'ഞാൻ ആരുടെയും ചെലവിൽ എസ്ഐ ആയ ആളല്ല, അതുകൊണ്ട് ഇങ്ങോട്ട് ഓർഡർ ഇടണ്ട' എന്ന് സി വി വർഗീസിനെ വിരട്ടിയത് ചെറുതോണിയിൽ എസ്ഐ ആയിരിക്കേ; എംഎൽഎയെ കയ്യേറ്റം ചെയ്തെന്ന കള്ളപരാതിയിൽ ഇപ്പോൾ വകുപ്പുതല നടപടിയും; മുന്നാർ എസ്ഐ സാഗറിനെ സ്ഥലം മാറ്റിയത് സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രതികാരമോ?
മറുനാടൻ മലയാളി ബ്യൂറോ
ദേവികുളം: സിപിഎം ഭരിക്കുമ്പോൾ പാർട്ടി ജില്ലാ സെക്രട്ടറിയാണ് അതാത് ജില്ലയിലെ പൊലീസ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥർ അവർക്ക് വഴങ്ങിയില്ലെങ്കിൽ അവരെ തുരത്തും എന്നതാണ് അവരുടെ ശൈലി. ഈ ശൈലി ഇപ്പോഴും തുടർന്നു പോരുന്നുണ്ട്. എന്നാൽ, നീതിയുടെ പക്ഷത്തു നിന്നു പോരാടുന്ന ഉദ്യോഗസ്ഥർ പോലും സിപിഎം നേതാക്കളുടെ പകപോക്കലിന് ഇരയാകും. കഴിഞ്ഞ ദിവസം മുന്നാറിൽ പണിമുടക്കുമായി ബന്ധപ്പെട്ട് നടന്ന വഴിതടയൽ സമരത്തിൽ ദേവികുളം എം എൽ എ രാജയെ കയ്യേറ്റം ചെയ്തു എന്നാരോപിച്ചു സ്ഥലം മാറ്റിയത് ഇത്തരത്തിൽ നീതിമാനായ ഒരു ഉദ്യോഗസ്ഥനെയാണ്. മൂന്നാർ എസ്ഐ സാഗറിനെതിരാണ് ഇന്നലെ മിന്നൽ വേഗത്തിൽ നടപടി എത്തിയത്.
സാഗറിനെ ഡിസ്ട്രിക്ട് ക്രൈം റെക്കോർഡ്സ് ബ്യൂറോയിലേക്കാണ് സ്ഥലം മാറ്റിയത്. എസ്പിയുടെതാണ് ഉത്തരവ്. ഇന്നലെ ഉച്ചക്ക് നടന്ന സംഭവത്തിൽ സിപിഎം നേതാക്കളുടെ പരാതിക്ക് പിന്നാലെയാണ് നടപടി വന്നത്. എന്നൽ, ഹൈക്കോടതി ഉത്തരവ് പ്രകാരം നിയമം നടപ്പിലാക്കാൻ തുനിഞ്ഞതാണ് ഈ ഉദ്യോഗസ്ഥൻ ചെയ്ത തെറ്റ്. ഇന്നലെ എംഎൽഎയുടെ നേതൃത്വത്തിൽ റോഡ് തടസപ്പെടുത്തുന്ന വിധത്തിൽ പൊതുയോഗം നടത്തിയപ്പോഴാണ് പൊലീസ് ഇടപെടൽ നടത്തിയത്.
തുടർന്ന് ട്രേഡ് യൂണിയൻ പ്രവർത്തകരുമായി പൊലീസ് ഉദ്യോഗസ്ഥൻ വാക്കേറ്റം നടത്തുകയായിരുന്നു. പിന്നാലെയെത്തിയ സിഐ മനേഷിനെ പ്രവർത്തകർ ആക്രമിക്കാൻ തുനിഞ്ഞു. തള്ളി മാറ്റിയത് കണ്ടപ്പോഴാണ് എസ്ഐ സാഗർ പ്രവർത്തകരെ തള്ളിമാറ്റിയത്. ഇത് തടയാൻ വെല്ലുവിളിയുമായി എംഎൽഎ രാജ എത്തുകയായിരുന്നു. എന്നാൽ എംഎൽഎക്ക് ഒപ്പമുണ്ടായിരുന്നവാണ് പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തും വിധത്തിൽ പെരുമാറിയത്.
എന്നാൽ, സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ മദ്യപിച്ചെത്തി എന്നടക്കമുള്ള ആരോപണമാണ് സിപിഎം നേതാക്കൾ ഉന്നയിച്ചത്. ഇത് തെറ്റാണെന്ന് എസ്ഐ സാഗർ ആശുപത്രിയിൽ അഡ്മറ്റായതോടെ വ്യക്തമാകുകയും ചെയത്ു. എസ് ഐയ്ക്കുമെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും സിപിഎം ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥലം മാറ്റൽ നടപടിയും ഉണ്ടായത്.
