സഭ തർക്കത്തിൽ 2017 ലെ സുപ്രീം കോടതി വിധി മറികടക്കാനുള്ള സർക്കാർ നീക്കം നിയമവിരുദ്ധമോ? കോടതി വിധികളിൽ പൊതുജനാഭിപ്രായം തേടുന്നതിനെതിരെ നിയമ വിദഗ്ദ്ധർ; പരമോന്നത കോടതിയുടെ അസ്ഥിത്വത്തെ ചോദ്യം ചെയ്യുന്ന നടപടിയെന്ന് ആക്ഷേപം; സർക്കാരിന്റെ അസാധാരണ നീക്കത്തിനെതിരെ ഓർത്തഡോക്സ് സഭ
എം. എസ്. സനിൽ കുമാർ
തിരുവനന്തപുരം: ഒരു നൂറ്റാണ്ടിലധികമായി സംസ്ഥാനത്ത് നിലനിൽക്കുന്ന ഓർത്തഡോക്സ് - യാക്കോബായാ സഭാ തർക്ക പരിഹാരത്തിനായി പൊതുജനാഭിപ്രായം തേടി നിയമം നിർമ്മിക്കാനുള്ള നീക്കത്തിനെതിരെ ഓർത്തഡോക്സ് സഭ. 2017 ലെ സുപ്രീം കോടതി പ്രകാരം യാക്കോബായ സഭയുടെ 1064 പള്ളികളും അനുബന്ധ സ്ഥാപനങ്ങളും ഓർത്തഡോക്സ് സഭയ്ക്ക് കീഴിലായിരിക്കുമെന്ന സുപ്രീം കോടതി വിധി അഞ്ച് വർഷമായിട്ടും പൂർണമായി നടപ്പിലാക്കാൻ പിണറായി സർക്കാരിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് പൊതുജനാഭിപ്രായം തേടി നിയമനിർമ്മാണത്തിന് സർക്കാർ ഒരുങ്ങുന്നത്. ഇക്കാര്യത്തിൽ സുപ്രീം കോടതി മുൻ ജഡ്ജി കെ.ടി. തോമസ് അധ്യക്ഷനായുള്ള നിയമ പരിഷ്കാര കമ്മീഷൻ നൽകിയ ശുപാർശ അടിസ്ഥാനത്തിലാണ് നിയമനിർമ്മാണത്തിനൊരുങ്ങുന്നത്. സുപ്രീം കോടതി വിധിയെ മറികടന്നുള്ള നിയമനിർമ്മാണത്തിന് സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നാണ് ഓർത്തഡോക്സ് സഭയുടെ നിലപാട്. ഇതിനെതിരെ സഭ പ്രതിഷേധ പ്രമേയം പാസാക്കി സർക്കാരിനയച്ചു.
സുപ്രീം കോടതി വിധിയെ മറികടക്കാൻ സംസ്ഥാനത്തിന് പൊതുജനാഭിപ്രായം തേടി നിയമം നിർമ്മിക്കാനാ വില്ലെന്നാണ് ഓർത്തഡോക്സ് സഭയുടെ നിലപാട്. ഇക്കാര്യത്തിൽ ഓർത്തഡോക്സ് സഭയുടെ നിലപാടിനെ പല നിയമ വിദഗ്ധരും പിന്തുണയ്ക്കുന്നുണ്ട്. സുപ്രീം കോടതി വിധിയെ മറികടന്ന് നിയമം നിർമ്മിക്കാൻ പാർലമെന്റിന് മാത്രമേ അധികാരമുള്ളു. കോടതികളുടെ അസ്ഥിത്വം തന്നെ ചോദ്യം ചെയ്യുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്നാണ് ഓർത്തഡോക്സ് സഭ പറയുന്നത്.
