസാന പന്തിൽ സിക്സ്ടിച്ച് ലൂയിസ് അർധസെഞ്ചുറി നേടി. ഇതോടെ അവസാന ഓവറിൽ ലഖ്നൗവിന്റെ വിജയലക്ഷ്യം വെറും ഒൻപത് റൺസായി ചുരുങ്ങി. 25 റൺസാണ് ദുബെയുടെ 19-ാം ഓവറിൽ പിറന്നത്.
മുകേഷ് ചൗധരിയാണ് അവസാന ഓവർ ചെയ്തത്. മുകേഷിന്റെ ആദ്യ രണ്ട് പന്തും വൈഡിൽ കലാശിച്ചു. പിന്നാലെ സിക്സടിച്ചുകൊണ്ട് ബഡോനി സ്കോർ സമനിലയിലാക്കി. രണ്ടാം പന്തിൽ റൺസ് പിറന്നില്ല. മൂന്നാം പന്തിൽ സിംഗിളെടുത്ത് ബഡോനി ടീമിന് വിജയം സമ്മാനിച്ചു. ബഡോനി വെറും 9 പന്തുകളിൽ നിന്ന് പുറത്താവാതെ 19 റൺസെടുത്തു. 23 പന്തുകളിൽ നിന്ന് ആറ് ഫോറിന്റെയും മൂന്ന് സിക്സിന്റെയും അകമ്പടിയോടെ പുറത്താവാതെ 55 റൺസെടുത്ത് ടീമിന്റെ വിജയനായകനായി. ചെന്നൈയ്്ക്ക് വേണ്ടി ഡ്വെയ്ൻ പ്രിട്ടോറിയസ് രണ്ടുവിക്കറ്റെടുത്ത് മികച്ച പ്രകടനം പുറത്തെടുത്തു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 210 റൺസെടുത്തത്. പവർപ്ലേയിൽ റോബിൻ ഉത്തപ്പയുടെ വെടിക്കെട്ട് ബാറ്റിംഗിൽ കുതിച്ച ചെന്നെ മധ്യ ഓവറുകളിൽ ശിവം ദുബെയുടെ ബാറ്റിഗ് മികവിലാണ് മികച്ച സ്കോറിലേക്ക് കുതിച്ചത്. അവസാന ഓവറുകളിൽ രവീന്ദ്ര ജഡേജയും എം എസ് ധോണിയും ചേർന്ന് ചെന്നൈയെ 200 കടത്തി.
അർധസെഞ്ചുറി നേടിയ ഓപ്പണർ റോബിൻ ഉത്തപ്പ, അർധസെഞ്ചുറിക്ക് തൊട്ടരികെ പുറത്തായ ശിവം ദുബെ എന്നിവരുടെ പ്രകടനങ്ങളാണ് ചെന്നൈ ഇന്നിങ്സിൽ നിർണായകമായത്. ഉത്തപ്പ 27 പന്തിൽ എട്ടു ഫോറും ഒരു സിക്സും സഹിതം 50 റൺസെടുത്ത് പുറത്തായി. ദുബെ 30 പന്തിൽ അഞ്ച് ഫോറും രണ്ടു സിക്സും സഹിതം 49 റൺസെടുത്തു. മൊയീൻ അലി (22 പന്തിൽ 35), അമ്പാട്ടി റായുഡു (20 പന്തിൽ 27), രവീന്ദ്ര ജഡേജ (ഒൻപതു പന്തിൽ 17) എന്നിവരും ചെന്നൈയ്ക്കായി തിളങ്ങി. 19ാം ഓവറിൽ ക്രീസിലെത്തിയ ധോണി ആറു പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം പുറത്താകാതെ 16 റൺസുമായി ഇന്നിങ്സ് 'ഫിനിഷ്' ചെയ്തു.