എസ് ഐ സാഗറിനെ സ്ഥലം മാറ്റിയതിന് പിന്നാലെ അദ്ദേഹത്തിന് എതിരായ നടപടി സൈബർ ഇടത്തിലും ചർച്ചയായിട്ടുണ്ട്. തന്റെ ജോലി നിർവഹിച്ച ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത് തെറ്റായ നടപടിയാണെന്ന വിമർശനമാണ ഉയർന്നത്. ഇത് ഇപ്പോഴത്തെ സിപിഎം ജില്ലാ സെക്രട്ടറി സി വി വർഗീസിന്റെ പ്രതികാരമാണെന്ന വിധത്തിലാണ് വ്യാഖ്യാനിക്കപ്പെടുന്നത്. സി വി വർഗീസ് ജില്ലാ സെക്രട്ടറിയാകുന്നതിന് മുമ്പ് ചെറുതോണിയിൽ വെച്ച് സാഗറും വർഗീസും തമ്മിൽ ഫോണിൽ കോർത്തിരുന്നു. ഈ ഓഡിയോ അന്ന് സൈബറിടത്തിൽ വൈറലായിരുന്നു.
കോവിഡ് കാലത്ത് നിയമം നടപ്പിലാക്കാൻ വേണ്ടി അൽപ്പം ചൂടനാകുന്ന എസ് ഐ സാഗറിന് സൈബർ ലോകത്തു നിന്നും വലിയ പിന്തുണയാണ് അന്ന് ലഭിച്ചത്. ആരെയും കൂസാത്ത ശൈലി തന്നെയാണ്. ഭീഷണിപ്പെടുത്തിയ ഇടുക്കിയിലെ സിപിഎം നേതവായിരുന്നു സി വി വര#്ഗീസിനെയാണ് അന്ന് സാഗർ കണ്ടംവഴി ഓടിച്ചത്.
ഇടുക്കി സിപിഎം ജില്ലാ സെക്രട്ടറി ആകുന്നതിന് മുമ്പാണ് നിയമവിരുദ്ധമായ കാര്യം ചെയ്യാൻ വേണ്ടി എസ് ഐ സാഗറിനെ പ്രേരിപ്പിച്ചു ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയത്. എന്നാൽ ഭീഷണിപ്പെടുത്തിയ നേതാവിനെ അതേനാണയത്തിൽ നേരിടുകയാണ് എസ്ഐ സാഗർ ചെയ്തത്. ആദ്യം എന്തിനാണ് ഡിവൈഎഫ്ഐക്കാരന് ഫൈൻ ചുമത്തിയത് എന്ന് നേതാവിനോട് വിശദീകരിച്ചു. അതുകേൾക്കാൻ കൂട്ടാക്കാതെ വന്നതോടെയാണ് ഭീഷണി പുറത്തെടുക്കുകയായിരുന്നു. എന്നാൽ, ഈ ഭീഷണിക്ക് വഴങ്ങാതെ തന്റെ നിലപാടിൽ ഉറച്ചു നൽക്കുകയായിരുന്നു എസ്ഐ സാഗർ.
ചെറുതോണിയിൽ ഡിവൈഎഫ്ഐ നേതാവ് പെഡസ്ട്രീയൽ ലൈനിൽ വാഹനം പാർക്കിങ് ചെയ്തതാണ് പ്രശ്നം എന്നാണ് എസ്ഐ നേതാവിനോട് പറഞ്ഞത്. ഇതിന് 250 രൂപ അടയ്ക്കാൻ ഡിവൈഎഫ്ഐകകാരനോട് പറഞ്ഞപ്പോൾ അത് കേട്ടില്ല. കൂടാതെ മോശമായി സംസാരിക്കുകയും ചെയ്തു. ഇതോടയാണ് ബുക്കും പേപ്പറും എടുത്തു കൊണ്ടുവരാൻ നിർദ്ദേശിച്ചത്. എന്നാൽ, പരിശോധിച്ചപ്പോൾ പൊലൂഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ല. ഇതോടെയാണ് 2200 രൂപ ഫൈൻ ഈടാക്കിയതെന്നും സാഗർ നേതാവിനോട് വിശദീകരിച്ചു. വെറുതേയല്ല താൻ നടപടി സ്വീകരിച്ചത് എന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്.
എന്നാൽ, ഈ വിശദീകരണത്തിൽ തൃപ്തനാകാതെ വന്ന സിവി വർഗീസ് ഒരു മര്യാദയൊക്കെ വേണ്ടേ എന്നായി എസ്ഐയോടുള്ള ചോദ്യം. ഇങ്ങോട്ടു മര്യാദ ഉണ്ടെങ്കിൽ അങ്ങോട്ടും മര്യാദ ഉണ്ടാകുമെന്ന് എസ്ഐയുടെ മറുപടി. ഇതോടെ വെല്ലുവിളി സ്വരത്തിലേക്ക് നേതാവ് മാറി. പുറത്തിറങ്ങിയാൽ കാണിച്ചുതരാം എന്ന ശൈലിയിലായി ഭീഷണിപ്പെടുത്തൽ. മര്യാദ എവിടം വരെ പോകുമെന്ന് നോക്കാമെന്നു നോക്കാമെന്നുമായി ഭീഷണി. ഈ ഭീഷണിക്കും ഉരുളക്കുപ്പേരി പോലെ മറുപടി നൽകുകയിരുന്നു.