ക്രിസ്ത്യൻ സ്ത്രീകൾക്ക് പിതൃ സ്വത്തിൽ തുല്യാവകാശം നൽകി കൊണ്ടുള്ള 1986 ഫെബ്രുവരി 24. ലെ സുപ്രീം കോടതി വിധി മറികടക്കാനായി 1994 ൽ കെ. കരുണാകരൻ സർക്കാർ ഒരു നിയമ നിർമ്മാണത്തിന് ശ്രമിച്ചെങ്കിലും കടുത്ത എതിർപ്പിനെ തുടർന്ന് ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചില്ല. സുപ്രീം കോടതി വിധിയിലെ മുൻ കാല പ്രാബല്യം എടുത്തു കളയുന്ന തരത്തിലായിരുന്നു നിയമമന്ത്രി കെ.എം മാണി കൊണ്ടുവന്ന ദി ട്രാവൻകൂർ ആൻഡ് കൊച്ചിൻ ക്രിസ്ത്യൻ സക്സഷൻ (റിവൈവൽ ആൻഡ് വാലി ഡേഷൻ) ബിൽ 1994. നിയമസഭാംഗങ്ങൾക്കിടയിൽ ബില്ല് സർക്കുലേറ്റ് ചെയ്തതങ്കിലും ഭരണകക്ഷിയായ കോൺഗ്രസിനുള്ളിൽ നിന്ന് തന്നെ ബില്ലിനെതിരെ അതിശക്തമായ എതിർപ്പുണ്ടായി. നിയമസഭയിൽ ബില്ലവതരണം പോലും സാധ്യമായില്ല - സുപ്രീം കോടതി വിധിയെ മറികടക്കാൻ സംസ്ഥാന സർക്കാരുകൾക്കാവില്ലെന്ന നിയമോപദേശ ത്തെത്തുടർന്നാണ് പിന്നീട് വന്ന സർക്കാരുകൾ വീണ്ടുമൊരു നിയമ നിർമ്മാണത്തിന് മുതിരാതിരുന്നത്.
സുപ്രീം കോടതി വിധിയെ മറികടക്കാൻ പൊതുജനാഭിപ്രായം തേടുന്നത് അസാധാരണമായ സാഹചര്യം സൃഷ്ടിക്കുമെന്നാണ് നിയമ വൃത്തങ്ങളിൽ വിലയിരുത്തപ്പെടുന്നത്. ശബരിമല സ്ത്രീ പ്രവേശം, ക്രിസ്ത്യൻ പിന്തുടർച്ചാവ കാശ നിയമം തുടങ്ങിയ വിഷയങ്ങളിലൊന്നും പൊതുജനാഭിപ്രായം തേടി നിയമ നിർമ്മാണത്തിന് ശ്രമിക്കാതിരുന്ന സർക്കാർ ഇപ്പോൾ എന്തിനാണ് നിയമ നിർമ്മാണത്തി . നൊരുങ്ങുന്നുവെന്നാണ് ഓർത്തഡോക്സ് സഭ ഉയർത്തുന്ന പ്രധാന ചോദ്യം. സംസ്ഥാനത്തെ ലക്ഷക്കണക്കിന് ജനങ്ങളെ നേരിട്ട് ബാധിക്കുന്ന സിൽവർ ലൈൻ അതിവേഗ റെയിൽ പാത നിർമ്മാണത്തിനെതിരെ അതിശക്തമായ പ്രതിഷേധങ്ങൾ ഉയർന്നിട്ട് പോലും പൊതുജനാഭിപ്രായം തേടാൻ സാധ്യമല്ലെന്ന് ശഠിക്കുന്ന പിണറായി വിജയൻ സർക്കാർ സഭാ തർക്ക വിഷയത്തിൽ എന്തിനാണ് പൊതുജനാഭിപ്രായം തേടുന്നതെന്നാണ് ഓർത്തഡോക്സ് സഭ പരോക്ഷമായി ഉയർത്തുന്ന ചോദ്യം. ഇക്കാര്യം പൊതുമണ്ഡല ത്തിലേക്കുയർത്താൻ ഇന്നലെ പത്തനാപുരത്ത് ചേർന്ന സഭാ നേതൃ യോഗം തീരുമാനിച്ചതായി അറിയുന്നുണ്ട്- ഇക്കാര്യത്തിൽ ഏതറ്റം വരെ പോയി സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങളെ ചെറുക്കുമെന്നാണ് സഭയുടെ പ്രമേയത്തിൽ പറയുന്നത്.