രണ്ടാം വിക്കറ്റിൽ റോബിൻ ഉത്തപ്പ മൊയീൻ അലി സഖ്യവും (30 പന്തിൽ 56), നാലാം വിക്കറ്റിൽ അമ്പാട്ടി റായുഡു ശിവം ദുബെ സഖ്യവും (37 പന്തിൽ 60) കൂട്ടിച്ചേർത്ത അർധസെഞ്ചുറി കൂട്ടുകെട്ടുകളാണ് ചെന്നൈ ഇന്നിങ്സിന്റെ നട്ടെല്ല്. ഓപ്പണിങ് വിക്കറ്റിൽ റോബിൻ ഉത്തപ്പ ഋതുരാജ് ഗെയ്ക്വാദ് സഖ്യവും (14 പന്തിൽ 28), മൂന്നാം വിക്കറ്റിൽ മോയിൻ അലി ശിവം ദുബെ സഖ്യവും (16 പന്തിൽ 22), അഞ്ചാം വിക്കറ്റിൽ രവീന്ദ്ര ജഡേജ ശിവം ദുബെ സഖ്യവും (12 പന്തിൽ 23) ചെന്നൈ സ്കോർ ബോർഡിലേക്ക് നിർണായകമായ സംഭാവനകൾ നൽകി.
ഓപ്പണർ ഋതുരാജ് ഗെയ്ക്വാദിനു (ഒന്ന്) പുറമേ ഡ്വെയിൻ പ്രിട്ടോറിയസും (0) ചെന്നൈ നിരയിൽ നിരാശപ്പെടുത്തി. ഡ്വെയിൻ ബ്രാവോ ഒരു റണ്ണുമായി പുറത്താകാതെ നിന്നു. ലക്നൗവിനായി നാല് ഓവറിൽ 24 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ രവി ബിഷ്ണോയിയുടെ പ്രകടനം ശ്രദ്ധേയമായി. ആൻഡ്രൂ ടൈ നാല് ഓവറിൽ 41 റൺസ് വഴങ്ങിയും ആവേശ് ഖാൻ നാല് ഓവറിൽ 38 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
മുൻനിര ബാറ്റർമാർ തിളങ്ങിയതോടെ പവർപ്ലേയിൽ ഐപിഎൽ ചരിത്രത്തിലെ തങ്ങളുടെ ഉയർന്ന നാലാമത്തെ സ്കോറാണ് ചെന്നൈ സൂപ്പർ കിങ്സ് കുറിച്ചത്. ആറ് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 73 റൺസാണ് ചെന്നൈ നേടിയത്. മാത്രമല്ല, ആദ്യ 10 ഓവറിൽ ചെന്നൈ ഏറ്റവും കൂടുതൽ ബൗണ്ടറികൾ നേടുന്ന മൂന്നാമത്തെ മത്സരമായും ഇത് മാറി. ആദ്യ 10 ഓവറിൽ 18 ബൗണ്ടറികളാണ് ചെന്നൈ താരങ്ങൾ അടിച്ചുകൂട്ടിയത്.
നേരത്തെ ടോസ് നേടിയ ലഖ്നൗ ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരം കളിച്ച ടീമിൽ മൂന്ന് മാറ്റങ്ങളുമായാണ് ചെന്നൈ ഇന്നിറങ്ങിയത്. ഇംഗ്ലണ്ട് ഓൾ റൗണ്ടർ മൊയീൻ അലി ചെന്നൈ നിരയിൽ തിരിച്ചെത്തി. ദക്ഷിണാഫ്രിക്കൻ താരം ഡ്വയിൻ പ്രിട്ടോറിയസും ചെന്നൈ ടീമിലുണ്ട്. മൂന്ന് വിദേശ താരങ്ങളുമായാണ് ചെന്നൈ ഇന്നിറങ്ങുന്നത്. ലഖ്നൗ ടീമിലും ഒരു മാറ്റമുണ്ട്. ആൻഡ്ര്യു ടൈ ലഖ്നൗവിനായി ഇന്ന് അരങ്ങേറ്റം കുറിച്ചു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്