ഇതോടെ ന്യായം പറയാതെ ഒഴിവാക്ക് സാറെ എന്നായി സി വി വർഗീസ്. ഞാൻ ആരുടെയും ചെലവിൽ എസ്ഐ ആയ ആളല്ല. ഇതുകൊണ്ട് ഇങ്ങോട്ട് ഓർഡർ ഇടണ്ട.. തറപ്പിച്ചു പറഞ്ഞു എസ് ഐ സാഗർ. ഓർഡർ ഇടേണ്ട എന്നു തന്നെയാണ് പറഞ്ഞതെന്ന് അടിവരയിട്ടു പറയുകയും ചെയ്തു. ഇതോടെ എസ്ഐ സ്ഥാനം ലോകത്തിന് മുകളിലായി ആകാശത്തിരിക്കുന്ന സ്ഥാനമൊന്നും അല്ലല്ലോ എന്നാൽ വർഗീസിന്റെ ഭീഷണി. ഇതിനും ഉരുളക്കുപ്പേരി മറുപടിയായിരുന്നു നേതാവിൽ നിന്നും ഉണ്ടായത്. സാറും അങ്ങനെ അല്ലല്ലോ എന്നായിരുന്നു നേതാവിനോടായി എസ്ഐ സാഗർ പറഞ്ഞത്.
എസ്ഐയെ നേതാവ് ഭീഷണിപ്പെടുത്തുന്ന സംഭാഷണം സൈബർ ലോകത്തും പ്രചരിച്ചതോടെ അദ്ദേഹത്തിന് വേണ്ടി അന്ന് കൈയടികൾ ഉയർന്നിരുന്നു. ഐഎഎഎസുകാരെയും ഐപിഎസുകാരെയും വിറപ്പിക്കുന്ന ഇടുക്കിയിലെ തലതൊട്ടപ്പനായ സിപിഎം നേതാവിനെ കണ്ടം വഴി ഓടിക്കുകയായിരുന്നു എസ്ഐ സാഗർ. ഒറ്റതന്തയ്ക്ക് പിറന്ന് മിടക്കന്മാരായ പൊലീസുകാർ കേരളാ പൊലീസിൽ ഉണ്ടെന്നും മറ്റുമുള്ള കമന്റുകളാണ് സൈബർ ലോകത്ത് നിറഞ്ഞത്. അന്നത്തെ സംഭവത്തിന്റെ പ്രതികാരമാണ് മൂന്നാറിൽ സിപിഎം ജില്ലാ സെക്രട്ടറി തീർത്തത് എന്നാണ് ഇപ്പോൾ ഉയരുന്ന വിമർശനം.
രാഷ്ട്രീയക്കാരെ കൂസാതെ ജോലി ചെയ്യുന്നതു കൊണ്ട് തന്നെ എസ്ഐ സാഗറിന് സ്ഥലംമാറ്റങ്ങളും നിരവധി ലഭിച്ചിട്ടുണ്ട്. ഇക്കാലത്തെ സർവീസിനിടെ 12 തവണയാണ് അദ്ദേഹത്തിന് സ്ഥലം മാറ്റം ലഭിച്ചത്. രാഷ്ട്രീയക്കാരുടെ കണ്ണിലെ കരടാണെങ്കിലും എസ്ഐ ആയിരുന്ന പ്രദേശത്തെ ജനങ്ങളുടെ കണ്ണിലുണ്ണിയായിരുന്നു എസ്ഐ സാഗർ. 2014ലാണ് സാഗർ പൊലീസ് കുപ്പായത്തിൽ കയറിയത്.
Stories you may Like
- മണിപ്പൂരിനെ തോൽപ്പിക്കുന്ന ബംഗാളിലെ ചോരക്കളിയുടെ കഥ!
- പാർലമെന്റ് അതിക്രമ കേസിൽ പ്രതി നീലം ആസാദിന്റെ ഹരിയാനയിലെ വീട്ടിൽ റെയ്ഡ്
- പുതുപ്പള്ളി സൂചകമായാൽ ഇടതു മുന്നണിക്ക് കയ്യിലുള്ള 34 സീറ്റുകൾ നഷ്ടമാകുന്ന സാഹചര്യം
- പാർലമെന്റിന് അകത്തു കയറി അതിക്രമം കാണിച്ചത് മൈസൂർ സ്വദേശികളായ സാഗർ ശർമയും മനോരജ്ഞനും
- നോബൽ സമ്മാന ജേതാവ് നർഗീസ് മുഹമ്മദിക്ക് 15 മാസത്തെ അധിക തടവ് കൂടി വിധിച്ച് ഇറാൻ
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്