സഭാ തർക്കം പരിഹരിക്കാൻ പൊതുജനാഭിപ്രായം തേടിയുള്ള നിയമ നിർമ്മാണം വേണമെന്ന നിയമ പരിഷ്കാര കമ്മീഷന്റെ നിർദ്ദേശത്തെ യാക്കോബായ വിഭാഗം സ്വാഗതം ചെയ്യുകയും ഓർത്തഡോക്സ് വിഭാഗം അതിനെ തള്ളുകയും ചെയ്തു. ഇനി ഈ വിഷയത്തിൽ നിലപാടെടുക്കേണ്ടത് സംസ്ഥാന സർക്കാരാണ്. വോട്ട് ബാങ്ക് രാഷ്ട്രീയമാണ് സർക്കാർ പയറ്റുന്നതെന്നാണ് ഓർത്തഡോക്സ് സഭയുടെ നിലപാട്. സഭാ തർക്കങ്ങൾ സംസ്ഥാനത്ത് ക്രമസമാധാന വിഷയമായി മിക്കപ്പോഴും മാറിയിട്ടുണ്ട്.
തർക്കമുള്ള പള്ളികളിലെ പ്രായപൂർത്തിയായവരെ ഹിതപരിശോധനയിൽ പങ്കെടുപ്പിച്ച് അധികാരം തീരുമാനിക്കണം. ഭൂരിപക്ഷമുള്ള വിഭാഗത്തിന് പള്ളികൾ കൈമാറണമെന്നാണ് നിർദ്ദേശം. സുപ്രീം കോടതി വിധിക്കു ശേഷം ശാശ്വതമായ സമാധാനം ഉണ്ടാകാത്തതിനാലാണ് ശുപാർശയെന്നും കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് കെ.ടി.തോമസിന്റെ നിലപാട് - എന്നാൽ ഈ നിർദ്ദേശത്തോട് സഹകരിക്കാൻ ഒരുക്കമല്ലെന്നാണ് ഓർത്തഡോക്സ് സഭയുടെ നിലപാട്.
എന്നാൽ ഹിതപരിശോധന അംഗീകരിക്കില്ലെന്നാണ് ഓർത്തഡോക്സ് സഭയുടെ നിലപാട്. നിർദ്ദേശം നിയമമായാൽ 1934 ലെ സഭാ ഭരണഘടന അടിസ്ഥാനമാക്കി വന്ന സുപ്രീം കോടതി ഉത്തരവ് അപ്രസക്തമാകുമെന്ന ആശങ്കയാണ് ഓർത്തഡോക്സ് സഭ ഉയർത്തുന്നത്. നിയമ പരിഷ്കാര കമ്മീഷന്റെ നിർദ്ദേശങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്ന അഭിപ്രായം നിയമ വൃത്തങ്ങളിൽ സജീവ ചർച്ചയാണ്. കെ.റ്റി തോമസ് തയ്യാറാക്കിയ ബില്ലിലെ വ്യവസ്ഥകൾ പക്ഷപാതപരമാണെന്നാണ് ഓർത്തഡോക്സ് സഭ ആരോപിക്കുന്നത് ഈ സാഹചര്യത്തിൽ പൊതുജനാഭിപ്രായത്തിനായി വിളിച്ചു ചേർക്കുന്ന പബ്ളിക് ഹിയറിങ് വെറും ചടങ്ങായി മാറാനിടയുണ്ട്. പള്ളികൾ പിടിക്കുന്നതിന്റെ പേരിൽ
വീണ്ടും ക്രമസമാധാന പ്രശ്നങ്ങൾ തലപൊക്കാനിടയുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